x
ad
Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

24-ാം കോമണ്‍വെല്‍ത്ത് ഗെയിംസിന് സ്വാഗതമരുളി ഇന്ത്യ

വെബ്ഡെസ്ക്
Published: August 3, 2026 11:12 PM IST | Updated: August 3, 2026 11:12 PM IST

വസുധൈവ കുടുംബകം... നടി മാനുഷി ചില്ലാറിന്‍റെ നേതൃത്വത്തില്‍ ഇന്ത്യന്‍ സംഘം അവതരിപ്പിച്ച നൃത്തം.

ഗ്ലാസ്‌ഗോ: നാലു വര്‍ഷത്തിനുശേഷം 2030ല്‍ അഹമ്മദാബാദില്‍വച്ചു കാണാം എന്ന ശുഭപ്രതീക്ഷ പങ്കുവച്ച്, 23-ാം കോമണ്‍വെല്‍ത്ത് ഗെയിംസ് ഉപചാരംചൊല്ലിപ്പിരിഞ്ഞു... ജൂലൈ 23ന് ആരംഭിച്ച ഗ്ലാസ്‌ഗോ ഗെയിംസില്‍ 74 കോമണ്‍വെല്‍ത്ത് രാജ്യങ്ങളുടെ ടീമുകളാണ് പങ്കെടുത്തത്.

2,729 കായിക താരങ്ങള്‍ ഗ്ലാസ്‌ഗോയില്‍ എത്തി. 10 കായിക ഇനങ്ങളിലായി 215 സ്വര്‍ണ മെഡല്‍ പോരാട്ടങ്ങള്‍ അരങ്ങേറി. ചാള്‍സ് മൂന്നാമന്‍ രാജാവ് ഉദ്ഘാടനം നിര്‍വഹിച്ച ഗെയിംസിന്, എഡിന്‍ബര്‍ഗിന്‍റെ ഡ്യൂക്കായ എഡ്വേര്‍ഡ് രാജകുമാരന്‍ സമാപനം കുറിച്ചു.

2030 കോമണ്‍വെല്‍ത്ത് ഗെയിംസിന്‍റെ ആതിഥേയരായ ഇന്ത്യ, ഗെയിംസ് പതാക ഏറ്റുവാങ്ങി. കോമണ്‍വെല്‍ത്ത് സ്‌പോര്‍ട്‌സ് പ്രസിഡന്‍റ് ഡോണള്‍ഡ് റുക്കാരെയില്‍നിന്ന് ഇന്ത്യയുടെ ഒളിമ്പിക് മെഡല്‍ ജേതാവായ നീരജ് ചോപ്ര ഗെയിംസ് പതാക ഏറ്റുവാങ്ങി. തുടര്‍ന്ന് കോമണ്‍വെല്‍ത്ത് ഗെയിംസ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (സിജിഎ) പ്രസിഡന്‍റ് പി.ടി. ഉഷയ്ക്ക് നീരജ് പതാക കൈമാറി. ഉഷ ഗുജറാത്ത് ഉപമുഖ്യമന്ത്രിയായ ഹര്‍ഷ് സംഘവിക്കും.

വസുധൈവ കുടുംബകം

വസുധൈവ കുടുംബകം (ലോകം ഒരു കുടുംബം) എന്ന തീം ആസ്പമാക്കിയായിരുന്നു 2030 അഹമ്മദാബാദ് ഗെയിംസിലേക്കു സ്വാഗതമരുളി, ഗ്ലാസ്‌ഗോ ഗെയിംസിന്‍റെ സമാപനത്തില്‍ ഇന്ത്യ കലാപരിപാടികള്‍ അവതരിപ്പിച്ചത്. ഗ്ലാസ്‌ഗോ ഗെയിംസിന് സമാപനം കുറിച്ചതായും ഇനി അഹമ്മദാബാദില്‍ കാണാം എന്നും എഡ്വേര്‍ഡ് രാജകുമാരന്‍ പ്രഖ്യാപിക്കുന്നതിനു മുമ്പായി 20 മിനിറ്റ് ഇന്ത്യ കലാപരിപാടികള്‍ അവതരിപ്പിച്ചു.

ശങ്കര്‍ മഹാദേവന്‍റെ സ്വരമാധുരിയും ബോളിവുഡ് നടി രഷ്മിക മന്ദാനയും മുന്‍ മിസ് വേള്‍ഡ് മാനുഷി ചില്ലാറും അണിനിരന്ന നൃത്തവുമെല്ലാം ഇന്ത്യന്‍ സംസ്‌കാരത്തിന്‍റെ പ്രതീകമായി. വന്ദേ മാതരം ഗാനത്തിനായി ബോളിവുഡ് നടിയും മോഡലുമായ മാനുഷി ചില്ലാറും സംഘവും ചുവടുവച്ചത് ഗാലറിയില്‍ ആവേശത്തിരയുണര്‍ത്തി. ഇന്ത്യയുടെ കായിക പാരമ്പര്യവും കോമണ്‍വെല്‍ത്ത് ഗെയിംസിന്‍റെ ചരിത്രവും വിളിച്ചോതുന്നതായിരുന്നു രഷ്മിക മന്ദാന- മാനുഷി ചില്ലാര്‍ സംഘത്തിന്‍റെ പരിപാടി. കേരളത്തിന്‍റെ പ്രതീകമായ കഥകളിയും സ്റ്റേജില്‍ എത്തിയെന്നതും ശ്രദ്ധേയം.

സമാപനം കെങ്കേമം

11 ദിവസം നീണ്ട 23-ാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന്‍റെ സമാപനം സ്‌കോട്‌ലന്‍ഡ് കെങ്കേമമാക്കി. തനത് ഡ്രസിംഗുമായി ബാഗ്‌പൈപ്പേഴ്‌സ് വേദിയിലെത്തി. എലഫന്‍റ് സെഷന്‍സ്, പ്രൈമല്‍ സ്‌ക്രീം എന്നീ മ്യൂസിക്, റോക്ക് ബാന്‍ഡുകളുടെ ലൈവ് പ്രകടനം സംഗീതാസ്വാധകര്‍ക്ക് ഇലക്‌ട്രിക് ഇഫക്ട് നല്‍കി. ഓസ്‌ട്രേലിയന്‍ പോപ് ഗായികയായ ഡെല്‍റ്റ ഗുഡ്രെമിന്‍റെ പരിപാടിയും സമാപനചടങ്ങിനു കൊഴുപ്പേകി. ഗെയിംസിലെ മികച്ച നിമിഷങ്ങള്‍ കോര്‍ത്തിണക്കിയുള്ള പ്രത്യേക വീഡിയോ പ്രദര്‍ശനം ഓര്‍മയിലേക്കുള്ള യാത്രയായി.

വനിതകളുടെ 57 കിലോഗ്രാം വിഭാഗം ബോക്‌സിംഗില്‍ സ്വര്‍ണം നേടിയ ജെയ്‌സ്മിന്‍ ലാംബോറിയയായിരുന്നു സമാപന ചടങ്ങില്‍ ഇന്ത്യയുടെ ദേശീയ പതാക കൈയിലേന്തിയത്.

മികവോടെ ഇന്ത്യ

23-ാം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 13 സ്വര്‍ണം, 17 വെള്ളി, ഒമ്പത് വെങ്കലം എന്നിങ്ങനെ 39 മെഡലുമായി നാലാം സ്ഥാനത്താണ് ഇന്ത്യ ഫിനിഷ് ചെയ്തത്. 2022 ബിര്‍മിംഗ്ഹാം ഗെയിംസിലും ഇന്ത്യ നാലാം സ്ഥാനത്തായിരുന്നു. 2018 ഗോള്‍ഡ് കോസ്റ്റില്‍ മൂന്നാം സ്ഥാനത്തായിരുന്ന ഇന്ത്യയുടെ ഏറ്റവും മികച്ച ഫിനിഷിംഗ് 2010ല്‍ രണ്ടാം സ്ഥാനം നേടിയതാണ്.

100/2; അഹമ്മദാബാദ്

2030 കോമണ്‍വെല്‍ത്ത് ഗെയിംസിന് അഹമ്മദാബാദ് ആതിഥേയത്വം വഹിക്കുമ്പോള്‍ മൂന്നു കാര്യങ്ങള്‍ ശ്രദ്ധേയം. ഒന്ന്; കോമണ്‍വെല്‍ത്ത് ഗെയിംസിന്‍റെ 100-ാം വാര്‍ഷികമാണ് 2030. രണ്ട്; ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന രണ്ടാമത് ഗെയിംസാണിത്.

2010ല്‍ ഡല്‍ഹിയില്‍ ഇന്ത്യ കോമണ്‍വെല്‍ത്തിന് ആതിഥേയത്വം വഹിച്ചിരുന്നു. മൂന്ന്; ഭാവിയില്‍ ഒളിമ്പിക്‌സ് ആതിഥേയത്വം ലക്ഷ്യമിടുന്ന ഇന്ത്യക്ക്, അഹമ്മദാബാദ് ഒരു ഡ്രസ്‌ റിഹേഴ്‌സലാണ്. ഏതായാലും കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇനി നാലു വര്‍ഷത്തെ വിശ്രമം...

Tags : India welcomes CommonwealthGames Sports Glasgow Ahamadabad

Recent News

Corehub Up