കളമശേരി: സ്കൂൾ വിദ്യാർഥികൾക്കായുള്ള കതിർ കാർഷിക ക്ലബ്ബുകളിൽ സജീവമായി പ്രവർത്തിക്കുന്ന വിദ്യാർഥികൾക്കു ഗ്രേസ് മാർക്ക് നൽകുന്നതിനുള്ള നടപടികൾ വിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് പുരോഗമിക്കുകയാണെന്ന് കൃഷിമന്ത്രി ടി. സിദ്ദിഖ്.
കതിർ കാർഷിക ക്ലബ്ബുകളുടെ ഭാഗമായി കതിർ സഞ്ചാരം എന്നപേരിൽ കാർഷിക പഠനയാത്രകളും സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെടുത്തി കതിർ മാർക്കറ്റുകളും സംഘടിപ്പിക്കും.
വനിതാ കർഷകരെ ഉത്പാദനം മുതൽ വിപണനം വരെ ശക്തിപ്പെടുത്തുന്നതിനായി അഞ്ചുവർഷ ദൈർഘ്യമുള്ള കൃഷിസഖി, പ്രളയബാധിതർക്കായുള്ള പ്രത്യേക പുനർനടീൽ പദ്ധതി, സംസ്ഥാനത്തെ മികച്ച കുട്ടി കർഷകനുള്ള പുരസ്കാരം നേടിയ ആദിത്യന് പുതിയ വീട് , ഹോർട്ടികോർപ് കുടിശിക തീർപ്പാക്കൽ എന്നീ പദ്ധതികൾ നടപ്പാക്കും.
പ്രളയബാധിത കർഷകർക്ക് ആവശ്യമായ വിത്ത്, നടീൽ വസ്തുക്കൾ, വളം എന്നിവ സൗജന്യമായി ലഭ്യമാക്കുന്നതിനും പുനർനടീൽ വേഗത്തിലാക്കുന്നതിനുമായി സംസ്ഥാനതലത്തിൽ ക്രോപ് ലോസ് അസസ്മെന്റും റീപ്ലാന്റിംഗ് സ്പെഷൽ ഡ്രൈവും ആരംഭിച്ചതായും മന്ത്രി പറഞ്ഞു.