x
ad
Sun, 30 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടെസ്റ്റ് ചാന്പ്യൻഷിപ്പ്: ഇന്ത്യക്ക് കടുപ്പം

വെബ്ഡെസ്ക്
Published: August 30, 2026 03:57 AM IST | Updated: August 30, 2026 03:57 AM IST

ഇന്ത്യൻ‌ ടീം (ഫയർ ചിത്രം)

ന്യൂഡൽഹി: ശ്രീലങ്കയ്ക്കെതിരായ രണ്ട് മത്സര പരന്പര തൂത്തുവാരി ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് പട്ടികയിൽ മുന്നേറാമെന്നായിരുന്നു ഇന്ത്യയുടെ പ്രതീക്ഷ. എന്നാൽ, രണ്ടാം ടെസ്റ്റ് സമനിലയിൽ അവസാനിച്ചതോടെ ഇന്ത്യക്ക് തിരിച്ചടിയേറ്റു.

ടെസ്റ്റ് ചാന്പ്യൻഷിപ്പ് പോയന്‍റ് പട്ടികയിൽ ഇപ്പോഴും അഞ്ചാം സ്ഥാനത്താണ് ഇന്ത്യ. ബംഗ്ലാദേശിനെ മറികടക്കാൻ ഇന്ത്യക്കായിട്ടില്ല.

11 മത്സരങ്ങളിൽ നിന്ന് 68 പോയിന്‍റുമായി അഞ്ചാം സ്ഥാനത്താണ് ഇന്ത്യ. നിലവിൽ 51.52 ആണ് പോയിന്‍റ് ശതമാനം. ബംഗ്ലാദേശാണ് പട്ടികയിൽ നാലാമത്. ന്യൂസീലൻഡ് മൂന്നാമതും ദക്ഷിണാഫ്രിക്ക രണ്ടാമതുമാണ്. കിവീസിന് 72.22 പോയിന്‍റ് ശതമാനവും ദക്ഷിണാഫ്രിക്കയ്ക്ക് 75 പോയിന്‍റ് ശതമാനവുമുണ്ട്.

പട്ടികയിൽ തലപ്പത്ത് ഓസ്ട്രേലിയ തന്നെയാണ്. പത്ത് മത്സരങ്ങളിൽ നിന്ന് എട്ട് ജയവും രണ്ട് തോൽവിയുമായി 80 പോയന്‍റ് ശതമാനമുണ്ട്.

ഇന്ത്യക്ക് ഇനി വരാനിരിക്കുന്ന മത്സരങ്ങൾ നിർണായകമാണ്. ഏഴ് മത്സരങ്ങളാണ് ബാക്കിയുള്ളത്. ന്യൂസീലൻഡിൽ രണ്ടും ഓസ്ട്രേലിയക്കെതിരേ നാട്ടിൽ അഞ്ച് ടെസ്റ്റും.

ഈ മത്സരങ്ങളിലെ വിജയങ്ങളുടെ എണ്ണം കുറയും തോറും ഇന്ത്യയുടെ സാധ്യതകൾക്ക് മങ്ങലേൽക്കും. മാത്രവുമല്ല, മറ്റ് ടീമുകളുടെ മത്സരഫലങ്ങൾ കൂടി അനുകൂലമാകേണ്ടതുമുണ്ട്.

Tags : TestChampionship Cricket India Sports

Recent News

Corehub Up