x
ad
Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഷായ്‌ക്കെതിരേ കടുപ്പിച്ച് പ്രതിപക്ഷം; ബഹളത്തിനിടെ ബില്ലുകള്‍ പാസാക്കി

ജോര്‍ജ് കള്ളിവയലില്‍
Published: August 4, 2026 01:15 AM IST | Updated: August 4, 2026 01:15 AM IST

ന്യൂഡൽഹിയിലെ പാർലമെന്‍റ് ഹൗസിൽ കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വിളിച്ചുചേർത്ത ഇന്ത്യാ സഖ്യം നേതാക്കളുടെ യോഗത്തിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാ

ന്യൂഡല്‍ഹി: വിദ്യാര്‍ഥികള്‍ക്കെതിരേ പോലീസ് നടത്തിയ അതിക്രമങ്ങളെക്കുറിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ പാര്‍ലമെന്‍റില്‍ വിശദീകരിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തില്‍ ലോക്‌സഭയും രാജ്യസഭയും വീണ്ടും പ്രക്ഷുബ്‌ധമായി. ഇന്നലെ രാവിലെ പൂര്‍ണമായി സ്തംഭിച്ച ഇരുസഭകളും ഉച്ചകഴിഞ്ഞ് രണ്ടിനു ചേര്‍ന്നപ്പോഴും തുടര്‍ന്ന പ്രതിപക്ഷ പ്രതിഷേധത്തിനിടെ ലോക്‌സഭയിലും രാജ്യസഭയിലും ഓരോ ബില്ലുകള്‍ ചര്‍ച്ചയില്ലാതെ ഗില്ലറ്റിന്‍ ചെയ്തു പാസാക്കി.

വിവാദ എഫ്‌സിആര്‍എ ഭേദഗതി ബില്‍ ലോക്‌സഭയില്‍ നാളെ ചര്‍ച്ച കൂടാതെ പാസാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. പ്രതിപക്ഷ പ്രതിഷേധം ഉറപ്പായതിനാല്‍ വിവാദ ബില്ലിന്മേല്‍ വിശദ ചര്‍ച്ച ഒഴിവാക്കി മിനിറ്റിനുള്ളില്‍ ഗില്ലറ്റിന്‍ ചെയ്തു പാസാക്കാമെന്നാണു കേന്ദ്രത്തിന്‍റെ കണക്കുകൂട്ടല്‍. ജൂലൈ 20ന് ആരംഭിച്ച പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനം ഈ മാസം 13 വരെ തുടരും.

അതേസമയം, ബിഹാര്‍, മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപിക്കേറ്റ കനത്ത പരാജയത്തിന്‍റെ പശ്ചാത്തലത്തില്‍ അമിത് ഷായ്‌ക്കെതിരായ പ്രതിഷേധം പ്രതിപക്ഷം ഇന്നുമുതല്‍ കൂടുതല്‍ ശക്തിപ്പെടുത്തിയേക്കും.

സുപ്രീംകോടതിയിലെ ജഡ്ജിമാരുടെ എണ്ണം 34ല്‍നിന്ന് 38 ആയി ഉയര്‍ത്തുന്നതിനുള്ള ബില്‍ ലോക്സഭയിലും നാമമാത്ര, ചെറുകിട, ഇടത്തരം (എംഎസ്എംഇ) സംരംഭങ്ങളുടെ വികസന ഭേദഗതി ബില്‍ രാജ്യസഭയിലും ശബ്‌ദവോട്ടോടെ പാസാക്കി. പ്രതിപക്ഷ എംപിമാരുടെ തുടര്‍ച്ചയായ മുദ്രാവാക്യം വിളികള്‍ പരിഗണിക്കാതെയായിരുന്നു ബില്ലുകള്‍ പാസാക്കിയത്. ബില്ലുകള്‍ പാസായതായി പ്രഖ്യാപിച്ചയുടന്‍ ഇരുസഭകളും ഇന്നലെ പിരിഞ്ഞു. തുടര്‍ച്ചയായ മൂന്നാം ആഴ്ചയിലും പ്രതിപക്ഷം പ്രതിഷേധം തുടര്‍ന്നിട്ടും അമിത് ഷാ പാര്‍ലമെന്‍റില്‍ പ്രസ്താവന നടത്തിയില്ല.

കഴിഞ്ഞ മേയിലെ ഓര്‍ഡിനന്‍സിനു പകരമായി കൊണ്ടുവന്ന സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം ഭേദഗതി ബില്ലാണു ലോക്‌സഭയില്‍ ചര്‍ച്ച കൂടാതെ പാസാക്കിയത്. കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണ വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് ഓര്‍ഡിനന്‍സും അതിനു പകരമായുള്ള ബില്ലുമെന്ന് ബില്ലവതരിപ്പിച്ച നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാള്‍ പറഞ്ഞു. ചീഫ്ജസ്റ്റീസിനെ കൂടാതെ സുപ്രീംകോടതിയിലെ ജഡ്ജിമാരുടെ എണ്ണം 33ല്‍നിന്ന് 37ലേക്ക് ഉയരും.

എംഎസ്എംഇ സംരംഭങ്ങളുടെ വികസനത്തിനായുള്ള ബില്‍ രാജ്യസഭയിലും ചര്‍ച്ച കൂടാതെയാണു പാസാക്കിയത്. കേന്ദ്രമന്ത്രി നിതിന്‍ റാം മാന്‍ജിയാണു ബില്‍ അവതരിപ്പിച്ചത്. ഇതിനിടെ, ബാങ്കേഴ്‌സ് ബുക്‌സ് എവിഡന്‍സ് ബില്‍- 2026 ധനമന്ത്രി നിര്‍മല സീതാരാമന്‍ ലോക്സഭയില്‍ അവതരിപ്പിച്ചു. ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ബില്‍- 2026 സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്‍റേഷന്‍ മന്ത്രാലയത്തിന്‍റെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി റാവു ഇന്ദര്‍ജിത് സിംഗും ലോക്‌സഭയില്‍ അവതരിപ്പിച്ചു.

Tags : Opposition AmitShah Bills Deepika DeepikaNewspaper BreakingNews NewsUpdate Headlines

Recent News

Corehub Up