തിരുവനന്തപുരം: കാട്ടാന ആക്രമണത്തിൽ അതിരപ്പിള്ളിയിൽ വയോധികൻ മരിച്ച സംഭവത്തിൽ പ്രതികരണവുമായി മന്ത്രി ഷിബു ബേബി ജോണ്. വന്യ മൃഗആക്രമണത്തിന്റെ പ്രഥമ ഉത്തരവാദിത്തം വനം വകുപ്പിന് തന്നെയാണ്.
ഫെൻസിംഗ് മറികടന്നാണ് ആതിരിപ്പിള്ളിയിൽ കാട്ടാനയുടെ ആക്രമണമുണ്ടായത്. മരിച്ച പുല്ലേർകാട്ട് മോഹനന്റെ കുടുംബത്തിന് സർക്കാർ ദനസഹായം നൽകുമെന്നും മന്ത്രി പറഞ്ഞു. വന്യ മൃഗആക്രമണത്തിന് പരിഹാരം കാണാൻ തിങ്കളാഴ്ച ചാലക്കുടിയിൽ ഉന്നതതല യോഗം ചേരും.
ഉദ്യോഗസ്ഥരോട് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. വന്യമൃഗ ആക്രമണത്തിന് പരാഹാരം കാണാൻ മന്ത്രിയുടെ കൈയിൽ ഒറ്റമൂലിയില്ല. ദീർഘകാലമായി നിൽക്കുന്ന പ്രശ്നമാണിത്. ഇനി പരീക്ഷണത്തിന് സമയമില്ലെന്നും മന്ത്രി പറഞ്ഞു.