Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Schools

Idukki

സ്‌കൂളുകളുടെ ഫിറ്റ്‌നസ് പരിശോധന അന്തിമഘട്ടത്തില്‍

തൊടുപുഴ: സ്‌കൂളുകള്‍ തുറക്കുന്നതിനു മുന്നോടിയായി കുട്ടികള്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായുള്ള ഫിറ്റ്‌നസ് പരിശോധന ജില്ലയില്‍ തുടരുന്നു. ജൂണ്‍ ഒന്നിനുതന്നെ സ്‌കൂള്‍ തുറക്കാന്‍ തീരുമാനിച്ചിരിക്കുന്നതിനാല്‍ അതിനു മുമ്പുതന്നെ ഫിറ്റ്‌നസ് പരിശോധന പൂര്‍ത്തിയാക്കി എന്‍ഒസി ലഭിക്കാനുള്ള തയാറെടുപ്പിലാണ് തദ്ദേശ സ്ഥാപനങ്ങളും സ്‌കൂള്‍ അധികൃതരും. തദ്ദേശ വകുപ്പ് എന്‍ജിനിയറിംഗ് വിഭാഗത്തിന്‍റെ നേതൃത്വത്തിലാണ് സ്‌കൂള്‍ കെട്ടിടങ്ങളുടെ സുരക്ഷാപരിശോധന നടത്തുന്നത്. ഇതിനു പുറമേ കെഎസ്ഇബി, വനംവകുപ്പ്, പോലീസ് എന്നിവരും പരിശോധനയുടെ ഭാഗമാകും.

ജില്ലയിലാകെ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് മേഖലകളിലായി 484 സ്‌കൂളുകളാണുള്ളത്. വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങളുടെ ക്ഷമത പരിശോധന തുടര്‍ന്നു വരികയാണ്. കാലഹരണപ്പെട്ടതും അപകടകരമായ നിലയിലുള്ളതുമായ കെട്ടിടങ്ങളില്‍ കുട്ടികളെ പ്രവേശിപ്പിക്കില്ല.

തകരാറിലായ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കണം. നിര്‍മാണപ്രവര്‍ത്തനം നടക്കുന്ന സ്‌കൂളുകളില്‍ കുട്ടികളുടെ സുരക്ഷിതത്വത്തിന്‍റെ ഭാഗമായി ഇവിടം മറച്ചുകെട്ടുകയും ഇവിടേയ്ക്ക് വിദ്യാര്‍ഥികള്‍ പ്രവേശിക്കാതിരിക്കാന്‍ ബോര്‍ഡ് സ്ഥാപിക്കുകയും ചെയ്യണം.

പരിശോധന പൂര്‍ത്തിയാക്കി തദ്ദേശ സ്ഥാപനങ്ങളില്‍നിന്നുള്ള ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് വാങ്ങി കെ.സ്മാര്‍ട്ട് വഴി അപ്‌ലോഡ് ചെയ്താല്‍ മാത്രമേ സ്‌കൂള്‍ തുറക്കാന്‍ അനുമതി നല്‍കൂ. ഇത്തവണ ഒരു സ്‌കൂളും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് വിദ്യാഭ്യാസ വകുപ്പില്‍ സമര്‍പ്പിച്ചിട്ടില്ലെന്ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ടി.ആര്‍. ഗീത പറഞ്ഞു. എല്ലാ വര്‍ഷവും സ്‌കൂള്‍ കെട്ടിടങ്ങള്‍ പരിശോധന നടത്തി എന്‍ഒസി വാങ്ങണമെന്നാണ് നിര്‍ദേശം. സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാത്ത സ്‌കൂളുകള്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാകും.

കെട്ടിടങ്ങളുടെ പരിശോധനയ്ക്കു പുറമേ പരിസര ശുചീകരണവും നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇഴജന്തുക്കളുടെ സാന്നിധ്യം ഒഴിവാക്കുന്നതിനായി പരിസരങ്ങളിലെ കാടുകളും കുറ്റിച്ചെടികളും വെട്ടിനീക്കും. ഇഴജന്തുക്കള്‍ കയറാന്‍ സാധ്യതയുള്ള ഇടങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ച് അവയുടെ സാന്നിധ്യമില്ലെന്നും ഉറപ്പാക്കണം. സ്‌കൂളുകളുടെ സമീപം അപകടകരമായ രീതിയില്‍ വൈദ്യുതി ലൈനുകള്‍ കടന്നുപോകുന്നില്ലെന്ന് വൈദ്യുതി വകുപ്പ് അധികൃതരും പരിശോധന നടത്തി ആവശ്യമായ നടപടി സ്വീകരിക്കണം.

ട്രാഫിക് പോലീസിന്‍റെ സഹായത്തോടെ സ്‌കൂളുകൾക്കു മുന്നില്‍ മുന്നറിയിപ്പു ബോര്‍ഡുകള്‍, ട്രാഫിക് സൈന്‍ ബോര്‍ഡുകള്‍ എന്നിവ സ്ഥാപിക്കണം. വീട്ടില്‍നിന്നു സ്‌കൂളിലേയ്ക്കും തിരികെയും വിദ്യാര്‍ഥികള്‍ സഞ്ചരിക്കുമ്പോള്‍ അവരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തണം. സ്വകാര്യ വാഹനങ്ങള്‍, പൊതുവാഹനങ്ങള്‍, സ്‌കൂള്‍ വാഹനങ്ങള്‍ എന്നിവയില്‍ സഞ്ചരിക്കുന്ന വിദ്യാര്‍ഥികളുടെ സുരക്ഷയ്ക്ക് ആവശ്യമായ നടപടികള്‍ സ്വീകരിക്കണം.

സ്‌കൂളിന് സമീപം റോഡിന് ഇരുവശവും ഹമ്പുകള്‍, സ്പീഡ് ബ്രേക്കറുകള്‍ എന്നിവയും ക്രമീകരിക്കണം. ബസ് യാത്രയില്‍ കുട്ടികളെ കൃത്യമായ സ്റ്റോപ്പുകളില്‍ ഇറക്കുന്നതിനും കയറ്റുന്നതിനും ആവശ്യമായ ക്രമീകരണം ഒരുക്കണം. സ്‌കൂള്‍ വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധന മോട്ടോര്‍ വാഹന വകുപ്പും പൂര്‍ത്തിയാക്കിയിട്ടുണ്ട്.

സ്‌കൂള്‍ തുറക്കുന്ന ദിവസംതന്നെ ഉച്ചഭക്ഷണ വിതരണവും ആരംഭിക്കും. സ്‌കൂള്‍ അടുക്കള, പാചകം ചെയ്യുന്ന പാത്രങ്ങള്‍ എന്നിവ അണുവിമുക്തമാക്കണം. പാചകത്തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് ഉറപ്പാക്കണമെന്നും നിര്‍ദേശമുണ്ട്. ജൂണ്‍ ഒന്നിന് ശാന്തിഗ്രാം ഗവ. ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് ജില്ലാതല പ്രവേശനോത്സവം സംഘടിപ്പിക്കുന്നത്.

District News

തെരുവ് നായ ശല്യം: സ്കൂൾ പരിസരങ്ങളിലും ഭീഷണി

പത്തനംതിട്ട ജില്ലയിൽ തെരുവ് നായ ശല്യം ദിനംപ്രതി രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ജനവാസ കേന്ദ്രങ്ങളിലും, പ്രത്യേകിച്ച് സ്കൂൾ പരിസരങ്ങളിലും തെരുവ് നായകളുടെ ആക്രമണം വർധിച്ചുവരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് വലിയ ആശങ്കയാണ്. സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ, തങ്ങളുടെ മക്കളെ ഒറ്റയ്ക്ക് സ്കൂളുകളിലേക്ക് അയയ്ക്കാൻ രക്ഷിതാക്കൾ ഭയപ്പെടുകയാണ്. പലയിടങ്ങളിലും, കുട്ടികൾക്ക് മുറ്റത്ത് കളിക്കാനോ സൈക്കിൾ ഓടിക്കാനോ പോലും സാധിക്കാത്ത അവസ്ഥയാണുള്ളത്. മുതിർന്നവർ കൂടെ നിന്നാൽ മാത്രമേ പുറത്തിറങ്ങാൻ കഴിയൂ.

ഇരുചക്ര വാഹന യാത്രക്കാർക്ക് വലിയ ഭീഷണിയാണ് തെരുവ് നായകൾ. റോഡിന് കുറുകെ പെട്ടെന്ന് ഓടിയെത്തുന്ന നായകളെ തട്ടി അപകടങ്ങൾ ഉണ്ടാകുന്നത് പതിവായിട്ടുണ്ട്. കാൽനടയാത്രക്കാരെ പിന്തുടർന്ന് ആക്രമിക്കുന്നതും, വീടുകളിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമിക്കുന്നതും നിത്യസംഭവമായി മാറിയിരിക്കുന്നു. ചില പ്രദേശങ്ങളിൽ നായ്ക്കൾ കൂട്ടമായി തമ്പടിച്ചിരിക്കുന്നത് ഭീതി വർദ്ധിപ്പിക്കുന്നു. ആശുപത്രികളിലും പൊതുസ്ഥലങ്ങളിലും പോലും നായ്ക്കളുടെ ശല്യം വർദ്ധിച്ചിട്ടുണ്ട്.

ഈ പ്രതിസന്ധിക്ക് പ്രധാന കാരണം അനിമൽ ബർത്ത് കൺട്രോൾ (എ.ബി.സി) പദ്ധതിയുടെ മുടങ്ങിക്കിടക്കുന്ന പ്രവർത്തനങ്ങളാണ്. കഴിഞ്ഞ രണ്ട് വർഷത്തോളമായി ജില്ലയിൽ വന്ധ്യംകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടക്കുന്നില്ലെന്നാണ് ആക്ഷേപം. തെരുവ് നായകളെ പിടികൂടി വന്ധ്യംകരിച്ച് സുരക്ഷിതമായി സംരക്ഷിക്കുക എന്നതാണ് നിയമപരമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ചെയ്യാനുള്ളത്. എന്നാൽ ഇതിനായി ആവശ്യമായ ഫണ്ടോ അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാത്തതാണ് പദ്ധതി താറുമാറാകാൻ കാരണം. അഭയകേന്ദ്രങ്ങളുടെ അഭാവവും പ്രശ്നം കൂടുതൽ സങ്കീർണ്ണമാക്കുന്നു. മാലിന്യ സംസ്കരണത്തിലെ അശാസ്ത്രീയമായ രീതികളും തെരുവ് നായകളുടെ എണ്ണം വർദ്ധിക്കാൻ ഒരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

പേവിഷബാധയെക്കുറിച്ചുള്ള ആശങ്കയും വർദ്ധിച്ചിട്ടുണ്ട്. വാക്സിൻ സ്വീകരിച്ചിട്ടും പേവിഷബാധയേറ്റ് കുട്ടികൾ മരിച്ച സംഭവം ജില്ലയെ ഞെട്ടിച്ചിരുന്നു. തെരുവ് നായ ആക്രമണങ്ങളിൽ പരിക്കേറ്റ് നിരവധി പേരാണ് ദിനംപ്രതി ആശുപത്രികളിൽ ചികിത്സ തേടുന്നത്.

നായ്ക്കളെ നിയന്ത്രിക്കുന്നതിനും പേവിഷബാധ തടയുന്നതിനും പഞ്ചായത്തുകളും നഗരസഭകളും അടിയന്തരമായി ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. മുടങ്ങിക്കിടക്കുന്ന എ.ബി.സി. പദ്ധതി പുനരാരംഭിക്കണമെന്നും, തെരുവ് നായകൾക്ക് അഭയകേന്ദ്രങ്ങൾ ഒരുക്കണമെന്നും, മാലിന്യ സംസ്കരണം കാര്യക്ഷമമാക്കണമെന്നും പൊതുജനങ്ങൾ സർക്കാരിനോട് അഭ്യർത്ഥിക്കുന്നു. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്ന അനാസ്ഥക്കെതിരെ വ്യാപകമായ പ്രതിഷേധങ്ങളും ഉയരുന്നുണ്ട്.

 

Latest News

Corehub Up