Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Activities

മണൽവാരാൻ നീക്കങ്ങൾ സജീവമാക്കി സർക്കാർ

തിരുവനന്തപുരം: വരുന്ന കാലവർഷത്തിനു മുന്പായി സംസ്ഥാനത്തെ 17 നദികളിലെ മണൽ വരാനുള്ള നീക്കങ്ങൾ സജീവമാക്കി സർക്കാർ. നദികളിലെ സാൻഡ് ഓഡിറ്റ് പ്രകാരം ഖനനയോഗ്യമെന്നു കണ്ടെത്തിയ 1.7 കോടി ടണ്‍ മണൽ നീക്കാനുള്ള നടപടിയാണ് സർക്കാർ പരിഗണിക്കുന്നത്. ഈ വർഷം അവസാനത്തോടെ മണലെടുപ്പു തുടങ്ങാനുള്ള ശ്രമങ്ങളാണ് സജീവമാക്കിയത്.

എന്നാൽ, കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്‍റെ കാലത്ത് സാൻഡ് ഓഡിറ്റ് നടത്തി എട്ടു നദികളിലെ മണൽവാരാൻ തീരുമാനിച്ചെങ്കിലും നിയമതടസങ്ങളും സാങ്കേതിക നടപടിക്രമങ്ങളിലും കുരുങ്ങിയതു മൂലം പദ്ധതി തടസപ്പെട്ടു. സർക്കാരിന്‍റെ പുതിയ തീരുമാനവും ഫയലിൽ ഒതുങ്ങുമോ എന്ന സംശയവുമുണ്ട്.

തിരുവനന്തപുരം, ആലപ്പുഴ, വയനാട് ജില്ലകൾ ഒഴികെയുള്ളിടങ്ങളിലെ നദികളാണ് ആദ്യഘട്ടത്തിൽ പരിഗണിക്കുന്നത്. അമിതമായി മണൽ അടിഞ്ഞുകൂടുന്നതു സ്വാഭാവിക ഒഴുക്കിനെ തടസപ്പെടുത്തുകയും നദീതടത്തിന്‍റെ ആഴം കുറയ്ക്കുകയും ചെയ്യുന്നുവെന്നതു പ്രളയസാധ്യതയ്ക്ക് കാരണമാകുന്നുവെന്നു മുൻകൂട്ടിക്കണ്ടാണ് മണൽവാരൽ തുടങ്ങാൻ തീരുമാനിച്ചത്.

കാലവർഷം ശക്തമാകുന്നതോടെ അടിക്കടി ഉണ്ടാകുന്ന പ്രളയവും വെള്ളപ്പൊക്ക ഭീഷണിയും മുൻനിർത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ മണൽവാരൽ പ്രഖ്യാപനം നടത്തിയിരുന്നു. നദികളിലെ സ്വാഭാവിക ഒഴുക്കിനെ പ്രതികൂടലമായി ബാധിക്കുംവിധം മണൽ അടിഞ്ഞുകൂടിയിട്ടുണ്ടെന്നും അത് അടിയന്തരമായി നീക്കം ചെയ്ത് ഒഴുക്ക് സുഗമമാക്കാൻ നടപടി സ്വീകരിക്കുമെന്നും കഴിഞ്ഞമാസം പത്തനംതിട്ട ജില്ലയിലടക്കം ഉണ്ടായ പ്രളയദുരന്ത പശ്ചാത്തത്തിൽ പ്രഖ്യാപിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം ചേർന്ന ഉന്നതതല യോഗത്തിൽ ഇക്കാര്യം ചർച്ചചെയ്തത്.

കൗണ്‍സിൽ ഓഫ് സയന്‍റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച് (സിഎസ്ഐആർ) നടത്തിയ ഓഡിറ്റിന്‍റെ അടിസ്ഥാനത്തിലാണ് മണൽ വാരൽ നടപടി പുരോഗമിക്കുന്നത്. പരിസ്ഥിതി, ജിയോളജി വകുപ്പുകളുടെ അനുമതി നേടിയെടുക്കാനുള്ള നടപടി പുരോഗമിക്കുന്നു. എത്രത്തോളം മണൽ വാരാം, എതൊക്കെ മാനദണ്ഡം പാലിക്കണം തുടങ്ങിയ കാര്യങ്ങളിലും വിശദ പഠനം നടത്തും.

Kerala

ജീവകാരുണ്യപ്രവർത്തനങ്ങൾ തടസപ്പെടുത്തുന്നത് പാർശ്വവത്കരിക്കപ്പെട്ടവരോടുള്ള ദ്രോഹം: മാർ തട്ടിൽ

കൊച്ചി: വിദേശ സംഭാവന നിയന്ത്രണ (എഫ്സിആർഎ) ഭേദഗതി ബില്ലിലൂടെ ജീവകാരുണ്യപ്രവർത്തനങ്ങളെ തടസപ്പെടുത്തുന്നത് സമൂഹത്തിലെ പാർശ്വവത്കരിക്കപ്പെട്ടവരോടുള്ള ദ്രോഹമാണെന്ന് സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ.

പാർശ്വവത്കരിക്കപ്പെട്ടവരുടെ ഉന്നമനത്തിനായി ക്രൈസ്തവസഭകൾ നടത്തുന്ന കാരുണ്യപ്രവർത്തനങ്ങൾ ഭാരതത്തിന്‍റെ സാമൂഹിക വികസന ചരിത്രത്തിൽ നിർണായകമാണെന്നു ഭരണാധികാരികൾതന്നെ ചൂണ്ടിക്കാണിച്ചിട്ടുള്ള വസ്തുതയാണ്.

അശരണർക്കും ആലംബഹീനർക്കുമായി സഭ നടത്തുന്ന അഗതിമന്ദിരങ്ങൾ, പാലിയേറ്റീവ് കെയർ സെന്‍ററുകൾ, ഭിന്നശേഷി പുനരധിവാസകേന്ദ്രങ്ങൾ, എയ്ഡ്സ് രോഗികളുടെ പരിചരണകേന്ദ്രങ്ങൾ, സൗജന്യ ഡയാലിസിസ് യൂണിറ്റുകൾ തുടങ്ങിയവ ജാതിമത ഭേദമെന്യേ ലക്ഷക്കണക്കിന് ആളുകൾക്ക് ആശ്വാസമേകുന്നുണ്ട്.

തദ്ദേശീയരായ ഉപകാരികളുടെ സഹായത്തിനൊപ്പം വിദേശ ഫണ്ടുകളും ഉപയോഗിച്ചാണ് ഗ്രാമങ്ങളിൽപോലും മികവുറ്റ ആരോഗ്യസേവനങ്ങളും ഗുണനിലവാരമുള്ള വിദ്യാഭ്യാസവും ഉറപ്പാക്കാൻ സഭയ്ക്കു സാധിക്കുന്നത്.

സമൂഹത്തിന്‍റെ പിന്നാമ്പുറങ്ങളിലേക്ക് തള്ളപ്പെട്ടവരെ മുഖ്യധാരയിലേക്ക് ഉയർത്തുന്നതിനായി നിയമപരമായ എല്ലാ മാനദണ്ഡങ്ങളും പാലിച്ച് നടത്തുന്ന ഇത്തരം സേവനങ്ങൾ തടസപ്പെടുത്തുന്നത് പാവപ്പെട്ടവരോടും പാർശ്വവത്കരിക്കപ്പെട്ടവരോടുമുള്ള ദ്രോഹമാണ്.

റിപ്പോർട്ടുകൾ സമർപ്പിക്കുന്നതിലെ ചെറിയ കാലതാമസമോ ഓഡിറ്റിംഗിലെ സാങ്കേതികമായ പിഴവുകളോ മുൻനിർത്തി ലൈസൻസ് റദ്ദാക്കുക, ആസ്തികൾ കണ്ടുകെട്ടുക തുടങ്ങിയ കടുത്ത നടപടികൾ സ്വീകരിക്കാനുള്ള നീക്കം സംശയാസ്പദമാണ്. സന്നദ്ധസംഘടനകളുടെയും മതസ്ഥാപനങ്ങളുടെയും സേവനങ്ങളെ സംശയത്തിന്‍റെ നിഴലിൽ നിർത്താതെ അവരെ വിശ്വാസത്തിലെടുത്തുകൊണ്ടുള്ള നിയമനിർമാണമാണ് ഉണ്ടാകേണ്ടത്.

ഈ വിഷയം പാർലമെന്‍റിൽ ചർച്ചയ്ക്കുവരുന്ന സാഹചര്യത്തിൽ കേരളത്തിൽനിന്നുള്ള പാർലമെന്‍റ് അംഗങ്ങൾ പൊതുനന്മ കണക്കിലെടുത്ത് ചർച്ചകളിൽ ക്രിയാത്മകമായി പങ്കെടുക്കണമെന്നും മേജർ ആർച്ച്ബിഷപ് ആവശ്യപ്പെട്ടു.

District News

പടന്ന കാന്തിലോട്ട് നഗറിലെ വികസന പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു

പടന്ന: അംബേദ്കര്‍ ഗ്രാമവികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി പടന്ന പഞ്ചായത്തിലെ കാന്തിലോട്ട് തെക്ക്-വടക്ക് നഗറിൽ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ പിന്നോക്ക ക്ഷേമ മന്ത്രി ഒ.ആര്‍. കേളു ഉദ്ഘാടനം ചെയ്തു.

ആകെ 99,21,082 രൂപ ചെലവഴിച്ചാണ് കാന്തിലോട്ട് നഗറില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ജില്ലാ നിര്‍മിതി കേന്ദ്രം മുഖേന ഉന്നതിയിലെ 57 വീടുകളിൽ തേപ്പ്, പെയിന്‍റിംഗ്, ടൈല്‍ വിരിക്കല്‍ എന്നിവയുൾപ്പെടെയുള്ള അറ്റകുറ്റപണികൾ പൂർത്തിയാക്കി. യാത്രാക്ലേശം പരിഹരിക്കാന്‍ റോഡ് കോണ്‍ക്രീറ്റ് ചെയ്ത് നവീകരിച്ചു.

എം. രാജഗോപാലന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. നിര്‍മിതി കേന്ദ്രം പ്രോജക്ട് എൻജിനിയര്‍ വി. സജിത്ത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സി.എം. മീനാകുമാരി, ജില്ലാ പഞ്ചായത്തംഗം ഡോ. സെറീന സലാം, പഞ്ചായത്ത് പ്രസിഡന്‍റ് പി.സി. സുബൈദ, വൈസ് പ്രസിഡന്‍റ് പി.പി. സുധാകരന്‍, സ്ഥിരം സമിതി അധ്യക്ഷരായ കെ. പൂമണി, പി കൈരളി, പി.വി. അശ്വതി, കെ. അസൈനാര്‍, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ ഒ.പി. രാധാകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

 

 

Latest News

Corehub Up