Fri, 19 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fifa World Cup

അവസാന നിമിഷത്തെ പെനാൽറ്റി രക്ഷിച്ചു; ചെക്ക് റിപ്പബ്ലിക്കിനെ സമനിലയിൽ പൂട്ടി ദക്ഷിണാഫ്രിക്ക

അറ്റ്ലാന്‍റ്: ഫിഫ ലോകകപ്പ് ഫുട്ബോൾ ഗ്രൂപ്പ് എയിൽ ചെക്ക് റിപ്പബ്ലിക് ദക്ഷിണാഫ്രിക്ക മത്സരം (1 -1) സമനിലയിൽ പിരിഞ്ഞു. ആറാം മിനിറ്റിൽ മുന്നിലെത്തിയ ചെക്ക് ടീമിനെതിരെ കളിയവസാനിക്കാൻ മിനിറ്റുകൾ മാത്രം ശേഷിക്കെ പെനാൽറ്റിയാണ് ദക്ഷിണാഫ്രിക്കയെ രക്ഷിച്ചത്.

ചെക്ക് റിപ്പബ്ലിക്കിനായി മൈക്കൽ സാദിലെക്കും ദക്ഷിണാഫ്രിക്കയ്ക്കായി തെബോഹോ മൊക്കൊയ്‌നയും സ്കോർ ചെയ്‌തു. ഇതോടെ ഇരു ടീമിനും രണ്ടു മത്സരങ്ങളിൽ നിന്ന് ഒരു പോയിന്‍റായി. മത്സരത്തിന്‍റെ ആരംഭ ഘട്ടത്തിൽ ചെക്ക് റിപ്പ‌ബ്ലിക്കിന്‍റെ ആധിപത്യമാണ് കണ്ടത്.

ഗോൾ വഴങ്ങിയതോടെ ദക്ഷിണാഫ്രിക്ക ആക്രമണങ്ങൾക്ക് മൂർച്ച കൂട്ടി. കിട്ടിയ അവസരങ്ങളിൽ ചെക്ക് റിപ്പബ്ലിക്കും മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഗോൾ മാത്രം അകന്നുനിന്നു. ലഭിച്ച മികച്ച അവസരങ്ങൾ ഇരു ടീമിനും മുതലാക്കാൻ സാധിക്കാതെ പോകുകയും ചെയ്‌തു.

ഒടുവിൽ 80-ാം മിനിറ്റിൽ ബോക്‌സിൽ പാവെൽ സുൽക്കിന്‍റെ കൈയിൽ പന്ത് വന്നിടിച്ചതിന് റഫറി പെനാൽറ്റി സ്പോട്ടിലേക്ക് വിരൽ ചൂണ്ടി. കിക്കെടുത്ത തെബോഹോ മൊക്കൊയ്‌ന പന്ത് വലയിലാക്കി. പിന്നാലെ വിജയ ഗോളിനായി ഇരു ടീമുകളും ആക്രമിച്ച് കളിച്ചെങ്കിലും ഗോളുമാത്രം പിറന്നില്ല.

ചെക്ക് റിപ്പഹബ്ലിക്ക് 12 ഷോട്ടുകൾ തൊടുത്തുവിട്ടപ്പോൾ ദക്ഷിണാഫ്രിക്ക 17 ഷോട്ടുകളാണ് അടിച്ചത്. ദക്ഷിണാഫ്രിക്കയ്ക്ക് രണ്ട് മഞ്ഞ കാർഡും ചെക്ക് റിപ്പബ്ലിക്കിന് ഒരു മഞ്ഞ കാർഡുമാണ് ലഭിച്ചത്. 

NRI

ഫുട്ബോൾ ലോകം വടക്കേ അമേരിക്കയിലേക്ക്; ടിക്കറ്റിനായി 50 കോടി അപേക്ഷകൾ

ന്യൂയോർക്ക്: 2026ൽ വടക്കേ അമേരിക്കയിൽ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിന്‍റെ ടിക്കറ്റുകൾക്കായി ഫുട്ബോൾ ആരാധകരുടെ വൻ തിരക്ക്. ബുക്കിംഗിന്‍റെ ആദ്യ ഘട്ടങ്ങളിൽ തന്നെ 50 കോടിയിലധികംഅപേക്ഷകൾ ലഭിച്ചതായി ഫിഫ ഔദ്യോഗികമായി അറിയിച്ചു.

കായിക ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന ടിക്കറ്റ് അപേക്ഷകളാണിത്. ശരാശരി ഒരു ദിവസം 1.5 കോടി അപേക്ഷകളാണ് ഫിഫയ്ക്ക് ലഭിക്കുന്നത്. അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ മൂന്ന് രാജ്യങ്ങളിലായാണ് മത്സരങ്ങൾ നടക്കുന്നത്.

ആതിഥേയ രാജ്യങ്ങളെ കൂടാതെ ജർമനി, ഇംഗ്ലണ്ട്, ബ്രസീൽ, അർജന്‍റീന തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് കൂടുതൽ അപേക്ഷകൾ ലഭിക്കുന്നത്. അപേക്ഷകരുടെ എണ്ണം സീറ്റുകളേക്കാൾ വളരെ കൂടുതലായതിനാൽ നറുക്കെടുപ്പിലൂടെയായിരിക്കും ഭാഗ്യശാലികളെ തെരഞ്ഞെടുക്കുക.

ടിക്കറ്റ് ലഭിച്ചോ എന്ന് ഫെബ്രുവരി അഞ്ച് മുതൽ അപേക്ഷകരെ ഇമെയിൽ വഴി അറിയിച്ചു തുടങ്ങും. ആദ്യഘട്ടത്തിൽ ടിക്കറ്റ് ലഭിക്കാത്തവർക്ക് മത്സരങ്ങൾ തുടങ്ങുന്നതിന് തൊട്ടുമുൻപ് നടക്കുന്ന ലാസ്റ്റ് മിനിറ്റ് സെയിൽ ഘട്ടത്തിൽ വീണ്ടും ശ്രമിക്കാവുന്നതാണ്.

60 ഡോളർ മുതലാണ് ടിക്കറ്റ് നിരക്കുകൾ ആരംഭിക്കുന്നത്. എന്നാൽ ഉയർന്ന കാറ്റഗറിയിലുള്ള ടിക്കറ്റുകൾക്ക് ലക്ഷങ്ങൾ വിലവരും. 48 ടീമുകൾ മാറ്റുരയ്ക്കുന്ന ടൂർണമെന്‍റ് ജൂൺ 11 മുതലാണ് ആരംഭിക്കുക. ജൂലെെ 19ന് ന്യൂജഴ്‌സി സ്‌റ്റേഡിയത്തിലാണ് ഫെെനൽ നടക്കുന്നത്.

Latest News

Corehub Up