Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Australian Open

ഓസ്ട്രേലിയൻ ഓപ്പൺ; അൽകാരസിനു കിരീടം

മെൽബൺ: ഓസ്ട്രേലിയൻ ഓപ്പൺ പുരുഷ സിംഗിൾസ് ഫൈനലിൽ സ്‌പാനിഷ് താരം കാർലോസ് അൽകാരസിനു കിരീടം. നാലു സെറ്റുകൾ നീണ്ടുനിന്ന പോരാട്ടത്തിൽ സെർബിയൻ താരം നൊവാക് ജോക്കോവിച്ചിനെ തറപറ്റിച്ചാണ് അൽകാരസ് കിരീടത്തിൽ മുത്തമിട്ടത്.

സ്കോർ: 2-6, 6-2, 6-3, 7-5. ആദ്യ സെറ്റ് നഷ്ടമായ അൽകാരസ് പിന്നീടുള്ള മൂന്നു സെറ്റുകളും വിജയിച്ചാണ് ഓസ്ട്രേലിയൻ ഓപ്പൺ ജയിച്ചത്. വിജയത്തോടെ കരിയർ ഗ്രാൻസ്‌ലാം നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റിക്കാർഡും 22 വയസുകാരനായ അൽകാരസിന്‍റെ പേരിലായി.

ആദ്യ സെറ്റ് 6-2 ന് ജോക്കോവിച്ച് നേടിയെങ്കിലും രണ്ടാം സെറ്റിൽ അൽകാരസ് ശക്തമായി തിരിച്ചുവന്നു. ജോക്കോവിച്ചിന്‍റെ സർവീസുകൾക്ക് മികച്ച റിട്ടേണുകൾ നൽകിയ താരം 6-2 ന് സെറ്റ് സ്വന്തമാക്കി. മൂന്നാം സെറ്റിൽ പൊരുതാൻ ഉറച്ചെത്തിയ സെർബിയൻ താരത്തിനു അൽകാരസിന് മുന്നിൽ അധിക നേരം പിടിച്ചു നിൽക്കാനായില്ല.

ഒടുവിൽ 6-3 ന് സെറ്റ്പിടിച്ചെടുത്ത് സ്പാനിഷ് താരം മുന്നിലെത്തി. നാലാം സെറ്റിന്‍റെ അതിവേഗത്തിലുള്ള നീക്കങ്ങളിലുടെ വീണ്ടും അൽകാരസ് മുന്നിലെത്തി. എന്നാൽ ജോക്കോവിച്ചും വിട്ടുകൊടുത്തില്ല. ഇതോ‌ടെ സ്കോർ 5-5 എന്ന നിലയിലായി.

സെറ്റ് ‌സ്കോർ 6-5 എന്ന നിലയിലായതോടെ മത്സരം ടൈ ബ്രേക്കറിലേക്കു നീണ്ടു. തുടർന്ന് തീപാറുന്ന പോരാട്ടമാണ് നടന്നത്. അവസാനം 7-5ന് ജയിച്ച് അൽകാരസ് കിരീടത്തിൽ മുത്തമിട്ടു.

Sports

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍; ജോക്കോവിച്ച് സെമിയിൽ

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സില്‍ സെര്‍ബിയന്‍ ഇതിഹാസം നൊവാക് ജോക്കോവിച്ച് സെമി ഫൈനലില്‍. ക്വാര്‍ട്ടറില്‍ ജോക്കോയുടെ എതിരാളിയായ ഇറ്റാലിയന്‍ താരം ലോറെന്‍സോ മുസെറ്റി പരിക്കേറ്റു പുറത്തായി.

6-4, 6-3, 1-3 എന്ന നിലയില്‍ മുന്നിട്ടുനില്‍ക്കുമ്പോഴായിരുന്നു മുസെറ്റി പരിക്കേറ്റ് കോര്‍ട്ട് വിട്ടതും ജോക്കോവിച്ചിനെ സെമിയിലേക്കു ഭാഗ്യം കടാക്ഷിച്ചതും.

സിന്നര്‍ x ജോക്കോ

പുരുഷ സെമിയില്‍ ലോക രണ്ടാം നമ്പറായ ഇറ്റലിയുടെ യാനിക് സിന്നറാണ് നാലാം സീഡായ ജോക്കോവിച്ചിന്‍റെ എതിരാളി. അമേരിക്കയുടെ എട്ടാം സീഡായ ബെന്‍ ഷെല്‍ട്ടണിനെ നേരിട്ടുള്ള സെറ്റുകള്‍ക്കു കീഴടക്കിയാണ് സിന്നര്‍ സെമിയില്‍ പ്രവേശിച്ചത്.

സ്‌കോര്‍: 6-3, 6-4, 6-4. ഹാര്‍ഡ് കോര്‍ട്ട് ഗ്രാന്‍സ് ലാം മത്സരങ്ങളില്‍ സിന്നറിന്‍റെ 50-ാം ജയമാണ്. ഇവാന്‍ ലെന്‍ഡല്‍, റോജര്‍ ഫെഡറര്‍, നൊവാക് ജോക്കോവിച്ച്, റാഫേല്‍ നദാല്‍ എന്നിവര്‍ക്കുശേഷം തുടര്‍ച്ചയായ ആറ് ഗ്രാന്‍സ് ലാം ഇവന്‍റുകളില്‍ സെമിയിലെത്തുന്ന പുരുഷ താരമെന്ന നേട്ടവും സിന്നര്‍ സ്വന്തമാക്കി.

ഇഗ ഔട്ട്

വനിതാ സിംഗിള്‍സില്‍ ലോക രണ്ടാം നമ്പറായ പോളണ്ടിന്‍റെ ഇഗ ഷ്യാങ്‌ടെക് ക്വാര്‍ട്ടറില്‍ പുറത്ത്. കസാക്കിസ്ഥാന്‍റെ എലെന റെബാകിനയാണ് ഇഗയെ അട്ടിമറിച്ചത്.

7-5, 6-1 എന്ന സ്‌കോറിന് എലെനയ്ക്കു മുന്നില്‍ ഇഗ ഷ്യാങ്‌ടെക് അടിയറവുപറഞ്ഞു. അമേരിക്കന്‍ താരങ്ങളുടെ പോരാട്ടത്തില്‍ നാലാം സീഡായ അമാന്‍ഡ അനിസിമോവയെ വീഴ്ത്തിയ ആറാം സീഡായ ജെസിക്ക പെഗുലയാണ് സെമിയില്‍ റെബാകിനയുടെ എതിരാളി.

103

ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ഏറ്റവും കൂടുതല്‍ ജയമെന്ന റിക്കാര്‍ഡ് നൊവാക് ജോക്കോവിച്ച് സ്വന്തമാക്കി, 103. റോജര്‍ ഫെഡററിന്‍റെ പേരിലെ 102 ജയമെന്ന റിക്കാര്‍ഡ് ജോക്കോവിച്ച് മറികടന്നു.ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സെമിയില്‍ പ്രവേശിക്കുന്ന ഏറ്റവും പ്രായമുള്ള രണ്ടാമന്‍ എന്ന നേട്ടവും 38 വര്‍ഷവും 241 ദിനവുമുള്ള ജോക്കോവിച്ച് സ്വന്തമാക്കി.

Sports

ഓസ്ട്രേലിയൻ ഓപ്പണ്‍: അൽകരാസും അരീന സബലെങ്കയും സെമിയിൽ

മെൽബണ്‍: ഓസ്ട്രേലിയൻ ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിൾസിൽ സെമിഫൈനൽ പ്രവേശനം നേടി ലോക ഒന്നാം നന്പർ താരം കാർലോസ് അൽകരാസും രണ്ടാം നന്പർ താരം അലക്സാണ്ടർ സ്വരേവും.

വനിതാ സിംഗിൾസിൽ ലോക ഒന്നാം നന്പർ താരം അരീന സബലെങ്ക സെമിയിൽ കടന്നപ്പോൾ മൂന്നാം നന്പർ താരം കൊക്കോ ഗൗഫിനെ 12-ാം നന്പർ താരം എലീന സ്വിറ്റോലിന അനായാസം അട്ടിമറിച്ചു.

ക്വാർട്ടർ ഫൈനലിൽ അലക്സ് ഡി മുനൗറിനെയാണ് അൽകരാസ് പരാജയപ്പെടുത്തിയത്. നേരിട്ടുള്ള സെറ്റുകൾക്ക് അനായാസ ജയമാണ് അൽകരാസ് നേടിയത്. സ്കോർ: 7-5, 6-2, 6-1. മറ്റൊരു ക്വാർട്ടർ ഫൈനലിൽ അലക്സാണ്ടർ സ്വരേവ് നാല് സെറ്റ് നീണ്ട പോരാട്ടത്തിൽ ലേണർ ടൈയ്നെ പരാജയപ്പെടുത്തി. 6-3, 6-7, 6-1, 7-6 സ്കോറിനായിരുന്നു സ്വരേവിന്‍റെ ജയം.

വനിത സിംഗിൾസിൽ സബലെങ്ക അനായാസ ജയം നേടി. ഇവ ജോവിക്കിനെ 6-3, 6-0ന് പരാജയപ്പെടുത്തി കിരീട ലക്ഷ്യത്തിലേക്ക് അടുത്തു. കിരീടം സ്വപ്നം കണ്ടിറങ്ങിയ കൊക്കോ ഗൗഫിനെ അപ്രതീക്ഷിത അട്ടിമറിയിലൂടെ എലീന സ്വിറ്റോലിന പരാജയപ്പെടുത്തി. 6-1, 6-2 സ്കോറിനായിരുന്നു സ്വിറ്റോലിനയുടെ ജയം.

ഇന്ന് വനിതാ സിംഗിൾസിൽ ഇഗ ഷാങ്ടെക് പോരാട്ടത്തിനിറങ്ങുന്പോൾ പുരുഷ സിംഗിൾസിൽ ഹാട്രിക് കിരീടം ലക്ഷ്യമിട്ട് യാന്നിക് സിന്നറും ചരിത്ര നേട്ടത്തിലേക്ക് അടുത്ത് നൊവാക് ജോക്കോവിച്ചും ഹാർഡ് കോർട്ടിൽ മത്സരത്തിനിറങ്ങും.

Sports

ഓസ്ട്രേലിയൻ ഓപ്പണ്‍; പോരാട്ടം കടുക്കുന്നു

മെൽബണ്‍: ഓസ്ട്രേലിയൻ ഓപ്പണ്‍ ടെന്നീസിൽ പോരാട്ടം കടുക്കുന്നു. പുരുഷ സിംഗിൾസിൽ നിലവിലെ ചാന്പ്യൻ യാനിക് സിന്നർ ആദ്യ സെറ്റ് നഷ്ടപ്പെടുത്തിയശേഷം തിരിച്ചടിച്ച് മൂന്നാം റൗണ്ടിൽ വിജയം നേടിയപ്പോൾ വനിതാ രണ്ടാം നന്പർ താരം ഇഗ ഷ്യാങ്ടെക് കടുത്ത പോരാട്ടത്തിൽ അന്ന കലിൻസ്ക്യായയെ വീഴ്ത്തി. നവോമി ഒസാക്ക പരിക്കിനെത്തുടർന്ന് പിന്മാറിയ ദിനം നൊവാക് ജോക്കോവിച്ച് മറ്റൊരു ചരിത്രം പേരിൽ കുറിച്ചു.

കനത്ത ചൂടിനെത്തുടന്ന് യാനിക് സിന്നർ- എലിയറ്റ് പോരാട്ടം പത്ത് മിനിറ്റ് നിർത്തിവയ്ക്കാൻ അന്പയർ ഫെർഗ്യൂസ് മുർഫി തീരുമാനിച്ചു.

കടുപ്പമേറിയ മത്സരം

മൂന്നാം റൗണ്ടിൽ പ്രമുഖ താരങ്ങൾ വെല്ലുവിളി നേരിട്ടു. എലിയോറ്റ് സ്പിസിരിയെ നാല് സെറ്റ് പോരാട്ടത്തിലാണ് സിന്നർ പരാജയപ്പെടുത്തിയത്. ആദ്യ സെറ്റ് സ്വന്തമാക്കി എലിയോറ്റ് സിന്നറിനെ ഞെട്ടിച്ചു. തിരിച്ചടിച്ചാണ് സിന്നർ പ്രീക്വാർട്ടർ പ്രവേശനം സാധ്യമാക്കിയത്. സ്കോർ: 4-6, 6-3, 6-4, 6-4.

അഞ്ചാം നന്പർ താരം ലോറൻസോ മുസെറ്റി അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിലൂടെ തോമസ് മച്ചാക്കിനെ പരാജയപ്പെടുത്തി. സ്കോർ: 5-7, 6-4, 6-2, 5-7, 6-2.

ബെൻ ഷെൽട്ടണ്‍ മുപ്പതാം സീഡ് വാലന്‍റിൻ വാച്ചറോറ്റിനെ 6-4, 6-4, 7-6 സ്കോറിന് പരാജയപ്പെടുത്തിയപ്പോൾ ടെയ്‌ലർ ഫ്രിസ് 7-6, 2-6, 6-4, 6-4 സ്കോറിന് സ്റ്റാൻ വാവ്റിങ്കിനെ പരാജയപ്പെടുത്തി പ്രീക്വാർട്ടറിൽ പ്രവേശിച്ചു.

ജോക്കോവിച്ച് @ 400:

25-ാം ഗ്രൻസ്‌ലാം കിരീടം സ്വപ്നം കാണുന്ന ജോക്കോവിച്ച് മെൽബണിലെ തന്‍റെ 102-ാം മത്സരവിജയത്തോടെ നാലാം റൗണ്ടിൽ പ്രവേശിച്ചു. ഗ്രാൻസ്‌ലാമുകളിൽ 400 വിജയങ്ങൾ നേടിയ ആദ്യ താരമെന്ന റിക്കാർഡും ജോക്കോ സ്വന്തമാക്കി. മൂന്നാം റൗണ്ട് മത്സരം 6-3, 6-4, 7-6 സ്കോറിനാണ് ജോക്കോ ജയിച്ചത്.

ഇഗ കഷ്ടപ്പെട്ടു

വനിതാ പ്രീക്വാർട്ടർ പ്രവേശന യോഗ്യതാ പോരാട്ടത്തിൽ ലോക രണ്ടാം നന്പർ താരം ഇഗ ഷ്യാങ്ടെക്കിനെ എതിരാളി അന്ന കലിൻസ്ക്യായ ഞെട്ടിച്ചു. ആദ്യസെറ്റ് അനായാസം ഇഗ നേടി. എന്നാൽ, രണ്ടാം സെറ്റിൽ ഇഗയുടെ ചുവട് പതറി. 1-6ന് അന്ന സെറ്റ് സ്വന്തമാക്കിയതോടെ ത്രില്ലർ പോരാട്ടമായി മാറി. ഒടുവിൽ 6-1, 1-6, 6-1 സ്കോറിന് ഇഗ ജയം സ്വന്തമാക്കി.

അമാൻണ്ടാ അനിസിമോവ 6-1, 6-4 സ്കോറിന് പെയ്റ്റണ്‍ സ്റ്റീർനസിനെയും എലീന റെയ്ബിക്കാന 6-2, 6-3 സ്കോറിന് തെരേസ വാലന്‍റോവയെയും പരാജയപ്പെടുത്തി. ജസീക്ക പെഗ്വല 6-3, 6-2ന് ഒക്സാന സെലഘമെറ്റേവയെ വീഴ്ത്തിയപ്പോൾ നിലവിലെ ചാന്പ്യൻ മാഡിസണ്‍ കീസ് 6-3, 6-3 സ്കോറിന് കരോളിന ഫ്ലിസ്കോവയെ മറികടന്ന് പ്രീക്വാർട്ടറിൽ പ്രവേശിച്ചു.

നവോമി പിന്മാറി

രണ്ട് തവണ ഓസ്ട്രേലിയൻ ഓപ്പണ്‍ ചാന്പ്യനായ നവോമി പരിക്കിനെ തുടർന്ന് മൂന്നാം റൗണ്ട് മത്സരത്തിന് മുന്പായി പിന്മാറുന്നതായി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. മൂന്നാം റൗണ്ടിൽ ഓസ്ട്രേലിയയുടെ മാഡിസണ്‍ ഇംഗ്ലിസായിരുന്നു ജാപ്പനീസ് താരത്തിന്‍റെ എതിരാളി. ഇതോടെ 2022ൽ ആഷ്‌ലി ബാർട്ടിക്കിന് ശേഷം ഓസ്ട്രേലിയൻ ഓപ്പണ്‍ 16-ാം റൗണ്ടിൽ പ്രവേശിക്കുന്ന ആദ്യ ഓസീസ് താരമായി ഇംഗ്ലിസ് മാറി.

Sports

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ; കാർലോസ് അല്‍കാരസ്, അരീന സബലെങ്ക പ്രീക്വാര്‍ട്ടറില്‍

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസിന്‍റെ മൂന്നാം റൗണ്ടില്‍ അട്ടിമറിയും മുന്നേറ്റവും. പുരുഷ സിംഗിള്‍സില്‍ ഒന്നാം നമ്പറായ സ്‌പെയിനിന്‍റെ കാര്‍ലോസ് അല്‍കാരസും വനിതാ നമ്പര്‍ വണ്‍ ബെലാറൂസിന്‍റെ അരീന സബലെങ്കയും പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു.

അതേസമയം, വനിതാ സിംഗിള്‍സില്‍ ഏഴാം സീഡായ ഇറ്റലിയുടെ ജാസ്മിന്‍ പൗളിനി, പുരുഷ സിംഗിള്‍സില്‍ 13-ാം നമ്പറായ റഷ്യയുടെ ആന്ദ്രെ റുബ്‌ലെവ് തുടങ്ങിയവര്‍ മൂന്നാം റൗണ്ടില്‍ പുറത്തായി. മിക്‌സഡ് ഡബിള്‍സില്‍ സാറ ഇറാനി - ആന്‍ഡ്രിയ വാവസോറിയും ഇന്നലെ പുറത്തായി.

സൂപ്പര്‍ അല്‍കാരസ്

പുരുഷ സിംഗിള്‍സ് മൂന്നാം റൗണ്ടില്‍ ഫ്രാന്‍സിന്‍റെ കൊറെന്‍റീന്‍ മ്യൂടെറ്റിനെ നേരിട്ടുള്ള സെറ്റുകള്‍ക്കു കീഴടക്കിയാണ് അല്‍കാരസ് പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചത്. സ്‌കോര്‍: 6-2, 6-4, 6-1. അല്‍കരാസിന്‍റെ 87-ാമത് ഗ്രാന്‍സ്‌ലാം മത്സര ജയമാണ്. ഓപ്പണ്‍ കാലഘട്ടത്തില്‍ ആദ്യ 100 മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ ഗ്രാന്‍സ്‌ലാം ജയമെന്നതില്‍ ബ്യോണ്‍ ബോര്‍ഗിനു (88) പിന്നില്‍ രണ്ടാം സ്ഥാനത്തും അല്‍കാരസ് എത്തി.

11-ാം സീഡായ റഷ്യയുടെ ഡാനില്‍ മെദ്‌വദേവ് അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തില്‍ ഹംഗറിയുടെ ഫാബിയന്‍ മരോസാനെ കീഴടക്കി പ്രീക്വാര്‍ട്ടറില്‍ ഇടംനേടി. ആദ്യ രണ്ട് സെറ്റ് നഷ്ടപ്പെട്ടശേഷം 6-7 (5-7), 4-6, 7-5, 6-0, 6-3നായിരുന്നു മെദ്‌വദേവിന്‍റെ ജയം.

മൂന്നാം സീഡായ ജര്‍മനിയുടെ അലക്‌സാണ്ടര്‍ സ്വരേവ് 26-ാം സീഡായ ബ്രിട്ടന്‍റെ കാമറോണ്‍ നോറിയെ കീഴടക്കി അവസാന 16ല്‍ എത്തി. സ്‌കോര്‍: 7-5, 4-6, 6-3, 6-1. ഓസ്‌ട്രേലിയയുടെ അലക്‌സ് ഡി മിനൗര്‍, കസാക്കിസ്ഥാന്‍റെ അലക്‌സാണ്ടര്‍ ബബ്ലിക് തുടങ്ങിയവരും പുരുഷ സിംഗിള്‍സ് പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു.

അര്‍ജന്‍റൈന്‍ താരം ഫ്രാന്‍സിസ്‌കൊ സെറുണ്ടോളോയാണ് 6-3, 7-6 (7-4), 6-3ന് റുബ്‌ലെവിനെ അട്ടിമറിച്ചത്.

സബലെങ്ക, ഗൗഫ്

വനിതാ സിംഗിള്‍സില്‍ ഒന്നാം നമ്പറായ അരീന സബലെങ്ക ഓസ്ട്രിയയുടെ അനസ്താസിയ പൊട്ടപോവയെയാണ് മൂന്നാം റൗണ്ടില്‍ കീഴടക്കിയത്. സ്‌കോര്‍: 7-6 (7-4), 7-6 (9-7). മൂന്നാം സീഡായ അമേരിക്കയുടെ കൊക്കൊ ഗൗഫ് സ്വന്തംനാട്ടുകാരിയായ ഹെയ്‌ലി ബാപ്റ്റിസ്റ്റിനെ 3-6, 6-0, 6-3നു കീഴടക്കി പ്രീക്വാര്‍ട്ടറില്‍ ഇടംനേടി. എട്ടാം സീഡ് റഷ്യയുടെ മിറ ആന്‍ഡ്രീവ, 12-ാം സീഡായ യുക്രെയ്‌നിന്‍റെ എലിന സ്വിറ്റോളിന തുടങ്ങിയവരും പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു.

അമേരിക്കയുടെ 29-ാം സീഡായ ഇവ ജോവിക്കാണ് ഏഴാം സീഡായ ജാസ്മിന്‍ പൗളിനിയെ അട്ടിമറിച്ചത്. സ്‌കോര്‍: 6-2, 7-6 (7-3).

Sports

ഓസ്ട്രേലിയൻ ഓപ്പണ്‍; സബലെങ്ക മൂന്നാം റൗണ്ടിൽ

മെൽബൺ: ലോക ഒന്നാം നന്പർ താരങ്ങൾ മൂന്നാം റൗണ്ടിൽ പ്രവേശിച്ച് ഓസ്ട്രേലിയൻ ഓപ്പണ്‍ ടെന്നീസ് എട്ടാം ദിനം അട്ടിമറികളില്ലാതെ കടന്നുപോയി. പുരുഷ സിംഗിൾസിൽ ഒന്നാം നന്പറായ കാർലോസ് അൽകരാസ്, മൂന്നാം സ്ഥാനക്കാരൻ അലക്സാണ്ടർ സ്വരേവ്, ആറാമൻ അലക്സ് ഡി മ്യുനർ എന്നിവരും വനിതാ സിംഗിൾസിൽ ഒന്നാം റാങ്കുകാരി അരീന സബലെങ്ക, കൊക്കോ ഗൗഫ്, ജാസ്മിൻ പൗളിനി എന്നിവരും മൂന്നാം റൗണ്ടിൽ പ്രവേശിച്ചു.

പുരുഷ സിംഗിൾസ്

ആദ്യ സെറ്റിൽ ശക്തമായ വെല്ലുവിളി അൽകരാസ് നേരിട്ടു. ഒടുവിൽ യാന്നിക് ഹാമന്നിൽ നിന്ന് 7-6ന് സെറ്റ് സ്വന്തമാക്കി. 6-3, 6-2 സ്കോറിന് തുടർന്നുള്ള സെറ്റുകൾ നേടി മൂന്നാം റൗണ്ടിലും കടന്നു. മഴയും പരിക്കും വില്ലനായ മത്സരത്തിൽ അലക്സാണ്ടർ സ്വരേവ് നാല് സെറ്റ് പോരാട്ടത്തിൽ (6-3, 4-6, 6-3, 6-4) അലക്സാഡ്രെ മ്യുള്ളറിനെ വീഴ്ത്തി. 40 മിനിറ്റ് മഴ നഷ്ടപ്പെടുത്തിയ മത്സരത്തിൽ സ്വരേവ് ആദ്യ സെറ്റ് നഷ്ടമാക്കിയശേഷം തുടർന്നുള്ള മൂന്നു സെറ്റുകൾ സ്വന്തമാക്കിയാണ് മൂന്നാം റൗണ്ടിൽ കടന്നത്. അലക്സാണ്ടർ ബുബ്ലിക്, ഡാനിൽ മെദ്‌വദേവ് എന്നിവരും മൂന്നാം റൗണ്ടിൽ കടന്നു.

വനിതാ സിംഗിൾസ്

സ്യൂസ്വാൻ ബായ്യെ 6-3, 6-1 ന് തകർത്ത് സബലെങ്ക അനായാസം മൂന്നാം റൗണ്ട് പ്രവേശനം നേടി. കൊക്കോ ഗൗഫ് 6-2, 6-2ന് ഒൽഗ ഡാനിലോവിക്കിനെ വീഴ്ത്തിയപ്പോൾ ജാസ്മിൻ പൗളിനി 6-2, 6-3ന് മഗ്ദലേന ഫ്രെച്ചിനെയും മിറ ആൻഡ്രീവ മരിയ സക്കാരിയെയും വീഴ്ത്തി മൂന്നാം റൗണ്ടിൽ കടന്നു.

പുരുഷ സിംഗിൾസിൽ ഇന്ന് യാന്നിക് സിന്നർ, നൊവാക് ജോക്കോവിച്ചടക്കമുള്ള താരങ്ങളും വനിതാ സിംഗിൾസിൽ ഇഗ ഷ്യാങ്ടെക്, അമാൻണ്ട അനിസിമോവ, മാഡിസണ്‍ കീസ് തുടങ്ങിയ മുൻനിരക്കാരും കോർട്ടിലെത്തും.

Sports

ഓസ്ട്രേലിയൻ ഓപ്പണ്‍: ചാന്പ്യന്മാർ രണ്ടാം റൗണ്ടിൽ

മെൽബൺ: ഓസ്ട്രേലിയൻ ഓപ്പണ്‍ ടെന്നീസ് കോർട്ടിൽ പുരുഷ- വനിതാ സിംഗിൾസ് ചാന്പ്യന്മാർ രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. നിലവിലെ പുരുഷ സിംഗിൾസ് ചാന്പ്യൻ ഇറ്റലിയുടെ യാനിക് സിന്നർ അനായാസ ജയം നേടിയപ്പോൾ വനിതാ സിംഗിൾസിൽ കിരീടാവകാശിയായ അമേരിക്കയുടെ മാഡിസണ്‍ കീസിന് ആദ്യ റൗണ്ടിൽ ശരിക്കും വിയർപ്പൊഴുക്കേണ്ടിവന്നു.

സീഡ് താരങ്ങളായ ലിയുഡ്മില സാംസോനോവ, ടാലോണ്‍ ഗ്രീക്സ്പൂർ, മായ ജോയിന്‍റ് എന്നിവർ ആദ്യ റൗണ്ടിൽ പുറത്തായതും മൂന്നാം ദിനം കണ്ടു.

സൂപ്പർ സിന്നർ

യാനിക് സിന്നർ ആദ്യ മത്സരത്തിൽ എതിരാളി ഫ്രഞ്ച് താരം ഹ്യൂഗോ ഗാസ്റ്റണെ മറികടന്ന് രണ്ടാം റൗണ്ടിലേക്കു മുന്നേറി. ആദ്യ സെറ്റ് 6-2നും രണ്ടാം സെറ്റ് 6-1നും സിന്നർ സ്വന്തമാക്കി. പിന്നാലെ, പരിക്കിനെത്തുടർന്ന് ഫ്രഞ്ച് താരം മത്സരത്തിൽനിന്നു പിന്മാറി.

അഞ്ചാം സീഡ് ലോറൻസോ മുസെറ്റി നാല് സെറ്റ് നീണ്ട പോരാട്ടത്തിൽ (4-6, 7-6, 7-5, 3-2) സ്കോറിന് റാഫേൽ കോളിംഗ്നനെ പരാജയപ്പെടുത്തി രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. എട്ടാം സീഡ് ബെൻ ഷെൽട്ടണ്‍ യുഗോ ഹംബർട്ടിനെയും ഒന്പതാം സീഡ് ടെയ്‌ലർ ഫ്രിറ്റ്സ് വാലെന്‍റിൻ റോയറെയും പരാജയപ്പെടുത്തി രണ്ടാം റൗണ്ടിൽ കടന്നു.

നോട്ട് ഈസി കീസ്

സീഡില്ലാത്ത യുക്രേനിയൻ താരം ഒലെക്സാന്ദ്ര ഒലിനിക്കോവയ്ക്കെതിരേ മാഡിസൺ കീസിന് ആദ്യ സെറ്റ് നേടുക എളുപ്പമായിരുന്നില്ല. 7-6(6) സ്കോറിനാണ് കീസ് ആദ്യ സെറ്റ് സ്വന്തമാക്കിയത്. എന്നാൽ, രണ്ടാം സെറ്റ് 6-1ന് കീസ് അനായാസം നേടി ചാന്പ്യന്‍റെ പോരാട്ടം പുറത്തെടുത്തു.

അഞ്ചാം സീഡ് എലെന റെബാക്കിന 6-4, 6-3 എന്ന സ്കോറിനും പത്താം സീഡ് ബെലിൻണ്ടാ ബെൻസിക് 6-0, 7-5നും അനായാസ ജയം നേടി രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. പതിനാറാം സീഡ് നവോമി ഒസാക്ക (6-3, 3-6, 6-4) മൂന്ന് സെറ്റ് പോരാട്ടത്തിൽ അന്‍റോണിയ റൂസിക്കിനെ വീഴ്ത്തി രണ്ടാം റൗണ്ടിൽ കടന്നു.

ഇന്ന് വന്പൻ പോരാട്ടങ്ങളുടെ ദിനം. നാലാം ദിനം രണ്ടാം റൗണ്ടിൽ പുരുഷ ലോക ഒന്നാം നന്പർ താരം കാർലോസ് അൽകരാസ്, വനിതാ ഒന്നാം നന്പർ താരം അരീന സബലെങ്ക, മൂന്നാം നന്പർ താരം കൊക്കോ ഗൗഫ് തുടങ്ങിയ കരുത്തരുടെ പോരാട്ടം നടക്കും.

Sports

ഓസ്ട്രേലിയൻ ഓപ്പണ്‍ ടെന്നീസ്; സൂപ്പർ താരങ്ങൾക്ക് വിജയ തുടക്കം

അരീന: ഓസ്ട്രേലിയൻ ഓപ്പണ്‍ പുരുഷ സിംഗിൾസിൽ സൂപ്പർ താരങ്ങളായ നൊവാക് ജോക്കോവിച്ച്, ഡാനിൽ മെദ്‌വദേവ്‌ അടക്കമുള്ള താരങ്ങൾക്ക് വിജയത്തുടക്കം. വനിതാ സിംഗിൾസിൽ രണ്ടാം സീഡ് ഇഗ ഷാങ്ടെക്, മൂന്നാം സീഡ് കൊക്കോ ഗൗഫ് അടക്കമുള്ള പ്രമുഖ താരങ്ങളും ജയം നേടി.

പുരുഷ സിംഗിൾസ്

ആദ്യ റൗണ്ട് മത്സരത്തിൽ പെട്രാ മാർട്ടിൻസിനെ നേരിട്ടുള്ള സെറ്റുകൾക്ക് അനായാസം ജോക്കോവിച്ച് പരാജയപ്പെടുത്തി രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. സ്കോർ: 6-3, 6-2, 6-2. പതിനൊന്നം സീഡ് മെദ്‌വദേവ്‌ ജാസ്പർ ഡി ജോംഗിനെ പരാജയപ്പെടുത്തി രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. 7-5, 6-2, 7-6 സ്കോറിനായിരുന്നു മെദ്‌വദേവിന്‍റെ ജയം.

ആറാം സീഡ് അലക്സ് ഡി മുനാർ- മാറ്റോ ബെറേറ്റിനി മത്സരം നടന്നില്ല. അതേസമയം ഏഴാം സീഡ് നുനോ ബോർഗസിനെ അട്ടിമറിച്ച് ഫെലിക്സ് ഓഗർ അലിയാസ്മിൻ രണ്ടാം റൗണ്ടിൽ കടന്നു. നാല് സെറ്റ് നീണ്ട പോരാട്ടത്തിൽ വാക്കോറവറിലൂടെയായിരുന്നു ഫെലിക്സ് ഓഗറിന്‍റെ മുന്നേറ്റം.

ആദ്യ സെറ്റ് 6-3ന് സ്വന്തമാക്കിയ നുനോ ബോർഗസിന് തുടർന്നുള്ള രണ്ട് സെറ്റുകൾ നഷ്ടമായി. 6-4, 6-4 സ്കോറിന് സെറ്റുകൾ ഫെലിക്സ്‌ സ്വന്തമാക്കി. നാലാം സെറ്റിലേക്ക് നീങ്ങവേ നുനോ ബോർഗസ് മത്സരത്തിൽനിന്നും പിൻമാറുകയായിരുന്നു.

വനിതാ സിംഗിൾസ്

വനിതാ സിംഗിൾസ് ആദ്യ റൗണ്ട് മത്സരത്തിൽ ഇഗ ഷാങ്ടെക് നേരിട്ടുള്ള സെറ്റുകൾക്ക് യൂ യുഹാനെ പരാജയപ്പെടുത്തി രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. ആദ്യ സെറ്റിൽ തുല്യ പോരാട്ടം നടന്നപ്പോൾ ഇഗ 7-6ന് സെറ്റ് സ്വന്തമാക്കി. രണ്ടാം സെറ്റ് 6-3ന് അനായാസം ഇഗ സ്വന്തമാക്കി മത്സരത്തിൽ ജയം നേടി.

മൂന്നാം സീഡ് കൊക്കോ ഗൗഫ് കമിലാ രാഖിമോവയെ അനായാസം കീഴട

 

 

 

ക്കി രണ്ടാം റൗണ്ടിൽ കടന്നു. 6-2, 6-3നായിരുന്നു ഗൗഫിന്‍റെ ജയം. നാലാം സീഡ് അമാന്‍ഡ അനിസിമോവ 6-3, 6-2 സ്കോറിന് സിമോണ വാൽടെർറ്റിനെയും ആറാം സീഡ് ജസീക്ക പെഗുല 6-2, 6-1 സ്കോറിന് അനസ്തീസിയ സാഖരോവയെയും പരാജയപ്പെടുത്തി രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. എട്ടാം സീഡ് മിറ ആൻഡ്രീവ മൂന്ന സെറ്റ് നീണ്ട പോരാട്ടത്തിൽ 4-6, 6-3, 6-0 സ്കോറിന് ഡോണ വേകിക്കിനെ പരാജയപ്പെടുത്തി രണ്ടാം റൗണ്ടിൽ പ്രവേശിച്ചു.

Sports

ഓസ്ട്രേലിയൻ ഓപ്പണിന് ഇന്നു തുടക്കം

മെൽബണ്‍: ഇന്ന് പുലർച്ചെ 5.30. ടെന്നീസ് കോർട്ടിൽ തീ പാറും. ലോക ഒന്നാം നന്പർ പുരുഷ സിംഗിൾസ് താരം കാർലോസ് അൽകരാസ്, ഒന്നാം നന്പർ വനിതാ സിംഗിൾസ് താരം ബലാറുസിന്‍റെ അരീന സബലങ്ക, അലക്സാണ്ടർ സ്വരേവ്, വീനസ് വില്യംസ്‌ തുടങ്ങി കരുത്തർ കളത്തിലിറങ്ങുന്നതോടെ ഓസ്ട്രേലിയൻ ഓപ്പണ്‍ ടെന്നീസിന് ആരംഭം. ഈ വർഷത്തെ ഗഗ്രാന്‍ഡ്‌ സ്ലാം ടെന്നീസ് സീസണിനും ഇതോടെ തുടക്കമാകും.

കിരീടം നിലനിർത്താൻ യാനിക് സിന്നർ, ഗ്രാന്‍ഡ്‌ സ്ലാം നേടുന്ന പ്രായം കുറഞ്ഞ താരമെന്ന നേട്ടത്തിനായി കാർലോസ് അൽകരാസ്, 25-ാം ഗ്രാന്‍ഡ്‌ സ്ലാം എന്ന ചരിത്രനേട്ടം കുറിക്കാൻ നൊവാക് ജോക്കോവിച്ച്. ഓസ്ട്രേലിയയിലെ മെൽബണ്‍ പാർക്ക് സീസണിലെ വന്പൻ പോരാട്ടങ്ങൾക്കും അട്ടിമറികൾക്കും വേദിയാകും. സോണി ലിവിൽ മത്സരങ്ങൾ തൽസമയം കാണാം.

 ഹാട്രിക്കിനായി സിന്നർ

ജർമൻ താരം അലക്സാണ്ടർ സ്വരേവിനെ കീഴടക്കി 2025 സീസണിൽ തന്‍റെ തുടർച്ചയായ രണ്ടാം കിരീടം നേടിയ ഇറ്റലിയുടെ യാന്നിക് സിന്നർ ഇത്തവണ ഹാട്രിക് നേട്ടമാണ് ലക്ഷ്യമിടുന്നത്. 2024ൽ സെർബിയൻ താരം ജോക്കോവിനെ വീഴ്ത്തിയാണ് ആദ്യകിരീടം നേടിയത്.

ഇത്തവണത്തെ മത്സരക്രമം അനുസരിച്ച് ഇരുവരും സെമിഫൈനലിൽ വരെ നേർക്കുനേർ പോരാട്ടമുണ്ടാകില്ല. ഹാർഡ് കോർട്ടിൽ സമഗ്രാധിപത്യം പുലർത്തുന്ന ഇരുപത്തിനാലുകാരൻ സിന്നറിന്് മുൻതൂക്കമുണ്ട്. ഫ്രഞ്ച് താരം ഹ്യൂഗോ ഗാസ്റ്റോണ് സിന്നറിന്‍റെ ആദ്യ മത്സരത്തിലെ എതിരാളി.

 

Sports

ഓസ്ട്രേലിയൻ ഓപ്പൺ ബാഡ്മിന്‍റൺ: ലക്ഷ്യ സെൻ ഫൈനലിൽ

മെൽബൺ: ഓസ്ട്രേലിയൻ ഓപ്പൺ ബാഡ്മിന്‍റണിൽ ഇന്ത്യയുടെ ലക്ഷ്യ സെൻ ഫൈനലിൽ. ഇന്ന് നടന്ന സെമിയിൽ ചൈനീസ് തായ്പേയ്‌യുടെ ചൗ ടിയൻ ചെനിനെ പരാജയപ്പെടുത്തിയാണ് ലക്ഷ്യ ഫൈനലിലേയ്ക്ക് മുന്നേറിയത്.

ആദ്യ ഗെയിം നഷ്ടപ്പെട്ട ലക്ഷ്യ അടുത്ത രണ്ട് ഗെയിമുകളിലും വിജയിക്കുകയായിരുന്നു. സ്കോർ 17-21, 24-22, 21-15. 86 മിനിറ്റാണ് മത്സരം നീണ്ടു നിന്നത്.

ഞായറാഴ്ചയാണ് ഫൈനൽ പോരാട്ടം. ജപ്പാന്‍റെ യുഷി ടനാക്കയാണ് ഫൈനലിൽ ലക്ഷ്യയുടെ എതിരാളി.

Latest News

Corehub Up