ഹരാരെ: സിംബാബ്വെയില് കരീബ തടാകത്തിലുണ്ടായ ബോട്ടപകടത്തിൽ 44 പേർക്ക് ജീവൻ നഷ്ടമായി. സാംബിയ തീരത്തോട് ചേർന്നു കിടക്കുന്ന തടാകത്തിൽ രൂപപ്പെട്ട ശക്തമായ കാറ്റും പേമാരിയുമാണ് വൻ ദുരന്തത്തിന് കാരണമായത്.
അനുവദനീയമായതിലും അധികം ആളുകളെ കയറ്റിയതാണ് ബോട്ട് മറിയാൻ ഇടയാക്കിയതെന്ന് പ്രാഥമിക വിവരങ്ങൾ വ്യക്തമാക്കുന്നു. 90 യാത്രക്കാരെ മാത്രം ഉൾക്കൊള്ളാൻ ശേഷിയുള്ള ബോട്ടിൽ സംഭവദിവസം 120 പേരുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
സിംബാബ്വെ റൂറല്‍ ഇന്‍ഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് ഏജൻസിക്ക് കീഴിലുള്ളതാണ് അപകടത്തിൽപ്പെട്ട ബോട്ട്. നാഷണല്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റ് ഏജൻസി നടത്തിയ ഊർജിത ഇടപെടലിലൂടെ ഇതുവരെ എഴുപത്തിയേഴ് പേരെ സുരക്ഷിതമായി കരയിലെത്തിച്ചു. കാണാതായവർക്കായുള്ള തെരച്ചിൽ ദേശീയ പോലീസിന്റെയും സൈന്യത്തിന്റെയും നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.