x
ad
Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കിഴക്കേകോട്ട എത്തി; മൂക്കുപൊത്തിക്കോ...

വെബ് ഡെസ്ക്
Published: September 4, 2026 03:33 AM IST | Updated: September 4, 2026 03:33 AM IST

കിഴക്കേകോട്ടയിൽ റോഡരികിലൂടെ മലിനജലമൊഴുകുന്നു.

 തൃശൂർ: ശുചിത്വനഗരം, സുന്ദരനഗരം പദ്ധതികൾക്കായി കോടികൾ വാരിയെറിയുന്പോ ഴും തൃശൂർ നഗരത്തിന്‍റെ ഹൃദയഭാഗമായ കിഴക്കേകോട്ടയിൽ ജനങ്ങൾ നടുറോഡിൽ മൂക്കുപൊത്തിനടക്കേണ്ട ഗതികേടിൽ. റോഡിലേക്കു മലിനജലം ഒഴുകാൻ തുടങ്ങിയിട്ട് അഞ്ചു ദിവസമായെങ്കിലും അധികാരികൾ തിരിഞ്ഞു നോക്കുന്നില്ലെന്നു വ്യാപകപരാതി.

നൂറുകണക്കിനു വിദ്യാർഥികളും സ്ത്രീകളും അടക്കമുള്ള കാൽനടയാത്രികർ പോകുന്ന വഴിയിലാണ് കറുത്ത നിറത്തിൽ കടുത്ത ദുർഗന്ധം വമിക്കുന്ന മലിനജലം പരന്നൊഴുകുന്നത്. നിരവധി വ്യാപാരസ്ഥാപനങ്ങളുള്ള തിരക്കേറിയ ഭാഗത്താണ് ഈ ദുരിതം.

പകർച്ചവ്യാധികൾ പടർന്നുപിടിക്കാൻ സാധ്യതയുള്ള ഈ കാലത്ത് ആരോഗ്യവകുപ്പിന്‍റെയും നഗരസഭയുടെയും ഭാഗത്തുനിന്നുള്ള അലംഭാവം വലിയ ജനരോഷത്തിനു കാരണമായിട്ടുണ്ട്. എത്രയും പെട്ടെന്നു പ്രശ്നത്തിനു പരിഹാരം കാണണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും നാട്ടുകാരും വ്യാപാരികളും കർശന മുന്നറിയിപ്പ് നൽകുന്നു.

Tags : East Fort NattuVishasham DistrictNews

Recent News

Corehub Up