Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Saji Cherian

തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഎം നേതാക്കളുടെ സമനില തെറ്റി: പി.എം.എ.സലാം

മലപ്പുറം: മന്ത്രി സജി ചെറിയാന്‍റെ വിവാദ പ്രസ്താവനയ്ക്ക് മറുപടിയുമായി മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം. തദ്ദേശ തെരഞ്ഞെടുപ്പ് തോൽവിയോടെ സിപിഎം നേതാക്കളുടെ സമനില തെറ്റിയെന്നും അദ്ദേഹം പറഞ്ഞു.

സ്ഥാനാർഥികളുടെ പേര് നോക്കി കാര്യങ്ങൾ നിശ്ചയിക്കണമെന്നാണോ സജി ചെറിയാൻ പറയുന്നത്. പേര് നോക്കിയാണോ ജനങ്ങൾ വോട്ട് ചെയ്യുന്നതെന്നും സലാം ചോദിച്ചു. മുസ്‌ലിം ഭൂരിപക്ഷ സ്ഥലങ്ങളില്‍ സിപിഎം മുസ്‌ലിം സ്ഥാനാര്‍ഥിയെയാണ് നിര്‍ത്തുന്നത്.

ഹൈന്ദവ മെജോറിറ്റിയുള്ള എവിടെയെങ്കിലും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി മുസ്‌ലിം സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടുണ്ടോ. സജി ചെറിയാന്‍റെ പരാമർശം ഒറ്റപ്പെട്ട സംഭവമല്ല. എ.കെ.ബാലനിലേക്കും സജി ചെറിയാനിലേക്കുമെക്കെ പാർട്ടി അധഃപതിച്ചു.

ലീഗിനെ പ്രകോപിപ്പിക്കുക എന്നുള്ളതാണ് ഇവരുടെ ലക്ഷ്യം. അതിന് ലീഗ് നിന്ന് കൊടുക്കില്ല. വർഗീയതയെ തടഞ്ഞു നിർത്തുന്നത് ലീഗാണെന്നും പി.എം.എ.സലാം പറഞ്ഞു.

Kerala

പാർട്ടിയുമായി ചേർന്ന് പോകണം; ജി.സുധാകരന് ഉപദേശവുമായി മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം: മുതിർന്ന സിപിഎം നേതാവ് ജി.സുധാകരന് ഉപദേശവുമായി മന്ത്രി സജി ചെറിയാൻ. സുധാകരൻ പാർട്ടിയുമായി ചേർന്നു പോകണമെന്നും പാർട്ടിയെ ശക്തിപ്പെടുത്താൻ പ്രവർത്തിക്കണമെന്നും സജി ചെറിയാൻ പറഞ്ഞു.

പ്രശ്‌നങ്ങൾ തുറന്ന മനസോടെ ചർച്ച ചെയ്യാൻ തയാറാണ്. അദ്ദേഹത്തെ വ്യക്ത‌ിപരമായി ആക്ഷേപിക്കുന്ന കാര്യങ്ങൾ അംഗീകരിക്കില്ല. അതൊക്കെ പാർട്ടി താക്കീതു ചെയ്‌ത്‌ നിർത്തും.

തനിക്കെതിരായ സൈബർ ആക്രമണങ്ങൾക്കു പിന്നിൽ പാർട്ടിയിലെ ചിലരാണെന്ന ജി.സുധാകരന്‍റെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. ആലപ്പുഴയിൽ കഴിഞ്ഞ ദിവസം നടന്ന കെപിസിസിയുടെ പരിപാടിയിൽ സുധാകരൻ പങ്കെടുത്തിരുന്നു.

തുടർന്നാണ് അദ്ദേഹത്തിനും കുടുംബത്തിനുമെതിരെ സൈബർ ആക്രമണമുണ്ടായത്. ഇതിനു പിന്നിൽ പാർട്ടിയിലെ ചിലരാണെന്നും അവരെ തനിക്ക് അറിയാമെന്നും ജി.സുധാകരൻ പറഞ്ഞിരുന്നു.

Latest News

Corehub Up