കഴക്കൂട്ടം : ദിവസങ്ങളുടെ വിത്യാസത്തിൽ സുഹൃത്തുക്കൾ ജീവനൊടുക്കി. പള്ളിത്തുറ കനാൽ പുറമ്പോക്ക് നിർമല ലൈനിൽ ജോൺ ബ്രിട്ടാസ് ലൈനിൽ ഡയനീഷ്യസിന്റെയും കവിതയുടെയും മകൻ അർജുൻ ഡയനീഷ്യസ് ( മനോജ്-17) നെ ആണ് ഇന്നലെ കുളത്തൂർ ആശാൻ സ്മാരകത്തിന് സമീപം ഹോം സ്റ്റേയിൽ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
അർജുൻ ഡയനീഷ്യസിന്റെ സുഹൃത്ത് ജോർജ് ബിജുവിനെ ദിവസങ്ങൾക്കു മുന്പ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. അർജുൻ ഡയനീഷ്യസിന്റെ മാതാപിതാക്കൾ ഇറ്റലിയിലാണ് താമസം. തമ്പാനൂരിൽ എസി മെക്കാനിക്കൽ കോഴ്സ് പഠിക്കുകയാണ് അർജുൻ ഡയനീഷ്യസ് . കഴക്കൂട്ടം പൊലിസ് എത്തി നടപടികൾക്ക് ശേഷം മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് കൊണ്ട് പോയി.
അർജുൻ ഡയനീഷ്യസിന്റെ സുഹൃത്ത് പള്ളിത്തുറ സെന്റ് മാർത്ത ലൈനിൽ ബിഎസ് വില്ലയിൽ ബിജു സ്റ്റീഫന്റെയും ഷൈനിയുടെയും മകൻ ജോർജ് ബിജു ( 17 ) വിനെ വെള്ളിയാഴ്ചയാണ് വീട്ടിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിയത്.
വലിയതുറ സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയായിരുന്നു ജോർജ് ബിജു. സൃഹൃത്ത് മരിച്ചതിന്റെ മനോവിഷമമാകാം അർജുൻ ഡയനീഷ്യസിന്റെ മരണ കാരണമെന്ന് പൊലിസ് പറഞ്ഞു.
അർജുൻ ഡയനീഷ്യസിന്റെ സഹോദരൻ ആരോമൽ ഡയനീഷ്യസ്. ജോർജ് ബിജുവിന്റെ സഹോദരങ്ങൾ: സെലീഷ്യ ബിജു,ജെയ്സൻ ബിജു.