x
ad
Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗൗതം കൃഷ്ണയുടെ കുടുംബത്തിന് എല്ലാ സഹായങ്ങളും നല്‍കും: മന്ത്രി അബ്‌ദുള്‍ ഗഫൂര്‍

വെബ് ഡെസ്ക്
Published: August 12, 2026 01:13 AM IST | Updated: August 12, 2026 01:13 AM IST

ഗൗതം കൃഷ്ണയുടെ വീട്ടിലെത്തിയ ഫിഷറീസ് മന്ത്രി അബ്‌ദുൾ‍ ഗഫൂര്‍

ചവറ : നീണ്ടകര പുത്തന്‍ തുറയില്‍ മത്സ്യബന്ധനത്തിനിടയില്‍ വള്ളം മറിഞ്ഞ് കാണാതായ പുത്തന്‍ തുറയിലെ ഗൗതം കൃഷ്ണയുടെ കുടുംബത്തിന് എല്ലാ സഹായങ്ങളും നല്‍കുമെന്ന് ഫിഷറീസ് മന്ത്രി അബ്ദുള്‍ ഗഫൂര്‍. വീട് സന്ദര്‍ശിച്ചശേഷം മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

ഗൗതം കൃഷ്ണയുടെ കുടുംബത്തിനുണ്ടായ ദു:ഖത്തില്‍ സര്‍ക്കാര്‍ പങ്ക് കൊള്ളുന്നു. കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും കടലില്‍ അകപ്പെട്ട് കാണാതാകുന്നവര്‍ക്കായി തിരച്ചിലിനും ആധുനിക സംവിധാനം ഒരുക്കും.

ഗൗതം കൃഷ്ണയെ കണ്ടെത്താനുള്ള ശ്രമം ഊര്‍ജിതമായി നടന്നു വരികയാണ്. രക്ഷാപ്രവര്‍ത്തനത്തില്‍ കാലതാമസം വന്നിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. കൂടുതല്‍ സംവിധാനങ്ങളുപയോഗിച്ച് തെരച്ചില്‍ ശക്തമാക്കും.

ഇന്നലെ ഉച്ചയ്ക്ക് 12ഓടെയാണ് മന്ത്രി ഗൗതം കൃഷ്ണയുടെ വീട്ടിലെത്തിയത്. വീട്ടിലെത്തിയ അദ്ദേഹം ഗൗതം കൃഷ്ണയുടെ അമ്മ രേഷ്മയുമായി സംസാരിച്ചു.
സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് എല്ലാവിധ പിന്തുണയും ഉറപ്പ് നല്‍കിയാണ് അദ്ദേഹം മടങ്ങിയത്. മന്ത്രിക്കൊപ്പം കളക്ടര്‍ ആനി ജൂല തോമസ്, ഫിഷറീസ് വകുപ്പ് അസി.ഡയറക്ടര്‍ കെ.ഒ. ബിന്ദു, ജില്ലാ പഞ്ചായത്തംഗം ഐ. ജയലക്ഷ്മി, ചവറ ബ്ലോക്ക് വൈസ് പ്രസിഡന്‍റ് ആനന്ദ്, കിഷോര്‍ അമ്പിലാക്കര, നീണ്ടകര പഞ്ചായത്ത് പ്രസിഡന്‍റ് ശിവലാല്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.

 

Tags : Nattuvishesham DistrictNews DeepikaNews assistance

Recent News

Corehub Up