ബിലാസ്പുർ: ഛത്തീസ്ഗഡിലെ ബിലാസ്പുരിൽ ഇറങ്ങുന്നതിനിടെ വിമാനത്തിന്റെ ടയർ പൊട്ടിത്തെറിച്ചു. 37 യാത്രക്കാരുൾപ്പെടെ 41 പേരുമായി ഡൽഹിയിൽ നിന്ന് ബിലാസ്പുരിലെത്തിയ വിമാനം ഇന്നലെ ഉച്ചയ്ക്ക് 11 മണിയോടെയാണ് അത്യാഹിതത്തിൽപ്പെട്ടത്.
യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്. വിമാനം ഇറങ്ങിയശേഷമുള്ള പരിശോധനയിൽ ഇടതുഭാഗത്തെ ടയർ പൊട്ടിത്തെറിച്ചതായി കണ്ടെത്തുകയായിരുന്നു. അപകടത്തെത്തുടർന്ന് ബിലാസ്പുരിൽ നിന്നുള്ള തുടർ സർവീസുകൾ അലൈൻസ് എയർ റദ്ദാക്കി.