x
ad
Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇന്ത്യയും ബെൽജിയവും സഹകരണത്തിന്

സനു സിറിയക്
Published: September 4, 2026 04:32 AM IST | Updated: September 4, 2026 04:32 AM IST

ബെൽജിയം പ്രധാനമന്ത്രി ബാർട്ട് ഡി വേവറെയും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും.

ന്യൂഡൽഹി: വിവിധ മേഖലകളിൽ നിർണായക സഹകരണത്തിന് തുടക്കമിട്ട് ഇന്ത്യയും ബെൽജിയവും സുപ്രധാന കരാറുകളിൽ ഒപ്പുവച്ചു. ബെൽജിയം പ്രധാനമന്ത്രി ബാർട്ട് ഡി വേവറുടെ സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടന്ന കൂടിക്കാഴ്ചയിലാണ് വിവിധ കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പുവച്ചത്.

പരമ്പരാഗത വജ്രവ്യാപാരത്തിനപ്പുറം ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം പ്രതിരോധ വികസനത്തിലേക്കും നിർമാണത്തിലേക്കും പരസ്പര സഹകരണത്തിലേക്കും വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. യുഎൻ സുരക്ഷാ കൗൺസിലിൽ ഇന്ത്യയുടെ സ്ഥിരാംഗത്വത്തിന് ബെൽജിയം പിന്തുണ ആവർത്തിച്ചു.

അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ഉഭയകക്ഷി വ്യാപാരം ഇരട്ടിയാക്കുക എന്ന ലക്ഷ്യത്തോടെ, ഇന്ത്യ-ബെൽജിയം ഇൻവെസ്റ്റ്‌മെന്‍റ് ഫാസ്റ്റ്-ട്രാക്ക് മെക്കാനിസം ആരംഭിക്കും. വജ്രവ്യാപാരം, സെമികണ്ടക്‌ടർ, ഫാർമസ്യൂട്ടിക്കൽസ്, തുറമുഖ സാങ്കേതികവിദ്യ എന്നീ മേഖലകളിൽ പങ്കാളിത്തം ഉറപ്പുവരുത്തും.

തീവ്രവാദത്തിനെതിരേ ശക്തമായ സംയുക്ത പോരാട്ടം പ്രഖ്യാപിച്ച നേതാക്കൾ സംഘടിത കുറ്റകൃത്യങ്ങളും സൈബർ കുറ്റകൃത്യങ്ങളും തടയുന്നതിനായി സിബിഐയും ബെൽജിയൻ ഫെഡറൽ പൊലിസും തമ്മിൽ ഒപ്പുവച്ച കരാറിനെ സ്വാഗതം ചെയ്തു.

സൈനികസഹകരണം കൂടുതൽ ദൃഢമാക്കുന്നതിനായി ഡൽഹിയിൽ ഡിഫൻസ് അറ്റാഷെയെ ബെൽജിയം നിയമിക്കും. സമാനമായി ബെൽജിയം തലസ്ഥാനമായ ബ്രസൽസിൽ ഇന്ത്യയും പ്രതിരോധ പ്രതിനിധിയെ നിയമിക്കും. 2025 ഫെബ്രുവരിയിൽ സ്ഥാനമേറ്റശേഷം ബാർട്ട് ഡി വീവറിന്‍റെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്.

ഡൽഹി ഹൈദരാബാദ് ഹൗസിലായിരുന്നു ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച. ഇന്നലെ മുംബൈക്കു തിരിച്ച വേവർ വ്യവസായികളുമായി കൂടിക്കാഴ്ച നടത്തിയശേഷം ഇന്നു മടങ്ങും.

കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കാൻ ധാരണ

 വീസ നടപടികൾ വേഗത്തിലാക്കുക, ഇന്ത്യയിൽനിന്നുള്ള നഴ്‌സുമാർക്കും വിദഗ്ധ തൊഴിലാളികൾക്കും ബെൽജിയത്തിൽ അവസരങ്ങൾ നൽകുക, പുതിയ വിദ്യാഭ്യാസനയത്തിനു കീഴിൽ ബെൽജിയൻ സർവകലാശാലകൾ ഇന്ത്യയിൽ കാമ്പസുകൾ ആരംഭിക്കുക തുടങ്ങിയ കാര്യങ്ങളും കൂടിക്കാഴ്ചയിൽ ഇരുനേതാക്കളും ചർച്ച ചെയ്തു. ഇതിനാവശ്യമായ സഹകരണങ്ങളും നേതാക്കൾ വാഗ്‌ദാനം ചെയ്തു.

കുടിയേറ്റവും സഞ്ചാരസ്വാതന്ത്ര്യവും കൂടുതൽ എളുപ്പമാക്കുന്ന മൊബിലിറ്റി ആൻഡ് മൈഗ്രേഷൻ ധാരണാപത്രത്തിനായി ചർച്ചകൾ തുടരാനും ധാരണയായി. കൂടാതെ ഇന്ത്യയും യൂറോപ്യൻ യൂണിയനും (ഇയു) തമ്മിലുള്ള സ്വാതന്ത്ര വ്യാപാര കരാർ വേഗത്തിൽ നടപ്പിലാക്കുന്നതും കൂടിക്കാഴ്ചയിൽ ചർച്ചയായി.

Tags : India Belgium Cooperation Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up