Sports
ഗ്ലാസ്ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുരുഷന്മാരുടെ പാരാ അത്ലറ്റിക്സ് ഷോട്ട്പുട്ട് എഫ് 57ല്‍ ഇന്ത്യയുടെ സോമന് റാണ 13.40 മീറ്റര്‍ എറിഞ്ഞ് സ്വര്‍ണം നേടി. 13.28 മീറ്ററുമായി ഇന്ത്യയുടെ ശുഭം ജുയാല്‍ വെള്ളിയണിഞ്ഞു.
ബോക്സിംഗിലൂടെ ഇന്ത്യന്‍ താരങ്ങള്‍ സ്വര്‍ണം അടക്കം ഇടിച്ചു നേടിയ ദിനത്തിലായിരുന്നു റാണയുടെ സുവര്‍ണനേട്ടം. 2008 ഒളിമ്പിക്സില്‍ മെഡല്‍ നേടിയ വിജേന്ദര്‍ സിംഗ്, ഇന്ത്യന്‍ ബോക്സിംഗ് കോച്ച് കെ.സി. കുട്ടപ്പ തുടങ്ങിയവര്‍ക്കൊപ്പം റിംഗില്‍ മത്സരിച്ചവനാണ് സോമന് റാണ.
സര്‍വീസസിനായി സീനിയര്‍ ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ മെഡലും നേടി. സൈനികനായ റാണ, കാഷ്മീരില്‍ ഡ്യൂട്ടിക്കിടെ ഒരു കുഴിബോംബില്‍ കാലുവച്ചു. വലതുകാല്‍ നഷ്ടപ്പെട്ടു. 2017ൽ ആര്‍മിയുടെ പാരാലിമ്പിക് ടീമിനൊപ്പം ചേർന്നു.
Sports
ഗ്ലാസ്ഗോ: 23-ാമത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ ഗോള്‍ഡന്‍ പഞ്ച്. ബോക്സിംഗില്‍ അഞ്ചും പാരാ അത്ലറ്റിക്സില് ഒന്നും ഉള്‍പ്പെടെ ഇന്നലെ ആറ് സ്വര്‍ണം ഇന്ത്യ സ്വന്തമാക്കി. ഇതോടെ ഇന്ത്യയുടെ ആകെ സ്വര്‍ണനേട്ടം 11 ആയി.
മെഡൽ നിലയിൽ ഇന്ത്യ ഇതോടെ നാലാം സ്ഥാനത്തേക്ക് കുതിച്ചെത്തി. ബോക്സിംഗിൽ ഇന്ത്യക്ക് ഇന്നലെ 10 ഫൈനലുകളായിരുന്നു ഉണ്ടായിരുന്നത്. ഇതിൽ ആദ്യ ആറ് ഫൈനൽ കഴിഞ്ഞപ്പോൾ അഞ്ച് സ്വർണവും ഒരു വെള്ളിയും ലഭിച്ചു.
പ്രീതി, ജാസ്മിന്
വനിതകളുടെ 54 കിലോഗ്രാം വിഭാഗം ബോക്സിംഗില്‍ പ്രീതി പവാറിന്റെ സ്വര്‍ണത്തോടെയാണ് ഇന്ത്യ റിംഗിലെ സ്വര്‍ണവേട്ടയ്ക്കു തുടക്കമിട്ടത്. കാനഡയുടെ സ്കാര്‍ലറ്റ് സവന്ന ഡെല്‍ഗാഡോയെ കീഴടക്കിയാണ് പ്രീതി സ്വര്‍ണത്തില്‍ മുത്തമിട്ടത്. 2025 ലോക ബോക്സിംഗില്‍ 54 കിലോഗ്രാം സ്വര്‍ണജേതാവാണ് ഇരുപത്തിരണ്ടുകാരിയായ പ്രീതി പവാര്‍.
വനിതകളുടെ 57 കിലോഗ്രാം ഫൈനലില്‍ ജാസ്മിന് ലാംബോറിയ സ്വര്‍ണം ഇടിച്ചു നേടി. നോര്‍ത്തേണ്‍ അയര്‍ലന്‍ഡിന്റെ മിഷേല വാല്‍ഷിനെ കീഴടക്കിയാണ് ജാസ്മിന് സ്വര്‍ണം സ്വന്തമാക്കിയത്.
സാക്ഷി, പ്രിയ, അരുദ്ധതി
വനിതകളുടെ 51 കിലോഗ്രാം ബോക്സിംഗിൽ ഇംഗ്ലണ്ടിന്റെ റൂബി വൈറ്റിനെ ഇടിച്ചിട്ട് സാക്ഷി ചൗധരി സ്വർണം സ്വന്തമാക്കി. തൊട്ടുപിന്നാലെ നടന്ന വനിതകളുടെ 60 കിലോഗ്രാം ബോക്സിംഗിൽ ഇന്ത്യയുടെ പ്രിയ ഘംഗാസും സ്വർണം ഇടിച്ചുനേടി.
വനിതകളുടെ 70 കിലോഗ്രാം വിഭാഗത്തിൽ അരുദ്ധതി ചൗധരിയും ഇടിക്കൂട്ടിൽനിന്ന് സ്വർണം നേടി.
പുരുഷന്മാരുടെ 55 കിലോഗ്രാം വിഭാഗം ബോക്സിംഗ് ഫൈനലില്‍ ഇന്ത്യയുടെ ജാദുമാനി സിംഗിനു ജയം നേടാന്‍ സാധിച്ചില്ല. വനിതകളുടെ ജൂഡോയിൽ ഇന്ത്യക്കായി ഉന്നതി ശർമ വെങ്കലം സ്വന്തമാക്കി.
Sports
ഗ്ലാസ്ഗോ: 23-ാമത് കോമണ്‍വെല്‍ത്ത് ഗെയിംസ് അത്ലറ്റിക്സില് ഇന്ത്യയുടെ മിന്നും പ്രകടനം. അത്ലറ്റിക്സില്നിന്നു മാത്രം ഒരു സ്വര്‍ണം, മൂന്നു വെള്ളി, മൂന്നു വെങ്കലം എന്നിങ്ങനെ ഏഴ് മെഡല്‍ ഇന്ത്യയുടെ അക്കൗണ്ടില്‍ ഇന്നലെ എത്തി.
നീരജ്, യശ്വീര്
പുരുഷ ജാവലിന്‍ ത്രോയിലും ഇന്ത്യ ഇരട്ടമെഡല്‍ നേട്ടം സ്വന്തമാക്കി. ഒളിമ്പിക്സില്‍ ഇരട്ടമെഡല്‍ നേടിയിട്ടുള്ള നീരജ് ചോപ്ര വെള്ളിയണിഞ്ഞപ്പോള്‍ യശ്വീര് സിംഗ് വെങ്കലത്തില്‍ മുത്തമിട്ടു.
പരിക്കിനുശേഷമുള്ള തിരിച്ചുവരവിലാണ് നീരജ് ചോപ്ര. 85.83 മീറ്റര്‍ ജാവലിന്‍ പായിച്ചാണ് നീരജ് വെള്ളി സ്വന്തമാക്കിയത്. 85.41 മീറ്റര്‍ ക്ലിയര്‍ ചെയ്തായിരുന്നു യശ്വീര് സിംഗ് വെങ്കലത്തിലേക്ക് എത്തിയത്. ശ്രീലങ്കയുടെ റുമേഷ് തരംഗയ്ക്കാണ് (89.75) സ്വര്‍ണം.
ട്രിപ്പിളില്‍ വെള്ളി, വെങ്കലം
പുരുഷ വിഭാഗം ട്രിപ്പിള്‍ ജംപില്‍ ഇന്ത്യയുടെ പ്രവീണ്‍ ചിത്രവേല്‍ വെള്ളിയും സെല്‍വ പ്രഭു വെങ്കലവും സ്വന്തമാക്കി. 16.58 മീറ്റര്‍ ക്ലിയര്‍ ചെയ്ത് പ്രവീണ്‍ ചിത്രവേല്‍ വെള്ളിമെഡലണിഞ്ഞു. ജമൈക്കയുടെ ജോര്‍ദാന്‍ സ്കോട്ടിനാണ് സ്വര്‍ണം (16.72 മീറ്റര്‍).
Sports
ഗ്ലാസ്ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ചരിത്രമെഡല്‍ നേട്ടവുമായി ഇന്ത്യയുടെ ഡെക്കാത്തലണ്‍ താരം തേജസ്വിന് ശങ്കര്‍.
കോമണ്‍വെല്‍ത്ത് ഗെയിംസ് ചരിത്രത്തില്‍ ഇന്ത്യ ഡെക്കാത്തലണില്‍ സ്വന്തമാക്കുന്ന ആദ്യമെഡലാണ് തേജസ്വിന്റെ വെങ്കലം. 10 ഇനങ്ങളിലുമായി 7976 പോയിന്റോടെയാണ് തേജസ്വിന് വെങ്കലത്തില്‍ മുത്തമിട്ടത്.
ഗ്രെനഡയുടെ ലിന്ഡണ് വിക്ടര്‍ സ്വര്‍ണവും കാനഡയുടെ ഡാമിയന്‍ വാര്‍ണര്‍ വെള്ളിയും സ്വന്തമാക്കി.
Sports
ഗ്ലാസ്ഗോ: 23-ാമത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ബോക്സിംഗിൽ ഇന്ത്യന്‍ താരങ്ങള്‍ ഫൈനലിലേക്ക് ഇടിച്ചുകേറി... ബോക്സില്‍ ഇന്നാണ് ഫൈനല്‍ പോരാട്ടങ്ങള്‍. സ്വര്‍ണവുമായി ഫൈനല്‍ ഇടിച്ചുകേറിവാ... എന്ന ആശംസയോടെ ഇന്ത്യന്‍ കായികലോകം ഗ്ലാസ്ഗോയിലേക്കു കണ്ണുനട്ടിരിക്കും...
വനിതകളുടെ 54 കിലോഗ്രാം സെമി ഫൈനലോടെയാണ് ഇന്ത്യന്‍ താരങ്ങള്‍ റിംഗില്‍ എത്തിത്തുടങ്ങിയത്. 54 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ പ്രീതി പവാര്‍ സാംബിയയുടെ കാതറിന് എംവാപെയെ ഇടിച്ചിട്ട് സെമിയിലേക്കു മുന്നേറി. 5-0ന് ആയിരുന്നു പ്രീതിയുടെ സെമി ജയം. ഫൈനലില്‍ കാനഡയുടെ സ്കാര്‍ലറ്റ് ഡെല്‍ഗാഡോയാണ് പ്രീതിയുടെ എതിരാളി.
പുരുഷ വിഭാഗം 80 കിലോഗ്രാമില്‍ അങ്കുഷ് പംഗലിന്റെ സെമി പോരാട്ടമായിരുന്നു തുടര്‍ന്ന്. കാനഡയുടെ ജോഷ്വ ഒഫോറിയെ ഏകപക്ഷീയമായി (5-0) തകര്‍ത്ത് അങ്കുഷും ഫൈനല്‍ ടിക്കറ്റ് കരസ്ഥമാക്കി. ഇംഗ്ലണ്ടിന്റെ ഡിമെദി ഷിട്ടുവാണ് ഫൈനലില്‍ ഇന്ത്യന്‍ താരത്തിന്റെ എതിരാളി.
വനിതകളുടെ 57 കിലോഗ്രാം ബോക്സിംഗില്‍ ജാസ്മിന് ലാംബോറിയയും ഫൈനലില്‍ പ്രവേശിച്ചു. ലെസോത്തോയുടെ റാപെലാങ് മാസെലെലയെയാണ് സെമിയില്‍ കീഴടക്കിയത്. വനിതാ വിഭാഗം 70 കിലോഗ്രാമില്‍ അരുന്ധതി ചൗധരിയും ഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ചു. സെമിയില്‍ വെയ്ല്‍സിന്റെ റോസി എക്കിള്സിനെയാണ് ഇടിച്ചിട്ടത്.
പുരുഷന്മാരുടെ 55 കിലോ വിഭാഗത്തില്‍ ജദുമാനി സിംഗും ഫൈനലിലേക്ക് ഇടിച്ചു മുന്നേറി.
Sports
ഗ്ലാസ്ഗോ: പ്രസവാനന്തര സന്ധിവാതവും കാല്‍മുട്ടിന്റെ പരിക്കും അതിജീവിച്ച ഹരിയാന സ്വദേശിയായ സീമ കാളിരാംന, കോമണ്‍വെല്‍ത്ത് ഗെയിംസ് ഡിസ്കസ് ത്രോയില്‍ വെങ്കലവുമായി തിളങ്ങി.
58.65 മീറ്റര്‍ ഡിസ്കസ് പായിച്ചാണ് സീമയുടെ വെങ്കല നേട്ടം. ആദ്യശ്രമം ഫൗളില്‍ കലാശിച്ചു. രണ്ടാം ശ്രമത്തില്‍ 57.32 മീറ്ററുമായി മെഡല്‍ ഏകദേശം ഉറപ്പിച്ചു. മൂന്നാം ശ്രമത്തിലാണ് 58.65 മീറ്ററിലേക്ക് ഡിസ്ക് പായിച്ചത്. നാലും അഞ്ചും ആറും ശ്രമങ്ങൾ ഫൗളായി.
61.66 മീറ്റര്‍ ദൂരം കണ്ടെത്തിയ ജമൈക്കയുടെ സമന്ത ഹാളിനാണ് സ്വര്‍ണം. അഞ്ചാം ശ്രമത്തിലായിരുന്നു സമന്ത ഈ ദൂരം കുറിച്ചത്. കാനഡയുടെ ജൂലിയ ടങ്കിനാണ് (60.67 മീറ്റര്‍) വെള്ളി. ഇന്ത്യയുടെ മറ്റൊരു താരമായ നിധി റാണി 57.10 മീറ്ററുമായി നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. മൂന്നാം ശ്രത്തിലാണ് നിധി ഈ ദൂരം ക്ലിയര്‍ ചെയ്തത്.
പിഎച്ച്ഡി സ്കോളര്‍
ഇരുപത്തേഴുകാരിയായ സീമ കാളിരാംന, നിലവില്‍ ഫിസിക്കല്‍ എഡ്യൂക്കേഷനില്‍ പിഎച്ച്ഡി ചെയ്യുകയാണ്. നാലു തവണ ഇന്ത്യക്കായി കോമണ്‍വെല്‍ത്ത് ഗെയിംസ് മെഡല്‍ സ്വന്തമാക്കിയ സീമ പൂനിയയുടെ പിന്ഗാമിയായിരിക്കുകയാണ് സീമ കാളിരാംന. ഭര്‍ത്താവ് രവീന്ദര്‍ കാളിരാംനയാണ് സീമയുടെ പരിശീലകന്. ആദ്യമായാണ് സീമ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മത്സരിക്കുന്നത്.
60 മീറ്റര്‍ ക്ലിയര്‍ ചെയ്യാന്‍ സാധിക്കാതിരുന്നതിന്റെ നിരാശ മത്സരശേഷം സീമ വെളിപ്പെടുത്തി. ആദ്യ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡല്‍ നേടാന്‍ സാധിച്ചതിന്റെ സന്തോഷവും താരം പങ്കുവച്ചു.
2021 ഓഗസ്റ്റിലാണ് സീമ ഒരു ആണ്‍കുഞ്ഞിനു ജന്മം നല്‍കിയത്. 11 മാസത്തിനുശേഷം 2022 ജൂലൈയില്‍ പരിശീലനം പുനരാരംഭിച്ചു. 2025 ദേശീയ ഗെയിംസില്‍ സ്വര്‍ണം സ്വന്തമാക്കി ശ്രദ്ധ പിടിച്ചുപറ്റി.
Sports
ഗ്ലാസ്ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസ് പുരുഷ ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ ലൗപ്രീത് സിംഗിനു വെള്ളി.
110+ കിലോഗ്രാം വിഭാഗത്തില്‍ ന്യൂസിലന്‍ഡിന്റെ ഡേവിഡ് ലിറ്റിയുമായി ശക്തമായ പോരാട്ടം നടത്തിയശേഷമായിരുന്നു ലൗപ്രീത് വെള്ളികൊണ്ട് തൃപ്തിപ്പെട്ടത്. ഡേവിഡ് 389 കിലോഗ്രാം ഉയര്‍ത്തി.
ലൗപ്രീത് 388ഉം. ഇംഗ്ലണ്ടിന്റെ ആന്‍ഡ്രൂ ഗ്രിഫ്ത്തിനാണ് (356) വെങ്കലം. ഗെയിംസില്‍ ലൗപ്രീതിന്റെ രണ്ടാം മെഡലാണ്. 2022 ബിര്‍മിംഗ്ഹാമില്‍ വെങ്കലം നേടിയിരുന്നു.
Sports
ഗ്ലാസ്ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മലയാളശ്രീ. മലയാളികളായ മുരളി ശ്രീശങ്കറും മുഹമ്മദ് ബേസിലും വെള്ളി സ്വന്തമാക്കിയതോടെയാണിത്. പാരാഗെയിംസ് പുരുഷ 100 മീറ്റര്‍ ടി47ലാണ് മലപ്പുറം സ്വദേശിയായ മുഹമ്മദ് ബേസിലിന്റെ വെള്ളി നേട്ടം. ഈയിനത്തില്‍ ഇന്ത്യയുടെ ദിലീപ് ഗാവിത് സ്വര്‍ണം നേടി.
പുരുഷ ലോംഗ്ജംപില് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ രണ്ട് മെഡല്‍ നേടുന്ന ആദ്യതാരമെന്ന ചരിത്രനേട്ടം കുറിച്ചാണ് മുരളി ശ്രീശങ്കര്‍ വെള്ളിയണിഞ്ഞത്. 8.09 മീറ്റര്‍ ക്ലിയര്‍ ചെയ്താണ് ഈ പാലക്കാട് സ്വദേശിയുടെ വെള്ളി നേട്ടം. രണ്ടാം ശ്രമത്തിലായിരുന്നു ശ്രീശങ്കര്‍ 8.09 മീറ്റര്‍ ക്ലിയര്‍ ചെയ്തത്. യോഗ്യതാ റൗണ്ടില്‍ 8.01 മീറ്ററുമായാണ് ശ്രീശങ്കര്‍ ഫൈനല്‍ ടിക്കറ്റ് കരസ്ഥമാക്കിയത്.
ജമൈക്കയുടെ തജേ ഗെയ്ലിനാണ് സ്വര്‍ണം. 8.15 മീറ്ററാണ് ഗെയ്ല് ചാടിയത്. മൂന്നാം ശ്രമത്തില്‍ ജമൈക്കന്‍ താരം സ്വര്‍ണത്തിലേക്കുള്ള ഈ ദൂരം കുറിച്ചു. സ്കോട്ലന്ഡിന്റെ സ്റ്റീഫന്‍ (8.08) വെങ്കലം സ്വന്തമാക്കി.
രണ്ടാം വെള്ളി
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പാലക്കാട് സ്വദേശിയായ മുരളി ശ്രീശങ്കറിന്റെ രണ്ടാം വെള്ളി മെഡല്‍ നേട്ടമാണിത്. 2022 ബിര്‍മിംഗ്ഹാം ഗെയിംസിലും ശ്രീശങ്കര്‍ വെള്ളി നേടിയിരുന്നു. ഇതോടെ കോമണ്‍വെല്‍ത്ത് ഗെയിംസ് ചരിത്രത്തില്‍ ലോംഗ്ജംപില് രണ്ട് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റിക്കാര്‍ഡ് ശ്രീശങ്കര്‍ കുറിച്ചു. സുരേഷ് ബാബു (1978, പുരുഷ വെങ്കലം), അഞ്ജു ബോബി ജോര്‍ജ് (2002, വനിത വെങ്കലം), എം. പ്രജുഷ (2010, വനിത വെള്ളി) എന്നിവര്‍ മാത്രണ് ഇന്ത്യക്കായി കോമണ്‍വെല്‍ത്ത് ലോംഗ്ജംപില് ശ്രീശങ്കറിനു മുമ്പ് മെഡല്‍ നേടിയത്.
8.03 മീറ്റര്‍ ക്ലിയര്‍ ചെയ്താണ് ശ്രീശങ്കര്‍ ഫൈനല്‍ പോരാട്ടം തുടങ്ങിയത്. രണ്ടാം ശ്രമത്തില്‍ 8.09 കുറിച്ചു. എന്നാല്‍, മൂന്നും നാലും ശ്രമങ്ങള്‍ ഫൗളായി. 7.94, 7.97 എന്നിങ്ങനെ അവസാന രണ്ട് ചാട്ടത്തോടെ മത്സരം പൂര്‍ത്തിയാക്കി. 2024ല്‍ കാല്‍മുട്ടിനേറ്റ ഗുരുതര പരിക്കില്‍നിന്നു തിരിച്ചെത്തിയാണ് ശ്രീശങ്കര്‍ ഇന്ത്യക്കായി മെഡല്‍ നേടിയതെന്നതും ശ്രദ്ധേയം.
Sports
ഗ്ലാസ്ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ സൂപ്പര്‍ താരം നീരജ് ചോപ്രയ്ക്ക് ഈ രാത്രി ഫൈനല്‍ പോരാട്ടം. പുരുഷന്മാരുടെ ജാവലിന്‍ത്രോയില്‍ നീരജ് ഇന്ന് അര്‍ധരാത്രി 12.45ന് ഇറങ്ങും.
ഇന്നലെ നടന്ന യോഗ്യതാ റൗണ്ടില്‍ അഞ്ചാം സ്ഥാനത്തോടെയാണ് നീരജ് ഫൈനല്‍ ടിക്കറ്റ് കരസ്ഥമാക്കിയത്. 79.61 മീറ്റര്‍ നീരജ് ജാവലിന്‍ പായിച്ചു. ആദ്യശ്രമത്തില്‍ 76.28 മീറ്റര്‍ മാത്രമാണ് ഇന്ത്യന്‍ താരം ക്ലിയര്‍ ചെയ്തത്.
ശ്രീലങ്കയുടെ റുമേഷ് തരംഗയാണ് യോഗ്യതാ റൗണ്ടില്‍ മികച്ച ദൂരം കണ്ടെത്തിയ താരം. 82.84 മീറ്റര്‍ ആദ്യ ശ്രമത്തില്‍ത്തന്നെ ലങ്കന്‍ താരം ക്ലിയര്‍ ചെയ്തു.
ഗ്രനാഡയുടെ ആന്ഡേഴ്സണ് പീറ്റേഴ്സ് (81.29), ദക്ഷിണാഫ്രിക്കയുടെ ഡൗ സ്മിത്ത് (80.64), ഇംഗ്ലണ്ടിന്റെ ബെന്‍ ഈസ്റ്റ് (80.34) എന്നിവരാണ് യോഗ്യതാ റൗണ്ടില്‍ നീരജ് ചോപ്രയേക്കാള്‍ മികച്ച ദൂരം കണ്ടെത്തിയവര്‍.
പാക്കിസ്ഥാന്റെ അര്‍ഷാദ് നദീം 78.63 മീറ്ററുമായി ഫൈനല്‍ യോഗ്യത നേടിയിട്ടുണ്ട്. ഇന്ത്യയുടെ രോഹിത് യാദവ് (78.37), യസ് വീര്‍ സിംഗ് (78.36) എന്നിവരും ഫൈനല്‍ ടിക്കറ്റ് കരസ്ഥമാക്കി.
Sports
തിരുവനന്തപുരം: പാലക്കാട് മെഡിക്കല്‍ കോളജ് ഗ്രൗണ്ടില്‍ പരിശീലനത്തിനിടെ കാല് മുട്ടിന് ഗുരുതരമായി പരിക്കേറ്റ് കണ്ണീരോടെ ജംപിംഗ് പിറ്റില്‍നിന്നും ആശുപത്രി കിടക്കയിലേക്ക് പോകകേണ്ടിവന്നിരുന്നു മുരളി ശ്രീശങ്കറിന്.
മുട്ടുചിരട്ട തകര്‍ന്ന് ശസ്ത്രക്രിയ നടത്തിയശേഷം ഇനി മത്സരത്തിലേക്ക് തിരികെ എത്തുമോ എന്നു പോലും ആശങ്ക നിറഞ്ഞ നാളുകള്‍. ഒരു വര്‍ഷത്തോളം ഫിസിയോ തൊറാപ്പിയുള്പ്പെടെ നടത്തി. ആശങ്കയുടെയും വേദനയുടെയും ദിനങ്ങളെല്ലാം മറികടന്ന് ഗ്ലാസ്ഗോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയപ്പോള്‍ ശ്രീശങ്കര്‍ എന്ന കായികതാരത്തിന്റെ പോരാട്ടവീര്യമാണ് വെളിപ്പെടുത്തുന്നത്.
2024 ഏപ്രില്‍ 16നാണ് പാലക്കാട് മെഡിക്കല്‍ കോളജ് ഗ്രൗണ്ടില്‍ പരിശീലനത്തിനിടെ ശ്രീശങ്കറിന് പരിക്കേറ്റത്. മുട്ടുചിരട്ട തകര്‍ന്നു മുട്ടിനു താഴെഭാഗവുമായുള്ള ബന്ധം തകരാറിലായ സ്ഥിതിയായിരുന്നു. തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയയ്ക്കായി ദോഹയിലേക്കു കൊണ്ടുപോയി. അവിടെ ശസ്ത്രക്രിയ. തുടര്‍ന്നു ബംഗളൂരുവില്‍ മാസങ്ങളോളം ഫിസിയോ തൊറാപ്പി. ചെറിയ തോതില്‍ നടക്കാന്‍ കഴിയുന്ന സ്ഥിതി.
ജംപിംഗ് പിറ്റിലേക്ക് തിരികെ എത്താനുള്ള കാത്തിരിപ്പ്. ഇത്തരത്തില്‍ പരിക്കേറ്റവരില്‍ ലോകത്തുതന്നെ അപൂര്‍വങ്ങളില്‍ അപൂര്‍വം ആളുകള്‍ക്ക് മാത്രമാണ് വീണ്ടും പരിശീലനത്തിലേക്ക് എത്താന്‍ കഴിയുക. അത്തരത്തില്‍ ഒരാളായി ശ്രീശങ്കര്‍.
പരിക്കേറ്റ് ഒരു വര്‍ഷത്തിനുശേഷം 2025 ഏപ്രിലിലാണ് വീണ്ടും ചെറിയ തോതില്‍ പരിശീലനത്തിനായി ഇറങ്ങിയത്. 2025 ഏപ്രിലില്‍ പരിക്കിനു ശേഷം ആദ്യ ഘട്ടങ്ങളില്‍ ചാടാന്‍ കഴിഞ്ഞത് മൂന്നു മീറ്റര്‍ മാത്രം. അവിടെനിന്നും പടിപടിയായി പിതാവ് മുരളിയുടെ പൂര്‍ണ പിന്തുണയോടെ ശ്രീശങ്കര്‍ ജംപിംഗ്പിറ്റില് ശക്തമായ തിരിച്ചുവരവ് നടത്തി.
2025 ജൂലൈ 12ന് പൂനയില്‍ നടന്ന ഇന്ത്യന്‍ ഗ്രാന്‍പ്രീയില്‍ 8.05 മീറ്റര്‍ ചാടി സുവര്‍ണ നേട്ടവുമായി ഈ മലയാളി വീണ്ടും ജംപിംഗ് കുതിപ്പ് നടത്തി. അതേവര്‍ഷം നടന്ന അഞ്ചു മത്സരങ്ങളില്‍ മൂന്നിലും എട്ടു മീറ്ററിലധികം ദൂരം ചാടി. ലോക മീറ്റിലും മത്സരത്തിനിറങ്ങി. ഈ വര്‍ഷം ആദ്യം ബംഗളൂരുവില്‍ 8.15 മീറ്റര്‍ ചാടിയ ശ്രീശങ്കര്‍ വിവിധ മത്സരങ്ങളിലായി ഈ വര്‍ഷം 15 തവണ എട്ടു മീറ്റര്‍ മറികടന്നു. 2023ല്‍ പൂനയില്‍ ചാടിയ 8.41 മീറ്ററാണ് ശ്രീശങ്കറിന്റെ മികച്ച ദൂരം. ശ്രീശങ്കറിന്റെ മികച്ച പ്രകടനം പാരീസ് ഡയമന്‍ഡ് ലീഗിലെ ബ്രോണ്‍സ് നേട്ടമാണ്.
വെള്ളി നേട്ടം സ്വന്തമാക്കിയ ശ്രീശങ്കറിനെ തേടി ഇന്നലെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഫോണ്‍കോള്‍ എത്തിയതായും അത് ഏറെ സന്തോഷം നല്‍കിയതായും ശ്രീശങ്കറിന്റെ പിതാവ് മുരളി പറഞ്ഞു. കോമണ്‍വെല്‍ത്ത് ഗെയിംസ് ഉള്‍പ്പെടെയുള്ള മീറ്റുകളില്‍ മിന്നും നേട്ടം സ്വന്തമാക്കിയ ശ്രീശങ്കര്‍, സര്‍ക്കാര്‍ ജോലിക്കായി അപേക്ഷ നല്കി കാത്തിരിപ്പ് തുടരുകയാണ്.
Sports
ഗ്ലാസ്ഗോ: 23-ാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ഇടിക്കൂട്ടില്‍ ഇന്ത്യക്കു മെഡല്‍ കിലുക്കം. ഇന്നലെ മത്സരിച്ച അഞ്ച് വിഭാഗങ്ങളിലും ഇന്ത്യന്‍ താരങ്ങള്‍ സെമിയില്‍ പ്രവേശിച്ച് മെഡല്‍ ഉറപ്പിച്ചു. സെമിയില്‍ ഇടംനേടിയാല്‍ ചുരുങ്ങിയത് വെങ്കലമെഡല്‍ ലഭിക്കും.
വനിതാ ബോക്സിംഗില്‍ ഇന്ത്യയുടെ അരുന്ധതി ചൗധരിയും സാക്ഷി ചൗധരിയും സെമിയില്‍ പ്രവേശിച്ചു. ശക്തമായ പോരാട്ടത്തിലൂടെ തിരിച്ചടിച്ചാണ് അരുന്ധതിയുടെ സെമി പ്രവേശം. വനിതകളുടെ 70 കിലോഗ്രാം ബോക്സിംഗിന്റെ ക്വാര്‍ട്ടറില്‍ ന്യൂസിലന്‍ഡിന്റെ മോര്ഗന് ഹെന്ഡേഴ്സണ് ആയിരുന്നു അരുന്ധതിയുടെ എതിരാളി.
ആദ്യ റൗണ്ടില്‍ 3-2ന്റെ ലീഡ് അരുന്ധതി സ്വന്തമാക്കി. എന്നാല്‍, രണ്ടാം റൗണ്ടില്‍ കിവീസ് താരത്തിന്റെ ഇടിയേറ്റ് അരുന്ധതി വീണു. അവസാന സെക്കന്ഡുകളില് അരുന്ധതി എതിരാളിക്കെതിരേ തുടരെ പഞ്ചിംഗ് നടത്തി. അതോടെ രണ്ടാം റൗണ്ടില്‍ 4-1ന്റെ ജയം. ആദ്യരണ്ട് ബൗട്ടും ജയിച്ചതോടെ 2-0ന്റെ ലീഡ്. മൂന്നാം റൗണ്ടില്‍ കിവീസ് താരം തുടരെ പഞ്ചിംഗ് നടത്തി. എന്നാല്‍, മത്സരത്തില്‍ സ്പ്ലിറ്റ് സെക്കന്‍ഡിലൂടെ 3-1ന്റെ ജയം സ്വന്തമാക്കി അരുന്ധതി സെമിയിലേക്കു കുതിച്ചു.
ആധികാരികം സാക്ഷി
വനിതകളുടെ 51 കിലോഗ്രാം ബോക്സിംഗില്‍ ആധികാരിക ജയത്തോടെയാണ് സാക്ഷി ചൗധരി സെമി ഫൈനല്‍ ടിക്കറ്റ് സ്വന്തമാക്കിയത്. നോര്‍ത്തേണ്‍ അയര്‍ലന്‍ഡിന്റെ കെയ്റ്റ്ലിന് ഫ്രയേഴ്സിനെ ക്വാര്‍ട്ടറില്‍ സാക്ഷി ഇടിച്ചിട്ടു. 26കാരിയായ സാക്ഷി 5-0ന്റെ ആധികാരിക ജയത്തോടെയാണ് മെഡല്‍ ഉറപ്പിച്ച് സെമിയില്‍ പ്രവേശിച്ചത്.
സച്ചിന്, അങ്കുഷ്
പുരുഷ വിഭാഗത്തില്‍ സച്ചിന് സിവാച്ച് (60 കിലോഗ്രാം), അങ്കുഷ് പംഗല്‍ (80 കിലോഗ്രാം) ജാദുമാനി സിംഗ് (55 കിലോഗ്രാം) എന്നിവരും സെമിയില്‍ പ്രവേശിച്ചു.
ഇന്നലെ നടന്ന ക്വാര്‍ട്ടറില്‍ ബോട്സ്വാനയുടെ ട്രഷന്‍ മൊറേമിയെ ഏകപക്ഷീയമായി (5-0) ഇടിച്ചുതോല്പ്പിച്ചാണ് സച്ചിന്റെ സെമി പ്രവേശം. 5-0ന് സീഷെല്‍സിന്റെ ജേഡ് മിക്കോക്കിനെ ക്വാര്‍ട്ടറില്‍ തകര്‍ത്ത് അങ്കുഷ് പംഗലും സെമിയിലേക്കു മുന്നേറി. തൊട്ടുപിന്നാലെ റിംഗില്‍ എത്തിയ നരേന്ദര്‍ ബെര്‍വാളും സെമി ടിക്കറ്റ് കരസ്ഥമാക്കി.
പുരുഷ 90+ കിലോഗ്രാമില്‍ സമോവയുടെ മൈക്കല്‍ സെക്കോയെ ശക്തമായ പോരാട്ടത്തിലൂടെ 3-2നു കീഴടക്കിയാണ് നരേന്ദര്‍ സെമിയിലെത്തിയത്.
ഇടിക്കൂട്ടില്‍നിന്ന് ഇതിനോടകം ഇന്ത്യ ഒമ്പത് മെഡല്‍ ഉറപ്പാക്കി. അരുന്ധതി, സാക്ഷി എന്നിവരുടെ സെമി ഫൈനല്‍ പ്രവേശത്തിനു മുമ്പ്, പ്രീതി പവാര്‍ (54 കിലോഗ്രാം), പ്രിയ ഘംഗാസ് (60 കിലോഗ്രാം), ലോവ്ലിന ബോര്ഗൊഹെയ്ന് (75 കിലോഗ്രാം) എന്നിവരും വനിതാ വിഭാഗങ്ങളില്‍ സെമി ബെര്‍ത്ത് സ്വന്തമാക്കി മെഡല്‍ ഉറപ്പിച്ചിരുന്നു.
Sports
ഗ്ലാസ്ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്കു ചരിത്ര മെഡല്‍. പുരുഷന്മാരുടെ 10,000 മീറ്റര്‍ ഓട്ടത്തില്‍ ഇന്ത്യയുടെ ഗുല്‍വീര്‍ സിംഗ് വെള്ളി സ്വന്തമാക്കി. മഴയും പ്രതികൂല കാലാവസ്ഥയും മറികടന്നായിരുന്നു ഗുല്‍വീറിന്റെ ചരിത്രനേട്ടം.
കോമണ്‍വെല്‍ത്ത് ഗെയിംസ് ചരിത്രത്തില്‍ പുരുഷ വിഭാഗം 10,000 മീറ്ററില്‍ ഇന്ത്യയുടെ ആദ്യ മെഡല്‍ നേട്ടമാണ്. 27:49.78 സെക്കന്‍ഡില്‍ ഫിനിഷിംഗ് ലൈന്‍ കടന്നാണ് ഗുല്‍വീര്‍ സിംഗ് വെള്ളി മെഡല്‍ കഴുത്തില്‍ അണിഞ്ഞത്. 16 വര്‍ഷത്തിനുശേഷമാണ് ഇന്ത്യക്ക് 10,000 മീറ്ററില്‍ മെഡല്‍ ലഭിക്കുന്നതെന്നതും ശ്രദ്ധേയം.
ഓസ്ട്രേലിയയുടെ കെയ് റോബിന്സണിനാണ് സ്വര്‍ണം. 27:48.93 സെക്കന്‍ഡില്‍ റോബിന്‍സണ്‍ 10,000 മീറ്റര്‍ ഓട്ടം പൂര്‍ത്തിയാക്കി. ഓസീസ് താരത്തിനു ശക്തമായ വെല്ലുവിളി ഉയര്‍ത്തിയശേഷമാണ് ഗുല്‍വീര്‍ വെള്ളിയില്‍ ഒതുങ്ങിയത്. ഡേവിഡ് മുള്ളാര്‍ക്കി (27:50.28) വെങ്കലം സ്വന്തമാക്കി.
Sports
ഗ്ലാസ്ഗോ: 23-ാമത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പാരാ അത്ലറ്റ് ഷര്‍മിള ധൻകര്‍ ഇന്ത്യന്‍ അക്കൗണ്ടില്‍ ചരിത്ര സ്വര്‍ണമെത്തിച്ചു. എഫ്57 വനിതാ ഷോട്ട് പുട്ടിലാണ് ഷര്‍മിളയുടെ സുവര്‍ണനേട്ടം.
കോമണ്‍വെല്‍ത്ത് ഗെയിംസ് പാരാ-അത്ലറ്റിക്സില് സ്വര്‍ണത്തിനായുള്ള ഇന്ത്യയുടെ 20 വര്‍ഷത്തെ കാത്തിരിപ്പിനു വിരാമമിടുന്നതാണ് ഷര്‍മിളയുടെ ഗോള്‍ഡന്‍ ഗ്ലോറി.9.81 മീറ്റര്‍ ഷോട്ട് പായിച്ചാണ് ഇന്ത്യന്‍ താരം ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. മൂന്നാം ശ്രമത്തിലായിരുന്നു ഈ ദൂരം. 9.48, 9.58 എന്നിങ്ങനെയുള്ള ആദ്യ രണ്ടു ശ്രമങ്ങള്ക്കുശേഷമായിരുന്നു 9.81ലേക്ക് എത്തിയത്. ഹരിയാന സ്വദേശിയായ ഷര്‍മിള, രണ്ടാം വയസില്‍ കഠിന പനിയെത്തുടര്‍ന്ന് പോളിയോ ബാധിതയാകുകയായിരുന്നു.
7.26 മീറ്ററുമായി ഇന്ത്യയുടെ ശില്‍പ്പ ഷൈല ഈയിനത്തില്‍ വെങ്കലം സ്വന്തമാക്കി. മൂന്നാം ശ്രമത്തിലായിരുന്നു വെങ്കലം ഉറപ്പിച്ച് ശില്‍പ്പ ഈ ദൂരം കുറിച്ചത്. ഇതോടെ പോഡിയത്തില്‍ ഒന്നിച്ച് രണ്ട് ഇന്ത്യന്‍ താരങ്ങള്‍ കയറി. ഘാനയുടെ സിനാബു ഇസ്സയ്ക്കാണ് വെള്ളി (8.65 മീറ്റര്‍).
ചരിത്ര സര്‍വേഷ്
പുരുഷ ഹൈജംപില്‍ ഇന്ത്യയുടെ സര്‍വേഷ് കുഷാരെയ്ക്കു ചരിത്ര മെഡല്‍. 2.25 മീറ്റര്‍ ക്ലിയര്‍ ചെയ്ത് സര്‍വേഷ് വെള്ളി സ്വന്തമാക്കി. കോമണ്‍വെല്‍ത്ത് ഗെയിംസ് പുരുഷ ഹൈജംപില്‍ വെള്ളി മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് സര്‍വേഷ്. ജമൈക്കയുടെ റൊമെയ്ന്‍ ബെക്ക്ഫോര്‍ഡിനാണ് (2.55) സ്വര്‍ണം.
ദേശീയ റിക്കാര്ഡുകാരനായ സര്‍വേഷ് 2.05 മീറ്റര്‍ മുതലാണ് മത്സരം ആരംഭിച്ചത്. മൂന്നാം ശ്രമത്തില്‍ 2.25 മീറ്റര്‍ ഇന്ത്യന്‍ താരം ക്ലിയര്‍ ചെയ്തു. എന്നാല്‍, റൊമെയ്ന്‍ ആദ്യശ്രമത്തില്‍ ഈ ഉയരം ക്ലിയര്‍ ചെയ്തതിന്റെ ആനുകൂല്യത്തില്‍ സ്വര്‍ണം സ്വന്തമാക്കി. 2.28 മീറ്റര്‍ ഇരുവര്‍ക്കും ക്ലിയര്‍ ചെയ്യാന്‍ സാധിച്ചുമില്ല.
Sports
ഗ്ലാസ്ഗോ: 23-ാമത് കോമണ്‍വെൽത്ത് ഗെയിംസ് മൂന്നാം ദിനം ഇന്ത്യക്ക് അഭിമാന ദിനം. 48 കിലോഗ്രാം വനിതാ വിഭാഗം ഭാരോദ്വഹനത്തില്‍ മീരാബായ് ഇന്ത്യക്ക് ആദ്യ സ്വര്‍ണ മെഡല്‍ നേട്ടം സമ്മാനിച്ചു.
മീരാബായിയുടെ ഹാട്രിക് നേട്ടമാണിത്. കൂടാതെ പുരുഷ ഭാരോദ്വഹന വിഭാഗത്തില്‍ ഋഷികാന്ത സിംഗ് വെള്ളി മെഡലും നേടി ഇരട്ടി മധുരം പകര്‍ന്നു. പുരുഷന് മാരുടെ 4x200 മീറ്റര്‍ ഫ്രസ്റ്റൈല്‍ റിലേ ഇന ത്തില്‍ ഇന്ത്യ ഫൈനലില്‍ കടന്നു.അതേസമയം വനിതാ ടീം ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്സിൽ മെഡൽനേട്ടമില്ലാതെ മടങ്ങി.
രണ്ടാം മെഡൽ ഋഷികാന്ത സിംഗിന്
ഇന്ത്യക്ക് രണ്ടാം മെഡൽ പുരുഷ 60 കിലോ വെയ്റ്റ്ലിഫ്റ്റിംഗിൽ ഋഷികാന്ത സിംഗ് ആണ് സമ്മാനിച്ചത്. രണ്ടു റൗണ്ടുകളിലായി ആകെ 264 കിലോഗ്രാം ഭാരം ഉയർത്തിയാണ് ഋഷികാന്ത വെള്ളി മെഡൽ നേടിയത്.
സ്നാച്ച് വിഭാഗത്തിൽ 121 കിലോഗ്രാം ഉയർത്തി ഗെയിംസ് റിക്കാാർഡ് തിരുത്തിയ ഋഷികാന്ത ക്ലീൻ ആൻഡ് ജെർക്കിലെ വിജയകരമായ ഏക ശ്രമത്തിൽ 143 കിലോഗ്രാം ഭാരവും ഉയർത്തി.
ജിംനാസ്റ്റിക്സ്: ഇന്ത്യ പുറത്ത്
വനിതകളുടെ ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്സ് ടീം ഇനത്തിൽ ഇന്ത്യക്ക് മെഡൽ നഷ്ടം. ഇന്ത്യ നാല് റൊട്ടേഷനുകളും പൂർത്തിയാക്കി ആകെ 123.000 സ്കോർ നേടി അഞ്ചാം സ്ഥാനത്തെത്തി. വെയിൽസ് 153.400 പോയിന്റുമായി ഒന്നാം സ്ഥാനം നേടി.
തന്റെ രണ്ട് വോൾട്ടുകളിൽ നിന്നായി 13.025 ശരാശരി സ്കോർ നേടി പ്രതിഷ്ഠ സമന്ത ഇന്ത്യക്കായി മികച്ച പ്രകടനം കാഴ്ചവച്ചു. തന്റെ രണ്ട് ശ്രമങ്ങളിൽനിന്ന് പ്രണതി നായക് 12.575 ശരാശരി പോയിന്റും നേടി.
ഭാരോദ്വഹനം, ബോക്സിംഗ്, നീന്തൽ, ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്സ് എന്നീ മത്സരങ്ങൾ തുടരുന്നതിനൊപ്പം ഇന്ത്യ അത്ലറ്റിക്സിലെ തങ്ങളുടെ മത്സരങ്ങൾക്ക് ഇന്ന് തുടക്കം കുറിക്കും.
Sports
ഗ്ലാസ്ഗോ: 23-ാമത് കോമണ്‍വെൽത്ത് ഗെയിംസിൽ ഇന്ത്യ അക്കൗണ്ട് തുറന്നു. പുരുഷന്മാരുടെ ഹെവിവെയ്റ്റ് പാരാ പവർലിഫ്റ്റിംഗിൽ ജണ്ഡു കുമാർ വെങ്കല മെഡൽ നേടിയാണ് ആദ്യ നേട്ടം ഇന്ത്യക്ക് സമ്മാനിച്ചത്.
ബൗൾസിൽ രൂപറാണി, പിങ്കി സഖ്യം തുടർച്ചയായ മൂന്നാം ജയം സ്വന്തമാക്കിയപ്പോൾ ബോക്സിംഗിൽ സച്ചിൻ സിവാച്ച് ജയത്തോടെ പ്രീ ക്വാർട്ടറിൽ കടന്നു. അതേസമയം നീന്തലിലും ബാസ്കറ്റ്ബോളിലും ഇന്ത്യക്ക് നിരാശയുടെ ദിനമായി മാറി.
മൂന്നാം ദിനം നീന്തൽ, ബൗൾസ്, ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്സ്, ബോക്സിംഗ്, 3ഃ3 വീൽചെയർ ബാസ്കറ്റ്ബോൾ എന്നീ ഇനങ്ങളിലായി 14 താരങ്ങളാണ് ഇന്ത്യക്കായി മത്സരരംഗത്തിറങ്ങിയത്.
പോരാട്ടം ഇന്നലെ ഇടിക്കൂട്ടില്‍ ജയം
കോമണ്‍വെൽത്ത് ഗെയിംസ് പുരുഷന്മാരുടെ 60 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യൻ ബോക്സർ സച്ചിൻ സിവാച്ച് പ്രീ-ക്വാർട്ടർ ഫൈനലിൽ കടന്നു. സ്കോട്ടിഷ് ഇവന്റ് ക്യാന്പസിൽ നടന്ന കടുത്ത പോരാട്ടത്തിനൊടുവിൽ കാനഡയുടെ കിയോമ അൽ-അഹ്മദിയെയാണ് താരം പരാജയപ്പെടുത്തിയത്.
26കാരനും മുൻ കോമണ്‍വെൽത്ത് യൂത്ത് ഗെയിംസ് ചാന്പ്യനുമായ താരം മൂന്ന് റൗണ്ടിലും പൊരുതി 4-1 എന്ന സ്പ്ലിറ്റ് തീരുമാനത്തിൽ വിജയം നേടി. തിങ്കളാഴ്ച വൈകുന്നേരം 4:45ന് നടക്കുന്ന റൗണ്ട് 16ൽ ഇംഗ്ലണ്ടിന്റെ വിൽ ഹെവിറ്റിനെ സച്ചിൻ നേരിടും.
രൂപ റാണി- ടിർക്കി
ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ടോംഗയെ ടൈ-ബ്രേക്കറിൽ പരാജയപ്പെടുത്തി ഇന്ത്യയുടെ വനിതാ ലോണ്‍ ബൗൾസ് ജോഡികളായ രൂപ റാണി ടിർക്കിയും പിങ്കി സിംഗും വിജയക്കുതിപ്പ് തുടർന്നു.
ഇന്ത്യൻ സഖ്യം ആദ്യ സെറ്റ് 5-2ന് സ്വന്തമാക്കിയെങ്കിലും രണ്ടാം സെറ്റ് 4-6ന് കൈവിട്ടു. ടൈ-ബ്രേക്കറിൽ സമ്മർദത്തിനിടയിലും പിങ്കി മികച്ച പ്രകടനം പുറത്തെടുത്തതോടെ എതിരാളികൾ വീണു.
വനിതാ സഖ്യത്തിന് സെക്്ഷണൽ മത്സരങ്ങളിൽ ഇന്ത്യയുടെ തുടർച്ചയായ മൂന്നാം വിജയമാണിത്. നേരത്തേ മാൾട്ടയെയും ദക്ഷിണാഫ്രിക്കയെയും പരാജയപ്പെടുത്തിയ സഖ്യം നിലവിൽ ഇംഗ്ലണ്ടിന് പിന്നിൽ രണ്ടാം സ്ഥാനത്താണ്. മൂന്ന് മത്സരങ്ങളിലും തോൽവി അറിയാത്ത ടീമാണ് ഇംഗ്ലണ്ടും.
ഗ്രൂപ്പിൽനിന്ന് ഒരു ടീമിന് മാത്രമേ സെമിഫൈനലിലേക്ക് മുന്നേറാൻ കഴിയൂ എന്നതിനാൽ തങ്ങളുടെ അവസാന ഗ്രൂപ്പ് മത്സരത്തിൽ പരസ്പരം ഏറ്റുമുട്ടുന്ന ഇന്ത്യയും ഇംഗ്ലണ്ടും ശക്തമായ പോരാട്ടത്തിനാണ് ഒരുങ്ങുന്നത്.
നീന്തൽ കുളത്തിൽ നിരാശ
400 മീറ്റർ ഫ്രീസ്റ്റൈൽ ഹീറ്റ്സിൽ മത്സരിച്ച ഇന്ത്യൻ താരങ്ങളായ ദക്ഷൻ ശശികുമാറിനും (3:58.09 സെക്കൻഡ്) ആര്യൻ നെഹ്റയ്ക്കും (4:00.26 സെക്കൻഡ്) നിരാശ. 27 താരങ്ങൾ മാറ്റുരച്ചതിൽ ഇരുവരും യഥാക്രമം 15, 16 സ്ഥാനങ്ങളിലാണ് ഫിനീഷ് ചെയ്തത്. ഇതോടെ ഇരുവർക്കും ഫൈനലിലേക്ക് യോഗ്യത നേടാനായില്ല.
ബാസ്കറ്റിൽ വീണു
ഇന്ത്യൻ വനിതാ 3x3 വീൽചെയർ ബാസ്കറ്റ്ബോൾ ടീം കനത്ത തോൽവി ഏറ്റുവാങ്ങി. ഗ്രൂപ്പ് ബിയിൽ വെയിൽസ് 16-1 സ്കോറിന് ഇന്ത്യയെ പരാജയപ്പെടുത്തി.
Sports
ഗ്ലാസ്ഗോ: സ്കോട്ലന്‍ഡിലെ ഗ്ലാസ്ഗോയില്‍23-ാമത് കോമണ്‍വെൽത്ത് ഗെയിംസ് രണ്ടാം ദിനം ഇന്ത്യക്ക് മുന്നേറ്റം. 18 ഇന്ത്യൻ താരങ്ങൾ വിവിധ ഇനങ്ങളിലായി മാറ്റുരച്ചപ്പോൾ വിജയവും മികച്ച പ്രകടങ്ങളും സംതൃപ്തിയും ആത്മവിശ്വാസവും നൽകി.
മൂന്നാം ദിനമായ ഇന്ന് ഇടിക്കൂട്ടിലാണ് ഇന്ത്യൻ പ്രതീക്ഷയുടെ ഭാരം. ലവ് ലിന യടക്കം ആറ് താരങ്ങൾ ബോക്സിംഗ് റിംഗിൽ കൊന്പുകോർക്കും. ബൗൾസിൽ രൂപ റാണി ടർക്കിയും പിങ്കി സിംഗും പ്രതീക്ഷ പകരുന്നുണ്ട്. രണ്ടാം ദിനം ഇന്ത്യൻ പ്രതീക്ഷ കാത്തത് ഇവർ:
ശ്രീഹരി സേഫ് സ്വിംഗ്
ഗ്ലാസ്ഗോയിൽ നടക്കുന്ന കോമണ്‍വെൽത്ത് ഗെയിംസ് പുരുഷന്മാരുടെ 50 മീറ്റർ ബാക്സ്ട്രോക്ക് ഹീറ്റിൽ ഇന്ത്യയുടെ ശ്രീഹരി നടരാജ് സെമിഫൈനലിലേക്ക് യോഗ്യത നേടി.
25കാരനായ താരം തന്റെ ഹീറ്റ്സിൽ 25.52 സെക്കൻഡ് സമയം കുറിച്ച് അഞ്ചാമതെത്തി. അഞ്ച് ഹീറ്റ്സുകളിലെയും പ്രകടനം പരിഗണിച്ചുള്ള പട്ടികയിൽ ശ്രീഹരി 14-ാം സ്ഥാനത്താണ്.
ഗെയിംസ് റിക്കാർഡായ 24.45 സെക്കൻഡ് സമയത്തോടെ ദക്ഷിണാഫ്രിക്കയുടെ പീറ്റർ കോറ്റ്സീ ആദ്യ റൗണ്ടിൽ ഏറ്റവും വേഗത്തിൽ ഫിനിഷ് ചെയ്തു.
ബുഡിഗിനയും ഇമാം അലിയും ഫൈനലിൽ
നേരത്തേ ഇന്ത്യയുടെ ആർ.വി.വി.ബി.കെ. ബുഡിഗിനയും ഇമാം അലിയും പുരുഷന്മാരുടെ 100 മീറ്റർ ഫ്രീസ്റ്റൈൽ എസ്13 വിഭാഗം ഹീറ്റ്സിൽ മൂന്നാമതും എട്ടാമതുമായി ഫിനീഷ് ചെയ്ത് ഫൈനലിലേക്ക് യോഗ്യത നേടിയിരുന്നു.
ബുഡിഗിന 57.10 സെക്കൻഡിലും സഹതാരം അലി 1:05.32 സമയത്തിലും മത്സരം പൂർത്തിയാക്കി. 56.57 സെക്കൻഡ് സമയത്തോടെസ്കോട്ലന്ഡിന്റെ സ്റ്റീഫൻ ക്ലെഗ് ഒന്നാമതെത്തി.
അശോക് കുമാർ നാലാമൻ
പാരാ-പവർലിഫ്റ്റിംഗ് പുരുഷന്മാരുടെ ലൈറ്റ്വെയ്റ്റ് വിഭാഗം ഫൈനലിൽ നാലാം സ്ഥാനത്ത് ഫിനീഷ് ചെയ്ത് അശോക് കുമാർ. 200 കിലോഗ്രാം തന്റെ ഏറ്റവും മികച്ച പ്രകടനമാണ് താരം നടത്തിയത്. സഹതാരമായ പരംജീത് കുമാർ 176 കിലോഗ്രാം എന്ന മികച്ച പ്രകടനത്തോടെ ആറാം സ്ഥാനത്ത്് ഫിനീഷ് ചെയ്തു.
രൂപ റാണിയും പിങ്കിയും ഒന്നാമത്
ബൗൾസ് സെക്്ഷണൽ പ്ലേ ഇനത്തിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി തുടർച്ചയായ രണ്ടാം വിജയത്തോടെ ഇന്ത്യയുടെ രൂപ റാണി ടിർക്കിയും പിങ്കിയും ഗ്രൂപ്പ് ബിയിൽ ഒന്നാമതെത്തി.
Sports
ഗ്ലാസ്ഗോ: 23-ാമത് കോമണ്‍വെല്‍ത്ത് ഗെയിംസ് രണ്ടാം ദിനം ഇന്ത്യ പ്രതീക്ഷയുടെ മുന്നേറ്റപാത തുറന്നു. നീന്തല്‍, പാരാ നീന്തല്‍, ബൗള്‍സ്, ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക്സ്, ബോക്സിംഗ്, പാരാ പവര്‍ലിഫ്റ്റിംഗ് എന്നീ ഇനങ്ങളിലായി 18 ഇന്ത്യന്‍ താരങ്ങള്‍ മാറ്റുരച്ചു.
മെഡല്‍ പ്രതീക്ഷ ഉയര്‍ത്തി പുരുഷന്മാരുടെ 50 മീറ്റര്‍ ബാക്സ്ട്രോക്ക് ഹീറ്റില്‍ ഇന്ത്യയുടെ ശ്രീഹരി നടരാജ് സെമിഫൈനലില്‍ ഇടംനേടി. 25കാരനായ താരം തന്റെ ഹീറ്റ്സില്‍ 25.52 സെക്കന്‍ഡ് സമയം കുറിച്ച് അഞ്ചാമതെത്തി.
ആര്.വി.വി.ബി.കെ. ബുഡിഗിനയും ഇമാം അലിയും പുരുഷന്മാരുടെ 100 മീറ്റര്‍ ഫ്രീസ്റ്റൈല്‍ എസ്13 വിഭാഗം ഹീറ്റ്സില്‍ മൂന്നാമതും എട്ടാമതുമായി ഫിനീഷ് ചെയ്ത് ഫൈനലിലേക്ക് യോഗ്യത നേടി.
പാരാ പവര്‍ലിഫ്റ്റിംഗ് പുരുഷന്മാരുടെ ലൈറ്റ്വെയ്റ്റ് വിഭാഗം ഫൈനലില്‍ തന്റെ മികച്ച പ്രകടനം പുറത്തെടുത്ത് (200 കിലോഗ്രാം) അശോക് കുമാര്‍ നാലാം സ്ഥാനത്ത് ഫിനീഷ് ചെയ്തപ്പോള്‍ സഹതാരം പരംജീത് കുമാര്‍ 176 കിലോഗ്രാം പ്രകടനത്തോടെ ആറാം സ്ഥാനം നേടി.
ഇടിക്കൂട്ടില്‍ പ്രതീക്ഷ
മൂന്നാം ദിനമായ ഇന്ന് വമ്പന്‍ പ്രതീക്ഷയാണ് ഇന്ത്യക്കുള്ളത്. ഗെയിംസ് തുടങ്ങും മുമ്പേ ആദ്യ മെഡല്‍ ഉറപ്പിച്ച ലവ്ലിന ബോര്ഗോഹെയ്ന് ബോക്സിംഗ് റിംഗില്‍ കയറും. അങ്കുഷ്, ആദിത്യ പ്രതാപ് സിംഗ്, പര്വീന് ഹൂഡ, അരുന്ധതി ചൗധരി, സച്ചിന് സിവാച്ച് എന്നിവരും ഇടിക്കൂട്ടില്‍ മാറ്റുരയ്ക്കും. 3x3 ബാസ്കറ്റ്ബോള്‍ വനിതാ വീല്‍ചെയര്‍ വിഭാഗത്തില്‍ ഇന്ത്യ വെയില്‍സിനെ നേരിടും. ബൗള്‍സ്, ജിംനാസ്റ്റിക്, നീന്തല്‍ ഇനങ്ങളിലും ഇന്ത്യന്‍ താരങ്ങള്‍ പേരാട്ടത്തിനറങ്ങും.
Sports
ഗ്ലാസ്ഗോ: ഇരുപത്തിമൂന്നാമത് കോമണ്‍വെൽത്ത് ഗെയിംസിന് സ്കോട്ലന്‍ഡിലെ ഗ്ലാസ്കോയിൽ തുടക്കം. ആദ്യ ദിനം ലവ്ലിനയിലൂടെ (ബോക്സിംഗ്) മത്സരത്തിനിറങ്ങും മുന്‍പ് ഇന്ത്യ ആദ്യ മെഡൽ ഉറപ്പിച്ചു.
രൂപ റാണി ടിർക്കിയും പിങ്കിയും ചേർന്ന് ബൗൾസിൽ വിജയത്തിന്റെ മധുരവും നൽകി.
ഇന്ന് വിവിധ ഇനങ്ങളിലായി ഇന്ത്യയുടെ പുരുഷ- വനിതാ താരങ്ങൾ മത്സരിക്കും.
അഞ്ച് മലയാളികളടക്കം 126 അംഗ ഇന്ത്യൻ സംഘമാണ് കോമണ്‍ വെൽത്ത് ഗെയിംസിനിറങ്ങുന്നത്.
ആദ്യ ജയം ബൗള്‍സില്‍
ഗ്ലാസ്ഗോ: ബൗൾസ് വനിതാ ജോഡികളുടെ സെക്്ഷണൽ പ്ലേ ഇനത്തിൽ ഇന്ത്യൻ സഖ്യത്തിന് ജയം. ഉദ്ഘാടന ദിനം നടന്ന ഇന്ത്യയുടെ ആദ്യ മത്സരത്തിൽ തന്നെ ഗ്രൂപ്പ് ബിയിൽ മാൾട്ടയെ ടൈബ്രേക്കറിൽ പരാജയപ്പെടുത്തി ഇന്ത്യ ജയം നേടി.
കഴിഞ്ഞ തവണ വനിതാ ഫോർസ് വിഭാഗത്തിൽ സ്വർണം നേടി ചരിത്രം കുറിച്ച ഇന്ത്യൻ ടീമിലെ അംഗങ്ങളായ രൂപ റാണി ടിർക്കിയും പിങ്കിയുമാണ് ജയം കുറിച്ചത്. മാൾട്ടയുടെ റെബേക്ക ലൂയിസ്, കോണി-ലീഹ് സഖ്യത്തെയാണ് പരാജയപ്പെടുത്തിയത്.ഗ്രൂപ്പ് ബിയിൽ ഇംഗ്ലണ്ട് ഒന്നാമതാണ്. ഇന്ത്യ രണ്ടാം സ്ഥാനത്തും.
ഇന്ത്യക്ക് ആദ്യ മെഡൽ
ഗ്ലാസ്ഗോ: ഗ്ലാസ്ഗോ കോമണ്‍വെൽത്ത് ഗെയിംസിന്റെ ഒൗദ്യോഗിക ഉദ്ഘാടനചടങ്ങ് ഇന്നലെ നടക്കും മുന്‍പേ ഇന്ത്യക്ക് ആദ്യ മെഡൽ. ഒളിന്പിക് മെഡൽ ജേതാവായ ലവ്ലിന ബോർഗോഹെയ്ൻ ആണ് ബോക്സിംഗ് റിംഗിൽ ഇറങ്ങുന്നതിന് മുന്‍പേ ഇന്ത്യയുടെ ആദ്യ മെഡൽ ഉറപ്പാക്കിയത്.
വനിതകളുടെ 75 കിലോഗ്രാം മിഡിൽവെയ്റ്റ് വിഭാഗത്തിലാണ് ലവ്ലിനയ്ക്ക് നേരിട്ട് സെമിഫൈനൽ പ്രവേശനം ലഭിച്ചത്. കോമണ്‍വെൽത്ത് ഗെയിംസ് ബോക്സിംഗ് നിയമമനുസരിച്ച് സെമിഫൈനലിൽ തോൽക്കുന്ന രണ്ട് താരങ്ങൾക്കും വെങ്കല മെഡൽ ലഭിക്കും. അതിനാൽ സെമിയിലെത്തിയതോടെ ലവ്ലിനയ്ക്ക് വെങ്കല മെഡൽ ഉറപ്പായിക്കഴിഞ്ഞു.
വനിതകളുടെ 75 കിലോഗ്രാം വിഭാഗത്തിൽ ആകെ അഞ്ച് മത്സരാർഥികളാണ് ഇത്തവണ പോരാട്ടത്തിനിറങ്ങുന്നത്.
ഒന്നാം സീഡായ ലവ്ലിന ബോർഗോഹെയ്ൻ ഉൾപ്പെടെ മൂന്ന് താരങ്ങൾക്ക് നേരിട്ട് സെമി ഫൈന ലിലേക്ക് ‘ബൈ’ ലഭിച്ചു. ബാക്കിയുള്ള രണ്ട് താരങ്ങൾ തമ്മിൽ ക്വാർട്ടർ ഫൈനൽ മത്സരം കളിക്കും.
സെമി ഫൈനലിൽ ജൂലൈ 31നാണ് ലവ്ലിനയുടെ ആദ്യ മത്സരം. ഫിജി താരം ടി.കെ.ബി.പി. താഫാകിയാണ് ലവ്ലിനയുടെ എതിരാളി. ഈ മത്സരത്തിൽ വിജയിച്ചാൽ താരത്തിന് സ്വർണ മെഡൽ പോരാട്ടത്തിനിറങ്ങാം. തോറ്റാലും വെങ്കല മെഡലുമായി മടങ്ങാം.
Sports
ഗ്ലാസ്ഗോ: ഇരുപത്തിമൂന്നാമത് കോമണ്‍വെൽത്ത് ഗെയിംസിന് സ്കോട്ലൻഡിലെ ഗ്ലാസ്ഗോയിൽ വർണാഭമായ തുടക്കം.
ഒൗദ്യോഗിക ഉദ്ഘാടനച്ചടങ്ങ് ഇന്നലെ രാത്രി സ്കോട്ടിഷ് ഇവന്റ് കാന്പസിലെ ഓവോ ദ ഹൈഡ്രോ സ്റ്റേഡിയത്തിൽ നടന്നു. ഉദ്ഘാടനചടങ്ങിൽ മീരഭായിയും ലവ് ലിന ബൊർഗൊഹിനും ചേർന്ന് ഇന്ത്യൻ പതാക വഹിച്ചു. ഗെയിംസിലെ ആദ്യദിനം തന്നെ ഇന്ത്യക്ക് മധുരദിനം.
ഉദ്ഘാടനചടങ്ങ് നടക്കും മുന്‍പേ ഒളിന്പിക് മെഡൽ ജേതാവായ ലവ്ലിന ബോർഗോഹെയ്നിലൂടെ (ബോക്സിംഗ്) ഇന്ത്യ ആദ്യ മെഡൽ ഉറപ്പിച്ചു. ബൗൾസ് വനിതാ ജോഡികളുടെ സെക്ഷണൽ പ്ലേ ഇനത്തിൽ ഗ്രൂപ്പ് ബിയിൽ മാൾട്ടയെ ടൈബ്രേക്കറിൽ പരാജയപ്പെടുത്തി ഇന്ത്യയുടെ രൂപ റാണി ടിർക്കിയും പിങ്കിയും രണ്ടാം മധുരം സമ്മാനിച്ചു.
ഓഗസ്റ്റ് രണ്ട് വരെ നടക്കുന്ന പോരാട്ടങ്ങൾക്കായി 13 ഇനങ്ങളിലായി അഞ്ച് മലയാളികൾ ഉൾപ്പെടെ 126 കായികതാരങ്ങൾ ഇന്ത്യക്കായി മാറ്റുരയ്ക്കും (77 പുരുഷ താരങ്ങളും 48 വനിതാ താരങ്ങളും).
2022ൽ ബെർമിംഗ്ഹാമിൽ നടന്ന കോമണ്‍വെൽത്ത് ഗെയിംസിൽ 22 സ്വർണവും 16 വെള്ളിയും 23 വെങ്കല മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനം സ്വന്തമാക്കിയിരുന്നു. ആകെ 61 മെഡലുകൾ.
അതേസമയം, ബെർമിംഗ്ഹാമിൽ 19 കായിക ഇനങ്ങളുണ്ടായിരുന്നെങ്കിൽ ഇത്തവണ 10 ഇനങ്ങളേയുള്ളൂ. ഷൂട്ടിംഗ്, ബാഡ്മിന്റണ്‍, ക്രിക്കറ്റ് തുടങ്ങി ഇന്ത്യ മെഡലുകൾ വാരിക്കൂട്ടിയ ഇനങ്ങൾ ഇത്തവണ ഇല്ലാത്തത് ഇന്ത്യക്ക് തിരിച്ചടിയാണ്.
Sports
ഗ്ലാസ്ഗോ: ഇരുപത്തിമൂന്നാമത് കോമൺവെൽത്ത് ഗെയിംസിന് സ്കോട്ലൻഡിലെ ഗ്ലാസ്ഗോയിൽ ഇന്നു തുടക്കം. 74 രാജ്യങ്ങളിൽനിന്നായി മൂവായിരത്തിലേറെ കായികതാരങ്ങൾ പങ്കെടുക്കും. ഏഴു വേദികളിലായി 215 മെഡൽ പോരാട്ടങ്ങളാണുണ്ടാവുക. ഗ്ലാസ്ഗോയിലെ സ്കോട്ടിഷ് ഇവന്റ് കാംപസിലെ ഓവോ ദ ഹൈഡ്രോ സ്റ്റേഡിയത്തിലാണ് ഉദ്ഘാടനച്ചടങ്ങുകൾ.
ഓഗസ്റ്റ് രണ്ടുവരെ നീളുന്ന ഗെയിംസിന് 126 താരങ്ങളുമായി ശക്തമായ പോരാട്ടത്തിനൊരുങ്ങിയാണ് ഇന്ത്യ എത്തിയിട്ടുള്ളത്. അത്ലറ്റിക്സ്, ബോക്സിംഗ്, ഭാരോദ്വഹനം എന്നിവയാണ് കൂടുതൽ മെഡൽപ്രതീക്ഷയുള്ള ഇനങ്ങൾ. ഇന്ത്യയ്ക്ക് ഉറച്ച മെഡൽ പ്രതീക്ഷയുണ്ടായിരുന്ന ഹോക്കി, ബാഡ്മിന്റൺ, ട്വന്റി20 ക്രിക്കറ്റ്, ടേബിൾ ടെന്നീസ്, ഗുസ്തി എന്നിവ ഒഴിവാക്കിയത് തിരിച്ചടിയായി.
കഴിഞ്ഞ ഗെയിംസിൽ ഇന്ത്യ നാലാം സ്ഥാനത്തായിരുന്നു. 22 സ്വർണവും 16 വെള്ളിയും 23 വെങ്കലവുമടക്കം 61 മെഡലുകൾ.
മലയാളി ലോംഗ്ജംപ് താരം എം. ശ്രീശങ്കർ മികച്ച ഫോമിലാണ്. 8.41 മീറ്ററാണ് ശ്രീശങ്കറിന്റെ മികച്ച ദൂരം. ഈ സീസണിൽ ദേശീയ റിക്കാർഡ് ഭേദിച്ച ഹൈജംപർ സർവേശ് കുരാരെയിലാണ് മറ്റൊരു പ്രതീക്ഷ. ജാവലിൻ ത്രോയിൽ മുൻ ലോകചാമ്പ്യൻ നീരജ് ചോപ്രയ്ക്ക് കടുത്ത മത്സരം നേരിടേണ്ടിവരും. ശ്രീലങ്കയുടെ രുമേഷ് തരംഗയാണ് പ്രധാന ഭീഷണി.
ബോക്സിംഗിൽ ജാസ്മിൻ ലംബോറിയ, ലൗലിന ബൊർഗോഹിൻ, സച്ചിൻ സിവാച്ച്, ഭാരോദ്വഹനത്തിൽ മീരാഭായ് ചാനു എന്നിവരിലും ഇന്ത്യക്ക് പ്രതീക്ഷയുണ്ട്.അൻസ ബാബു (അത്ലറ്റിക്സ്), സജൻ പ്രകാശ് (നീന്തൽ), കെ.പി. സ്വാതിഷ് (ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്സ്), മുഹമ്മദ് ബാസിൽ (പാരാ അത്ലറ്റിക്സ്) എന്നിവരാണ് ശ്രീശങ്കറിനു പുറമെ ഇന്ത്യൻ ടീമിലെ മലയാളികൾ.