Sun, 13 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Assistance

വൈദ്യുതി പ്രതിസന്ധി; ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി. വൈദ്യുതി ലഭ്യത ഉറപ്പാക്കുന്നതിനായി ബോർഡ് ഡയറക്ടർമാർ തിങ്കളാഴ്ച ഉത്തരേന്ത്യയിലേക്ക് തിരിക്കും. മഹാരാഷ്ട്ര, ഉത്തർപ്രദേശ്, പഞ്ചാബ്, ബിഹാർ എന്നീ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരുമായി നേരിട്ട് ചർച്ച നടത്തും.

സംസ്ഥാനത്തിന് ആവശ്യമായ വൈദ്യുതി ഉറപ്പാക്കുകയാണ് സന്ദർശനത്തിന്‍റെ ലക്ഷ്യം. ഇന്ന് രാവിലെ ചേർന്ന ഉന്നതതലയോഗത്തിലാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുമായി നേരിട്ട് ചർച്ച നടത്താൻ തീരുമാനിച്ചത്. നിലവിലെ പ്രതിസന്ധി മറികടക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കാനാണ് ബോർഡിന്‍റെ നീക്കം.

അതേസമയം, വായ്പയെടുത്ത് ലഭിക്കേണ്ട 200 മെഗാവാട്ട് വൈദ്യുതി ഇന്നും ലഭിക്കില്ല. ഇതോടെ സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി കൂടുതൽ രൂക്ഷമാകുമെന്നാണ് വിലയിരുത്തൽ. പകരം 50 മെഗാവാട്ട് വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള താൽക്കാലിക സംവിധാനം കെഎസ്ഇബി ഒരുക്കിയിട്ടുണ്ട്. എന്നാൽ ആവശ്യത്തിന് അനുസരിച്ച് വൈദ്യുതി ലഭ്യമാകാത്ത സാഹചര്യം തുടരുന്നത് ആശങ്ക ഉയർത്തുന്നുണ്ട്.

National

ദുബായിൽ തൊഴിൽ നഷ്‌ടപ്പെട്ടവർക്ക് സഹായം നൽകണം: ജോസ് കെ. മാണി

ന്യൂഡൽഹി: ദുബായിലെ ഇറേനിയൻ ആശുപത്രി അടച്ചുപൂട്ടിയതിനെത്തുടർന്ന് അവിടെ ജോലി ചെയ്തിരുന്ന മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർ നേരിടുന്ന ഗുരുതര വീസ പ്രശ്നങ്ങൾ പരിഹരിക്കണമെന്നു കേരള കോണ്‍ഗ്രസ്-എം ചെയർമാനും എംപിയുമായ ജോസ് കെ. മാണി.

യുദ്ധസാഹചര്യങ്ങളെത്തുടർന്ന് ആശുപത്രി അടച്ചുപൂട്ടിയതോടെ ജോലി നഷ്‌ടമായ നഴ്സുമാർ അടക്കമുള്ള മുഴുവൻ ജീവനക്കാർക്കും കേന്ദ്രം സഹായം നൽകണമെന്നും വിദേശകാര്യ മന്ത്രിക്കും ദുബായിലെ ഇന്ത്യൻ എംബസിക്കും അയച്ച കത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു.

ദുബായിലെ ആശുപത്രി അടച്ചതിനെത്തുടർന്ന് ഇന്ത്യൻ ഡോക്‌ടർമാരും നഴ്സുമാരും അടക്കമുള്ള 134 ആരോഗ്യ പ്രവർത്തകരും അവരുടെ കുടുംബങ്ങളും വലിയ പ്രതിസന്ധിയാണു നേരിടുന്നത്.

അവിടെ ജോലി ചെയ്തിരുന്ന മുഴുവൻ ജീവനക്കാർക്കും ജോലി നഷ്‌ടപ്പെട്ടു. പുതിയ തൊഴിൽ, സന്ദർശക, പങ്കാളി വീസകൾക്കുള്ള അപേക്ഷകൾ സുരക്ഷാകാരണങ്ങൾ ചൂണ്ടിക്കാട്ടി അധികൃതർ തള്ളിക്കളയുകയാണ്.

മറ്റു രാജ്യങ്ങളിലെ ജീവനക്കാർക്കായി അതത് എംബസികൾ ഇടപെടലുകൾ നടത്തുന്നതായാണു അറിയുന്നത്. ഇതേരീതിയിൽ പ്രവാസി ഇന്ത്യക്കാർക്കും കേന്ദ്രം സഹായത്തിനുള്ള ഇടപെടലുകൾ കേന്ദ്രസർക്കാർ നടത്തണം- പാർലമെന്‍ററി സമിതി യോഗത്തിനായി ഡൽഹിയിലെത്തിയ ജോസ് കെ. മാണി വിശദീകരിച്ചു.

District News

അമരക്കാരന് ചികിത്സാസഹായം

കുമരകം: വർഷങ്ങളായി അമരപ്പങ്കായം പിടിച്ച് വിജയകിരീടത്തിലേക്ക് പല കളിവള്ളങ്ങളെയും നയിച്ച ബിൻസിയുടെ ജീവൻ നിയന്ത്രിക്കാൻ കുട്ടനാട്ടിലെ അമരക്കാർ. കളിവള്ളങ്ങളുടെ ദിശ തെറ്റാതെ കാക്കുന്ന അമരപ്പങ്കായക്കാർ ബിൻസിമോന്‍റെ പുതുജീവിതത്തിനായിട്ടാണ് ഒത്തൊരുമിച്ചത്.

നെഹ്‌റു ട്രോഫി, ചാമ്പ്യൻസ് ബോട്ട് ലീഗ് തുടങ്ങിയ ജലമേളകളിൽ അമരപ്പങ്കായത്തിൽ മികച്ച അമരക്കാരിൽ ഒരാളാണ് കുമരകം മങ്കുഴി പുതുചിറവീട്ടിൽ ബിൻസിമോൻ. ഇക്കഴിഞ്ഞ നെഹ്‌റു ട്രോഫി - സിബിഎൽ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച തെക്കേക്കര ബോട്ട് ക്ലബ്ബിന്‍റെയും ചെറുതന ചുണ്ടന്‍റെയും മൂന്നാം പങ്കായക്കാരനായിരുന്നു ബിൻസിമോൻ.

എന്നാൽ, കഴിഞ്ഞ കുറച്ചു നാളുകളായി ബിൻസിമോന്‍റെ ജീവിതം ദുരിതത്തിലാണ്. ഓട്ടോ ഡ്രൈവർ കൂടിയായ ബിൻസിമോൻ കിഡ്നി രോഗം പിടിപെട്ടു കിടപ്പിലായി. ഒരു കിഡ്നി പൂർണമായി തകരാറിലാകുകയും രണ്ടാമത്തേതിൽ രോഗബാധയുണ്ടാകുകയും ചെയ്തതോടെ ഭീമമായ ചികിത്സാച്ചെലവ് താങ്ങാനാവാതെ കുടുംബം ബുദ്ധിമുട്ടിലായി. ഈ സാഹചര്യത്തിലാണ്, തങ്ങളിലൊരുവനുവേണ്ടി ചുണ്ടൻ വള്ളങ്ങളിലെ അമരക്കാർ മുന്നിട്ടിറങ്ങിയത്.

വള്ളംകളിയിൽ വ്യത്യസ്ത വള്ളങ്ങളുടെ നിയന്ത്രണം ഏറ്റെടുത്തവർ ബിൻസിമോനായി ഒരുമിച്ച് തുഴയെറിഞ്ഞു. ‘അമരം’ എന്ന പേരിൽ ഒരു വാട്സ്ആപ്പ് ഗ്രൂപ്പ്‌ തുടങ്ങുകയും അതുവഴി സമാഹരിച്ച തുക ബിൻസിമോന്‍റെ വീട്ടിലെത്തി കൈമാറുകയും ചെയ്തു.

Latest News

Corehub Up