ട്രിവാൻഡ്രം റോയൽസിന്റെ അഞ്ച് വിക്കറ്റ് വീഴ്ത്തിയ വിഘ്നേഷ് പുത്തൂറിന്റെ ബൗളിംഗ്.
കാര്യവട്ടം: നിർണായക മത്സരത്തിൽ ട്രിവാൻഡ്രം റോയൽസിനെ വീഴ്ത്തി കാലിക്കട്ട് ഗ്ലോബ്സ്റ്റാർസ് കേരളാ ക്രിക്കറ്റ് ലീഗ് സെമി ബർത്ത് ഉറപ്പിച്ചു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്്ത കാലിക്കട്ട് ആറു വിക്കറ്റ് നഷ്ടത്തിൽ 184 റണ്‍സ് നേടി.
മറുപടി ബാറ്റിംഗിൽ ട്രിവാൻഡ്രത്തിന് 177 റണ്‍സ് നേടാനേ സാധിച്ചുള്ളൂ. കാലിക്കട്ടിന് ഏഴു റണ്‍സ് ജയവും സെമിയിൽ ഇടവും ഇതോടെ സ്വന്തം. സ്കോർ: കാലിക്കട്ട് ഗ്ലോബ് സ്റ്റാർസ്- 20 ഓവറിൽ 184/6. ട്രിവാൻഡ്രം റോയൽസ്- 19.3 ഓവറിൽ 177.
ആദ്യം ബാറ്റ് ചെയ്ത കാലിക്കട്ടിന് തുടക്കം പിഴച്ചു. നാലു റണ്‍സെടുത്ത വരുണ്‍ നായനാർ രണ്ടാം ഓവറിൽ പുറത്തായി. തുടർന്ന് രോഹൻ കുന്നുമ്മലും അഖിൽ സ്കറിയയും ചേർന്ന് സ്കോർ മുന്നോട്ടു കൊണ്ടുപോയി.
35 റണ്‍സെടുത്ത രോഹനെ എം. നിഖിൽ പുറത്താക്കി. തുടർന്നെത്തിയ ജോസ് പെരയൽ കൂറ്റൻ അടികളോടെ 15 പന്തിൽ നിന്നും 31 റണ്‍സ് നേടി. അവസാന ഓവറുകളിൽ സൽമാൻ നിസാറും (31) അശ്വിൻ ആനന്ദും (24) ചേർന്ന് സ്കോർ 184ൽ എത്തിച്ചു.
185 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ ട്രിവാൻഡ്രത്തിനെ വിഷ്ണുവിനോദിന്റെ സെഞ്ചൂറിയൻ പ്രകടനവും വിജയത്തിലെത്തിക്കാൻ കഴിഞ്ഞില്ല. കാലിക്കട്ടിന് വേണ്ടി വിഘ്നേഷ് പുത്തൂർ നാല് ഓവറിൽ 13 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്ത്തി.
സെമി പോരാട്ടങ്ങള്‍ ഇന്ന്:
ആദ്യ സെമിഫൈനലില്‍ ട്രിവാന്‍ഡ്രം റോയല്‍സ് തൃശൂര്‍ ടൈറ്റന്‍സിനെ നേരിടും. മത്സരം ഉച്ചകഴിഞ്ഞ് 2.30ന്.
രണ്ടാം സെമിയില്‍ ആലപ്പി റിപ്പിള്‍സ് കാലിക്കട്ട് ഗ്ലോബ് സ്റ്റാര്‍സിനെ നേരിടും.
Tags : KeralaCricketLeague Calicut Semis Sports