ന്യൂഡൽഹി: സിജെപി നേതൃത്വത്തിൽ സംഘടിപ്പിച്ച വിദ്യാർഥി പ്രക്ഷോഭത്തിൽ പിന്തുണ പ്രഖ്യാപിച്ച് സമരം ചെയ്യുന്ന സോനം വാംഗ്ചുക്കിനോട് നിരാഹാര സമരം അവസാനിപ്പിക്കാൻ അഭ്യർഥിച്ച് സിജെപി നേതൃത്വം.
രാജ്യത്തിന് അദ്ദേഹത്തിന്റെ സേവനം ഇനിയും ആവശ്യമുണ്ടെന്നും, ആരോഗ്യം മോശമാകുന്ന സാഹചര്യത്തിൽ രാജ്യം മുഴുവൻ ഉറ്റുനോക്കുന്ന സോനത്തിന്റെ ജീവൻ പരമപ്രധാനമാണെന്നും സിജെപി നേതാവ് അഭിജിത് ദീപ്കെ പറഞ്ഞു.
അതേസമയം നിക്ഷ്പക്ഷമായ ഒരിടത്ത് മാത്രമേ ഇനി ചർച്ചയ്ക്കുള്ളൂവെന്ന് സിജെപി നേതൃത്വം അറിയിച്ചു. ആരുടെയും ഓഫീസിലോ വീട്ടിലോ ചർച്ചക്ക് പോകില്ലെന്ന് സിജെപി വക്താക്കൾ അറിയിച്ചു. കഴിഞ്ഞ തവണ ചർച്ചയ്ക്ക് പോയപ്പോൾ പോലീസ് സമരക്കാരെ ആക്രമിച്ചു. അത് ആവർത്തിക്കാൻ അനുവദിക്കില്ല. ചർച്ചയ്ക്ക് സാധ്യത ഇല്ലെന്നും സിജെപി നേതാവ് സൗരവ് ദാസ് വ്യക്തമാക്കി.