National
ന്യൂഡൽഹി: ഇന്ത്യയും യുകെയും തമ്മിലുള്ള സമഗ്ര സാമ്പത്തിക വ്യാപാരക്കരാർ (സിഇടിഎ) ഇന്നു പ്രാബല്യത്തിലായി. കരാറിലൂടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം പ്രതിവർഷം ഏകദേശം മൂന്ന് ലക്ഷം കോടി രൂപയായി ഉയരുമെന്നാണ് പ്രതീക്ഷ.
ഇന്ത്യ കയറ്റുമതി ചെയ്യുന്ന 99 ശതമാനം ഉത്പന്നങ്ങളുടെയും തീരുവ യുകെ ഘട്ടംഘട്ടമായി ഒഴിവാക്കും. പകരം ബ്രിട്ടനിൽനിന്ന് ഇറക്കുമതി ചെയ്യുന്ന 90 ശതമാനം ഉത്പന്നങ്ങൾക്ക് ഇന്ത്യയും തീരുവ കുറയ്ക്കും.
ഇന്ത്യൻ വ്യാപാരികൾക്ക് നേട്ടം
എഴുപതു ശതമാനം വരെ തീരുവയുണ്ടായിരുന്ന സംസ്കരിച്ച ഭക്ഷണസാധനങ്ങൾക്ക് യുകെ ഇനി ഡ്യൂട്ടി-ഫ്രീ വ്യാപാരം തുറന്നുനൽകും.
18 ശതമാനം തീരുവ വീതമുണ്ടായിരുന്ന സമുദ്രോത്പന്നങ്ങൾക്കും എൻജിനിയറിംഗ് ചരക്കുകൾക്കും വാഹനനിർമാണത്തിന് ഉപയോഗിക്കുന്ന സാധന സാമഗ്രികൾക്കും ഇനി മുതൽ പൂജ്യം തീരുവയായിരിക്കും. കെമിക്കൽ-ഫാർമസ്യൂട്ടിക്കൽ വ്യവസായത്തിനും യുകെ പൂജ്യം വ്യാപാരം കരാറിലൂടെ തുറന്നിട്ടിട്ടുണ്ട്.
ഉപഭോക്താക്കൾക്ക് ലാഭം
ഇറക്കുമതി ചെയ്യുന്ന 90 ശതമാനം ബ്രിട്ടീഷ് ഉത്പന്നങ്ങളുടെയും തീരുവ കുറയ്ക്കുന്നതാണ് കരാർ. പത്ത് വർഷത്തിനുള്ളിൽ ഇതിൽ 85 ശതമാനം ഉത്പന്നങ്ങളും തീരുവരഹിതമാകും. ബ്രിട്ടനിൽനിന്നുള്ള ആഡംബരവാഹനത്തിന്റെ തീരുവ 110 ശതമാനമായിരുന്നത് അടുത്ത അഞ്ച് വർഷത്തിനുള്ളിൽ പത്ത് ശതമാനമായാണ് കുറയ്ക്കുന്നത്.
ചരക്കുകൾക്കും സേവനങ്ങൾക്കുമുള്ള കേന്ദ്രസർക്കാരിന്റെ സംഭരണ വിതരണ കരാറുകളുടെ ലേലത്തിൽ യുകെ വിതരണക്കാർക്കും ഇനി പങ്കെടുക്കാം.
യുകെയിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാർ നേരിട്ടിരുന്ന വലിയൊരു ആശങ്ക പരിഹരിച്ചുകൊണ്ട് ഇരട്ടസംഭാവന കീഴ്വഴക്കത്തിനു കരാറിനോടൊപ്പം പ്രാബല്യത്തിൽ വന്ന ഡബിൾ കോൺട്രിബ്യൂഷൻ കൺവെൻഷൻ മാറ്റം വരുത്തിയിട്ടുണ്ട്. യുകെയിലേക്ക് താത്കാലിക ജോലിക്കുവേണ്ടി പോകുന്ന തൊഴിലാളികൾ അഞ്ച് വർഷത്തേക്ക് യുകെയിൽ സാമൂഹിക സുരക്ഷാ നികുതി അടയ്ക്കേണ്ടതില്ല.
Sports
ബിർമിംഗ്ഹാം: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. ഇന്ന് നടന്ന മത്സരത്തിൽ ആറ് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്.
ഇംഗ്ലണ്ട് ഉയർത്തിയ 259 റൺസ് വിജയലക്ഷ്യം ഇന്ത്യ 45.2 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. 80 റൺസെടുത്ത ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെയും 57 റൺസെടുത്ത അക്സർ പട്ടേലിന്റെയും 52 റൺസെടുത്ത വാഷിംഗ്ടൺ സുന്ദറിന്റെയും 35 റൺസെടുത്ത ശ്രേയസ് അയ്യരുടെയും മികവിലാണ് ഇന്ത്യ ലക്ഷ്യം മറികടന്നത്.
ഇംഗ്ലണ്ടിന് വേണ്ടി ജോഫ്ര ആർച്ചറും ജോഷ് ടംഗും സാം കരണും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 47.5 ഓവറിൽ 258 റൺസിൽ ഓൾഔട്ടാവുകയായിരുന്നു.
ജോ റൂട്ടിന്റെയും ലിയാം ഡോവ്സണിന്റെയും അർധ സെഞ്ചുറികളുടെയും ബെൻ ഡക്കറ്റിന്റെ മികച്ച ഇന്നിംഗ്സിന്റെയും ബലത്തിലാണ് ഇംഗ്ലണ്ട് ഭേദപ്പെട്ട സ്കോറിലെത്തിയത്. റൂട്ട് 76 റൺസും ഡോവ്സൺ 68 റൺസും ഡക്കറ്റ് 43 റൺസുമാണെടുത്തത്.
ഇന്ത്യയ്ക്ക് വേണ്ടി അക്സർ പട്ടേൽ നാല് വിക്കറ്റെടുത്തു. പ്രസിദ് കൃഷ്ണയും ഗുർണൂർ ബ്രാറും രണ്ട് വിക്കറ്റ് വീതവും ജസ്പ്രീത് ബുംറയും ശിവം ദുബെയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. വിജയത്തോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പരയിൽ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി.
Business
ന്യൂയോർക്ക്: യുഎസ് ആസ്ഥാനമായ പ്രമുഖ ആർട്ടിഫിഷൽ ഇന്റലിജൻസ് സ്റ്റാർട്ടപ് കന്പനിയായ ആന്ത്രോപിക്, തങ്ങളുടെ ജനപ്രിയ എഐ ചാറ്റ്ബോട്ടായ ക്ലോഡ് (Claude AI) സബ്സ്ക്രിപ്ഷനുകൾക്കായി ഇന്ത്യൻ രൂപയിലുള്ള നിരക്കുകൾ പ്രഖ്യാപിച്ചു.
അമേരിക്കയ്ക്കു പുറത്ത് ക്ലോഡിന്റെ ഏറ്റവും വലിയ രണ്ടാമത്തെ വിപണിയായ ഇന്ത്യയിലെ ഉപയോക്താക്കളെ ആകർഷിക്കുന്നതിനും പണമടയ്ക്കൽ പ്രക്രിയ കൂടുതൽ ലളിതമാക്കുന്നതിനുമാണ് ഈ മാറ്റം.
വെബ്സൈറ്റിലും മൊബൈൽ ആപ്പുകളിലും ഘട്ടങ്ങളായാണ് പുതിയ നിരക്കുകൾ ദൃശ്യമായി തുടങ്ങുക. ഇതുവരെ യുഎസ് ഡോളറിൽ പണമടയ്ക്കേണ്ടി വന്നിരുന്നതിനാൽ കറൻസി പരിവർത്തന നിരക്കുകളും അധിക ചാർജകളും നൽകേണ്ടി വന്നിരുന്ന ഇന്ത്യൻ ഉപയോക്താക്കൾക്ക് ഈ മാറ്റം വലിയ ആശ്വാസമാകും. പുതിയ നിരക്കുകൾ ജിഎസ്ടി ഉൾപ്പെടെയുള്ളതാണെന്നത് ശ്രദ്ധേയമാണ്.
Business
ബംഗളൂരു: രാജ്യത്തെ ഡെവലപ്പർമാർ, സ്റ്റാർട്ടപ്പുകൾ, സംരംഭങ്ങൾ എന്നിവർക്ക് മുൻനിര എഐ സാങ്കേതികവിദ്യകൾ എളുപ്പത്തിൽ പ്രയോജനപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള പുതിയ സംരംഭങ്ങളുമായി ഗൂഗിൾ.
ബംഗളൂരുവിൽ നടന്ന “ഗൂഗിൾ ഐ/ഓ കണക്ട് ഇന്ത്യ 2026’’ (Google I/O Connect India 2026) സമ്മേളനത്തിലാണ് എഐ അധിഷ്ഠിത വിദ്യാഭ്യാസ ഉപകരണങ്ങൾ, സുരക്ഷാ സംവിധാനങ്ങൾ, തദ്ദേശീയമായ ക്ലൗഡ് സേവനങ്ങൾ എന്നിവ ഉൾപ്പെടുന്ന വിപുലമായ പദ്ധതികൾ കമ്പനി പ്രഖ്യാപിച്ചത്.
ഡാറ്റാ ലോക്കലൈസേഷൻ നിയമങ്ങൾ പാലിച്ച് ആഗോള എഐ മോഡലുകൾ സുരക്ഷിതമായി ഉപയോഗിക്കാൻ സഹായിക്കുന്നതരത്തിലാണ് പുതിയ മാറ്റങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിലെ ആൻഡ്രോയിഡ്, ഗൂഗിൾ പ്ലേ ഇക്കോ സിസ്റ്റം 2025ൽ മാത്രം രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയിലേക്കും ആപ്പ് നിർമാതാക്കൾക്കുമായി 5.3 ലക്ഷം കോടി രൂപ (60 ബില്യൺ ഡോളർ) സംഭാവന ചെയ്തതായും ഇത് മുൻവർഷത്തെ അപേക്ഷിച്ച് 28 ശതമാനം വളർച്ച രേഖപ്പെടുത്തിയതായും സമ്മേളനത്തിൽ ഗൂഗിൾ വ്യക്തമാക്കി.
കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ മുഖ്യാതിഥിയായ ചടങ്ങിൽ സാങ്കേതിക മുന്നേറ്റങ്ങളിൽ കർണാടകയെ ഗൂഗിളിന്റെ ഏറ്റവും വലിയ പരീക്ഷണശാലയാക്കി മാറ്റാൻ അദ്ദേഹം ആഹ്വാനം ചെയ്തു. വിദ്യാർഥികൾ, ഗവേഷകർ, സംരംഭകർ എന്നിവർ ഒത്തൊരുമിച്ച് കൂടുതൽ നൂതനവും സുരക്ഷിതവുമായ ഒരു സാങ്കേതിക ഭാവി കെട്ടിപ്പടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിവരങ്ങൾ തെരയുന്ന ഘട്ടത്തിൽനിന്നു മാറി, നിർദേശിക്കപ്പെടുന്ന ചുമതലകൾ സുരക്ഷിതമായി നിർവഹിക്കുന്ന ‘ഏജന്റിക് എഐ’ (Agentic AI) യുഗത്തിലേക്ക് രാജ്യം മാറുകയാണെന്നും, ഇതിനാവശ്യമായ തദ്ദേശീയമായ അടിസ്ഥാന സൗകര്യങ്ങളും സുരക്ഷാ സംവിധാനങ്ങളും ഒരുക്കുകയാണു തങ്ങളുടെ ലക്ഷ്യമെന്നും ഗൂഗിൾ ഇന്ത്യ കൺട്രി മാനേജർ പ്രീതി ലോബാന പറഞ്ഞു.
കേവലം സാങ്കേതിക മോഡലുകളുടെ വലുപ്പത്തിലല്ല, മറിച്ച് സമൂഹത്തിൽ അതുണ്ടാക്കുന്ന നല്ല മാറ്റങ്ങളിലാണ് എഐയുടെ പുരോഗതി അളക്കേണ്ടതെന്ന് ഗൂഗിൾ ഡീപ്മൈൻഡ് സീനിയർ ഡയറക്ടർ മനീഷ് ഗുപ്തയും കൂട്ടിച്ചേർത്തു.
Sports
ബിർമിംഗ്ഹാം: ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിന് ഭേദപ്പെട്ട സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 47.5 ഓവറിൽ 258 റൺസിൽ ഓൾഔട്ടായി.
ജോ റൂട്ടിന്റെയും ലിയാം ഡോവ്സണിന്റെയും അർധ സെഞ്ചുറികളുടെയും ബെൻ ഡക്കറ്റിന്റെ മികച്ച ഇന്നിംഗ്സിന്റെയും ബലത്തിലാണ് ഇംഗ്ലണ്ട് ഭേദപ്പെട്ട സ്കോറിലെത്തിയത്. റൂട്ട് 76 റൺസും ഡോവ്സൺ 68 റൺസും ഡക്കറ്റ് 43 റൺസുമാണെടുത്തത്.
ഇന്ത്യയ്ക്ക് വേണ്ടി അക്സർ പട്ടേൽ നാല് വിക്കറ്റെടുത്തു. പ്രസിദ് കൃഷ്ണയും ഗുർണൂർ ബ്രാറും രണ്ട് വിക്കറ്റ് വീതവും ജസ്പ്രീത് ബുംറയും ശിവം ദുബെയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
Sports
ബിര്‍മിംഗ്ഹാം: ഇംഗ്ലീഷ് മണ്ണില്‍ ട്വന്റി-20 പരമ്പര ദയനീയമായി (4-0) കൈവിട്ട ഇന്ത്യ, ഏകദിന ക്രിക്കറ്റ് പോരാട്ടത്തിനായി ഇന്നു മുതല്‍ കളത്തില്‍. ഇംഗ്ലണ്ടിന് എതിരായ മൂന്നു മത്സര ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരം ഇന്നു നടക്കും.
ബിര്‍മിംഗ്ഹാമിലെ എഗ്ബാസ്റ്റണ്‍ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 3.30നാണ് മത്സരം.
ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ നേതൃത്വത്തില്‍ ജയത്തോടെ പരമ്പരയ്ക്കു തുടക്കമിടാനാണ് ഇന്ത്യന്‍ സംഘത്തിന്റെ ലക്ഷ്യം. സീനിയര്‍ താരങ്ങളായ വിരാട് കോഹ്ലി, രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ തുടങ്ങിയവരെല്ലാം ഇന്ത്യന്‍ സംഘത്തിലുണ്ട്.
ഹാരി ബ്രൂക്കിന്റെ ക്യാപ്റ്റന്‍സിയില്‍ ഇറങ്ങുന്ന ഇംഗ്ലണ്ടിന്റെ ലക്ഷ്യം, ട്വന്റി-20യിലെ ആധികാരികത ഏകദിനത്തിലും തുടരുകയാണ്.
National
ന്യൂഡൽഹി: എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻനായരെ പരോക്ഷമായി വിമർശിച്ച് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ. ഡൽഹിയിലെ എൻഎസ്എസ് ആസ്ഥാനത്തു നിർമിച്ച മന്നം സ്മൃതിമണ്ഡപവും പ്രതിമയും അനാച്ഛാദനം ചെയ്തു പ്രസംഗിക്കവെയായിരുന്നു ഉപരാഷ്ട്രപതിയുടെ വിമർശനം.
“നിങ്ങളാണ് എല്ലാമെന്നു കരുതരുത്, എല്ലാം മന്നത്ത് പദ്മനാഭൻ എന്ന മഹായോഗിയുടെ സംഭാവനയാണ്. ഞാനാണു പ്രസിഡന്റ്, ഞാനാണു സെക്രട്ടറി അതുകൊണ്ട് അവർ വരരുത്, നിങ്ങൾ വരരുത് എന്നു പറയരുത്. എല്ലാവർക്കും വരാനാകണം’’-എന്നായിരുന്നു പ്രസംഗത്തിനിടയിൽ സുകുമാരൻ നായരെ പരോക്ഷമായി വിമർശിച്ചുകൊണ്ട് ഉപരാഷ്ട്രപതി പറഞ്ഞത്.
കഴിഞ്ഞ ഫെബ്രുവരിയിൽ ചങ്ങനാശേരി പെരുന്നയിലെത്തിയ ഉപരാഷ്ട്രപതിക്ക് മന്നം സമാധിയിൽ പുഷ്പാർച്ചന നടത്താൻ എൻഎസ്എസ് നേതൃത്വം അനുമതി നിഷേധിച്ചിരുന്നു. നിയമസഭാതെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് ഇത്തരം സന്ദർശനങ്ങൾ ശരിയല്ലെന്ന നിലപാടിലായിരുന്നു എൻഎസ്എസ് നേതൃത്വം അത്തരമൊരു തീരുമാനമെടുത്തത്. ബംഗാൾ ഗവർണറായിരിക്കേ തനിക്കും പുഷ്പാർച്ചന നടത്താൻ അനുമതി നിഷേധിച്ചതായി സി.വി. ആനന്ദബോസ് പിന്നീട് തുറന്നുപറഞ്ഞിരുന്നു.
പെരുന്ന സ്വയം ശുദ്ധീകരിക്കപ്പെടുമെന്നും തെരഞ്ഞെടുപ്പിനുശേഷം വലിയ മാറ്റങ്ങൾ കണ്ടുതുടങ്ങിയെന്നും ചടങ്ങിൽ മുഖ്യാതിഥിയായിരുന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു. പെരുന്നയിലെ പ്രശ്നങ്ങൾക്കു ഡൽഹിയിലെ സ്മൃതിമണ്ഡപം ഒരു ബദലാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ചടങ്ങിൽ വിശിഷ്ടാതിഥിയായി നിശ്ചയിച്ചിരുന്ന ബംഗാൾ മുൻ ഗവർണർ സി.വി. ആനന്ദബോസ് അസുഖങ്ങളെത്തുടർന്ന് പങ്കെടുത്തില്ല. എൻഎസ്എസ് ഡൽഹി പ്രസിഡന്റ് എം.കെ.ജി. പിള്ള, ജനറൽ സെക്രട്ടറി എം.ഡി. ജയപ്രകാശ്, മന്നത്തിന്റെ ചെറുമകൾ എസ്. നീരദ തുടങ്ങിയവർ പ്രസംഗിച്ചു.
International
ഹനോയ്: വിയറ്റ്നാമിൽ സ്പീഡ് ബോട്ട് അപകടത്തിൽ മരിച്ച 15 ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ ഹോ ചിമിൻ സിറ്റിയിലെത്തിച്ചു. ഇവിടെനിന്ന് ഇന്ന് ഇന്ത്യയിലെത്തിക്കും.
നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം, മൃതദേഹങ്ങൾ എത്രയും വേഗം ഇന്ത്യയിലേക്ക് കൊണ്ടുപോകുമെന്ന് വിയറ്റ്നാമിലെ ഇന്ത്യൻ എംബസി അറിയിച്ചു. അപകടത്തിൽ രക്ഷപ്പെട്ട 17ൽ 16 ഇന്ത്യക്കാരും നാട്ടിലേക്കു മടങ്ങിയതായും എംബസി എക്സിൽ പറഞ്ഞു. ഫു ക്വോകിലെ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നയാളുടെ നില ഗുരുതരമാണ്.
വിനോദസഞ്ചാര കേന്ദ്രമായ ഫു ക്വോക് ദ്വീപിലെ ഹോൺ മെയ് റുട്ട് എൻഗോയ്ക്ക് സമീപം ശനിയാഴ്ചയായിരുന്നു അപകടം. ഇന്ത്യയിൽനിന്നുള്ള 32 വിനോദസഞ്ചാരികളും നാല് പ്രാദേശിക ജീവനക്കാരുമാണ് ബോട്ടിലുണ്ടായിരുന്നത്. 15 പേർ മരിച്ചു. മറ്റുള്ളവരെയെല്ലാം രക്ഷപ്പെടുത്തി.
മരിച്ചവരിൽ രണ്ടു പേർ മലയാളികളാണ്. വിക്ടറി ബിസിനസ് ഗ്രൂപ്പ് ഉടമ കൊട്ടാരക്കര സ്വദേശി എ.സി. തോമസും ഭാര്യ ലവ്നി തോമസും.
വിയറ്റ്നാം അധികൃതരുമായി ബന്ധം പുലർത്തുന്നുണ്ടെന്നും, മൃതദേഹങ്ങൾ ഇന്ത്യയിലേക്ക് എത്രയും വേഗം എത്തിക്കുന്നതിന് എല്ലാ സഹായവും അവർ ഉറപ്പുനൽകിയിട്ടുണ്ടെന്നും എംബസി അറിയിച്ചു.
മരിച്ചവരിൽ 10 പേർ തമിഴ്നാട്ടിൽനിന്നുള്ളവരും മൂന്നു പേർ ആന്ധ്രയിൽനിന്നുള്ളവരുമാണ്. രണ്ടു സ്ത്രീകളും മരിച്ചവരിൽ ഉൾപ്പെടുന്നു.
വിയറ്റ്നാമിലെ ഏറ്റവും വലിയ ദ്വീപായ ഫു ക്വോക്, വെള്ളമണൽ കടൽത്തീരങ്ങൾ, പവിഴപ്പുറ്റുകൾ, ദ്വീപ് ഹോപ്പിംഗ് ഉല്ലാസയാത്രകൾ എന്നിവയ്ക്കു പേരുകേട്ട വിനോദസഞ്ചാര കേന്ദ്രമാണ്.
National
ന്യൂഡൽഹി: ഖത്തർ മുൻ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽതാനിയുടെ നിര്യാണത്തിൽ അനുശോചിച്ച് ഇന്ത്യയിൽ ഒരു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ദുഃഖാചരണത്തിന്റെ ഭാഗമായി ഇന്ത്യയിലുടനീളം തിങ്കളാഴ്ച ദേശീയ പതാക താഴ്ത്തിക്കെട്ടും. സാധാരണയായി പതാക ഉയർത്താറുള്ള എല്ലാ സർക്കാർ കെട്ടിടങ്ങളിലും ഈ നിയമം ബാധകമായിരിക്കും. ദുഃഖാചരണ ദിനത്തിൽ ഔദ്യോഗിക വിനോദ പരിപാടികളൊന്നും ഉണ്ടായിരിക്കില്ലെന്ന് സർക്കാർ അറിയിച്ചു.
ഖത്തറിനെ വികസനത്തിന്റെയും സമൃദ്ധിയുടെയും പുതിയ ഉയരങ്ങളിലെത്തിച്ച ദീർഘവീക്ഷണമുള്ള നേതാവായിരുന്നു ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽതാനിയെന്നും ഇന്ത്യയുടെ ഉറ്റ സുഹൃത്തായിരുന്നു അദ്ദേഹമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അനുസ്മരിച്ചു. രാജ്യത്തിന് വേണ്ടി ഔദ്യോഗികമായി അനുശോചനം അറിയിക്കാൻ പാർലമെന്ററികാര്യ, ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു ഉടൻ തന്നെ ഖത്തർ സന്ദർശിക്കും.
Sports
സതാംപ്ടണ്: ഇംഗ്ലണ്ടിന് എതിരായ അഞ്ചാം ട്വന്റി-20 ക്രിക്കറ്റിനുള്ള ഇന്ത്യന്‍ പ്ലേയിംഗ് ഇലവനില്‍ മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ് ഇടംപിടിച്ചു.
കൗമാര താരം വൈഭവ് സൂര്യവംശിയെ ഒഴിവാക്കിയാണ് സഞ്ജുവിനെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തിയത്. അയര്‍ലന്‍ഡ് പര്യടനത്തിലും ഇംഗ്ലണ്ടിന് എതിരായ ആദ്യ മത്സരത്തിലും (5, 0, 1) രണ്ടക്കം പോലും കാണാതിരുന്നതോടെയാണ് സഞ്ജുവിനു പുറത്തിരിക്കേണ്ടിവന്നതെന്നതും ശ്രദ്ധേയം.
ടോസ് നഷ്ടപ്പെട്ട് ആദ്യം ക്രീസിലെത്തിയ ഇംഗ്ലണ്ട്, 20 ഓവറില്‍ തല്ലിക്കൂട്ടിയത് മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 257 റണ്‍സ്. 64 പന്തില്‍ എട്ട് സിക്സും 12 ഫോറും അടക്കം 131 റണ്‍സ് അടിച്ചെടുത്ത ജോസ് ബട്ലറിന്റെ സെഞ്ചുറിയാണ് ഇംഗ്ലീഷ് ഇന്നിംഗ്സിനു കരുത്തേകിയത്. ക്യാപ്റ്റന്‍ ഹാരി ബ്രൂക്ക് 45 പന്തില്‍ 95 റണ്‍സുമായി പുറത്താകാതെ നിന്നു. ഇന്ത്യക്കെതിരേ ഇംഗ്ലണ്ടിന്റെ റിക്കാര്‍ഡ് ട്വന്റി-20 സ്കോറാണ് 257/3.
മത്സരത്തിൽ ഇന്ത്യ 56 റണ്‍സിന് പരാജയപ്പെട്ടു. 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 201 റണ്‍സ് എടുക്കാനേ ഇന്ത്യക്കു സാധിച്ചുള്ളൂ. ഓപ്പണിംഗ് ഇറങ്ങിയ സഞ്ജു സാംസണ് 14 പന്തിൽ 27 റണ്‍സ് നേടി. ഇഷാൻ കിഷനാണ് (35 പന്തിൽ 56) ഇന്ത്യൻ ഇന്നിംഗ്സിലെ ടോപ് സ്കോറർ.
തിലക് വർമയും (25 പന്തിൽ 53) അർധസെഞ്ചുറി സ്വന്തമാക്കി. ക്യാപ്റ്റൻ ശ്രേയസ് അയ്യർ 28 റണ്‍സ് നേടി. അഭിഷേക് ശർമ (3) തുടക്കത്തിലേ പുറത്തായി. ഇതോടെ ശ്രേയസ് അയ്യറിന്റെ ക്യാപ്റ്റൻസിയിലെ ആദ്യ രണ്ട് പരന്പരയും ഇന്ത്യ ദയനീയമായി പരാജയപ്പെട്ടു.
Sports
ലണ്ടന്‍: ഇംഗ്ലീഷ് വനിതകള്‍ക്ക് എതിരായ ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് ഒന്നാം ഇന്നിംഗ്സ് ലീഡ്.
285 റണ്‍സിന് ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് അവസാനിച്ചിരുന്നു. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് 170ല്‍ ഒതുക്കിയാണ് ഇന്ത്യ ലീഡ് സ്വന്തമാക്കിയത്.
37 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ കാന്തി ഗൗഡിന്റെ ബൗളിംഗ് മികവില്‍ ഇന്ത്യ ലീഡ് നേടി. രണ്ടാം ഇന്നിംഗ്സിനായി ക്രീസിലെത്തിയ ഇന്ത്യ ആദ്യ 13 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ 51 റണ്‍സ് എടുത്തു. അതോടെ ഇന്ത്യയുടെ ആകെ ലീഡ് 166 റണ്‍സായി.
Sports
സതാംപ്ടൺ: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടി20യിൽ ഇന്ത്യയ്ക്ക് 258 റൺസ് വിജയ ലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് ജോസ് ബട്ലറുടെ തകർപ്പൻ സെഞ്ചറിയുടെയും (131) ഹാരി ബ്രൂക്കിന്റെ (95) വടിക്കെട്ടിന്റെയും കരുത്തിൽ നിശ്ചിത 20 ഓവറിൽ മൂന്നു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 257 റൺസെന്ന കൂറ്റൻ സ്കോർ അടിച്ചെടുത്തു.
രണ്ടാം വിക്കറ്റിൽ ബട്ലർ-ബ്രൂക്ക് സഖ്യം പടുത്തുയർത്തിയത് 233 റൺസിന്റെ റിക്കാർഡ് കൂട്ടുകെട്ടാണ്. ഇന്ത്യൻ ബൗളർമാരെ നിർദാക്ഷിണ്യം തല്ലിച്ചതച്ച ജോസ് ബട്ലർ 64 പന്തുകളിൽ നിന്ന് എട്ടു സിക്സറുകളും 12 ഫോറുകളുമടക്കം 131 റൺസ് അടിച്ചുകൂട്ടിയാണ് മടങ്ങിയത്. എട്ട് സിക്സും നാലു ഫോറും ഉൾപ്പെടെ വെറും 45 പന്തിൽ നിന്ന് 95 റൺസുമായി ഹാരി ബ്രൂക്ക് പുറത്താകാതെ നിന്നു.
പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ രണ്ടാം ഓവറിൽ സൂര്യാൻഷ് ഷെഡ്ഗെ ക്യാച്ചെടുത്ത് ഫിൽ സാൾട്ട് (ആറു റൺസ്) പുറത്താകുമ്പോൾ ഇംഗ്ലണ്ട് സ്കോർ ബോർഡിൽ എട്ട് റൺസ്. പിന്നീടുള്ള 103 പന്തുകളിൽ ഇന്ത്യൻ താരങ്ങളെ അക്ഷരാത്ഥത്തിൽ കാഴ്ചക്കാരാക്കി ജോസ് ബട്ലറും ഹാരി ബ്രൂക്കും തകർത്തടിക്കുകയായിരുന്നു. ഇന്ത്യയ്ക്കു വേണ്ടി ശിവം ദുബെ രണ്ടും പ്രസിദ്ധ് കൃഷ്ണ ഒരു വിക്കറ്റും വീഴ്ത്തി.
Sports
സതാംപ്ടൺ: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുത്തു. ആദ്യ രണ്ട് മത്സരങ്ങളിൽ തിളങ്ങാതിരുന്ന വൈഭവ് സൂര്യവംശിക്ക് പകരം മലയാളി താരം സഞ്ജു സാംസൺ ഇന്ത്യൻ ടീമിൽ ഇടംനേടി.
കഴിഞ്ഞ മൂന്ന് കളികളിലും സഞ്ജുവിന് പ്ലെയിംഗ് ഇലവനിൽ ഇടം ലഭിച്ചിരുന്നില്ല. ആദ്യ മൂന്ന് മത്സരങ്ങളും തോറ്റ ഇന്ത്യക്ക് പരമ്പര ഇതിനകം തന്നെ നഷ്ടമായിക്കഴിഞ്ഞു. ഒരു മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. 2006ൽ അന്താരാഷ്ട്ര ടി20യിൽ അരങ്ങേറ്റം കുറിച്ചതിന് ശേഷം ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ തുടർച്ചയായ തോൽവിയാണിത്.
ഇംഗ്ലണ്ടിന് മുന്നിൽ മാത്രമല്ല, ഇതിന് തൊട്ടുമുമ്പ് നടന്ന അയർലൻഡിനെതിരായ രണ്ട് ടി20 മത്സരങ്ങളിലും ഇന്ത്യ പരാജയപ്പെട്ടിരുന്നു. പരമ്പരയിലെ നാലാം തോൽവി ഒഴിവാക്കി ആശ്വാസ ജയത്തോടെ പരമ്പര അവസാനിപ്പിക്കുക മാത്രമാണ് ഇന്ത്യയുടെ ലക്ഷ്യം.
ഇന്ത്യൻ ടീം:അഭിഷേക് ശർമ്മ, സഞ്ജു സാംസൺ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), തിലക് വർമ്മ, ശിവം ദുബെ, സൂര്യൻഷ് ഷെഡ്ഗെ, അക്സർ പട്ടേൽ, അർഷ്ദീപ് സിംഗ്, പ്രിൻസ് യാദവ്, പ്രസിദ്ധ് കൃഷ്ണ.
ഇംഗ്ലണ്ട് ടീം: ഫിലിപ്പ് സാൽട്ട്, ജോസ് ബട്ട്ലർ (വിക്കറ്റ് കീപ്പർ), ഹാരി ബ്രൂക്ക് (ക്യാപ്റ്റൻ), ജേക്കബ് ബെഥേൽ, ടോം ബാന്റൺ, സാം കറൻ, വിൽ ജാക്സ്, ലിയാം ഡോസൺ, ജോഫ്ര ആർച്ചർ, ആദിൽ റഷീദ്, ജോഷ് ടംഗ്.
Movies
ടോം ഹോളണ്ടും ക്രിസ്റ്റഫര്‍ നോളനും മുംബൈയില്‍. റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമായ ‘ദ് ഒഡീസി’യുടെ പ്രമോഷനായാണ് ഹോളിവുഡിലെ പ്രശ്സ്തരായ ഇരുവരും ഇന്ത്യയിലെത്തിയത്.
ഇത് ആദ്യമായാണ് ക്രിസ്റ്റഫർ നോളൻ ഇന്ത്യ സന്ദർശിക്കുന്നത്. ‘ദ് ഒഡീസി’ ജൂലൈ 16നാണ് ഇന്ത്യയിൽ റിലീസിനെത്തുക. ജൂലൈ 17നാണ് ചിത്രം മറ്റുരാജ്യങ്ങളിൽ റിലീസ് ചെയ്യുക. ജൂലൈ 10, 11 തിയതികളിൽ ഇവർ മുംബൈയിൽ തുടരും. മുംബൈ പിവിആറിൽ ആണ് ചിത്രത്തിന്റെ ഗാൻഡ് പ്രീമിയർ നടക്കുന്നത്.
ഇതിൽ പങ്കെടുക്കാനായി ക്രിസ്റ്റഫർ നോളനൊപ്പം ചിത്രത്തിലെ പ്രധാന അഭിനേതാക്കളായ ടോം ഹോളണ്ട്, മാറ്റ് ഡാമൺ, നോളന്റെ പങ്കാളിയും നിർമാതാവുമായി എമ്മ തോമസുമുണ്ട്. പ്രീമിയർ സ്ക്രീനിംഗിനു പിന്നാലെ നോളനും സംഘവും മാധ്യമങ്ങളോട് സംവദിക്കുകയും ചെയ്യും.
ഓസ്കർ ചിത്രം ഓപ്പൺഹൈമറിന് ശേഷം നോളൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ദ് ഒഡീസി’. പൂർണമായും ഐമാക്സ് ഫിലിം കാമറകളിൽ ചിത്രീകരിച്ച ആദ്യത്തെ വാണിജ്യ ചിത്രമാണിത്.
Business
ന്യൂഡൽഹി: പ്രമേഹ ചികിത്സാരംഗത്ത് നിർണായക ചുവടുവയ്പുമായി ആഴ്ചയിൽ ഒരിക്കൽ മാത്രം ഉപയോഗിക്കാവുന്ന പുതിയ ഇൻസുലിൻ ഇന്ത്യയിൽ ലഭ്യമായിത്തുടങ്ങി.
ഡെന്മാർക്ക് ആസ്ഥാനമായുള്ള പ്രമുഖ മരുന്ന് നിർമാണ കമ്പനിയായ നോവോ നോർഡിസ്ക് ആണ് ‘ആവിക്ലി’ എന്ന ബ്രാൻഡ് നാമത്തിൽ ‘ഇക്കോഡെക്’ ഇൻസുലിൻ വിപണിയിലെത്തിച്ചത്. പ്രായപൂർത്തിയായ ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹബാധിതർക്ക് ഒരുപോലെ ഉപയോഗിക്കാവുന്നതാണ് ഈ മരുന്ന്.
നിലവിൽ പ്രമേഹരോഗികൾ ദിവസവും ഒന്നോ അതിലധികമോ തവണ ഇൻസുലിൻ കുത്തിവയ്ക്കേണ്ട സ്ഥാനത്ത് പുതിയ മരുന്ന് ആഴ്ചയിൽ ഒരു തവണ മാത്രം എടുത്താൽ മതിയാകും. ഇതോടെ വർഷത്തിൽ വേണ്ടിവരുന്ന കുത്തിവയ്പുകളുടെ എണ്ണം 365ൽനിന്നും വെറും 52 ആയി കുറയും. ശരീരത്തിൽ പ്രവേശിച്ചശേഷം ഏഴു ദിവസത്തേക്ക് കൃത്യമായ അളവിൽ ഇൻസുലിൻ പുറത്തുവിടാൻ തക്കവണ്ണമാണ് ഇതിന്റെ തന്മാത്രാഘടന രൂപകല്പന ചെയ്തിരിക്കുന്നത്.
കേന്ദ്ര ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ കൃത്യമായ പരിശോധനകൾക്കും അനുമതിക്കും ശേഷമാണ് വ്യാഴാഴ്ച ഈ മരുന്ന് വിപണിയിലെത്തിച്ചിരിക്കുന്നത്. ആഗോളതലത്തിൽ നടന്ന വിപുലമായ ക്ലിനിക്കൽ പരീക്ഷണങ്ങളിൽ ദിവസേനയെടുക്കുന്ന ഇൻസുലിനേക്കാൾ സുരക്ഷിതവും ഫലപ്രദവുമാണ് ഇതെന്ന് തെളിഞ്ഞിട്ടുണ്ട്.
എന്നാൽ, ദിവസേനയുള്ള ഇൻസുലിനിൽനിന്നും പുതിയ രീതിയിലേക്ക് മാറുന്നതിനുമുന്പ് കൃത്യമായ ഡോസ് നിശ്ചയിക്കാൻ പ്രമേഹരോഗ വിദഗ്ധന്റെ ഉപദേശം തേടേണ്ടത് അനിവാര്യമാണെന്ന് അധികൃതർ വ്യക്തമാക്കുന്നു.
International
വാഷിംഗ്ടൺ ഡിസി: ഇന്ത്യ-പാക്കിസ്ഥാൻ യുദ്ധം അവസാനിപ്പിച്ചത് താനാണെന്ന അവകാശവാദം ആവർത്തിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നാലു ദിവസത്തെ യുദ്ധത്തിൽ 11 യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടതായും അദ്ദേഹം പറഞ്ഞു.
ഇന്ത്യ-പാക് സംഘർഷമുൾപ്പെടെ എട്ട് യുദ്ധങ്ങൾ അവസാനിപ്പിച്ച തനിക്ക് നൊബേൽ പുരസ്കാരം ലഭിക്കേണ്ടതായിരുന്നു. മറ്റാരേക്കാളും നൊബേൽ തനിക്ക് അവകാശപ്പെട്ടതായിരുന്നെന്നും ട്രംപ് പറഞ്ഞു. എയർഫോഴ്സ് വൺ വിമാനത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേയാണ് ട്രംപിന്റെ പരാമർശം.
ഇന്ത്യ-പാക് സംഘർഷം ആണവ യുദ്ധമാകാൻ പോകുകയായിരുന്നു. യുദ്ധത്തിൽ 11 വിമാനങ്ങൾ വെടിവച്ചിട്ടതായും ട്രംപ് പറഞ്ഞു. എന്നാൽ ഇരുരാജ്യങ്ങൾക്കും എത്ര വീതം വിമാനങ്ങൾ നഷ്ടമായെന്നോ, ആകെ തകർന്ന വിമാനങ്ങളുടെ എണ്ണമാണോ ഇതെന്നോ അദ്ദേഹം വ്യക്തമാക്കിയില്ല.
സംഘർഷം അവസാനിപ്പിച്ചതിലൂടെ 30 മുതൽ 50 ദശലക്ഷം വരെ ജീവൻ രക്ഷിച്ചതിനു പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫ് തനിക്ക് നന്ദി പറഞ്ഞതായി ട്രംപ് അവകാശപ്പെട്ടു.
യുദ്ധം തുടർന്നിരുന്നെങ്കിൽ മരണം അതിലും വളരെ കൂടുതലാകുമായിരുന്നു ട്രംപ് പറഞ്ഞു.
Kerala
പരവൂര്‍: ഇന്തോനേഷ്യയുടെ തെരഞ്ഞെടുപ്പ് രീതി പരിഷ്കരിക്കുന്നതിനായി ഇന്ത്യയില്‍ നിന്നും ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ (ഇവിഎം) ഇറക്കുമതി ചെയ്യും അതിനായി ഇന്തോനേഷ്യ ഇന്ത്യയുമായി നിര്‍ണായക ധാരണാപത്രത്തില്‍ ഒപ്പുവയ്ക്കാന്‍ ഒരുങ്ങുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇന്തൊനീഷ്യന്‍ സന്ദര്‍ശനത്തിനിടെയാണ് ഇരുരാജ്യങ്ങളും തമ്മില്‍ ഇവിഎം സ്വന്തമാക്കാനുള്ള കരാറില്‍ ഒപ്പുവച്ചത്.
ഏകദേശം 288 ദശലക്ഷം ജനങ്ങള്‍ വസിക്കുന്ന ഇന്തോനേഷ്യയില്‍ നിലവില്‍ പേപ്പര്‍ ബാലറ്റുകള്‍ ഉപയോഗിച്ചാണ് തെരഞ്ഞെടുപ്പുകള്‍ നടത്തുന്നത്. കഴിഞ്ഞ 2024-ലെ പൊതുതെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ക്ക് അഞ്ച് വ്യത്യസ്ത കളര്‍ കോഡ് ചെയ്ത ബാലറ്റ് പേപ്പറുകളാണ് വോട്ട് ചെയ്യാന്‍ നല്‍കിയിരുന്നത്.
ബാലറ്റ് പേപ്പറില്‍ ദ്വാരമിട്ട് സ്ഥാനാര്‍ഥികളെ തെരഞ്ഞെടുക്കുന്ന കോബ്ലോസ് എന്ന പ്രാദേശിക രീതിയാണ് അവര്‍ പിന്തുടരുന്നത്.
Sports
ബ്രിസ്റ്റോൾ: ഇന്ത്യയ്ക്കെതിരായ നാലാം ടി20യിൽ ഇംഗ്ലണ്ടിന് 159 റൺസ് വിജയ ലക്ഷ്യം. മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 158 റൺസ് നേടി.
ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ തകർപ്പൻ ബാറ്റിംഗ് പ്രകടനമാണ് (80 റൺസ്) ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. ഇംഗ്ലണ്ടിനായി ജോഫ്ര ആർച്ചർ രണ്ട് വിക്കറ്റ് വീഴ്ത്തി. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇംഗ്ലണ്ട് 2-0 ന് മുന്നിലാണ്.
പരമ്പരയിലെ ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. അതിനാൽ തന്നെ പരമ്പര കൈവിട്ടുപോകാതിരിക്കാൻ ഇന്ത്യയ്ക്ക് ഈ മത്സരത്തിൽ വിജയം അത്യന്താപേക്ഷിതമാണ്.
Sports
ബ്രിസ്റ്റോൾ: ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടി20 മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശ്രേയസ് അയ്യർ ബാറ്റിംഗ് തെരഞ്ഞെടുത്തു. ബ്രിസ്റ്റോളിൽ നടക്കുന്ന മത്സരത്തിൽ രണ്ട് മാറ്റങ്ങളോടെയാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്.
വരുൺ ചക്രവർത്തി, ഹർഷിത് റാണ എന്നിവർക്ക് പകരക്കാരായി വാഷിംഗ്ടൺ സുന്ദറും പേസർ പ്രസിദ്ധ് കൃഷ്ണയും അന്തിമ ഇലവനിൽ ഇടംനേടി. ഇംഗ്ലണ്ട് നിരയിൽ ലിയാം ഡോസന് പകരം രെഹാൻ അഹമ്മദ് ടീമിലെത്തി. പരമ്പരയിൽ ഇംഗ്ലണ്ട് 2-0 മുന്നിലാണ്. ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു.
ടീം ഇന്ത്യ: അഭിഷേക് ശർമ്മ, വൈഭവ് സൂര്യവംശി, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), തിലക് വർമ്മ (വൈസ് ക്യാപ്റ്റൻ), ശിവം ദുബെ, അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, പ്രിൻസ് യാദവ്, അർഷ്ദീപ് സിംഗ്, പ്രസിദ്ധ് കൃഷ്ണ.
ടീം ഇംഗ്ലണ്ട്: ഫിൽ സാൽട്ട്, ജോസ് ബട്ട്ലർ, (വിക്കറ്റ് കീപ്പർ), ഹാരി ബ്രൂക്ക് (ക്യാപ്റ്റൻ), ജേക്കബ് ബെഥേൽ, ടോം ബാന്റൺ, സാം കറൻ, വിൽ ജാക്സ്, രെഹാൻ അഹമ്മദ്, ജോഫ്ര ആർച്ചർ, ആദിൽ റഷീദ്, ജോഷ് ടംഗ്.
International
ജക്കാർത്ത: ബ്രഹ്മോസ്, അസ്ത്ര മിസൈലുകൾ ഉൾപ്പെടെ കൈമാറി പ്രതിരോധമേഖലയിൽ സഹകരണം ശക്തമാക്കാൻ ഇന്ത്യയും ഇന്തോനേഷ്യയും തമ്മിൽ ധാരണ.
ഇന്ത്യയുടെ ഐഐഎം, ഐഐടി കാന്പസുകള്‍ ഇന്തോനേഷ്യയില്‍ തുറക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്തോനേഷ്യന്‍ പ്രസിഡന്റ് പ്രബോവോ സുബിയാന്തോയും തമ്മിൽ നടന്ന ഉഭയകക്ഷിചർച്ചയിൽ ധാരണയായി.
ഇന്തോ-പസഫിക് മേഖലയുടെ സമാധാനത്തിന് സഹകരണം ശക്തമാക്കുന്നുതൾപ്പെടെ 14 ധാരണകളിലാണ് ഇരുരാജ്യങ്ങളും എത്തിയത്.
അപൂർവധാതുക്കൾ, സമുദ്രസുരക്ഷ, മരുന്നുകൾ, വിദ്യാഭ്യാസം, ഗവേഷണം, വാർത്താവിനിമയം, ഭക്ഷ്യസുരക്ഷ തുടങ്ങിയ മേഖലകളിലാണ് ഇതോടെ ഇരുരാജ്യങ്ങളും സഹകരണം ശക്തമാക്കുക.
International
ദോഹ: ഇന്ത്യയും ഖത്തറും തമ്മിലുള്ള ഊർജ, വ്യാപാര സഹകരണങ്ങൾ കൂടുതൽ ശക്തമാക്കുന്നതിനായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽതാനിയുമായി ദോഹയിൽ കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി സഹകരണത്തിന്റെ ഭാഗമായി ഊർജം, വ്യാപാരം, നിക്ഷേപം, കണക്റ്റിവിറ്റി, സുരക്ഷ, ഇരുരാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവ യോഗത്തിൽ അവലോകനം ചെയ്തതായും തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കാനുള്ള പുതിയ അവസരങ്ങൾ ആരാഞ്ഞതായും മന്ത്രി അറിയിച്ചു.
ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കിയതിന് ഖത്തർ പ്രധാനമന്ത്രിക്ക് അദ്ദേഹം നന്ദി രേഖപ്പെടുത്തി. കൂടാതെ, നിലവിലെ പശ്ചിമേഷ്യൻ സംഘർഷങ്ങളെക്കുറിച്ചും അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചുമുള്ള ഖത്തറിന്റെ വിലയിരുത്തലുകൾ കൂടിക്കാഴ്ചയിൽ പങ്കുവച്ചതായും മന്ത്രി ജയശങ്കർ വ്യക്തമാക്കി.
Sports
മാഞ്ചസ്റ്റർ: ഇന്ത്യയ്ക്കെതിരായ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇംഗ്ലണ്ടിന് ജയം. മാഞ്ചസ്റ്ററിൽ നടന്ന മത്സരത്തിൽ നാല് വിക്കറ്റിനാണ് ഇംഗ്ലണ്ട് വിജയിച്ചത്.
ഇന്ത്യ ഉയർത്തിയ 191 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് ഓരോവർ ബാക്കിനിൽക്കെ ലക്ഷ്യം മറികടന്നു. 76 റൺസെടുത്ത ജേക്കബ് ബെതലിന്റെയും 39 റൺസ് വീതമെടുത്ത ക്യാപ്റ്റൻ ഹാരി ബ്രൂക്കിന്റെയും ടോം ബാന്റന്റെയും മികവിലാണ് ഇംഗ്ലണ്ട് ലക്ഷ്യം മറികടന്നത്.
ഇന്ത്യയ്ക്ക് വേണ്ടി അർഷ്ദീപ് സിംഗ് മൂന്ന് വിക്കറ്റെടുത്തു. ഹർഷിത് റാണയും അക്സർ പട്ടേലും വരുൺ ചക്രവർത്തിയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 190 റൺസെടുത്തത്. 49 റൺസെടുത്ത വിക്കറ്റ് കീപ്പർ ഇഷാൻ കിഷന്റെയും 43 റൺസെടുത്ത ഓപ്പണർ അഭിഷേക് ശർമയുടെയും 37 റൺസെടുത്ത ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെയും ബലത്തിലാണ് ഇന്ത്യ മികച്ച സ്കോർ പടുത്തുയർത്തിയത്.
അവസാന ഓവറുകളിലെ തിലക് വർമയുടെ വെടിക്കെട്ട് ബാറ്റിംഗും നിർണായകമായി. 11 പന്തിൽ നിന്ന് 24 റൺസാണ് തിലക് എടുത്തത്. അരങ്ങേറ്റ മത്സരത്തിനിറങ്ങിയ കൗമാര താരം വൈഭവ് സൂര്യവൻഷിക്ക് തിളങ്ങാനായില്ല. 10 പന്തിൽ 14 റൺസെടുത്ത് താരം പുറത്താവുകയായിരുന്നു.
ഇംഗ്ലണ്ടിന് വേണ്ടി സാം കരൺ മൂന്ന് വിക്കറ്റെടുത്തു. ജോഫ്ര ആർച്ചർ, വിൽ ജാക്ക്സ്, ലിയാം ഡോവ്സൺ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
വിജയത്തോടെ അഞ്ച് മത്സരങ്ങളുള്ള പരമ്പരയിൽ ഇംഗ്ലണ്ട് 1-0ത്തിന് മുന്നിലെത്തി. ആദ്യ മത്സരം മഴയെ തുടർന്ന് ഉപേക്ഷിച്ചിരുന്നു. ചൊവ്വാഴ്ചയാണ് പരമ്പരയിലെ മൂന്നാം മത്സരം.
Sports
മാഞ്ചസ്റ്റർ: ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് മികച്ച സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 190 റൺസാണെടുത്തത്.
49 റൺസെടുത്ത വിക്കറ്റ് കീപ്പർ ഇഷാൻ കിഷന്റെയും 43 റൺസെടുത്ത ഓപ്പണർ അഭിഷേക് ശർമയുടെയും 37 റൺസെടുത്ത ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെയും ബലത്തിലാണ് ഇന്ത്യ മികച്ച സ്കോർ പടുത്തുയർത്തിയത്. അവസാന ഓവറുകളിലെ തിലക് വർമയുടെ വെടിക്കെട്ട് ബാറ്റിംഗും നിർണായകമായി. 11 പന്തിൽ നിന്ന് 24 റൺസാണ് തിലക് എടുത്തത്.
അരങ്ങേറ്റ മത്സരത്തിനിറങ്ങിയ കൗമാര താരം വൈഭവ് സൂര്യവൻഷിക്ക് തിളങ്ങാനായില്ല. 10 പന്തിൽ 14 റൺസെടുത്ത് താരം പുറത്താവുകയായിരുന്നു.
ഇംഗ്ലണ്ടിന് വേണ്ടി സാം കരൺ മൂന്ന് വിക്കറ്റെടുത്തു. ജോഫ്ര ആർച്ചർ, വിൽ ജാക്ക്സ്, ലിയാം ഡോവ്സൺ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
മാഞ്ചസ്റ്റർ: ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. മാഞ്ചസ്റ്ററിലെ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ ഏഴ് മുതലാണ് മത്സരം.
ആദ്യ മത്സരത്തിലെ ടീമിൽ ഒരു മാറ്റവുമായാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. മലയാളി താരം സഞ്ജു സാംസണ് പകരം കൗമാര താരം വൈഭവ് സൂര്യവൻഷി ആദ്യ ഇലവണിലെത്തി. ഇതോടെ സീനിയർ ടീമിലെ വൈഭവിന്റെ അരങ്ങേറ്റ മത്സരമായി ഇന്നത്തേത്.
Sports
മാഞ്ചസ്റ്റർ: ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാം ടി20 മത്സരത്തിന് ഇന്ത്യ ഇന്ന് ഇറങ്ങുന്നു. മാഞ്ചസ്റ്ററിലെ ഐതിഹാസികമായ ഓൾഡ് ട്രാഫോർഡ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി ഏഴിനാണ് മത്സരം. ഡർഹാമിൽ നടന്ന ആദ്യ മത്സരം കനത്ത മഴയെ തുടർന്ന് ഉപേക്ഷിച്ചിരുന്നു.
അതുകൊണ്ടുതന്നെ ഇന്നത്തെ കളി ജയിച്ച് പരമ്പരയിൽ ആദ്യ മുൻതൂക്കം നേടാനാണ് ഇരു ടീമുകളും പാഡ് കെട്ടുന്നത്. ഇന്നത്തെ മത്സരത്തിൽ മലയാളി താരം സഞ്ജു സാംസണിന്റെ ഫോമും യുവതാരം വൈഭവ് സൂര്യവംശിയുടെ അരങ്ങേറ്റ സാധ്യതകളുമാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.
അയർലൻഡ് പര്യടനത്തിന് പുറമെ ഇംഗ്ലണ്ടിലും സഞ്ജുവിന്റെ ബാറ്റിംഗ് പ്രകടനം നിരാശപ്പെടുത്തുന്നതാണ്. കഴിഞ്ഞ മത്സരത്തിൽ ഓപ്പണറായി ഇറങ്ങിയ സഞ്ജുവിന് വെറും ഒരു റൺസ് മാത്രമാണ് നേടാനായത്. അതേസമയം വൈഭവ് സൂര്യവംശിയെ കളിപ്പിക്കാത്തതിൽ കടുത്ത വിമർശനം ഉയരുന്നുണ്ട്.
Business
മുംബൈ: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കുകൾ പ്രകാരം ജൂണ്‍ 26ന് അവസാനിച്ച വാരത്തിൽ രാജ്യത്തെ വിദേശ നാണ്യ നിക്ഷേപം 5.65 ബില്യണ്‍ ഡോളർ കുറഞ്ഞ് 666.93 ബില്യണിലെത്തി.
ജൂണ്‍ 19ന് അവസാനിച്ച മുൻ വാരത്തിൽ വിദേശനാണ്യ ശേഖരം 963 മില്യണ്‍ ഡോളർ ഉയർന്ന് 671.63 ബില്യണിലെത്തിയശേഷമാണ് ഈ ഇടിവ്.
വിദേശനാണ്യ ശേഖരത്തിലെ ഏറ്റവും വലിയ ഘടകമായ ഫോറിൻ കറൻസി അസറ്റ്സ് ഈ വാരത്തിൽ 150 മില്യണ്‍ ഡോളർ കുറഞ്ഞ് 541.067 ബില്യണിലെത്തി.
സ്വർണശേഖരത്തിന്റെ മൂല്യം 5.394 ബില്യണ്‍ ഡോളർ കുറഞ്ഞ് 102.536 ബില്യണ്‍ ഡോളറായതായി കേന്ദ്ര ബാങ്ക് അറിയിച്ചു. സ്പെഷൽ ഡ്രോയിംഗ് റൈറ്റ്സ് (എസ്ഡിആർ) 89 മില്യണ്‍ കുറഞ്ഞ് 18.558 ബില്യണിലെത്തി.
കേന്ദ്ര ബാങ്കിന്റെ കണക്കുകൾ പ്രകാരം വാരത്തിന്റെ അവസാനത്തിൽ അന്താരാഷ് ട്ര നാണയ നിധിയിലെ ഇന്ത്യയുടെ റിസർവ് പൊസിഷനും 21 മില്യണ്‍ കുറഞ്ഞ് 4.772 ബില്യണ്‍ ഡോളറായി.
Sports
ചെസ്റ്റര്‍ ലെ സ്ട്രീറ്റ്: ഇന്ത്യ x ഇംഗ്ലണ്ട് ആദ്യ ട്വന്റി-20 ക്രിക്കറ്റ് മത്സരം മഴയെത്തുടന്ന് ഉപേക്ഷിച്ചു. മത്സരം പകുതി പിന്നിട്ടശേഷമാണ് മഴ വില്ലനായത്. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ബാറ്റിംഗ് തെരഞ്ഞെടുത്തു.
നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 189 റണ്‍സ് നേടി. അഭിഷേക് ശര്‍മ (24 പന്തില്‍ 59), ശ്രേയസ് അയ്യര്‍ (47 പന്തില്‍ 68), ശിവം ദുബെ (21 പന്തില്‍ 42 നോട്ടൗട്ട്) എന്നിവര്‍ ഇന്ത്യക്കായി തിളങ്ങി.
ഇംഗ്ലണ്ടിനായി സാക്വിബ് മഹ്മൂദ് 33 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് നേടി. സഞ്ജു സാംസണ് (1), ഇഷാന് കിഷന് (0), തിലക് വര്‍മ (13) എന്നിവര്‍ നിരാശപ്പെടുത്തി. അഞ്ച് മത്സര പരമ്പരയിലെ രണ്ടാം മത്സരം നാളെ നടക്കും.
Business
ഹൈദരാബാദ്: ഇന്ത്യയിൽ സ്ഥാപിക്കുന്ന ആദ്യ രണ്ടു ഐബിഎം ക്വാണ്ടം കംപ്യൂട്ടറുകളിൽ ഒന്ന് ആന്ധ്രാപ്രദേശിന്റെ തലസ്ഥാനമായ അമരാവതിയിലായിരിക്കുമെന്ന് ഐബിഎം സിഇഒയും ചെയർമാനുമായ അരവിന്ദ് കൃഷ്ണ പറഞ്ഞു.
ഈ സിസ്റ്റം ഈ വർഷം സെപ്റ്റംബറോടെ പ്രവർത്തനസജ്ജമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആഗോളതലത്തിൽ ഉപയോഗിക്കാവുന്ന ക്വാണ്ടം കംപ്യൂട്ടിംഗ് ആപ്ലിക്കേഷനുകൾ വികസിപ്പിക്കാൻ ശേഷിയുള്ള ഗണിതശാസ്ത്ര-ഭൗതികശാസ്ത്ര പ്രതിഭകളുടെ വലിയൊരു നിര ഇന്ത്യയിലുള്ളതിനാലാണ് ഐബിഎം അമരാവതിയെ തെരഞ്ഞെടുത്തതെന്ന് അദ്ദേഹം വ്യക്തമാക്കി.
National
ന്യൂഡൽഹി: ഫോൺ നമ്പർ പങ്കുവെയ്ക്കാതെ തന്നെ മറ്റുള്ളവരുമായി ആശയവിനിമയം നടത്താൻ സഹായിക്കുന്ന വാട്സാപ്പിന്റെ പുതിയ യൂസർ നെയിം ഫീച്ചർ അവതരിപ്പിക്കാനുള്ള നീക്കം താത്കാലികമായി നിർത്തിവെയ്ക്കാൻ ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ. ഫീച്ചർ ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുകളെ തുടർന്നാണ് വാട്സാപ്പിനോട് താത്കാലികമായി ഈ സംവിധാനം നിർത്തിവെയ്ക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടത്. ഈ വിഷയത്തിൽ കൂടുതൽ കൂടിയാലോചനകൾ നടത്തണമെന്നും കൂടിയാലോചനകൾ കഴിയുന്നത് വരെ ഈ ഫീച്ചർ പുറത്തിറക്കാൻ കഴിയില്ലെന്നുമാണ് വാട്സാപ്പിന്റെ മാതൃസ്ഥാപനമായ മെറ്റയോട് സർക്കാർ ആവശ്യപ്പെട്ടത്.
സർക്കാർ വകുപ്പുകൾ, പൊതു ഉദ്യോഗസ്ഥർ, ബാങ്കുകൾ, മറ്റ് വിശ്വസനീയ സ്ഥാപനങ്ങൾ എന്നിവയായി ആൾമാറാട്ടം നടത്താൻ സൈബർ കുറ്റവാളികൾക്ക് ഈ ഫീച്ചർ ഉപയോഗപ്പെടുത്താൻ സാധിക്കുമെന്നതാണ് കേന്ദ്രം പങ്കുവെച്ച പ്രധാന ആശങ്ക. ഫോൺ നമ്പർ പങ്കുവെക്കാതെ തന്നെ മറ്റുള്ളവരുമായി ബന്ധപ്പെടാൻ സഹായിക്കുന്നതിനാൽ തട്ടിപ്പുകൾക്കും വ്യാജ അക്കൗണ്ടുകൾക്കും ഈ ഫീച്ചർ വഴിയൊരുക്കുമെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാർ മെറ്റയ്ക്ക് നോട്ടീസും അയച്ചിരുന്നു.
എന്നാൽ'യൂസർനെയിം' ഫീച്ചറിനെച്ചൊല്ലിയുള്ള സുരക്ഷാ ആശങ്കകൾക്ക് വാട്സാപ്പ് മറുപടി നൽകിയിട്ടുണ്ട്. വാട്സ്ആപ്പിൽ യൂസർനെയിം നിർബന്ധമല്ലെന്നും ഇത് തികച്ചും ഓപ്ഷണലായൊരു ഫീച്ചർ മാത്രമാണെന്നുമാണ് വാട്സാപ്പിന്റെ വിശദീകരണം. ഉപഭോക്താക്കൾക്ക് ആവശ്യമെങ്കിൽ മാത്രം ഇത് സെറ്റ് ചെയ്താൽ മതിയാകും.
മറ്റൊരാളുടെ യൂസർനെയിം വാട്ട്സ്ആപ്പിൽ സെർച്ച് ചെയ്ത് കണ്ടെത്താൻ കഴിയില്ല. ഇക്കാരണത്താൽ ഫോൺ നമ്പറുകൾക്കുള്ള അതേ സ്വകാര്യത ഈ ഫീച്ചറിനും ലഭിക്കും.
സുരക്ഷ വർധിപ്പിക്കുന്നതിനായി യൂസർനെയിമിനൊപ്പം ഒരു പ്രത്യേക 'കീ' കൂടി ഉപഭോക്താക്കൾക്ക് നൽകാം. നിങ്ങളെ ബന്ധപ്പെടാൻ ശ്രമിക്കുന്നവർക്ക് ഈ യൂസർനെയിമും അതോടൊപ്പമുള്ള കീയും അറിഞ്ഞെങ്കിൽ മാത്രമാകും നിങ്ങൾക്ക് സന്ദേശങ്ങൾ അയക്കാൻ കഴിയുക. ഈ കീ എപ്പോൾ വേണമെങ്കിലും മാറ്റാനുമാകുമെന്നും മെറ്റ വ്യക്തമാക്കി.
National
ന്യൂഡൽഹി: തന്ത്രപ്രധാനവും സാമ്പത്തികവുമായ വിവിധ മേഖലകളിൽ സഹകരണം വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള 16-ാമത് ഇന്ത്യ-ജപ്പാൻ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ജപ്പാൻ പ്രധാനമന്ത്രി സനെ തകായ്ച്ചി ഇന്ത്യയിലെത്തി.
മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ബുധനാഴ്ചയാണ് അവർ ഡൽഹിയിലെത്തിയത്. സ്ഥാനമേറ്റെടുത്ത ശേഷമുള്ള തകായ്ച്ചിയുടെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം എത്തിയ തകായ്ച്ചി ജൂലൈ ഒന്നു മുതൽ മൂന്നു വരെയാണ് ഇന്ത്യയിലുണ്ടാവുക. സെമികണ്ടക്ടർ നിർമ്മാണം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, പ്രതിരോധം തുടങ്ങിയ മേഖലകളിൽ ഇരുരാജ്യങ്ങളും കൈകോർക്കുന്നത് ഏഷ്യൻ മേഖലയിലെ സാമ്പത്തിക സുസ്ഥിരതയ്ക്ക് കരുത്തേകുമെന്നാണ് വിലയിരുത്തൽ.
ഇരുരാജ്യങ്ങളും വ്യാപാരം, സുരക്ഷ, സാങ്കേതികവിദ്യ എന്നീ മേഖലകളിലെ സഹകരണവും വിലയിരുത്തും.
Sports
ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് മികച്ച് സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 189 റൺസാണെടുത്തത്.
ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെയും അഭിഷേക് ശർമയുടെയും അർധ സെഞ്ചുറികളുടെയും ശിവം ദുബെയുടെ വെടിക്കെട്ട് ബാറ്റിംഗിന്റെയും മികവിലാണ് ഇന്ത്യ മികച്ച സ്കോർ പടുത്തുയർത്തിയത്.
ശ്രേയസ് 68 റൺസും അഭിഷേക് 59 റൺസും ദുബെ 42 റൺസുമാണെടുത്തത്.
ഇംഗ്ലണ്ടിന് വേണ്ടി സാഖിബ് മാഹ്മൂദ് മൂന്ന് വിക്കറ്റെടുത്തു. ആദിൽ റഷീദും സാം കറനും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
കാരക്കസ്: ഭൂകമ്പത്തിൽ തകർന്ന വെനസ്വേലയ്ക്ക് കൈത്താങ്ങായി ഇന്ത്യൻ കരസേനയുടെ വൈദ്യസംഘം.
കാരക്കാസിലെ ഇന്റർനാഷണൽ ലാ റിങ്കോണഡ റേസ് ട്രാക്കിൽ കരസേനയുടെ ആശുപത്രി പൂർണസജ്ജമായി പ്രവർത്തനം ആരംഭിച്ചു. സൗജന്യ സേവനങ്ങൾ 24 മണിക്കൂറും നൽകുന്നുണ്ടെന്ന് കരസേന ഉദ്യോഗസ്ഥൻ പറഞ്ഞു.
ഡോക്ടർമാരുൾപ്പെടുന്ന മെഡിക്കൽ സംഘമാണ് ഇവിടെ പ്രവർത്തിക്കുന്നത്. രണ്ട് ഐഎഎഫ് സി-17 ഗ്ലോബ്മാസ്റ്റർ വിമാനങ്ങളിലായി 66 ടൺ അവശ്യസാധനങ്ങളാണ് വെനസ്വേലയിൽ ഇന്ത്യ എത്തിച്ചിരിക്കുന്നത്.
Sports
ബെൽഫാസ്റ്റ്: ഇന്ത്യക്കെതിരായ ടി20 പരമ്പര അയർലൻഡ് തൂത്തുവാരി. നിർണായകമായ രണ്ടാം മത്സരത്തിൽ ഒരു റണ്ണിന് ഇന്ത്യയെ പരാജയപ്പെടുത്തിയാണ് രണ്ടു മത്സരങ്ങളടങ്ങിയ പരമ്പര (2-0) അവർ സ്വന്തമാക്കിയത്. ശ്രേയസ് അയ്യരുടെ നായകത്വത്തിൽ ഇന്ത്യ ഇറങ്ങിയ ആദ്യ പരമ്പര കൂടിയാണിത്.
സ്കോർ: അയർലൻഡ് 154 /8 ഇന്ത്യ 153/9. ആദ്യം ബാറ്റ് ചെയ്ത അയർലൻഡ് നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 154 റൺസാണ് നേടിയത്. എന്നാൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 153 റൺസെടുക്കാനേ സാധിച്ചുള്ളൂ.
അവസാന ഓവർ വരെ നീണ്ട ഉദ്വേഗഭരിതമായ പോരാട്ടത്തിനൊടുവിലാണ് ഒരൊറ്റ റണ്ണിന് ഇന്ത്യക്ക് വിജയം നഷ്ടമായത്. മുൻനിര തകർന്നപ്പോൾ 46 പന്തിൽ 55 റൺസുമായി തിലക് വർമ നടത്തിയ രക്ഷാപ്രവർത്തനമാണ് നിർണായകമായത്.
അവസാന ഓവറുകളിൽ ഹർഷിത് റാണ (10 പന്തിൽ 21), ശിവം ദുബെ (16 പന്തിൽ 20), അക്ഷർ പട്ടേൽ (18 പന്തിൽ 14) എന്നിവർ പൊരുതിയെങ്കിലും ലക്ഷ്യം കാണാനായില്ല. ലോകചാമ്പ്യൻ പട്ടം നേടിയ ശേഷമുള്ള ആദ്യ പരമ്പരയിൽ തന്നെ സമ്പൂർണ തോൽവി നേരിടേണ്ടി വന്നത് ടീമിന് തിരിച്ചടിയായി.
അയർലൻഡിനായി ജയ് മൂന്ദ്ര, മാറ്റ് ഹൊളാർഡ് എന്നിവർ മൂന്നു വിക്കറ്റുകൾ വീതം വീഴ്ത്തി. ആദ്യം ബാറ്റു ചെയ്ത അയർലൻഡിനായി ഹാരി ടെക്ടർ (47 പന്തിൽ 53)അർധസെഞ്ചുറി നേടി. 23 പന്തിൽ 37 റൺസെടുത്ത ബെഞ്ചമിൻ കാലിറ്റ്സ് മികച്ച പ്രകടനം പുറത്തെടുത്തു.
Sports
ബെൽഫാസ്റ്റ്: അയർലൻഡിനെതിരായ രണ്ടാം ടി20യിൽ ഇന്ത്യയ്ക്ക് 155 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത അയർലൻഡിനെ നിശ്ചിത ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 154 റൺസിൽ ഒതുക്കാൻ ഇന്ത്യയ്ക്കായി.
ഒരു ഘട്ടത്തിൽ 48ന് മൂന്ന് എന്ന നിലയിൽ തകർച്ചയിലേക്ക് നീങ്ങിയ അവരെ അർധസെഞ്ചുറി നേടിയ ഹാരി ടെക്ടറുടെ (53) പോരാട്ടമാണ് ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. 23 പന്തിൽ 37 റൺസെടുത്ത ബെഞ്ചമിൻ കാലിറ്റ്സും മികച്ച പ്രകടനം പുറത്തെടുത്തു. അരങ്ങേറ്റ മത്സരത്തിൽ തന്നെ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി തിളങ്ങിയ യുവതാരം പ്രിൻസ് യാദവാണ് ഐറിഷ് പടയുടെ നടുവൊടിച്ചത്.
രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി അർഷ്ദീപ് സിങ്ങും ശിവം ദുബെയും മികച്ച പിന്തുണ നൽകിയപ്പോൾ ഹർഷിത് റാണ ഒരു വിക്കറ്റ് നേടി. ആദ്യ മത്സരത്തിൽ തോൽവി വഴങ്ങിയ ഇന്ത്യയ്ക്ക് പരമ്പര കൈവിടാതിരിക്കാൻ ഈ മത്സരത്തിൽ ജയം അനിവാര്യമാണ്.
Sports
ബെൽഫാസ്റ്റ്: അയർലൻഡിനെതിരായ രണ്ടാം ടി20 മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ഫീൽഡിംഗ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരത്തിൽ പരാജയപ്പെട്ട ഇന്ത്യൻ ടീമിൽ രണ്ട് നിർണായക മാറ്റങ്ങളുമായാണ് പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ചത്.
വാഷിംഗ്ടൺ സുന്ദറിന് പകരം സൂര്യാൻഷ് ഷെഡ്ഗെയും പേസർ പ്രസിദ്ധ് കൃഷ്ണയ്ക്ക് പകരം പ്രിൻസ് യാദവും ടീമിലിടം നേടി. അതേസമയം കൗമാര താരം വൈഭവ് സൂര്യവംശിക്ക് പ്ലേയിംഗ് ഇലവനിൽ ഇടം ലഭിച്ചില്ല. താരം ഇനിയും കാത്തിരിക്കേണ്ടി വരും.
അതേസമയം മലയാളി താരം സഞ്ജു സാംസണും അഭിഷേക് ശർമയും തന്നെയാണ് ഇന്നിംഗ്സ് ഓപ്പൺ ചെയ്യുന്നത്. ആദ്യ മത്സരത്തിലെ തോൽവിക്ക് പകരം വീട്ടാനുറച്ചാണ് ഇന്ത്യ ഇന്ന് കളത്തിലിറങ്ങുന്നത്.
അയർലൻഡ് ടീം : ടിം ടെക്ടർ, റോസ് അഡയർ, ഹാരി ടെക്ടർ, ലോർക്കൻ ടക്കർ (വിക്കറ്റ് കീപ്പർ, ക്യാപ്റ്റൻ), ബെഞ്ചമിൻ കാലിറ്റ്സ്, ഗാരെത് ഡെലാനി, ജോർജ് ഡോക്രെൽ, ലിയാം മക്കാർത്തി, മാത്യു ഹംഫ്രീസ്, ജയ് മുന്ദ്ര, മാത്യു ഹോളണ്ട്.
ടീം ഇന്ത്യ: അഭിഷേക് ശർമ്മ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), തിലക് വർമ്മ, ശിവം ദുബെ, സൂര്യൻഷ് ഷെഡ്ഗെ, അക്സർ പട്ടേൽ, ഹർഷിത് റാണ, അർഷ്ദീപ് സിംഗ്, പ്രിൻസ് യാദവ്.
National
ന്യൂഡൽഹി: ബംഗ്ലാദേശിലെ തന്ത്രപ്രധാന തുറമുഖമായ മോംഗ്ലയിൽ പ്രത്യേക സാമ്പത്തികമേഖല വികസിപ്പിക്കാനുള്ള കരാറിൽ ചൈനയുമായി കൈകോർത്ത് ബംഗ്ലാദേശ്. നേരത്തേ ഇന്ത്യക്കു നീക്കിവച്ചിരുന്ന പദ്ധതിയാണ് ബംഗ്ലാദേശ് പുതിയ കരാറിലൂടെ ചൈനയിലെ ഒരു പൊതുമേഖലാ കമ്പനിക്കു നൽകുന്നത്. ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാന്റെ ചൈനാ സന്ദർശനത്തിനിടെയുള്ള കരാർ പ്രഖ്യാപനം നയതന്ത്രപരമായും സാമ്പത്തികമായും ഇന്ത്യക്കു തിരിച്ചടിയാണ്.
കോൽക്കത്തയിൽനിന്ന് 188 കിലോമീറ്റർ മാത്രം അകലെയായുള്ള മോംഗ്ല തുറമുഖത്തിൽ ഇന്ത്യൻ സാമ്പത്തികമേഖല വികസിപ്പിക്കാൻ ബംഗ്ലാദേശുമായി ഇന്ത്യ 2015ൽ ധാരണയായതാണ്. ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളുമായി കടൽമാർഗം ബന്ധപ്പെടാൻ സഹായിക്കുന്ന മോംഗ്ല തുറമുഖത്തിൽ സാമ്പത്തികമേഖല വികസിപ്പിക്കുന്നതിലൂടെ ബംഗ്ലാദേശുമായുള്ള ഉഭയകക്ഷി വ്യാപാരം ശക്തിപ്പെടുത്താമെന്ന് ഇന്ത്യ കണക്കുകൂട്ടിയിരുന്നു.
പദ്ധതിയുടെ ഭാഗമായി ഇന്ത്യയുടെ സാമ്പത്തികസഹായത്താൽ മോംഗ്ല തുറമുഖത്തിനും ബംഗ്ലാദേശിലെ പ്രധാന നഗരമായ ഖുൽനയ്ക്കുമിടയിൽ ഒരു പുതിയ റെയിൽവേ ലൈനും ഇരുരാജ്യങ്ങളും ചേർന്നു നിർമിച്ചിരുന്നു. ഇന്ത്യയുടെ എട്ട് വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ഇന്ത്യൻ വൻകരയുമായി ബന്ധിപ്പിക്കുന്ന ഏക കരമാർഗം നിലവിൽ സിലിഗുരി ഇടനാഴി മാത്രമായതിനാൽ ബംഗ്ലാദേശിലെ സുപ്രധാന തുറമുഖത്തിൽ സാന്നിധ്യമുണ്ടാക്കുന്നത് ഇന്ത്യക്ക് നേട്ടമാകുമായിരുന്നു.
മോംഗ്ലയിലെ ഭൂമി വികസിപ്പിക്കാൻ 2018ൽ ഹീരാനന്ദാനി ഗ്രൂപ്പിനെ മോദിസർക്കാർ തെരഞ്ഞെടുത്ത് 2022ൽ ധാരണാപത്രത്തിൽ ഒപ്പുവച്ചെങ്കിലും കരാറിൽ പറഞ്ഞിരിക്കുന്നതുപോലെ രണ്ടു വർഷത്തിനുള്ളിൽ പണി ആരംഭിക്കാൻ ഇന്ത്യൻ കമ്പനിക്കു കഴിഞ്ഞില്ലെന്നു ചൂണ്ടിക്കാട്ടി ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ 2025ൽ ഇന്ത്യയെ കരാറിൽനിന്ന് ഡീ ലിസ്റ്റ് ചെയ്തിരുന്നു. 2024ൽ ബംഗ്ലാദേശ് ഭരണകൂടത്തിനെ അട്ടിമറിച്ച ആഭ്യന്തരവിപ്ലവത്തിനും അതിനെത്തുടർന്നുണ്ടായ രാഷ്ട്രീയ സംഭവവികാസങ്ങൾക്കും ഇടയിലായിരുന്നു ഇത്.
താരിഖ് റഹ്മാന്റെ നേതൃത്വത്തിൽ പുതിയ സർക്കാർ അധികാരമേറ്റതിനുശേഷവും ഇന്ത്യയുമായി അവർക്ക് അത്ര നല്ല ബന്ധമല്ലെന്ന സൂചനകൾ നൽകുന്നതാണ് ചൈന ബംഗ്ലാദേശുമായി കൂടുതൽ അടുക്കുകയാണെന്ന വസ്തുത. റിപ്പോർട്ടുകളനുസരിച്ച് മോംഗ്ല തുറമുഖത്തിൽ ടെലികമ്യൂണിക്കേഷൻസും ഇലക്ട്രോണിക്സും ഉൾപ്പെടെയുള്ള മേഖലകളിലെ ഉത്പാദനകേന്ദ്രങ്ങൾ നിർമിക്കാനാണു ചൈന പദ്ധതിയിടുന്നത്.
ഫലത്തിൽ, ബംഗാൾ കടലിടുക്കിനടുത്ത തന്ത്രപ്രധാന മേഖലയിൽ ചൈന വാണിജ്യപരമായും നയതന്ത്രപരമായും സ്വാധീനമുറപ്പിക്കുന്നത് ഇന്ത്യക്കു വെല്ലുവിളിയാണ്. ദക്ഷിണേഷ്യൻ തുറമുഖങ്ങളിൽ വൻ നിക്ഷേപങ്ങൾ നടത്തി ഇന്ത്യൻ മഹാസമുദ്രത്തിൽ ആധിപത്യമുറപ്പിക്കാൻ ശ്രമിക്കുന്ന ചൈനയ്ക്ക് മോംഗ്ല തുറമുഖത്തിലെ പുതിയ കരാറും ഊർജമാകും.
Leader Page
സാധ്യമായതിന്റെയും നേടിയെടുക്കാവുന്നതിന്റെയും കലയാണ് രാഷ്ട്രീയം - അടുത്ത മികച്ചതിന്റെ കല. ജര്‍മനിയുടെ ആദ്യ ചാന്‍സലറായിരുന്ന ഓട്ടോ എഡ്വേര്‍ഡ് ലിയോപോള്‍ഡ് എന്ന ഓട്ടോ ഫോണ്‍ ബിസ്മാര്‍ക് (1871-1890) നൂറ്റാണ്ടു മുമ്പേ പറഞ്ഞതാണിത്. ഏതുവിധേനയും അധികാരം നിലനിര്‍ത്താനുള്ള രാഷ്ട്രീയ കുതിരക്കച്ചവടത്തിന്റെ ദാര്‍ശനിക ഉത്ഭവമാണ് ഈ വാക്കുകള്‍.
ഇന്ത്യയിലെ പാര്‍ലമെന്ററി ജനാധിപത്യം മുമ്പൊരിക്കലുമില്ലാത്ത വെല്ലുവിളികളാണു നേരിടുന്നത്. രാഷ്ട്രീയ കുതിരക്കച്ചവടത്തിന്റെ പുതിയ തലങ്ങളും മാനങ്ങളുമാണു രാജ്യം വീക്ഷിക്കുന്നത്. ഭരിക്കാനുള്ള ഭൂരിപക്ഷം ഒപ്പിക്കാനാണ് എക്കാലത്തും രാഷ്ട്രീയ കുതിരക്കച്ചവടങ്ങളും കൂറുമാറ്റങ്ങളും ഉപയോഗപ്പെടുത്തിയിരുന്നത്. എന്നാലിപ്പോഴാകട്ടെ, പാര്‍ലമെന്റില്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷം തട്ടിക്കൂട്ടാനാണിത്. പ്രതിപക്ഷ പാര്‍ട്ടികളെ ആസൂത്രിതമായി പിളര്‍ത്തുകയും തളര്‍ത്തുകയും ചെയ്യുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അസാധ്യമായി ഒന്നുമില്ല. അതിലേക്കുള്ള വളഞ്ഞ വഴികളാണു തെറ്റ്.
കസേരകളിയിലെ അധാര്‍മികത
തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികളുടെ ഭൂരിപക്ഷത്തിന്റെ ഭരണമാണു പാര്‍ലമെന്ററി ജനാധിപത്യം. ഭൂരിപക്ഷ പാര്‍ട്ടിയുടെയോ സഖ്യത്തിന്റെയോ നേതാവ് പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ ആയി ജനക്ഷേമവും രാജ്യതാത്പര്യങ്ങളും മുന്‍നിര്‍ത്തി ഭരണഘടനാപരമായി, നിയമവിധേയമായി ഭരണനിര്‍വഹണം നടത്തുന്നു. മഹത്തരമായ ജനാധിപത്യ ആശയമാണിത്. എന്നാല്‍ ഇപ്പോള്‍ പാര്‍ലമെന്റംഗങ്ങളെയും നിയമസഭാംഗങ്ങളെയും അധാര്‍മികമായി കൂട്ടത്തോടെ കൂറുമാറ്റിക്കുന്നതു പതിവാകുകയാണ്.
ഒരിക്കല്‍ ഭരണത്തിലേറുന്നവര്‍ തുടര്‍ച്ചയായി കസേര നിലനിര്‍ത്താന്‍ ഏതു മാര്‍ഗവും സ്വീകരിക്കുന്നു. ധാര്‍മികതയൊന്നും തടസമല്ല. ഭരണഘടനയില്‍ മുത്തമിട്ടുകൊണ്ടു ഭരണഘടനയുടെ അന്തഃസത്ത ചോര്‍ത്തുന്ന നടപടികളുമാകാം. അധികാരം, പണം, പോലീസ്, സര്‍ക്കാര്‍ ഏജന്‍സികള്‍ എന്നിവ ഉപയോഗിച്ചു ജനാധിപത്യം അട്ടിമറിക്കപ്പെടുന്നു. സമഭാവനയും തുല്യനീതിയും ഉറപ്പാക്കേണ്ടവര്‍, ജാതി-മത-വര്‍ഗീയ-പ്രാദേശിക ചേരിതിരിവുകളിലൂടെ ജനങ്ങളെ ഭിന്നിപ്പിച്ചു ഭരിക്കുന്നതില്‍ പാര്‍ട്ടികള്‍ പലതും മത്സരിക്കുന്നു. ജനങ്ങളെ മാത്രമല്ല, പ്രതിപക്ഷത്തെയും ഭിന്നിപ്പിച്ചും തകര്‍ത്തും മുന്നേറുന്നു.
കൂറുമാറ്റ നിയമം ആവിയായി
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കുതിരക്കച്ചവടം പുതുമയുള്ളതല്ല. എംപിമാരെയും എംഎല്‍എമാരെയും മുമ്പും കൂറുമാറ്റിക്കാറുണ്ടായിരുന്നു. എന്നാലിപ്പോള്‍ ഒരു പടികൂടി കടന്നുള്ള കൂട്ടക്കുതിരക്കച്ചവടമാണു നടക്കുന്നത്. പ്രധാന പ്രതിപക്ഷ പാര്‍ട്ടികളിലെ ഭൂരിപക്ഷത്തെ കോര്‍പറേറ്റ് ശൈലിയില്‍ ഏറ്റെടുക്കുകയോ, മൊത്തമായി കൂറുമാറ്റിക്കുകയോ ചെയ്യുന്നു. പാര്‍ട്ടികളെ ഏതാണ്ടു മുഴുവനായി വിഴുങ്ങുന്നു. ഓപ്പറേഷന് ലോട്ടസ്, ഓപ്പറേഷന് ടൈഗര്‍ എന്നൊക്കെ ഓമനപ്പേരിട്ടാണ് ഈ ആധുനിക കുതിരക്കച്ചവടം. വോട്ടര്‍മാരുടെ വിശ്വാസം നേടുന്നതിലും എളുപ്പമാണ് ജനപ്രതിനിധികളെ വിലയ്ക്കു വാങ്ങുന്നതെന്നാണു ട്രോളര്‍മാരുടെ പരിഹാസം.
കൂറുമാറ്റ നിരോധന നിയമത്തിലെ പഴുതുകള്‍ ചൂഷണം ചെയ്തതാണു സമകാലിക രാഷ്ട്രീയത്തെ കലുഷിതവും അപകടകരവുമാക്കുന്നത്. വ്യവസ്ഥാപിതമായ ഒരു ബ്ലൂപ്രിന്റ് അല്ലെങ്കില്‍ ഘടന ഇതിലുണ്ട്. സാമാജികരില്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തെ ഒരുമിച്ചാണു കൂറുമാറ്റി ലയിപ്പിച്ചു നിയമപരമായ അയോഗ്യതയില്‍നിന്നു തലയൂരുന്നത്. പിളരുന്ന പാര്‍ട്ടിയിലെ എംപിമാര്‍, എംഎല്‍എമാര്‍ എന്നിവരിലെ ഭൂരിപക്ഷം ഒരുമിച്ചു മറ്റൊരു പാര്‍ട്ടിയില്‍ ലയിച്ചാല്‍ അയോഗ്യത ഒഴിവാകുമെന്ന ഭരണഘടനയുടെ പത്താം ഷെഡ്യൂളിലെ വ്യവസ്ഥയാണു ദുരുപയോഗിക്കപ്പെടുന്നത്.
വിമതര്‍ ഒറിജിനലാകും വിദ്യ
പ്രതിപക്ഷ പാര്‍ട്ടികളിലെ ഭിന്നത, നേതാവിന്റെ ധാര്‍ഷ്ട്യം തുടങ്ങി പല ന്യായീകരണങ്ങളും സ്വാഭാവികം. എന്നാല്‍, രാഷ്ട്രീയമായ അശ്ലീലമാകുമിത്. കൈയൂക്കുള്ളവന് കാര്യക്കാരന്‍ എന്നതു നല്ലതല്ല. പ്രതിപക്ഷ പാര്‍ട്ടികള്‍ ഫലപ്രദമായി ‘ഹൈജാക്ക്’ ചെയ്യപ്പെടുന്നു. ഭരിക്കുന്നവര്‍ ശക്തമാക്കുന്നതോടൊപ്പം പ്രതിപക്ഷത്തെ അതിവേഗം തകര്‍ത്തു തരിപ്പണമാക്കുന്ന കുതന്ത്രം.
സ്വന്തം നേതാവിനെയും പാര്‍ട്ടിയെയും വഞ്ചിച്ചു കൂറുമാറുന്ന പിളര്‍പ്പു ബ്ലോക്കിനെ യഥാര്‍ഥ പാര്‍ട്ടിയായി അംഗീകരിക്കുന്നതാണു മറ്റൊരു തന്ത്രം. മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെയുടെ ശിവസേനയും ശരദ് പവാറിന്റെ എന്‍സിപിയും പിളര്ത്തിയപ്പോള് ഈ തന്ത്രം വിജയകരമായി പരീക്ഷിച്ചു. പാര്‍ട്ടി സ്ഥാപകരുടെ ഒപ്പമുള്ളതിനേക്കാള്‍ കൂടുതല്‍ സാമാജികരെ വിമത പക്ഷത്തെത്തിച്ചു. വിമതര്‍ ഒറിജിനലാകുന്ന രാഷ്ട്രീയ ജാലവിദ്യ.
കൂറു മാറുന്നവര്‍ക്കു കവചം
മന്ത്രിക്കസേരകളോ, അഞ്ചോ പത്തോ പതിനഞ്ചോ കോടി രൂപയോ കൊടുത്ത് എംപിമാരെയും എംഎല്‍എമാരെയും വിലയ്ക്കെടുക്കുന്നതു വാര്‍ത്തയല്ലാതായി. മന്ത്രിസ്ഥാനം അടക്കം മക്കളുടെ ഭാവി സുരക്ഷിതമാക്കി കൂറുമാറുന്ന നേതാക്കളുമേറെ. അഴിമതിക്കേസുകളില്‍ കുടുങ്ങിയവരെ വെളുപ്പിച്ചെടുക്കുന്ന വാഷിംഗ് മെഷീനുകളെക്കുറിച്ചു രാജ്യം കണ്ടറിഞ്ഞു. ആദായനികുതി, ഇഡി, സിബിഐ റെയ്ഡ് അടക്കമുള്ള സമ്മര്‍ദങ്ങളില്‍ പെട്ടു കൂറു മാറുന്നവരുമുണ്ട്. പല അഴിമതി അന്വേഷണങ്ങളുടെയും ഗതി മാറിയത് അതിവേഗമാണ്. റിസോര്‍ട്ട് രാഷ്ട്രീയവും ചാര്‍ട്ടേഡ് വിമാനങ്ങളും ആഡംബര ബസ് യാത്രകളുംപോലെ പലതും മേമ്പൊടിയായി വെറെയുമുണ്ട്.
കൂറുമാറി ഭരണപക്ഷത്തെത്തിയാല് പിന്നെ പേടിക്കാനില്ല. രാഷ്ട്രീയകവചം ഉറപ്പ്. അധികാരത്തിന്റെ സുഖശീതളിമയില്‍ അഭിരമിക്കുകയും ചെയ്യാം. പ്രതിപക്ഷം ദുര്‍ബലമാകുന്നതോടെ, തെരഞ്ഞെടുപ്പില്‍ ജയിക്കാനും പ്രയാസമില്ല. കേരളവും തമിഴ്നാടും കര്‍ണാടകയും തെലുങ്കാനയും അടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മാത്രമാണു നെടുകെ പിളര്‍പ്പിന്റെ കുതിരക്കച്ചവട രാഷ്ട്രീയം നിലവില്‍ വേണ്ടത്ര ഫലിക്കാത്തത്.
കൂട്ടത്തകര്‍ച്ചയുടെ രാഷ്ട്രീയം
പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസും പഞ്ചാബില്‍ ആം ആംദ്മി പാര്‍ട്ടിയും മഹാരാഷ്ട്രയില്‍ ശിവസേന, എന്‍സിപി പാര്‍ട്ടികളുമാണു കൂട്ടക്കുതിരക്കച്ചവടത്തിന്റെ പ്രധാന ഇരകള്‍. കോണ്‍ഗ്രസില്‍നിന്നു കൂറുമാറിയ നേതാക്കളുടെ എണ്ണമെടുക്കാനാകും പ്രയാസം. അടുത്ത വര്‍ഷം തെരഞ്ഞെടുപ്പു നടക്കാനുള്ള യുപിയില്‍ സമാജ്വാദി പാര്‍ട്ടിയെ പിളര്‍ത്താനും നീക്കമുണ്ട്. ഉദ്ധവ് താക്കറെ വിഭാഗം ശിവസേനയിലെ ആറ് എംപിമാര്‍കൂടി ഈയിടെ ഷിന്‍ഡെയുടെ ക്യാമ്പിലേക്കു കൂറു മാറിയതും വെറുതെയാകില്ല.
2022 ജൂണിലാണ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ വന്‍ അട്ടിമറി നടന്നത്. ഉദ്ധവ് താക്കറെയുടെ മഹാവികാസ് അഘാഡി സര്‍ക്കാര്‍ നിലംപൊത്തി. ബിജെപിയുമായി സഖ്യമുണ്ടാക്കിയ ഷിന്‍ഡെ മുഖ്യമന്ത്രിയായി. ഷിന്‍ഡെ വിഭാഗത്തിനു തെരഞ്ഞെടുപ്പു കമ്മീഷന് യഥാര്‍ഥ പാര്‍ട്ടിപ്പേരും ചിഹ്നവും നല്കി. ഉദ്ധവിന്റേത് ശിവസേന (യുബിടി) ആയി. യുബിടിയിലെ ശേഷിക്കുന്ന എംപിമാരിലെ ആറ് പേര് കൂടി ഷിന്‍ഡെ ക്യാമ്പിലേക്ക് അടുത്തിടെ വീണ്ടും കൂറുമാറ്റിച്ചു.
അമിത് ഷാ ഊറിച്ചിരിക്കുന്നു
ശിവസേനയ്ക്കു പിന്നാലെ 2023 ജൂലൈയില്‍ അജിത് പവാറിന്റെ നേതൃത്വത്തില്‍ ശരദ് പവാറിന്റെ എന്‍സിപിയെ നെടുകെ പിളര്‍ത്തി. ബിജെപി-ശിവസേന സഖ്യ മന്ത്രിസഭയില്‍ അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായി. 2024 ഫെബ്രുവരിയില്‍ അജിത് പവാര്‍ വിഭാഗത്തെ നിയമാനുസൃത എന്‍സിപി വിഭാഗമായി തെരഞ്ഞെടുപ്പു കമ്മീഷന് അംഗീകരിച്ചു. പിന്നാലെ സ്പീക്കറും അംഗീകരിച്ചു. പാര്‍ട്ടിയുണ്ടാക്കിയ ശരദ് പവാറിന്റെ വിഭാഗം എന്‍സിപി (ശരദ്ചന്ദ്ര പവാര്‍) ആയി.
പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ തകര്‍ത്തെറിഞ്ഞു ബിജെപി ഭരണം പിടിച്ചതോടെ മമത ബാനര്‍ജിയുടെ കഷ്ടകാലം തുടങ്ങി. ആകെയുണ്ടായിരുന്ന 80 എംഎല്‍എമാരില്‍ 58 പേരും 28 ലോക്സഭാ എംപിമാരില്‍ 20 പേരും മമതയ്ക്കെതിരേ തിരിഞ്ഞു. കൂറുമാറ്റ നിരോധന നിയമപ്രകാരമുള്ള അയോഗ്യതയെ മറികടക്കാന്‍ കേട്ടിട്ടുപോലുമില്ലാത്ത ത്രിപുരയിലെ ‘നാഷണലിസ്റ്റ് സിറ്റിസണ്‍സ് പാര്‍ട്ടി ഓഫ് ഇന്ത്യ’യില്‍ ലയിച്ചു. അമിത് ഷായും ബിജെപിയും ഊറിച്ചിരിക്കുന്നു.
Sports
ബെല്‍ഫാസ്റ്റ്: അയര്‍ലന്‍ഡിനെതിരായ ആദ്യ ട്വന്റി-20യില്‍ ഇന്ത്യയ്ക്ക് തോല്‍വി. 34 റണ്‍സിനാണ് ഇന്ത്യയുടെ തോല്‍വി. അയര്‍ലന്‍ഡ് ഉയര്‍ത്തിയ 183 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 18.5 ഓവറില്‍ 148 റണ്‍സിന് ഓള്‍ഔട്ടായി.
ഇന്ത്യയ്ക്കായി അഭിഷേക് ശര്‍മ മാത്രമാണ് മികച്ച പ്രകടനം കാഴ്ചവച്ചത്. 20 പന്തില്‍ ഏഴ് ഫോറും രണ്ട് സിക്സും ഉള്‍പ്പെടെ 50 റണ്‍സെടുത്താണ് അഭിഷേക് മടങ്ങിയത്. അഭിഷേകിനെ കൂടാതെ മൂന്ന് പേര് മാത്രമാണ് രണ്ടക്കം കടന്നത്.
തിലക് വര്‍മ (19), ശിവം ദുബെ (25), അക്സര്‍ പട്ടേല്‍ (15) എന്നിവരാണ് രണ്ടക്കം കണ്ടെത്തിയത്. സഞ്ജു സാംസണ്-5, ഇഷാന് കിഷന്-1, ശ്രേയസ് അയ്യര്‍-3, വാഷിംഗ്ടണ്‍ സുന്ദര്‍-9 എന്നിവര്‍ നിരാശപ്പെടുത്തി.
അയര്‍ലന്‍ഡിനായി മാത്യു ഹംഫ്രീസും മാത്യു ഹോളണ്ടും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ജയ് മുന്ദ്ര രണ്ട് വിക്കറ്റും നേടി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത അയര്‍ലന്‍ഡ് 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സ് അടിച്ചെടുത്തു. ക്യാപ്റ്റന്‍ ലോര്‍ക്കന്‍ ടക്കറിന്റെ പ്രകടനമാണ് അര്‍ലന്‍ഡിന് കരുത്തായത്. ലോര്‍ക്കന്‍ 36 പന്തില്‍ 50 റണ്‍സെടുത്തു.
ഗാരെത് ഡെലാനി 32 പന്തില്‍ 49 റണ്‍സും നേടി. ഓപ്പണറുമാരായ ടിം ടെക്ടര്‍ 17 റണ്‍സും റോസ് അഡെയര്‍ 12 റണ്‍സും നേടി. ബെഞ്ചമിന്‍ കാലിറ്റ്സ് 15 റണ്‍സും ജോര്‍ജ് ഡോക്രെല്‍ 19 റണ്‍സും നേടി.
ഇന്ത്യയ്ക്കായി ഹര്‍ഷിത് റാണ മൂന്ന് വിക്കറ്റും അര്‍ഷദീപ് സിംഗും അക്സര്‍ പട്ടേലും രണ്ട് വിക്കറ്റ് വീതവും നേടി.
Sports
ബെൽഫാസ്റ്റ്: അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസ് നേടി ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുത്തു. ടി20 ടീമിന്റെ സ്ഥിരം നായകനായി അരങ്ങേറുന്ന ക്യാപ്റ്റൻ ശ്രേയസ് അയ്യർ അയർലൻഡിനെ ബാറ്റിങ്ങിന് വിടുകയായിരുന്നു.
അതേസമയം പതിനഞ്ചുകാരൻ വൈഭവ് സൂര്യവംശിക്ക് അന്തിമ 11 ൽ ഇടം ലഭിച്ചില്ല. ടീമില്‍ പരിചസമ്പന്നരായ നിരവധി താരങ്ങളുമുള്ളതിനാല്‍ വൈഭവ് കാത്തിരിക്കണമെന്നും ശ്രേയസ് അയ്യര്‍ വ്യക്തമാക്കി. വൈഭവ് പുറത്തിരിക്കുന്നതോടെ ലോകകപ്പില്‍ കളിച്ച സഞ്ജു സാംസണ്-അഭിഷേക് ശര്‍മ ഓപ്പണിംഗ് സഖ്യം തന്നെയാണ് അയര്‍ലന്‍ഡിനെതിരെയും ഇന്ത്യ പരീക്ഷിക്കുന്നത്.
മൂന്നാം നമ്പറില്‍ ഇഷാന് കിഷന് എത്തുമ്പോള്‍ നാലാം നമ്പറില്‍ ക്യാപ്റ്റൻ ശ്രേയസ് അയ്യര്‍ ഇറങ്ങും. വൈസ് ക്യാപ്റ്റന്‍ തിലക് വര്‍മ, ശിവം ദുബെ, അക്ഷര്‍ പട്ടേല്‍ എന്നിവരാണ് ഇന്ത്യയുടെ ബാറ്റിംഗ് നിരയിലുള്ളത്.
അയർലൻഡ് ടീം : ടിം ടെക്ടർ, റോസ് അഡെയർ, ഹാരി ടെക്ടർ, ലോർക്കൻ ടക്കർ (വിക്കറ്റ് കീപ്പർ/ക്യാപ്റ്റൻ), ബെഞ്ചമിൻ കാലിറ്റ്സ്, ഗാരെത് ഡെലാനി, ജോർജ് ഡോക്രെൽ, ലിയാം മക്കാർത്തി, മാത്യു ഹംഫ്രീസ്, ജയ് മുന്ദ്ര, മാത്യു ഹോളണ്ട്.
ഇന്ത്യ : അഭിഷേക് ശർമ്മ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), തിലക് വർമ്മ, ശിവം ദുബെ, അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, ഹർഷിത് റാണ, അർഷ്ദീപ് സിംഗ്, പ്രസിദ്ധ് കൃഷ്ണ.
National
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷത്തെത്തുടർന്ന് രാജ്യം ഏർപ്പെടുത്തിയിരുന്ന വാണിജ്യ എൽപിജി വിതരണ നിയന്ത്രണങ്ങൾ പൂർണമായും നീക്കിയതായി കേന്ദ്രസർക്കാർ. ഇതോടെ വാണിജ്യ എൽപിജി വിതരണം പ്രതിസന്ധിക്ക് മുമ്പുണ്ടായിരുന്ന സാധാരണ നിലയിലേക്ക് തിരിച്ചെത്തി.
കഴിഞ്ഞ കുറച്ചു മാസങ്ങളായി പശ്ചിമേഷ്യയിൽ നിലനിന്നിരുന്ന സംഘർഷാന്തരീക്ഷം ആഗോള ഇന്ധന വിതരണ ശൃംഖലയെയും ഇന്ധന വിലയെയും സാരമായി ബാധിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഇന്ത്യയിൽ വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറുകളുടെ വിതരണത്തിൽ സർക്കാർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. സാഹചര്യം മെച്ചപ്പെട്ടതോടെയാണ് ഈ നിയന്ത്രണങ്ങൾ പിൻവലിക്കാൻ തീരുമാനിച്ചത്.
വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന എൽപിജി സിലിണ്ടറുകൾക്ക് ഏർപ്പെടുത്തിയിരുന്ന ക്വാട്ട സമ്പ്രദായവും നിയന്ത്രണങ്ങളും ഒഴിവാക്കി. പഴയപടി പൂർണമായ അളവിൽ വ്യാപാരികൾക്കും വ്യവസായങ്ങൾക്കും ഇനി സിലിണ്ടറുകൾ ലഭിക്കും. നിയന്ത്രണങ്ങൾ നീക്കിയത് ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ചെറുകിട വ്യവസായങ്ങൾ തുടങ്ങിയ മേഖലകൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. ഇന്ധനക്ഷാമം കാരണം നേരിട്ട ഉത്പാദന പ്രതിസന്ധി ഇനി ഉണ്ടാവില്ലെന്നാണ് വ്യാപാരികൾ പ്രതീക്ഷിക്കുന്നത്.
രാജ്യാന്തര വിപണിയിലെ ഇന്ധന വിലയും വിതരണ സാഹചര്യവും സർക്കാർ തുടർച്ചയായി നിരീക്ഷിച്ചുവരികയാണ്. സുഗമമായ വിതരണം ഉറപ്പാക്കാൻ ഓയിൽ കമ്പനികൾക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്. ഈ തീരുമാനം വരും മാസങ്ങളിൽ വാണിജ്യ മേഖലയിൽ ഇന്ധന വിലയിലുണ്ടാകുന്ന അനാവശ്യ ചാഞ്ചാട്ടം കുറയ്ക്കാൻ സഹായിക്കുമെന്നും സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
NRI
കലിഫോർണിയ: ഇന്ത്യയിലെ ഗ്രാമീണ മേഖലകളുടെ വികസനത്തിനായി കലിഫോർണിയയിൽ നടന്ന ചടങ്ങിൽ നാല് മില്യൺ ഡോളർ (ഏകദേശം 33 കോടിയിലധികം രൂപ) ധനസമാഹരണം നടത്തി.
ബെർക്ക്ലി ഹാസുമായി സഹകരിച്ച് പ്രവർത്തിക്കുന്ന "സ്മാർട്ട് വില്ലേജ് മൂവ്മെന്റ്' സംഘടിപ്പിച്ച ആദ്യ വാർഷിക ഗാലയിലാണ് ഈ തുക സമാഹരിച്ചത്.
കഴിഞ്ഞ ഒൻപത് വർഷമായി ഇന്ത്യയിലെ 1,200 ഓളം ഗ്രാമങ്ങളിലായി 16 ലക്ഷത്തിലധികം ആളുകളിലേക്ക് സമാധാനപരവും സുസ്ഥിരവുമായ വികസനം എത്തിക്കാൻ എസ്വിഎമ്മിന് സാധിച്ചിട്ടുണ്ട്.
ലോസ് ആഞ്ചലസിലെ ഇന്ത്യൻ കോൺസൽ ജനറൽ ഡോ. കെ.ജെ. ശ്രീനിവാസ, പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ മനു ഷാ, എസ്വിഎം സ്ഥാപകൻ ഡോ. അനിൽ ഷാ എന്നിവരടക്കം നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
ടൈപ്പ്1 പ്രമേഹബാധിതരായ കുട്ടികൾക്കായി ഐഐടി ഖരഗ്പൂരുമായി സഹകരിച്ച് കുറഞ്ഞ ചെലവിലുള്ള ഗ്ലൂക്കോസ് മോണിറ്ററിംഗ് ഉപകരണം വികസിപ്പിക്കും. കൂടാതെ 13 ലക്ഷത്തിലധികം ആളുകൾക്ക് ഉപകാരപ്പെടുന്ന ഒരു സൂപ്പർ സ്പെഷ്യാലിറ്റി ഹെൽത്ത് കെയർ സെന്ററും സ്ഥാപിക്കും.
ഗുജറാത്ത്, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളിലെ ഗ്രാമീണ വിദ്യാർത്ഥികൾക്കായി STEM (സയൻസ്, ടെക്നോളജി, എൻജിനിയറിംഗ്, മാത്സ്) ഇന്നൊവേഷൻ ലാബുകൾ വ്യാപിപ്പിക്കും.
ഗ്രാമീണ മേഖലകളിലെ കൃഷി, ഉപജീവനമാർഗങ്ങൾ, അടിസ്ഥാന സൗകര്യ വികസനം എന്നിവയ്ക്കും ഈ തുക വിനിയോഗിക്കും.
Sports
മാഞ്ചസ്റ്റര്‍: വനിതാ ടി20 ലോകകപ്പില്‍ സെമി സാധ്യതകള്‍ നിലനിർത്താൻ ഇന്ത്യ ഇന്ന് നിർണായക പോരാട്ടത്തിനിറങ്ങുന്നു. അയൽക്കാരായ ബംഗ്ലാദേശാണ് എതിരാളികൾ. ടൂർണമെന്റിൽ മുന്നോട്ട് പോകാൻ ഇരു ടീമുകൾക്കും ഇന്നത്തെ ജയം അനിവാര്യമാണ്.
മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ വൈകുന്നേരം ഏഴിനാണ് മത്സരം ആരംഭിക്കുക. കഴിഞ്ഞ മത്സരത്തിൽ ദക്ഷിണാഫ്രിക്കയോട് ഏറ്റ പരാജയത്തിന്റെ ആഘാതത്തിലാണ് ഇന്ത്യൻ ക്യാമ്പ്. ബാറ്റിങ്ങിലും ബൗളിംഗിലും മികച്ച പ്രകടനം പുറത്തെടുത്ത് വിജയവഴിയിൽ തിരിച്ചെത്താനാകും ഇന്ത്യ ശ്രമിക്കുക.
അതേസമയം പാക്കിസ്ഥാനെതിരായ അവിസ്മരണീയ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ബംഗ്ലാ കടുവകൾ ഇന്ന് പാഡണിയുന്നത്. ഇന്ത്യയെ അട്ടിമറിച്ച് സെമി പ്രതീക്ഷകൾ സജീവമാക്കുകയാണ് അവരുടെ ലക്ഷ്യം. അതേസമയം മത്സചരിത്രം പരിശോധിച്ചാൽ ഇന്ത്യയ്ക്ക് വ്യക്തമായ മുൻതൂക്കമുണ്ട്.
ഇരു ടീമുകളും തമ്മില്‍ ഇതുവരെ കളിച്ച 23 ടി20 മത്സരങ്ങളില്‍ 20-ലും ഇന്ത്യയാണ് വിജയിച്ചത്. ബംഗ്ലാദേശിന് മൂന്ന് മത്സരങ്ങളിൽ മാത്രമാണ് വിജയിക്കാനായത്. അവസാനമായി കളിച്ച ഏഴ് മത്സരങ്ങളിലും ഇന്ത്യ തന്നെയാണ് വിജയം നേടിയത്.
National
ന്യൂഡൽഹി: ഇടക്കാല വ്യാപാരക്കരാറിനായുള്ള ഒത്തുതീർപ്പ് ചർച്ചയുടെ പുരോഗതി ഡൽഹിയിൽ ചേർന്ന ദ്വദിന മന്ത്രിതല ചർച്ചയിൽ ഇന്ത്യയും യുഎസും വിലയിരുത്തി.
വിപണിയിലെ സാന്നിധ്യം, ഡിജിറ്റൽ വ്യാപാരം, നികുതിയിതര തടസങ്ങൾ എന്നിവയാണ് പ്രധാനചർച്ചാവിഷയങ്ങളായത്.അടുത്തമാസം 24 ന് മുന്‍പ് ഇടക്കാല കരാർ യാഥാർഥ്യമാക്കാനാണ് ഇരുപക്ഷത്തിന്റെയും ധാരണ.
ഉഭയകക്ഷി വ്യാപാര കരാർ എന്ന പേരിലാണ് ധാരണ.
Sports
ധാംബുള്ള: എ ടീമുകളുടെ ത്രിരാഷ്ട്ര ഏകദിന ക്രിക്കറ്റ് പരമ്പരയുടെ ഫൈനലില്‍ ഇന്ത്യയ്ക്ക് ജയം. ശ്രീലങ്കയ്ക്കെതിരെ 66 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം.
ഇന്ത്യ ഉയര്‍ത്തിയ 378 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്ക 47.1 ഓവറില്‍ 311 ഓള്‍ഔട്ടായി. ശ്രീലങ്കയ്ക്കായി വനുജ സഹാനും സദീര സമരവിക്രമയും അര്‍ധ സെഞ്ചുറി പ്രകടനം കാഴ്ചവച്ചു. വനുജ 69 പന്തില്‍ 62 റണ്‍സും സദീര 44 പന്തില്‍ 52 റണ്‍സും നേടി.
ഓപ്പണര്‍ നിരോഷന്‍ ഡിക്ക് വെല്ല 25 റണ്‍സും ക്യാപ്റ്റന്‍ സഹന് റാച്ചിഗെ 38 റണ്‍സും വിജയകാന്ത് 39 റണ്‍സും നേടി.
ഇന്ത്യയ്ക്കായി യാഷ് താക്കൂറും വിപ്രജ് നിഗവും മൂന്ന് വിക്കറ്റ് വീതവും അനുകുല്‍ റോയ് രണ്ട് വിക്കറ്റും വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 377 റൺസാണ് അടിച്ചുകൂട്ടിയത്. ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ അർധസെഞ്ചുറിയുടെ റിക്കാർഡ് സ്വന്തം പേരിലാക്കിയ ഓപ്പണർ വൈഭവ് സൂര്യവംശിയുടെ സ്വപ്നതുല്യമായ പ്രകടനമാണ് ഇന്ത്യക്ക് കരുത്തായത്.
കേവലം 11 പന്തിൽ നിന്ന് അർധസെഞ്ചുറി തികച്ച വൈഭവ് 29 പന്തിൽ എട്ട് സിക്സും 10 ഫോറും ഉൾപ്പെടെ 94 റൺസ് വാരിക്കൂട്ടി. ഒന്നാം വിക്കറ്റിൽ വെറും 8.5 ഓവറിൽ 132 റൺസാണ് വൈഭവും പ്രിയാന്‍ഷ് ആര്യയും (39)ചേർന്ന് അടിച്ചെടുത്തത്. സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന വൈഭവിനെ സഹൻ ആരാച്ചിഗെയുടെ പന്തിൽ വിജയകാന്ത് വിയസ്കാന്ത് ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു.
ഓപ്പണർമാർ പുറത്തായതിന് പിന്നാലെ ഇന്ത്യൻ സ്കോറിംഗ് നിരക്ക് അൽപ്പം മന്ദഗതിയിലായി. ക്യാപ്റ്റൻ തിലക് വർമ (67) മികച്ച പ്രകടനം പുറത്തെടുത്തു. അവസാന ഓവറുകളിൽ നിഷാന്ത് സിന്ധും (18 പന്തിൽ 16), വിപ്രജ് നിഗവും (20 പന്തിൽ 27) ചേർന്നാണ് സ്കോർ മുന്നൂറു കടത്തിയത്. അനുകുൽ റോയ് 15 പന്തിൽ 39 റൺസെടുത്തു പുറത്തായി.
ലങ്കയ്ക്കുവേണ്ടി ഫെർണാണ്ടോ, വനുജാ സഹൻ, കുഖതാസ് മത്തുലൻ എന്നിവർ രണ്ടും മുഹമ്മദ് ഷിറാസ്, സഹൻ ആരാച്ചിഗെ, ദുലജ് സമുദിത, എന്നിവർ ഓരോ വിക്കറ്റും നേടി.
National
ന്യൂഡൽഹി: ആഗോള അനിശ്ചിതത്വങ്ങൾക്കും വ്യാപാര പ്രതിസന്ധികൾക്കുമിടയിൽ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ വിലയിരുത്താൻ തീരുമാനിച്ച് സാമ്പത്തികകാര്യങ്ങളുടെ പാർലമെന്ററി സമിതി.
സാമ്പത്തിക മന്ത്രാലയത്തിന്റെയും റിസർവ് ബാങ്കിന്റെയും സാമ്പത്തിക വിദഗ്ധരുടെയും അഭിപ്രായങ്ങൾ തേടിയായിരിക്കും ഭർതൃഹരി മഹ്താബ് എംപി അധ്യക്ഷനായ നിർണായക പാർലമെന്ററി സമിതി ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ വിലയിരുത്തുക.
ലോക്സഭാ ബുള്ളറ്റിനനുസരിച്ച് 'രാജ്യത്തിലെ വികസിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തികസാഹചര്യങ്ങൾ' 2025-26 വർഷം വിശദമായ വിലയിരുത്തലിനു വേണ്ടിയുള്ള അധികവിഷയമായി സാമ്പത്തികകാര്യങ്ങളുടെ പാർലമെന്ററി സമിതി തെരഞ്ഞെടുത്തിട്ടുണ്ട്.
Sports
ധാംബുള്ള: എ ടീമുകളുടെ ത്രിരാഷ്ട്ര ഏകദിന ക്രിക്കറ്റ് പരമ്പരയുടെ ഫൈനലിൽ ഇന്ത്യ ഇന്ന് ശ്രീലങ്കയെ നേരിടും. ഗ്രൂപ്പ് ഘട്ടത്തിൽ ഇരുടീമുകളും നേർക്കുനേർ വന്നപ്പോഴെല്ലാം നാടകീയമായ സംഭവങ്ങളാണ് അരങ്ങേറിയത്. ആദ്യ മത്സരത്തിൽ തോൽവിയുടെ വക്കിൽ നിന്നാണ് തിലക് വർമ്മയും സംഘവും അവിശ്വസനീയ വിജയം പിടിച്ചെടുത്തത്.
അവസാന നാല് ഓവറിൽ നാലുവിക്കറ്റുകൾ കൈയിലിരിക്കെ ശ്രീലങ്കയ്ക്ക് ജയിക്കാൻ 22 റൺസ് മാത്രം മതിയായിരുന്ന സാഹചര്യത്തിൽ നിന്നായിരുന്നു ഇന്ത്യൻ ബൗളർമാർ വിജയം തട്ടിയെടുത്തത്. എന്നാൽ രണ്ടാം മത്സരത്തിൽ ലങ്ക ശക്തമായി തിരിച്ചടിച്ചു. സൂപ്പർ ഓവറിലേക്ക് നീണ്ട ആ പോരാട്ടത്തിൽ ശ്രീലങ്കയാണ് വിജയം വരിച്ചത്.
മത്സരത്തിനിടെ അമ്പയറുടെ ചില തീരുമാനങ്ങളിൽ പ്രതിഷേധിച്ച് ഇന്ത്യൻ നായകൻ തിലക് വർമ്മ കളം വിട്ടതും മത്സരശേഷം ഇന്ത്യയുടെ പതിനഞ്ചുകാരൻ ഓപ്പണർ വൈഭവ് സൂര്യവംശിയും ശ്രീലങ്കയുടെ വിഷെൻ ഹലംബഗെയും തമ്മിൽ മൈതാനത്ത് വെച്ച് തർക്കത്തിലും ഉന്തും തള്ളിലും ഏർപ്പെട്ടതും വലിയ വിവാദമായിരുന്നു.
മത്സരം രാവിലെ പത്തു മുതൽ സോണി ടെൻ ചാനലുകളിലും സോണി ലിവ് ആപ്പിലും ലഭ്യമാണ്. പ്രിയാംൾ ആര്യ, വൈഭവ്, ആയുഷ് ബദോനി, പ്രഭ്സിമ്രൻ സിംഗ്, കുമാർ കുശാഗ്ര തുടങ്ങി കരുത്തുറ്റ ബാറ്റിംഗ് നിരയുമായാണ് ഇന്ത്യ എ ഇറങ്ങുന്നത്. പരമ്പരയിൽ നിന്ന് അഫ്ഗാനിസ്ഥാൻ നേരത്തെ പുറത്തായിരുന്നു.
Sports
ചെന്നൈ: അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് 219 റൺസ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റിംഗ് തെരഞ്ഞെടുത്ത അഫ്ഗാനിസ്ഥാൻ 44.2 ഓവറിൽ 218 റൺസിന് എല്ലാവരും പുറത്തായി. വാലറ്റത്തെ കൂട്ടുപിടിച്ച് സെഞ്ചുറിയോടെ പൊരുതിയ ക്യാപ്റ്റൻ ഹസ്മത്തുള്ള ഷാഹിദിയാണ് (102) അവരെ വൻ തകർച്ചയിൽ നിന്നും രക്ഷിച്ചത്.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത അഫ്ഗാന്റെ തീരുമാനം പാടെ തെറ്റിക്കുന്നതായിരുന്നു ഇന്ത്യൻ പേസർമാരുടെ തുടക്കം. ഒരു ഘട്ടത്തിൽ 36/4 എന്ന നിലയിൽ അഫ്ഗാൻ തകർന്നിരുന്നു. തുടർന്ന് അഞ്ചാം വിക്കറ്റിൽ ക്യാപ്റ്റൻ ഹസ്മത്തുള്ള ഷാഹിദിയും അസ്മത്തുള്ള ഒമർസായിയും ചേർന്നാണ് മത്സരത്തിലേക്ക് അവരെ തിരികെ കൊണ്ടുവന്നത്.
അഞ്ചാം വിക്കറ്റിൽ ഇരുവരും ചേർന്ന് 105 റൺസിന്റെ സെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കി. ഒമർസായി (50) അർധസെഞ്ചുറി നേടി. ഒരു വശത്ത് വിക്കറ്റുകൾ വീഴുമ്പോഴും ഇന്ത്യൻ ബൗളർമാരെ ക്ഷമയോടെ നേരിട്ട ഷാഹിദി 126 പന്തിൽ സെഞ്ചുറി കുറിച്ചു. ആകെ 130 പന്തിൽ 102 റൺസ് നേടിയാണ് ഷാഹിദി പുറത്തായത്.
അഫ്ഗാൻ നിരയിൽ മുഹമ്മദ് നബി (21) മാത്രമാണ് പിന്നീട് അല്പമെങ്കിലും പിടിച്ചുനിന്നത്. മറ്റാർക്കും രണ്ടക്കം കടക്കാനായില്ല. ഇന്ത്യൻ നിരയിൽ 8.2 ഓവറിൽ വെറും 23 റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ പ്രസിദ്ധ് കൃഷ്ണയാണ് അഫ്ഗാന്റെ നടുവൊടിച്ചത്. മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര 2-0 ഇന്ത്യ സ്വന്തമാക്കി കഴിഞ്ഞു.
NRI
ലണ്ടൻ: പത്ത് വർഷത്തിലേറെയായി ഇന്ത്യയിലെ വരുമാനം യുകെയിൽ വെളിപ്പെടുത്താത്തവർക്ക് കനത്ത തിരിച്ചടിയുണ്ടാകുമെന്ന് റിപ്പോർട്ട്. ബ്രിട്ടനിലെ ടാക്സ് വിഭാഗമായ എച്ച്എംആർസി (HM Revenue & Customs) ഇപ്പോൾ ആഗോളതലത്തിലുള്ള വരുമാന സ്രോതസുകൾ നിരീക്ഷിച്ചുവരികയാണ്.
കൃത്യസമയത്ത് നികുതി വിവരങ്ങൾ കൈമാറാത്തവർക്ക് നികുതി തുകയുടെ ഇരട്ടിയിലധികം തുക പിഴയായി നൽകേണ്ടി വരും. വരുമാനം വെളിപ്പെടുത്തുന്നതിൽ വരുത്തുന്ന കാലതാമസവും വെളിപ്പെടുത്തുന്ന രീതിയും അനുസരിച്ചാണ് പിഴയുടെ തുക നിശ്ചയിക്കപ്പെടുന്നത്.
പ്രധാനമായും മൂന്ന് സാഹചര്യങ്ങളാണ് ഇതിലുള്ളത്.
എച്ച്എംആർസി നോട്ടീസ് അയച്ച ശേഷം
നിങ്ങൾ സ്വമേധയാ ഇന്ത്യയിലെ വരുമാനം വെളിപ്പെടുത്താതിരിക്കുകയും എച്ച്എംആർസി ഇത് കണ്ടെത്തി നിങ്ങൾക്ക് നോട്ടീസ് അയയ്ക്കുകയും ചെയ്താൽ പിഴ വളരെ കൂടുതലായിരിക്കും.
ഇത്തരം സാഹചര്യങ്ങളിൽ എത്രമാത്രം സഹകരിച്ചാലും കുറഞ്ഞത് 100 ശതമാനം പിഴയെങ്കിലും ഈടാക്കാൻ നിയമം വ്യവസ്ഥ ചെയ്യുന്നു.
സ്വമേധയാ ഉള്ള വെളിപ്പെടുത്തൽ
എച്ച്എംആർസി കണ്ടെത്തുന്നതിന് മുൻപ് തന്നെ നികുതിദായകൻ സ്വന്തം നിലയിൽ വരുമാനം വെളിപ്പെടുത്തുകയാണെങ്കിൽ പിഴയിൽ ഗണ്യമായ കുറവുണ്ടാകും.
കൃത്യസമയത്തുള്ള വെളിപ്പെടുത്തൽ
അതത് സാമ്പത്തിക വർഷത്തിൽ തന്നെ വിദേശ വരുമാന വിവരങ്ങൾ ടാക്സ് റിട്ടേണിൽ ഉൾപ്പെടുത്തിയാൽ യാതൊരുവിധ പിഴയും നൽകേണ്ടി വരില്ല.
മൂന്ന് വർഷം കഴിഞ്ഞാൽ കുരുക്ക് മുറുകും
വരുമാനം വെളിപ്പെടുത്താൻ മൂന്ന് വർഷത്തിൽ കൂടുതൽ കാലതാമസം വരുത്തിയാൽ പിഴയുടെ ഗതി മാറുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. വെളിപ്പെടുത്തൽ വൈകുംതോറും പിഴയുടെ ശതമാനവും വർധിക്കും.
പത്ത് വർഷത്തിലേറെയായി ഇന്ത്യയിലെ വരുമാനം മറച്ചുവെച്ചാൽ അത് ഗുരുതരമായ നിയമലംഘനമായി കണക്കാക്കും. സാഹചര്യങ്ങൾക്കനുസരിച്ച് ഇത് 200 ശതമാനം വരെ പിഴയിലേക്ക് നയിക്കാം.
യുകെയിൽ താമസിക്കുന്ന മലയാളി പ്രവാസികൾ ഉൾപ്പെടെയുള്ളവർ നാട്ടിലെ വസ്തുവകകളിൽ നിന്നുള്ള വാടക, ബാങ്ക് നിക്ഷേപങ്ങളുടെ പലിശ, ഓഹരി വിപണിയിലെ ലാഭം തുടങ്ങിയവ യുകെയിൽ റിപ്പോർട്ട് ചെയ്യാൻ ബാധ്യസ്ഥരാണ്.
എച്ച്എംആർസിക്ക് ലോകത്തെ വിവിധ രാജ്യങ്ങളിലെ ബാങ്ക് വിവരങ്ങൾ ലഭ്യമാകുന്ന സംവിധാനങ്ങൾ നിലവിലുണ്ട്.
നിലവിൽ വരുമാനം വെളിപ്പെടുത്താത്തവർ ഈ സാമ്പത്തിക വർഷം തന്നെ അത് ചെയ്യാൻ ശ്രമിക്കണമെന്ന് വിദഗ്ധർ ഉപദേശിക്കുന്നു.
Sports
ചെന്നൈ: അഫ്ഗാനിസ്ഥാന് എതിരായ മൂന്നു മത്സര ഏകദിന ക്രിക്കറ്റ് പരമ്പര തൂത്തുവാരാൻ ശുഭ്മാന്‍ ഗില്ലിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ സംഘം ഇറങ്ങുന്നു.
ചെന്നൈ എം.എ. ചിദംബരം സ്റ്റേഡിയത്തില്‍ ഉച്ചകഴിഞ്ഞ് 1.30നാണ് മത്സരം. മഴ രസംകൊല്ലിയായ ആദ്യ മത്സരത്തില്‍ ഏഴ് വിക്കറ്റിനും രണ്ടാം മത്സരത്തില്‍ 170 റണ്‍സിനും ജയിച്ച ഇന്ത്യ ഇതിനോടകം പരന്പര 2-0ന് ഉറപ്പിച്ചതാണ്.
പരിക്കിന്റെ പിടിയിലായിരുന്ന പേസര്‍ ഹര്‍ഷിത് റാണയെ ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തി. ഇന്നത്തെ മത്സരത്തില്‍ ഹര്‍ഷിത് കളിക്കുകയാണെങ്കില്‍ അര്‍ഷദീപ് സിംഗിന് വിശ്രമം അനുവദിച്ചേക്കും.
2026 ട്വന്റി-20 ലോകകപ്പിന് മുന്നോടിയായി നടന്ന സന്നാഹ മത്സരത്തിലാണ് ഹര്‍ഷിത് റാണ അവസാനമായി ഇന്ത്യക്കായി കളിച്ചത്. പരിക്കേറ്റ താരത്തിന് ലോകകപ്പും നഷ്ടമായി.
NRI
ബെർലിൻ: ജർമനിയുടെയും ഇന്ത്യയുടെയും സംഗീതവും നൃത്തവും ഒരേ വേദിയിൽ കൈകോർക്കുന്ന അപൂർവ സാംസ്കാരിക വിരുന്നിന് കാൾസ്റു നഗരം വേദിയാകുന്നു.
ഈ മാസം 22ന് വൈകുന്നേരം 6.30ന് കാൾസ്റു സ്റ്റാട്ട്കിർഷേയിൽ നടക്കുന്ന പ്രത്യേക ഉദ്ഘാടനത്തോടെ India Days Karlsruhe 2026ന് തുടക്കമാവും.
മുംബൈയിലെ പ്രശസ്തമായ Mehli Mehta Music Foundationന്റെ യുവഗായകസംഘം, ജർമനിയിലെ പ്രശസ്ത Ulmer Spatzen യുവഗായകസംഘം, കൂടാതെ Mannheimൽ നിന്നും ജർമൻ മലയാളി ഷാനി മാത്യുവിന്റെ നേതൃത്വത്തിൽ നിസരി കലാക്ഷേത്ര ഡാൻസ് അക്കാഡമിയിലെ നർത്തകിമാരും ചേർന്നാണ് സാംസ്കാരിക സായാഹ്നം ധന്യമാക്കുന്നത്. പ്രവേശനം സൗജന്യമായിരിക്കും.
പാശ്ചാത്യ കോറൽ സംഗീതവും ഭാരതീയ ശാസ്ത്രീയ നൃത്തരൂപമായ ഭരതനാട്യവും ഒരുമിച്ച് അവതരിപ്പിക്കുന്ന പരിപാടി സംഗീതത്തിന്റെയും കലാസൗഹൃദത്തിന്റെയും ഇന്ത്യയും ജർമനിയും തമ്മിലുള്ള സംസ്കാരിക കൂട്ടായ്മയുടെയും മനോഹരമായ ആഘോഷമാകും.
വ്യത്യസ്ത സംസ്കാരങ്ങളെ സംഗീതത്തിലൂടെയും നൃത്തത്തിലൂടെയും ബന്ധിപ്പിക്കുന്ന ഈ അപൂർവ വേദി കലാസ്നേഹികൾക്ക് മറക്കാനാവാത്ത അനുഭവമായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
National
കോട്ട: ഇന്ത്യയിലെ വിദ്യാഭ്യാസ സന്പ്രദായം കുട്ടികളിൽ സമ്മർദമുണ്ടാക്കുന്നതും അവരെ തകർക്കുന്നതുമാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
രാജസ്ഥാനിലെ കോട്ടയിൽ സംഘടിപ്പിച്ച ‘ഛത്രോം കി ഗൂഞ്ച്’ മഹാ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. “ഇതൊരു രാഷ്ട്രീയ യോഗമല്ല. ഇതു നിങ്ങളെ സംബന്ധിച്ചുള്ള യോഗമാണ്.
ഭാവി കരുപ്പിടിപ്പിക്കാൻ കഷ്ടപ്പെടുന്ന യുവജനങ്ങൾക്കുള്ളതാണ്. ഈ സായാഹ്നം നിങ്ങൾക്കുവേണ്ടിയാണ്- രാഹുൽ പറഞ്ഞു. തുടർന്ന് മൂന്നു പെൺകുട്ടികളെയും രണ്ട് ആൺകുട്ടികളെയും സംവാദത്തിനായി വേദിയിലേക്കു ക്ഷണിച്ചു.
നീറ്റ്, ജെഇഇ, സിവിൽ സർവീസ് പരീക്ഷകൾക്കായി തയാറെടുക്കുന്നവരാണിവർ. ഒട്ടേറെ വിദ്യാർഥികൾ യോഗത്തിനെത്തിയിരുന്നു. റാലിക്കെതിരേ ബിജെപി രംഗത്തെത്തിയിരുന്നു.
രാജ്യത്തെ ഏറ്റവും പ്രമുഖ കോച്ചിംഗ് ഹബ്ബാണ് കോട്ട. 1.2 ലക്ഷം കുട്ടികളാണ് നീറ്റ്, ജെഇഇ പരീക്ഷകൾക്കായി കോട്ടയിലെ വിവിധ കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ പഠനം നടത്തുന്നത്.
കോൺഗ്രസ് രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന വിദ്യാർഥി കൺവൻഷനുകളുടെ ആദ്യത്തേതാണ് കോട്ടയിൽ നടന്നത്. അലഹാബാദ്, പാറ്റ്ന, ഡൽഹി എന്നിവിടങ്ങളിലും രാഹുൽ ഗാന്ധി കൺവൻഷനുകളെ അഭിസംബോധന ചെയ്യും.
Business
ന്യുഡൽഹി: രാജ്യം പ്രതിരോധ ഉത്പാദനരംഗത്തു ചരിത്രപരമായ നേട്ടം കൈവരിച്ചതായി പ്രതിരോധ മന്ത്രാലയം. 2025-26 സാന്പത്തിക വർഷത്തിൽ ഇന്ത്യയുടെ വാർഷിക പ്രതിരോധ ഉത്പാദനം സർവകാല റിക്കാർഡായ 1.78 ലക്ഷം കോടി രൂപയിൽ എത്തിനിൽക്കുകയാണ്. മുൻ സാന്പത്തിക വർഷത്തെ 1.54 ലക്ഷം കോടി രൂപയുമായി താരതമ്യം ചെയ്യുന്പോൾ 15.6 ശതമാനത്തിന്റെ മികച്ച വളർച്ചയാണ് ഇത്തവണ രേഖപ്പെടുത്തിയത്.
കഴിഞ്ഞ കുറച്ചു കാലങ്ങളായി രാജ്യം ഈ രംഗത്ത് കൈവരിച്ച അതിവേഗ മുന്നേറ്റത്തിന്റെ തെളിവാണ് ഈ നേട്ടമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പ്രസ്താവിച്ചു. പ്രതിരോധ ഉത്പാദന വകുപ്പിന്റെയും മറ്റ് അനുബന്ധ പങ്കാളികളുടെയും കൂട്ടായ ശ്രമത്തിന്റെ ഫലമാണിതെന്നും രാജ്യത്തിന്റെ പ്രതിരോധ വ്യവസായ അടിത്തറ ശക്തമാകുന്നതിന്റെ വ്യക്തമായ സൂചനയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നയപരമായ പിന്തുണ, പുതിയ സംരംഭങ്ങൾ, സ്വകാര്യമേഖലയുടെ വർധിച്ച പങ്കാളിത്തം, വളർന്നുവരുന്ന കയറ്റുമതിശേഷി എന്നിവയുടെ ഫലമായി പ്രതിരോധ ഉത്പാദന മേഖല വരുംവർഷങ്ങളിൽ കൂടുതൽ വേഗം കൈവരിക്കുമെന്നും രാജ്നാഥ് സിംഗ് കൂട്ടിച്ചേർത്തു.
2020-21 സാന്പത്തിക വർഷത്തിൽ 84,643 കോടി രൂപയായിരുന്ന പ്രതിരോധ ഉത്പാദനം ചുരുങ്ങിയ വർഷങ്ങൾക്കുള്ളിൽ 110 ശതമാനത്തിന്റെ വൻ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2013-14 കാലഘട്ടത്തിലെ 43,746 കോടി രൂപയുമായി താരതമ്യം ചെയ്യുന്പോൾ ആഭ്യന്തര പ്രതിരോധ ഉത്പാദനം ഏകദേശം നാലിരട്ടിയോളം വർധിച്ചതായും മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
ആകെ ഉത്പാദനത്തിന്റെ 76 ശതമാനവും പൊതുമേഖലാ സ്ഥാപനങ്ങളുടെ സംഭാവനയാണ്. അതേസമയം, സ്വകാര്യ മേഖലയുടെ പങ്കാളിത്തം മുൻവർഷത്തെ 22 ശതമാനത്തിൽനിന്നു 24 ശതമാനമായി ഉയർന്നു. സ്വകാര്യ മേഖലയിൽനിന്നുള്ള ഉത്പാദനം ചരിത്രത്തിലാദ്യമായി 42,000 കോടി രൂപ പിന്നിട്ടത് ഈ രംഗത്തെ സ്വകാര്യ പങ്കാളിത്തത്തിന്റെ വളർച്ച അടിവരയിടുന്നു.
പ്രതിരോധ ഉത്പാദനരംഗത്തുണ്ടായ ഈ വൻ മുന്നേറ്റം രാജ്യത്തിന്റെ കയറ്റുമതി മേഖലയ്ക്കു വൻ ഉത്തേജനമാണ് നൽകിയത്. 2025-26 സാന്പത്തിക വർഷത്തിൽ ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി 38,424 കോടി രൂപ എന്ന എക്കാലത്തെയും ഉയർന്ന നിരക്കിൽ എത്തിയിരിക്കുകയാണ്.
Sports
ലക്നോ: അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ. ഇന്ന് നടന്ന രണ്ടാം മത്സരത്തിലും വിജയിച്ചതോടെയാണ് ഇന്ത്യ പരന്പര സ്വന്തമാക്കിയത്. 170 റൺസിനാണ് ഇന്ത്യ ഇന്ന് വിജയിച്ചത്. ആദ്യ മത്സരത്തിൽ ഇന്ത്യ ഏഴ് വിക്കറ്റുകൾക്ക് വിജയിച്ചിരുന്നു.
ഇന്നത്തെ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 403 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന അഫ്ഗാനിസ്ഥാൻ 44.3 ഓവറിൽ 232 റൺസിൽ ഓൾഔട്ടാവുകയായിരുന്നു. 79 റൺസെടുത്ത റഹ്മത് ഷായും 42 റൺസ് നേടിയ സെദിക്കുള്ള അടലും 41 റൺസ് സ്കോർ ചെയ്ത റഹ്മാനുള്ള ഗുർബാസും തിളങ്ങിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല.
ഇന്ത്യയ്ക്ക് വേണ്ടി അർഷ്ദീപ് സിംഗും ഗുർണൂർ ബ്രാറും മൂന്ന് വിക്കറ്റ് വീതം എടുത്തു. പ്രിൻസ് യാദവ് രണ്ട് വിക്കറ്റും വാഷിംഗ്ടൺ സുന്ദർ ഒരു വിക്കറ്റും വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 49.5 ഓവറിൽ 402 റൺസെടുത്ത് ഓൾഔട്ടാവുകയായിരുന്നു. ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെയും വിക്കറ്റ് കീപ്പർ ഇഷാൻ കിഷന്റെയും സെഞ്ചുറികളുടെയും രോഹിത് ശർമയുടെ മികച്ച ഇന്നിംഗ്സിന്റെയും ബലത്തിലാണ് ഇന്ത്യ കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. ഗിൽ 154 റൺസും കിഷൻ 125 റൺസുമാണെടുത്തത്. രോഹിത് റൺസും സ്കോർ ചെയ്തു.
അഫ്ഗാനിസ്ഥാന് വേണ്ടി നാൻഗെയാലിയ ഖറോട്ടി നാല് വിക്കറ്റ് എടുത്തു. റാഷിദ് ഖാൻ മൂന്ന് വിക്കറ്റും എ.എം. ഗസൻഫറും മുഹമ്മദ് സലീം സഫിയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 2-0 ത്തിന് സ്വന്തമാക്കി. ശനിയാഴ്ചയാണ് പരമ്പരയിലെ അവസാന മത്സരം.
National
ന്യൂഡൽഹി: ഇന്ത്യ-ബ്രിട്ടൺ സ്വതന്ത്ര വ്യാപാര കരാർ ജൂലൈ 15 മുതൽ പ്രാബല്യത്തിൽ വരുമെന്ന് യുകെ സർക്കാർ. ബ്രെക്സിറ്റിന് ശേഷം യുകെ ഒപ്പുവെക്കുന്ന ഏറ്റവും വലിയ ഉഭയകക്ഷി വ്യാപാര കരാർ ആണ് ജൂലൈ 15 മുതൽ പ്രാബല്യത്തിൽ വരുന്നത്.
ലണ്ടനിലെ സ്റ്റീൽ താരിഫ് വ്യവസ്ഥകളുമായി ബന്ധപ്പെട്ട തർക്കങ്ങൾ കാരണം നടപ്പിലാക്കാൻ വൈകിയ കരാറാണ് യാഥാർഥ്യമാകുന്നത്. കരാർ പ്രാബല്യത്തിൽ വരുന്നതോടെ ഇരുരാജ്യങ്ങൾക്കും ഗുണകരമാണെന്നാണ് വിലയിരുത്തലുകൾ.
കരാർ പ്രാബല്യത്തിൽ വരുന്നതോടെ യുകെ നിർമ്മിത കാറുകളുടെ നികുതി 100 ശതമാനത്തിൽ നിന്നും 10 ശതമാനമായി കുറയും. സൗന്ദര്യവർധക വസ്തുക്കൾക്ക് ചുമത്തിയിരുന്ന 22 ശതമാനം വരെയുള്ള നികുതികൾ പൂർണമായും ഒഴിവാക്കും.
അതേസമയം ഇന്ത്യയിൽ നിന്നുള്ള 99 ശതമാനം ഉത്പന്നങ്ങളും നികുതിയില്ലാതെ യുകെ വിപണിയിലേക്ക് കയറ്റി അയയ്ക്കാൻ സാധിക്കും. വസ്ത്രങ്ങൾ, പാദരക്ഷകൾ, കാർഷിക ഉത്പന്നങ്ങൾ തുടങ്ങിയ മേഖലകളിലെ കയറ്റുമതിക്കാർക്കും കരാർ പ്രയോജനകരമാണ്.
Sports
ലീഡ്സ്: ഐസിസി വനിതാ ട്വന്റി 20 ലോകകപ്പിൽ നെതർലൻഡ്സിനെതിരെ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ. ലീഡ്സിൽ നടക്കുന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 209 റൺസാണെടുത്തത്.
സ്മൃതി മന്ദാനയുടെയും ഷെഫാലി വർമയുടെയും അർധ സെഞ്ചുറികളുടെ മികവിലാണ് ഇന്ത്യ കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. സ്മൃതി 74 റൺസും ഷെഫാലി 55 റൺസുമാണെടുത്തത്. റിച്ചാ ഘോഷ് 20 റൺസും ജെമീമ റോഡ്രിഗസ് 19 റൺസുമെടുത്തു.
നെതർലൻഡ്സിന് വേണ്ടി കാരോലിൻ ഡി ലാംൻഗെ രണ്ട് വിക്കറ്റെടുത്തു. ഐറിസ് സ്വില്ലിംഗും ഹെതർ സൈജേഴ്സും മൈത് വാൻ ഡെനും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
Sports
ലക്നോ: അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ. ലക്നോയിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 49.5 ഓവറിൽ 402 റൺസെടുത്ത് ഓൾഔട്ടാവുകയായിരുന്നു.
ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെയും വിക്കറ്റ് കീപ്പർ ഇഷാൻ കിഷന്റെയും സെഞ്ചുറികളുടെയും രോഹിത് ശർമയുടെ മികച്ച ഇന്നിംഗ്സിന്റെയും ബലത്തിലാണ് ഇന്ത്യ കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. ഗിൽ 154 റൺസും കിഷൻ 125 റൺസുമാണെടുത്തത്. രോഹിത് റൺസും സ്കോർ ചെയ്തു.
അഫ്ഗാനിസ്ഥാന് വേണ്ടി നാൻഗെയാലിയ ഖറോട്ടി നാല് വിക്കറ്റ് എടുത്തു. റാഷിദ് ഖാൻ മൂന്ന് വിക്കറ്റും എ.എം. ഗസൻഫറും മുഹമ്മദ് സലീം സഫിയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
National
ന്യൂഡൽഹി: ജൂൺ 21-ന് നടക്കാനിരിക്കുന്ന നീറ്റ്-യുജി പുനഃപരീക്ഷയോടനുബന്ധിച്ച് രാജ്യത്ത് ടെലിഗ്രാം ആപ്പിന് താത്കാലിക നിരോധനം ഏർപ്പെടുത്തിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി കമ്പനി സിഇഒ പവൽ ദുരോവ്. തട്ടിപ്പുകളും വ്യാജപ്രചാരണങ്ങളും തടയാൻ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ ശുപാർശപ്രകാരമാണ് ജൂൺ 22 വരെ ഐടി മന്ത്രാലയം ആപ്പ് നിരോധിച്ചത്. ഇതേത്തുടർന്ന് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ആപ്പ് നീക്കം ചെയ്തു.
ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട വ്യാജ വിവരങ്ങൾ പ്രചരിപ്പിക്കാൻ ടെലിഗ്രാമിലെ 'മെസ്സേജ് എഡിറ്റിംഗ്' ഫീച്ചർ ദുരുപയോഗം ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. എന്നാൽ യഥാർത്ഥ കുറ്റവാളികളെ പിടികൂടാതെ 15 കോടിയിലധികം വരുന്ന സാധാരണ ഉപയോക്താക്കളെ ശിക്ഷിക്കുന്ന നടപടിയാണിതെന്ന് പവൽ ദുരോവ് 'എക്സിൽ' കുറിച്ചു. നിരോധനം കൊണ്ട് ഒന്നും തടയാനാകില്ലെന്നും ഇത്തരം ഗ്രൂപ്പുകൾ മറ്റ് ആപ്പുകളിലേക്ക് മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, പരീക്ഷാ തട്ടിപ്പുകൾ തടയാനുള്ള അന്തിമ നടപടിയാണിതെന്നും വിദ്യാർത്ഥികളുടെ മാനസിക സമ്മർദ്ദം കുറയ്ക്കാനാണ് ഇതെന്നും എൻടിഎ വ്യക്തമാക്കി. ഇന്റർനെറ്റ് ഫ്രീഡം ഫൗണ്ടേഷൻ ഉൾപ്പെടെയുള്ള സംഘടനകളും സൈബർ വിദഗ്ധരും സർക്കാരിന്റെ ഈ കൂട്ടനിരോധനത്തെ വിമർശിച്ചിട്ടുണ്ട്.
Sports
ക്നോ/ലീഡ്സ്: പുരുഷ-വനിതാ ക്രിക്കറ്റില്‍ ഇന്ത്യക്ക് ഇന്നു പോരാട്ടം. പുരുഷന്മാര് അഫ്ഗാനിസ്ഥാന് എതിരായ ഏകദിന പരമ്പര പിടിക്കാന്‍ ഇറങ്ങുമ്പോള്‍ വനിതകള്‍ ഐസിസി ട്വന്റി-20 ലോകകപ്പില്‍ നെതര്‍ലന്‍ഡ്സിന് എതിരേ കളത്തിലെത്തും.
പുരുഷ ഏകദിനം ലക്നോയില്‍ ഉച്ചകഴിഞ്ഞ് 1.30ന് ആരംഭിക്കും. മൂന്ന് മത്സര ടൂര്‍ണമെന്റിലെ ആദ്യ അങ്കത്തില്‍ മഴ രസം കെടുത്തിയെങ്കിലും ഇന്ത്യ ഏഴ് വിക്കറ്റിന് ജയം പിടിച്ചു. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ (84*) മികവാണ് കരുത്തായത്. അരങ്ങേറ്റക്കാരായ ഹര്‍ഷ് ദുബെയും ഗുര്‍ണൂര്‍ ബ്രാറും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
ഹര്മന് സംഘം
ഐസിസി വനിതാ ട്വന്റി-20 ക്രിക്കറ്റിലെ രണ്ടാം ജയം പ്രതീക്ഷിച്ച് ഹര്മന് പ്രീത് കൗറും സംഘവും ലീഡ്സില്‍ ഇറങ്ങും. ഇന്ത്യന്‍ സമയം രാത്രി ഏഴിനാണ് മത്സരം.
ഗ്രൂപ്പ് എയിലെ ആദ്യമത്സരത്തില്‍ ഇന്ത്യ 64 റണ്‍സിന് ചിരവൈരികളായ പാക്കിസ്ഥാനെ കീഴടക്കിയിരുന്നു.
Sports
ഓക്ലന്‍ഡ്: എഫ്ഐഎച്ച് വനിതാ നേഷന്‍സ് കപ്പ് ഹോക്കിയില്‍ ഇന്ത്യ സെമിയില്‍. പൂള് എയിലെ രണ്ടാം മത്സരത്തില്‍ 2-1നു ജപ്പാനെ കീഴടക്കിയാണ് ഇന്ത്യയുടെ സെമി പ്രവേശം.
സലിമ ടെറ്റെ (33), ലാല്‍റെംസിയാമി (49) എന്നിവരായിരുന്നു ഇന്ത്യയുടെ ഗോള്നേട്ടക്കാര്.
National
ന്യൂഡൽഹി: രാജ്യത്തേക്കുള്ള വെള്ളി ഇറക്കുമതിയില്‍ വന്‍ ഇടിവ്. എല്ലാ രൂപത്തിലുമുള്ള വെള്ളി ഇറക്കുമതിക്ക് കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചതിന് പിന്നാലെ കഴിഞ്ഞ മാസം ഇറക്കുമതിയില്‍ 87 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണിതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
രാജ്യത്തിന് ആവശ്യമായ വെള്ളിയുടെ 80 ശതമാനത്തിലധികവും വിദേശത്ത് നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യയുടെ ഈ പിന്മാറ്റം ആഗോള വിപണിയിലെ വെള്ളിവിലയെ ബാധിച്ചേക്കാം. അതേസമയം രാജ്യത്തെ വ്യാപാരക്കമ്മി കുറയ്ക്കാനും രൂപയുടെ മൂല്യത്തിലെ ഇടിവ് തടയാനും ഈ കുറവ് സഹായിക്കും.
മേയ് പകുതിയോടെയാണ് വെള്ളി ഇറക്കുമതിക്ക് സര്‍ക്കാര്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. ഈ മാസം ആദ്യം ഈ നിബന്ധനകള്‍ ഒന്നുകൂടി കടുപ്പിച്ചു. വെള്ളി തരികളും പൊടിയും ഇറക്കുമതി ചെയ്യുന്നതിന് ഇപ്പോള്‍ മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാണ്. കൂടാതെ, സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ ആറ് ശതമാനത്തില്‍ നിന്ന് 15 ശതമാനമായി കേന്ദ്രം അടുത്തിടെ ഉയര്‍ത്തിയിരുന്നു. ഉയര്‍ന്ന എണ്ണവിലയുടെ പശ്ചാത്തലത്തില്‍ വിദേശനാണ്യ ശേഖരത്തിലുണ്ടാകുന്ന സമ്മര്‍ദം കുറയ്ക്കാനും അമൂല്യ ലോഹങ്ങളുടെ ഇറക്കുമതി നിയന്ത്രിക്കാനുമാണ് ഈ നീക്കം.
2025-26 സാമ്പത്തിക വര്‍ഷത്തില്‍ റിക്കാര്‍ഡ് തുകയ്ക്കാണ് ഇന്ത്യ വെള്ളി ഇറക്കുമതി ചെയ്തത്. ഏകദേശം 1200 കോടി ഡോളര്‍. തൊട്ടുമുന്‍പത്തെ വര്‍ഷം ഇത് വെറും 480 കോടി ഡോളര്‍ മാത്രമായിരുന്നു. ആഭരണങ്ങള്‍, നാണയങ്ങള്‍, ബാറുകള്‍ എന്നിവയ്ക്ക് പുറമെ സോളാര്‍ പാനലുകള്‍, ഇലക്ട്രോണിക്സ് തുടങ്ങിയ വ്യാവസായിക ആവശ്യങ്ങള്‍ക്കും ഇന്ത്യയില്‍ വെള്ളി വലിയ തോതില്‍ ഉപയോഗിക്കുന്നുണ്ട്.
എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷമായി ആഭരണങ്ങള്‍ക്കും പാത്രങ്ങള്‍ക്കും വേണ്ടിയുള്ള പരമ്പരാഗത ആവശ്യകതയേക്കാള്‍ ‘നിക്ഷേപം' എന്ന നിലയിലാണ് ആളുകള്‍ വെള്ളിയെ കൂടുതലായി കാണുന്നത്. സില്‍വര്‍ ഇടിഎഫുകളിലേക്കുള്ള നിക്ഷേപം റിക്കാര്‍ഡ് ഉയരത്തിലെത്തിയതും ഇത് സൂചിപ്പിക്കുന്നു. പ്രധാനമായും യുഎഇ, ബ്രിട്ടന്, ചൈന എന്നീ രാജ്യങ്ങളില്‍ നിന്നാണ് ഇന്ത്യയിലേക്ക് വെള്ളി എത്തുന്നത്.