District News
മെഡിക്കല്‍കോളജ്: ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള ഉള്ളൂര്‍ ബാലസുബ്രഹ്മണ്യ സ്വാമിക്ഷേത്രത്തിലെ ആനയായ ഉള്ളൂര്‍ കാര്‍ത്തികേയനെ മര്‍ദിച്ച സംഭവത്തില്‍ വാദപ്രതിവാദങ്ങള്‍ കൊഴുക്കുന്നു.
സംഭവത്തിൽ തങ്ങളെ കരുവാക്കാന്‍ ഒപ്പമുള്ളവര്‍ കെട്ടിച്ചമച്ചതാണ് ആനയെ മര്‍ദിച്ചുവെന്ന ആരോപണമെന്നാണു പാപ്പാനായ വിഷ്ണു ഉള്‍പ്പെടെയുള്ളവര്‍ പറയുന്നത്. തങ്ങള്‍ കഞ്ചാവും മയക്കുമരുന്നും ഉപയോഗിക്കുന്നവരാണെന്ന് ആരോപിച്ചും സ്വഭാവദൂഷ്യം ആരോപിച്ചും ആനയെയും തങ്ങളെയും മോശക്കാരായി ചിത്രീകരിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. തങ്ങള്‍ മദ്യവും കഞ്ചാവും ഉപയോഗിക്കുന്നവരല്ലെന്നും ആനയെ നന്നായി പരിചരിക്കുന്നവരാണെന്നും ഇവര്‍ പറയുന്നു.
സംഭവദിവസം ആനയെ മര്‍ദിച്ചുവെന്നു പറയുന്നതു വെറുതെയാണ്. ഒരുവര്‍ഷത്തോളം മദപ്പാടുണ്ടാകുന്ന ആനയാണ് കാര്ത്തികേയന്. ആനയുടെ കാലിലെ വ്രണങ്ങള്‍ ഉണങ്ങണമെങ്കില് മരുന്നുവയ്ക്കണം. അതിനു രണ്ടടി കൊടുത്താല്‍ മാത്രമേ കാല് പിറകിലേക്കു കൊണ്ടുവരികയുള്ളൂ. എന്നാല്‍ മാത്രമേ മരുന്നുവയ്ക്കാന്‍ സാധിക്കുകയുള്ളൂവെന്നുമാണു പാപ്പാന്മാരുടെ വാദം. തങ്ങള്‍ മദ്യപിക്കുമെന്നു കാണിച്ചു മദ്യക്കുപ്പികള്‍ ചില സാമൂഹികവിരുദ്ധര്‍ ക്ഷേത്രവളപ്പില്‍ കൊണ്ടിട്ടതാണെന്നും ഇവര്‍ പറയുന്നു.
അതേസമയം ആനയെ മര്‍ദിച്ചുവെന്ന പരാതിയില്‍ കേസെടുത്ത വനംവകുപ്പ് പാപ്പാന്മാരില്നിന്നു മൊഴിയെടുത്തു. ആനയെ മര്‍ദിച്ചില്ലെന്ന വാദത്തില്‍ ഇവര്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. ഉള്ളൂര്‍ കാര്ത്തികേയന് ക്ഷേത്രവളപ്പിലെ ആനക്കൊട്ടിലില്‍ ഇപ്പോള്‍ ചികിത്സയിലും സംരക്ഷണയിലും കഴിയുകയാണ്.
Kerala
കൊച്ചി: ഗര്‍ഭിണിയായ യുവതിയെ സ്റ്റേഷനില്‍ മര്‍ദിച്ച നോര്‍ത്ത് സ്റ്റേഷൻ മുൻ സിഐ പ്രതാപ ചന്ദ്രനെതിരേ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യാത്ത നിലവിലെ എസ്എച്ച്ഒയ്ക്കെതിരേ നടപടി ആവശ്യപ്പെട്ടുള്ള പരാതി പരിശോധിച്ച് തുടര്‍നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദേശം നല്കി.
ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവര്‍ത്തകനുമായ അഡ്വ. കുളത്തൂര്‍ ജയ്സിംഗാണ് ഇതുസംബന്ധിച്ചു പരാതി നല്‍കിയത്. പരാതി മുഖ്യമന്ത്രിയുടെ ഓഫീസ് സംസ്ഥാന പോലീസ് മേധാവിക്കു കൈമാറി.
വകുപ്പുതല നടപടിക്കു വിധേയമാക്കി പ്രതാപ ചന്ദ്രനെ ആഭ്യന്തരവകുപ്പ് സസ്പെന്‍ഡ് ചെയ്തെങ്കിലും ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയെന്ന നിയമപരമായ നടപടി പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്ന് പരാതിക്കാരൻ ചൂണ്ടിക്കാട്ടി.