പാരാ പവർലിഫ്റ്റിംഗ്: അശോക് കുമാർ (ഇടത്), പരംജീത് കുമാർ.
ഗ്ലാസ്ഗോ: സ്കോട്ലന്‍ഡിലെ ഗ്ലാസ്ഗോയില്‍23-ാമത് കോമണ്‍വെൽത്ത് ഗെയിംസ് രണ്ടാം ദിനം ഇന്ത്യക്ക് മുന്നേറ്റം. 18 ഇന്ത്യൻ താരങ്ങൾ വിവിധ ഇനങ്ങളിലായി മാറ്റുരച്ചപ്പോൾ വിജയവും മികച്ച പ്രകടങ്ങളും സംതൃപ്തിയും ആത്മവിശ്വാസവും നൽകി.
മൂന്നാം ദിനമായ ഇന്ന് ഇടിക്കൂട്ടിലാണ് ഇന്ത്യൻ പ്രതീക്ഷയുടെ ഭാരം. ലവ് ലിന യടക്കം ആറ് താരങ്ങൾ ബോക്സിംഗ് റിംഗിൽ കൊന്പുകോർക്കും. ബൗൾസിൽ രൂപ റാണി ടർക്കിയും പിങ്കി സിംഗും പ്രതീക്ഷ പകരുന്നുണ്ട്. രണ്ടാം ദിനം ഇന്ത്യൻ പ്രതീക്ഷ കാത്തത് ഇവർ:
ശ്രീഹരി സേഫ് സ്വിംഗ്
ഗ്ലാസ്ഗോയിൽ നടക്കുന്ന കോമണ്‍വെൽത്ത് ഗെയിംസ് പുരുഷന്മാരുടെ 50 മീറ്റർ ബാക്സ്ട്രോക്ക് ഹീറ്റിൽ ഇന്ത്യയുടെ ശ്രീഹരി നടരാജ് സെമിഫൈനലിലേക്ക് യോഗ്യത നേടി.
25കാരനായ താരം തന്റെ ഹീറ്റ്സിൽ 25.52 സെക്കൻഡ് സമയം കുറിച്ച് അഞ്ചാമതെത്തി. അഞ്ച് ഹീറ്റ്സുകളിലെയും പ്രകടനം പരിഗണിച്ചുള്ള പട്ടികയിൽ ശ്രീഹരി 14-ാം സ്ഥാനത്താണ്.
ഗെയിംസ് റിക്കാർഡായ 24.45 സെക്കൻഡ് സമയത്തോടെ ദക്ഷിണാഫ്രിക്കയുടെ പീറ്റർ കോറ്റ്സീ ആദ്യ റൗണ്ടിൽ ഏറ്റവും വേഗത്തിൽ ഫിനിഷ് ചെയ്തു.
ബുഡിഗിനയും ഇമാം അലിയും ഫൈനലിൽ
നേരത്തേ ഇന്ത്യയുടെ ആർ.വി.വി.ബി.കെ. ബുഡിഗിനയും ഇമാം അലിയും പുരുഷന്മാരുടെ 100 മീറ്റർ ഫ്രീസ്റ്റൈൽ എസ്13 വിഭാഗം ഹീറ്റ്സിൽ മൂന്നാമതും എട്ടാമതുമായി ഫിനീഷ് ചെയ്ത് ഫൈനലിലേക്ക് യോഗ്യത നേടിയിരുന്നു.
ബുഡിഗിന 57.10 സെക്കൻഡിലും സഹതാരം അലി 1:05.32 സമയത്തിലും മത്സരം പൂർത്തിയാക്കി. 56.57 സെക്കൻഡ് സമയത്തോടെസ്കോട്ലന്ഡിന്റെ സ്റ്റീഫൻ ക്ലെഗ് ഒന്നാമതെത്തി.
അശോക് കുമാർ നാലാമൻ
പാരാ-പവർലിഫ്റ്റിംഗ് പുരുഷന്മാരുടെ ലൈറ്റ്വെയ്റ്റ് വിഭാഗം ഫൈനലിൽ നാലാം സ്ഥാനത്ത് ഫിനീഷ് ചെയ്ത് അശോക് കുമാർ. 200 കിലോഗ്രാം തന്റെ ഏറ്റവും മികച്ച പ്രകടനമാണ് താരം നടത്തിയത്. സഹതാരമായ പരംജീത് കുമാർ 176 കിലോഗ്രാം എന്ന മികച്ച പ്രകടനത്തോടെ ആറാം സ്ഥാനത്ത്് ഫിനീഷ് ചെയ്തു.
രൂപ റാണിയും പിങ്കിയും ഒന്നാമത്
ബൗൾസ് സെക്്ഷണൽ പ്ലേ ഇനത്തിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി തുടർച്ചയായ രണ്ടാം വിജയത്തോടെ ഇന്ത്യയുടെ രൂപ റാണി ടിർക്കിയും പിങ്കിയും ഗ്രൂപ്പ് ബിയിൽ ഒന്നാമതെത്തി.
മെഡൽ മത്സരങ്ങൾ
ജിംനാസ്റ്റിക്സ്- വനിതാ ടീം ഫൈനൽ- 2:30 പിഎം
മറ്റ് മത്സരങ്ങൾ
ബോക്സിംഗ്: 3:30 പിഎം: പർവീൻ ഹൂഡ, അരുന്ധതി ചൗധരി, സച്ചിൻ സിവാച്ച് എന്നിവർ ആദ്യ റൗണ്ടിൽ മത്സരിക്കും.
10:30 പിഎം: ലവ്ലിന ബോർഗോഹെയ്ൻ, അങ്കുഷ് എന്നിവർ ആദ്യ റൗണ്ടിലും, ആദിത്യ പ്രതാപ് സിംഗ് രണ്ടാം റൗണ്ടിലും മത്സരിക്കും.
ബൗൾസ്: പുരുഷ സിംഗിൾസ് സെക്്ഷണൽ മത്സരങ്ങളിൽ പുതുൽ സോനോവാളും വനിതാ പെയേഴ്സ് സെക്്ഷണൽ മത്സരങ്ങളിൽ പിങ്കി സിംഗും രൂപ റാണി ടിർക്കിയും മാറ്റുരയ്ക്കും.
3x3 ബാസ്കറ്റ്ബോൾ: 5 പിഎം: വനിതാ വീൽചെയർ വിഭാഗത്തിൽ ഇന്ത്യ- വെയിൽസിനെ നേരിടും.
നീന്തൽ: 4 പിഎം: പുരുഷന്മാരുടെ 400 മീറ്റർ ഫ്രീസ്റ്റൈൽ ഹീറ്റ്സിൽ ദക്ഷൻ ശശികുമാർ മത്സരിക്കും. (ഫൈനൽ 11:30 പിഎം- യോഗ്യത നേടിയാൽ).
4.15 പിഎം: പുരുഷന്മാരുടെ എസ്14 200 മീറ്റർ ഫ്രീസ്റ്റൈൽ ഹീറ്റ്സിൽ ചൈതന്യ വിശ്വാസ് കുൽക്കർണി മത്സരിക്കും (ഫൈനൽ 12:45 പിഎം- യോഗ്യത നേടിയാൽ).
12.20 എഎം: പുരുഷന്മാരുടെ 50 മീറ്റർ ബാക്ക്സ്ട്രോക്ക് ഫൈനലിൽ ശ്രീഹരി നടരാജ് (യോഗ്യത നേടിയാൽ) മത്സരിക്കും.

ഗ്ലാസ്ഗോ: ഗ്ലാസ്ഗോയിൽ കോമണ്‍വെൽത്ത് ഗെയിംസിൽ ഇന്ത്യൻ ക്യാന്പിന് നിരാശ പകർന്ന് വീണ്ടും ഉത്തേജകമരുന്ന് വിവാദം. വനിതകളുടെ 78 കിലോ ഗ്രാം ജൂഡോയിൽ ഇന്ത്യയുടെ ഉറച്ച മെഡൽ പ്രതീക്ഷയായിരുന്ന തൂലിക മന്നിന് ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി (നാഡ) ഗെയിംസിൽ പങ്കെടുക്കുന്നതിൽനിന്ന് താത്കാലിക വിലക്കേർപ്പെടുത്തി.
ഉത്തേജകമരുന്ന് വിരുദ്ധ ചട്ടം ലംഘിച്ചതിനെ തുടർന്ന് തൂലിക മന്നിനെ കോമണ്‍വെൽത്ത് ഗെയിംസിനുള്ള ഇന്ത്യൻ ടീമിൽനിന്ന് ഒഴിവാക്കാൻ നാഡ നിർദേശിച്ചു. 2022 ബർമിംഗ്ഹാം കോമണ്‍വെൽത്ത് ഗെയിംസിൽ 78 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യക്കായി വെള്ളി മെഡൽ നേടിയ താരമാണ് തൂലിക.
മത്സരങ്ങൾ ഇല്ലാത്ത സമയങ്ങളിലും താരങ്ങൾ തങ്ങൾ എവിടെയാണുള്ളതെന്ന വിവരങ്ങൾ ഉത്തേജകമരുന്ന് വിരുദ്ധ ഏജൻസിയെ മുൻകൂട്ടി കൃത്യമായി അറിയിക്കണമെന്ന നിർബന്ധിത ചട്ടമുണ്ട്. കഴിഞ്ഞ 12 മാസത്തിനിടെ മൂന്ന് തവണയാണ് തൂലിക ഈ വിവരങ്ങൾ കൈമാറുന്നതിൽ വീഴ്ച വരുത്തിയത്. ഇതേതുടർന്നാണ് നാഡ താരത്തിന് വിലക്കേർപ്പെടുത്തിയത്.
Tags : CommonwealthGames India Sports Glasgow