x
ad
Sun, 16 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

2047ഓടെ സ്വപ്നരാജ്യം! സ്വാതന്ത്ര്യദിനത്തിൽ വൻ പ്രഖ്യാപനങ്ങളുമായി പ്രധാനമന്ത്രി

സനു സിറിയക്
Published: August 16, 2026 01:24 AM IST | Updated: August 16, 2026 01:48 AM IST

സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ ദേശീയപതാക ഉയർ

ഡൽഹി: മത്സരപ്പരീക്ഷകൾക്കു തയാറെടുക്കുന്ന പാവപ്പെട്ടവരും മധ്യവർഗക്കാരുമായ ഉദ്യോഗാർഥികൾക്കു സൗജന്യ ഓൺലൈൻ കോച്ചിംഗും ഒരു കോടി യുവാക്കൾക്ക് സൗജന്യ ആർട്ടിഫിഷൽ ഇന്‍റലിജൻസ് (എഐ) പരിശീലനവും പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.

80-ാമത് സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ ദേശീയപതാക ഉയർത്തി രാജ്യത്തെ അഭിസംബോധന ചെയ്യവേയാണ് പ്രധാനമന്ത്രി സുപ്രധാന പ്രഖ്യാപനങ്ങൾ നടത്തിയത്. ഇവയുൾപ്പെടെ ഏഴു പ്രഖ്യാപനങ്ങളാണ് പ്രധാനമന്ത്രി നടത്തിയത്.

2047ഓടെ വികസിത ഭാരതം

2047ഓടെ വികസിത ഭാരതം എന്ന സ്വപ്നം രാജ്യം കെട്ടിപ്പെടുക്കുമെന്നു വ്യക്തമാക്കിയ പ്രധാനമന്ത്രി, 25 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽനിന്നും കരകയറ്റാൻ സാധിച്ചത് വലിയ നേട്ടമായി ചൂണ്ടിക്കാട്ടി. രാജ്യത്തിന്‍റെ പ്രതിരോധ ഉത്പാദനം നാലിരട്ടിയായി വർധിച്ചു. ഇന്‍റർനെറ്റ് ഉപയോക്താക്കളുടെ എണ്ണത്തിലും ഡിജിറ്റൽ ഇടപാടുകളിലും 100 മടങ്ങ് വർധനയുണ്ടായി. മെട്രോ ശൃംഖല വിപുലീകരിച്ചതായും പൊതുഗതാഗത സംവിധാനം ശക്തിപ്പെട്ടതായും പ്രധാനമന്ത്രി അവകാശപ്പെട്ടു.

പതാക ഉയർത്തലിനു പിന്നാലെ വ്യോമസേനയുടെ ഹെലികോപ്റ്ററുകൾ പുഷ്‌പവൃഷ്‌ടി നടത്തി. തുടർന്ന് എൻസിസി കേഡറ്റുകൾ വന്ദേമാതരവും ദേശീയഗാനവുംആലപിച്ചു. ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിനാഘോഷ വേളയിൽ ചരിത്രത്തിൽ ആദ്യമായാണു വന്ദേമാതരം ആലപിക്കുന്നത്. പ്രതിപക്ഷ നേതാക്കളായ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും ചടങ്ങിൽനിന്ന് വിട്ടുനിന്നു.

മറ്റു പ്രഖ്യാപനങ്ങൾ

അഞ്ചു മുതൽ 15 വയസ് വരെയുള്ള കുട്ടികളിലെ കായിക കഴിവുകൾ കണ്ടെത്തി പ്രത്യേക പരിശീലനം നൽകുന്നതിനായി രാജ്യവ്യാപകടാലന്‍റ് ഹണ്ട് നടത്തും.
സുപ്രധാന മേഖലകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി സിവിൽ ഡിഫൻസ് നെറ്റ്‌വർക്ക് രൂപീകരിക്കും.

അടുത്ത എട്ടു വർഷത്തിനുള്ളിൽ രാജ്യത്ത് അഞ്ചുമുതൽ എട്ടു വരെ പുതിയ സെമികണ്ടക്‌ടർ നിർമാണ പ്ലാന്‍റുകൾ ആരംഭിക്കും.

2047ഓടെ 100 ജിഗാവാട്ട് ആണവോർജ ഉത്പാദനം കൈവരിക്കും. ഇതിനായി പത്തു വർഷത്തിനുള്ളിൽ അഞ്ച് പുതിയ റിയാക്‌ടറുകൾ സ്ഥാപിക്കും.

ലഖ്പതി ദീദി പദ്ധതിയിൽ ഉൾപ്പെടുത്തുന്നവരുടെ എണ്ണം ആറു കോടിയായി ഉയർത്തി. നേരത്തേ ഇത് മൂന്നു കോടിയായിരുന്നു.

K-Rail Survey

ബാന്ദ്നി തലപ്പാവും നെഹ്‌റു ജാക്കറ്റും

രാവിലെ രാജ്ഘട്ടിലെത്തി ഗാന്ധി സ്മാരകത്തിൽ പുഷ്പാർച്ചന നടത്തിയശേഷമാണ് തന്‍റെ 13-ാമത് സ്വാതന്ത്ര്യദിനപ്രസംഗത്തിനായി പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തിയത്. മഞ്ഞയും പച്ചയും വെള്ളയും ഡിസൈനുള്ള ചുവപ്പ് ബാന്ദ്നി തലപ്പാവും വെള്ള കുർത്തയും പൈജാമയും ചോക്ലേറ്റ് ബ്രൗൺ നിറത്തിലുള്ള നെഹ്‌റു ജാക്കറ്റുമാണ് അദ്ദേഹം ഇത്തവണ ധരിച്ചത്.

Tags : PrimeMinister India NarendraModi IndependenceDay Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up