ന്യൂയോർക്ക്: പാരാമൗണ്ടും വാർണർ ബ്രദേഴ്സും തമ്മിലുള്ള ലയനം തടയാൻ യുഎസിലെ 12 സംസ്ഥാനങ്ങൾ ഒന്നിച്ചു.
ഹോളിവുഡ് ചരിത്രത്തിലെ ഏറ്റവും വലിയ മാധ്യമ ലയനം കുത്തക സൃഷ്ടിക്കാൻ കാരണമാകുന്നതിലൂടെ മത്സരസാധ്യത ഇല്ലാതാക്കുമെന്നും ഉപഭോക്താക്കൾക്ക് ചെലവ് വർധിക്കുന്നതിന് കാരണമാക്കുമെന്നും ചൂണ്ടിക്കാണിച്ചാണ് സംസ്ഥാനങ്ങൾ നിയമനടപടി നടത്തുന്നത്.
പാരാമൗണ്ടിന്റെയും വാർണർ ബ്രദേഴ്സിന്റെയും ഹെഡ്ക്വാർട്ടേഴ്സുകളും പ്രൊഡക്ഷൻ സ്റ്റുഡിയോകളും സ്ഥിതിചെയ്യുന്ന കലിഫോർണിയയുടെ നേതൃത്വത്തിലാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. പാരാമൗണ്ട് 110 ബില്യണ്‍ ഡോളറിനാണ് വാർണർ ബ്രദേഴ്സ് ഡിസ്കവറിയെ ഏറ്റെടുക്കാനൊരുങ്ങുന്നത്.
ആന്റിട്രസ്റ്റ് (കുത്തകവിരുദ്ധ) നിയമവ്യവഹാരവുമായി മുന്നോട്ട് പോകുന്നതിനോടൊപ്പം തന്നെ, ഈ ലയനം ഉടനടി തടയുന്നതിനായി ഒരു പ്രാഥമിക നിരോധന ഉത്തരവിനും അവർ അപേക്ഷ നൽകിയിട്ടുണ്ട്.
ഈ ഇടപാട് തിയറ്ററുകൾക്കും ടെലിവിഷൻ വിതരണക്കാർക്കും ദോഷം ചെയ്യുമെന്നും ഉപഭോക്താക്കൾക്ക് ചെലവ് വർധിപ്പിക്കുമെന്നും അതുപോലെ തന്നെ ജീവനക്കാരുടെ വേതനത്തിൽ കുറവുണ്ടാക്കുമെന്നും ന്യൂയോർക്ക്, അരിസോണ, മിനസോട്ട ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ വാദിച്ചു.