x
ad
Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അക്ഷയകേന്ദ്രങ്ങള്‍ തുടങ്ങാം: കോടതി

വെബ് ഡെസ്ക്
Published: August 4, 2026 01:22 AM IST | Updated: August 4, 2026 01:22 AM IST

പ്രതീകാത്മക ചിത്രം

കൊച്ചി: പുതിയ അക്ഷയ കേന്ദ്രങ്ങള്‍ തുടങ്ങാനുള്ള സര്‍ക്കാര്‍ തീരുമാനം ചോദ്യം ചെയ്യുന്ന ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. അക്ഷയ കേന്ദ്രങ്ങള്‍ക്ക് അനുമതി നല്‍കാന്‍ സര്‍ക്കാരിന് പ്രത്യേക അവകാശമുണ്ടെന്നും അതില്‍ ഇടപെടാന്‍ നിയമപരമായ കാരണങ്ങളില്ലെന്നും സംവരണം അടക്കമുള്ള കാര്യങ്ങള്‍ അക്ഷയ കേന്ദ്രങ്ങള്‍ അനുവദിക്കുന്ന കാര്യത്തില്‍ ബാധകമല്ലെന്നും വ്യക്തമാക്കിയാണ് ജസ്റ്റീസ് ബെച്ചു കുര്യന്‍ തോമസിന്‍റെ ഉത്തരവ്.

സംസ്ഥാനത്ത് പുതുതായി 1037 അക്ഷയ കേന്ദ്രങ്ങള്‍ തുടങ്ങാനുള്ള വിജ്ഞാപനം ചോദ്യംചെയ്ത് അക്ഷയ സംരംഭകരുടെ സംഘടനയും ഭിന്നശേഷിക്കാരനായ വ്യക്തിയും ഉള്‍പ്പെടെ നല്‍കിയ ഹര്‍ജികളാണു കോടതി പരിഗണിച്ചത്. നിലവിലുള്ള കേന്ദ്രങ്ങള്‍ സാമ്പത്തികപ്രതിസന്ധിയിലാണെന്നും പുതിയതിന് അനുമതി നല്‍കുന്നത് വരുമാനത്തെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി.

വനിതകള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും സംവരണം ഏര്‍പ്പെടുത്തിയിട്ടില്ലെന്നും ഹര്‍ജികളില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അക്ഷയ സംരംഭകത്വത്തിന് അപേക്ഷിക്കുന്ന വനിതകള്‍ക്ക് പ്രത്യേക മാര്‍ക്ക് നല്‍കാറുണ്ടെന്നും പട്ടിക വിഭാഗത്തിന് അനൗപചാരിക സംവരണം നല്‍കുന്നുണ്ടെന്നും അക്ഷയ ഡയറക്ടര്‍ അറിയിച്ചു.

അക്ഷയ കേന്ദ്രങ്ങള്‍ ലാഭം മാത്രം ലക്ഷ്യമിട്ടുള്ള ബിസിനസ് സ്ഥാപനങ്ങളല്ലെന്നും ജനങ്ങള്‍ക്കു സേവനം എത്തിക്കാനുള്ള സംവിധാനമാണെന്നും കോടതി ചൂണ്ടിക്കാട്ടി. കരാര്‍ അടിസ്ഥാനത്തിലാണ് ഇവയുടെ പ്രവര്‍ത്തനം. അതിനാല്‍, ഇത് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കു സമാനമല്ല, സംവരണം ബാധകവുമല്ല.

അക്ഷയ കേന്ദ്രങ്ങളില്‍ സംവരണം വ്യവസ്ഥ ചെയ്യുന്നതിന്‍റെ രേഖകള്‍ ഹര്‍ജിക്കാര്‍ക്കു ഹാജരാക്കാനായില്ലെന്നും കോടതി വ്യക്തമാക്കി.

Tags : Akshaya Court Deepika DeepikaNewspaper BreakingNews NewsUpdate Headlines

Recent News

Corehub Up