ടെഹ്റാൻ: ഇറാൻ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയ്യുടെ സംസ്കാരച്ചടങ്ങുകൾക്കിടെ ഏവരുടെയും ഹൃദയം തകർക്കുന്നൊരു കാഴ്ചയാണ് ടെഹ്റാനിലെ ഗ്രാൻഡ് മൊസല്ലയിൽ കണ്ടത്. ഖമനയ്യുടെ ഭൗതികശരീരത്തിനൊപ്പം അദ്ദേഹത്തിന്റെ 14 മാസം മാത്രം പ്രായമുള്ള കൊച്ചുമകളുടെ ചെറിയ ശവപേടകവും അന്ത്യയാത്രയ്ക്കായി വെച്ചിരുന്നു.
ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിലാണ് ഖമനയ്യുടെ കുടുംബത്തിലെ നിരവധി അംഗങ്ങൾ കൊല്ലപ്പെട്ടത്. ഈ ആക്രമണത്തിൽ തന്നെയാണ് 14 മാസം പ്രായമുള്ള കൊച്ചുമകൾ സഹ്റ മുഹമ്മദിയും കൊല്ലപ്പെട്ടത്. ഖമനയ്യുടെ മകൾ, മരുമകൻ, നിലവിലെ ഇറാൻ പരമോന്നത നേതാവായ മൊജ്തബ ഖമനയ്യുടെ ഭാര്യ എന്നിവരും ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
ഖമനയ്യുടെ പതാക പുതപ്പിച്ച ശവപേടകത്തോടൊപ്പം അദ്ദേഹത്തിന്റെ കൊച്ചുമകളുടേതും ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളുടെ പേടകങ്ങളും ചടങ്ങിൽ പ്രദർശിപ്പിച്ചിരുന്നു. ഇറേനിയൻ സൈനികരും ജനപ്രതിനിധികളും മതനേതാക്കളും വിദേശ നയതന്ത്രജ്ഞരും ചടങ്ങിൽ പങ്കെടുത്ത് ആദരാഞ്ജലികൾ അർപ്പിച്ചു.