Sun, 12 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tree

Palakkad

ദേശീയപാതയിൽ മറിഞ്ഞു വീഴാറായി മരം; യാത്രക്കാർ ഭീതിയിൽ

കല്ലടിക്കോട്: പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ കല്ലടിക്കോട് മാപ്പിള സ്കൂൾ കവലയിൽ നിൽക്കുന്ന പ്ളാവ് മരമാണ് ചുവട് ദ്രവിച്ച് വീഴാറായി നിൽക്കുന്നത്. നവീകരണം കഴിഞ്ഞപ്പോൾ മരത്തിനു ചുവട്ടിലൂടെയാണ് റോഡ് പോകുന്നത്.

മരത്തിന്‍റെ തടിയും ശിഖരങ്ങളും പൂർണമായും റോഡിലേയ്ക്ക് ചാഞ്ഞാണ് നിൽക്കുന്നത്. ചുവട് ഭാഗം പൂർണമായും ദ്രവിച്ചതിനാൽ ശക്തമായ കാറ്റോ മഴയോ ഉണ്ടായാൽ റോഡിലേക്ക് മറിഞ്ഞു വീഴും. നിത്യേന ആയിരക്കണക്കിന് ‌വാഹനങ്ങളാണ് ഈ വഴിയിലൂടെ കടന്നുപോകുന്നത്.

സ്ത്രീകളും കുട്ടികളുമടക്കമുള്ള ധാരാളം ആളുകൾ പേടിച്ചിട്ടാണ് ഇതിനു ചുവട്ടിലൂടെ പോകുന്നത്. മരം സമീപത്തെ വീടുകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും ഭീഷണിയായിട്ടുണ്ട്. മഴക്കാലം ശക്തിപ്പെടുന്നതിനു മുമ്പ് മരങ്ങൾ വെട്ടിനീക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

National

മഹാരാഷ്ട്രയിൽ അണ്ടർ 16 മുൻ ഫുട്ബോൾ താരം ജീവനൊടുക്കിയ നിലയിൽ

മുംബൈ: മഹാരാഷ്ട്രയിലെ പാൽഘറിൽ മുൻ മുംബൈ അണ്ടർ 16 ഫുട്ബോൾ താരം ജീവനൊടുക്കിയ നിലയിൽ. സാഗർ സോർട്ടി ആണ് മരിച്ചത്.

പൂനെയിൽ ഫുട്ബോൾ കളിക്കാൻ പോകുന്നുവെന്ന് പറഞ്ഞ് നവംബർ 15നാണ് സാഗർ വീട്ടിൽ നിന്നിറങ്ങിയത്. പിന്നീട് രണ്ട് ദിവസത്തേക്ക് ഇയാളെക്കുറിച്ച് വിവരമില്ലായിരുന്നു.

നവംബർ 18ന് പാൽഘറിലെ മെന്ദവൻ ഖിന്ദ് വനത്തിൽ മരത്തിൽ കയറിൽ തൂങ്ങിക്കിടക്കുന്ന നിലയിലാണ് ഇദ്ദേഹത്തിന്‍റെ മൃതദേഹം പോലീസ് കണ്ടെത്തിയത്.

കഴിഞ്ഞ രണ്ട് വർഷമായി സോർട്ടിക്ക് മാനസിക സമ്മർദ്ദമുണ്ടായിരുന്നുവെന്ന് കുടുംബം പറയുന്നു. ഈ മാസം അവസാനം നടക്കാനിരുന്ന ഇളയ സഹോദരന്‍റെ വിവാഹത്തിന് പുതിയ വസ്ത്രങ്ങൾ വാങ്ങാൻ അദ്ദേഹം തയാറായിരുന്നില്ലെന്നും കുടുംബം വ്യക്തമാക്കി.

സംഭവത്തിൽ കാസ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മുംബൈയിലെ ജെജെ ആശുപത്രിയിലേക്ക് അയച്ചിട്ടുണ്ടെന്നും റിപ്പോർട്ടിന് ശേഷമേ യഥാർഥ മരണകാരണം വ്യക്തമാകുമെന്നും പോലീസ് സൂപ്രണ്ട് യതീഷ് ദേശ്മുഖ് പറഞ്ഞു.

Latest News

Corehub Up