Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BSNL

Idukki

ബിഎസ്എന്‍എല്‍ സേവനം മെച്ചപ്പെടുത്തും: എംപി

തൊടുപുഴ: ജില്ലയിലെ ബിഎസ്എന്‍എല്‍ നെറ്റ്‌‌വര്‍ക്ക് കവറേജും മറ്റ് അനുബന്ധ സേവനങ്ങളും കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ച് ഡീന്‍ കുര്യാക്കോസ് എംപിയുടെ നേതൃത്വത്തില്‍ അടിയന്തര അവലോകന യോഗം ചേര്‍ന്നു. ജില്ലയിലെ കണക്‌ടിവിറ്റി പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുന്നതിനുള്ള ചര്‍ച്ചകള്‍ യോഗത്തിലുണ്ടായി.

വിവിധ വാര്‍ഡുകളില്‍ ബിഎസ്എന്‍എല്‍ ശൃംഖല നേരിടുന്ന തടസങ്ങളും പരാതികളും കണ്ടെത്തുന്നതിനൊപ്പം പുതിയ മൊബൈല്‍ ടവറുകള്‍ അടിയന്തരമായി സ്ഥാപിക്കേണ്ട പ്രദേശങ്ങളെക്കുറിച്ചുള്ള നിര്‍ദേശങ്ങള്‍ തദ്ദേശ പ്രതിനിധികളില്‍നിന്നു നേരിട്ട് ശേഖരിക്കും. ഇതിനായി മണ്ഡലത്തിലെ മുഴുവന്‍ പഞ്ചായത്തുകളിലേക്കും മുനിസിപ്പാലിറ്റികളിലേക്കും എംപി നേരിട്ട് കത്തയയ്ക്കും. മുനിസിപ്പാലിറ്റികളില്‍ നെറ്റ്‌വര്‍ക്ക് കവറേജും ഫൈബര്‍ കണക്‌ടിവിറ്റിയും വര്‍ധിപ്പിക്കാനും ഗ്രാമപ്രദേശങ്ങളില്‍ ശൃംഖല കൂടുതല്‍ വ്യാപിപ്പിക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

നെറ്റ്‌വര്‍ക്ക് കവറേജ് തീരെ ലഭ്യമല്ലാത്ത ഭൂമിശാസ്ത്രപരമായി ഏറെ ദുഷ്‌കരമായ ആദിവാസി, പിന്നാക്ക മേഖലകളിലെ കണക്‌ടിവിറ്റി പ്രശ്‌നങ്ങള്‍ സമയബന്ധിതമായി പരിഹരിക്കും. ഇത്തരം പ്രദേശങ്ങളില്‍ പുതിയ മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കുന്നതിന് പ്രത്യേക മുന്‍ഗണന നല്‍കും. ഇടമലക്കുടി, മൂന്നാര്‍, ദേവികുളം, മറയൂര്‍, കാന്തല്ലൂര്‍ പഞ്ചായത്തുകളില്‍ ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥര്‍ നേരിട്ട് പരിശോധനകള്‍ നടത്തും. പ്രശ്‌നപരിഹാരത്തിനുള്ള വിശദമായ റിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്കകം സമപ്പിക്കണമെന്ന് എംപി നിര്‍ദേശം നല്‍കി.

യുഎസ്ഒഎഫ് ഫണ്ടുപയോഗിച്ച് ടവറുകള്‍ സ്ഥാപിക്കാന്‍ അനുമതി മുന്‍പ് ലഭിച്ചതും വനംവകുപ്പിന്‍റെയും തോട്ടങ്ങളുടെയും എന്‍ഒസി തുടങ്ങിയ വിവിധ അനുമതികള്‍ ലഭിക്കാത്തതുമൂലം മുടങ്ങിപ്പോയതുമായ എല്ലാ നിര്‍ദേശങ്ങളും പുനരുജ്ജീവിപ്പിക്കാന്‍ അടിയന്തരമായി സര്‍ക്കാര്‍തലത്തില്‍ ഇടപെടും. പുതുതായി ടവറുകള്‍ അനുവദിക്കേണ്ട അപേക്ഷകള്‍ പരിശോധിച്ച് തുടര്‍ നടപടി സ്വീകരിക്കും. മറ്റു കമ്പനികളുടെ ടവറുകള്‍ വാടക അടിസ്ഥാനത്തില്‍ ഉപയോഗിച്ച് ബിഎസ്എന്‍എലിന്‍റെ സേവനം വിപുലീകരിക്കുന്നതിനും നടപടിയെടുക്കും.

ബിഎസ്എന്‍എല്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനകീയവത്കരിക്കുന്നതിന് വാര്‍ഡ്തല വാട്‌സാപ്പ് ഗ്രൂപ്പുകള്‍ പ്രയോജനപ്പെടുത്തും. വരാനിരിക്കുന്ന ഗ്രാമസഭകളിലും വാര്‍ഡ് സഭകളിലും ഉദ്യാഗസ്ഥര്‍ നേരിട്ടെത്തി പുതിയ പദ്ധതികളെയും പരാതി പരിഹാരങ്ങളെയും കുറിച്ച് വിശദീകരിക്കും. സര്‍ക്കാരിന്‍റെ പുതിയ തീരുമാനമനുസരിച്ച് ബിഎസ്എന്‍എലിന്‍റെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിൽ സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് മുന്‍ഗണന നല്‍കി വാടകയ്ക്ക് ലഭ്യമാക്കുന്നതിന് നടപടി വേഗത്തിലാക്കുമെന്നും എംപി പറഞ്ഞു.

Business

ഒരു രൂപയ്ക്ക് പ്രീപെയ്ഡ് കണക്‌ഷന്‍: ഫ്രീഡം ഓഫറുമായി ബിഎസ്എന്‍എല്‍

പരവൂര്‍: ടെലികോം വിപണിയില്‍ തരംഗമാകാന്‍ ‘ഫ്രീഡം ഓഫറു’മായി പൊതുമേഖലാ സ്ഥാപനമായ ബിഎസ്എന്‍എല്‍. വെറും ഒരു രൂപയ്ക്ക് പുതിയ പ്രീപെയ്ഡ് കണക്‌ഷന്‍ സ്വന്തമാക്കാമെന്നതാണ് ഈ പ്രമോഷണല്‍ ഓഫറിന്‍റെ പ്രധാന ആകര്‍ഷണം.

പുതിയ കണക്‌ഷന്‍ എടുക്കുന്നവര്‍ക്കും മറ്റ് നെറ്റ്‌വര്‍ക്കുകളില്‍ നിന്ന് ബിഎസ്എന്‍എല്ലിലേക്ക് മാറുന്നവര്‍ക്കും (മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി) ഈ ആനുകൂല്യം ലഭ്യമാകും.

ഒരു രൂപയ്ക്ക് കണക്‌ഷന്‍ എടുക്കുന്നവര്‍ക്ക് ഒരു മാസത്തേക്ക് (30 ദിവസം) വിപുലമായ സേവനങ്ങളാണ് ബിഎസ്എന്‍എല്‍ വാഗ്ദാനം ചെയ്യുന്നത്. ഏത് നെറ്റ്‌വര്‍ക്കിലേക്കും പരിധിയില്ലാതെ വിളിക്കാനുള്ള അണ്‍ലിമിറ്റഡ് കോള്‍ സൗകര്യം, പ്രതിദിനം രണ്ട് ജിബി അതിവേഗ ഡാറ്റ, ദിവസേന 100 എസ്എംഎസ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. നിശ്ചിത ഡാറ്റാ പരിധി കഴിഞ്ഞാലും 40 കെപിബിഎസ് വേഗതയില്‍ ഇന്‍റര്‍നെറ്റ് ഉപയോഗിക്കാം. സിം കാര്‍ഡിന് പ്രത്യേകം തുക നല്‍കേണ്ടതില്ല.

തദ്ദേശീയമായി വികസിപ്പിച്ച 4 ജി സാങ്കേതികവിദ്യ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിഎസ്എന്‍എല്‍ ഈ ഓഫര്‍ അവതരിപ്പിച്ചിരിക്കുന്നത്. ഏപ്രില്‍ 30 വരെ മാത്രമേ ഈ ആനുകൂല്യം ലഭ്യമാകൂ. മറ്റ് ഓപ്പറേറ്റര്‍മാരില്‍ നിന്ന് മാറാന്‍ താത്പര്യമുള്ളവര്‍ **PORT മൊബൈല്‍ നമ്പര്‍** എന്ന് ടൈപ്പ് ചെയ്ത് **1900** എന്ന നമ്പറിലേക്ക് എസ്എംഎസ് അയച്ചാല്‍ മതിയാകും.

കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള ബിഎസ്എന്‍എല്‍ കസ്റ്റമര്‍ സര്‍വീസ് സെന്‍ററുകളുമായി ബന്ധപ്പെടാമെന്ന് അധികൃതര്‍ അറിയിച്ചു.

Kerala

ബിഎസ്എന്‍എല്‍, ട്രായ് എന്നിവയുടെ പേരില്‍ രാജ്യവ്യാപക സൈബര്‍ തട്ടിപ്പ്

പരവൂര്‍: ബിഎസ്എന്‍എല്‍, ടെലികോം റെഗുലേറ്ററി അഥോറിറ്റി ഒഫ് ഇന്ത്യ ( ട്രായ്) എന്നിവയുടെ പേരില്‍ മൊബൈല്‍ ഉപഭോക്താക്കളെ കബളിപ്പിക്കുന്ന പുതിയ സൈബര്‍ തട്ടിപ്പിനെതിരെ കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി.

കെവൈസി പുതുക്കിയില്ലെങ്കില്‍ 24 മണിക്കൂറിനുള്ളില്‍ സിം കാര്‍ഡ് ബ്ലോക്ക് ചെയ്യുമെന്ന തരത്തില്‍ പ്രചരിക്കുന്ന നോട്ടീസുകള്‍ വ്യാജമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇത്തരം തട്ടിപ്പുകളില്‍ വീഴരുതെന്നും ഡിജിറ്റല്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള ഭീഷണികളിലൂടെ പണം തട്ടാനാണ് സംഘം ശ്രമിക്കുന്നതെന്നും അധികൃതര്‍ അറിയിച്ചു.ബിഎസ്എന്‍എല്ലിന്‍റെ ലെറ്റര്‍ പാഡില്‍ വരുന്ന വ്യാജ സന്ദേശങ്ങളില്‍ കെവൈസി വെരിഫിക്കേഷന്‍ എക്‌സിക്യൂട്ടീവിനെ ഉടന്‍ ബന്ധപ്പെടാനാണ് ആവശ്യപ്പെടുന്നത്.

‘പ്രിയപ്പെട്ട ഉപഭോക്താവേ, നിങ്ങളുടെ സിം കെവൈസി ട്രായ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നു. 24 മണിക്കൂറിനുള്ളില്‍ സിം കാര്‍ഡ് ബ്ലോക്ക് ചെയ്യപ്പെടും. ഉടന്‍ വിളിക്കുക’-എന്നാണ് സന്ദേശത്തിന്‍റെ ഉള്ളടക്കം.

എന്നാല്‍ ഇത്തരം നോട്ടീസുകള്‍ ബിഎസ്എന്‍എല്‍ കോര്‍പറേറ്റ് ഓഫീസ് അയക്കാറില്ലെന്നും ബാങ്ക് വിവരങ്ങളോ വ്യക്തിഗത വിവരങ്ങളോ ആരുമായും പങ്കുവയ്ക്കരുതെന്നും അധികൃതര്‍ അറിയിച്ചു.

സൈബര്‍ കുറ്റകൃത്യങ്ങൾ പെരുകുന്നു

രാജ്യത്ത് സൈബര്‍ കുറ്റകൃത്യങ്ങള്‍ ഗണ്യമായി വര്‍ധിക്കുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥര്‍ അറിയിച്ചു. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം 2021-ല്‍ 52,974 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാനത്ത് 2023-ല്‍ ഇത് 86,420 ആയി ഉയര്‍ന്നു.

സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി വിവിധ സംസ്ഥാനങ്ങളില്‍ സൈബര്‍ ഫോറന്‍സിക് പരിശീലന ലാബുകള്‍ സ്ഥാപിക്കുന്നതിനായി 116.5 കോടിയുടെ സാമ്പത്തിക സഹായം സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. നിലവില്‍ 33 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഇത്തരം ലാബുകള്‍ പ്രവര്‍ത്തനസജ്ജമാണെന്നും അധികൃതര്‍ വ്യക്തമാക്കി.

Business

തരംഗമായി ബിഎസ്എൻഎൽ സ്പാർക്ക് പ്ലാൻ; കുറഞ്ഞ ചെലവിൽ കൂടുതൽ ഡാറ്റ

പരവൂർ: കുറഞ്ഞ ചെലവിൽ കൂടുതൽ ഡാറ്റ എന്ന ലക്ഷ്യത്തോടെ ബിഎസ്എൻഎൽ ഫൈബർ ബ്രോഡ് ബാൻഡ് പുതിയ പ്ലാൻ അവതരിപ്പിച്ചു.

‘സ്പാർക്ക് പ്ലാൻ’ എന്ന് പേരിട്ടിരിക്കുന്ന പ്ലാനിലൂടെ അതിവേഗ ഇന്‍റർനെറ്റും അൺലിമിറ്റഡ് കോളിംഗും ഉപയോക്താക്കൾക്ക് ലഭിക്കും. പ്രതിമാസം 3,300 ജിബി ഹൈ-സ്പീഡ് ഡാറ്റയാണ് ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്.

50 എംബി സ്പീഡിലായിരിക്കും പ്ലാൻ ലഭിക്കുക. പ്ലാൻ ലഭിക്കാൻ പ്രതിമാസം 399 രൂപയാണ് നൽകേണ്ടിവരിക. ആദ്യത്തെ 12 മാസത്തിനുശേഷം പ്ലാനിന് ഈടാക്കുന്ന ചാർജിൽ മാറ്റം വരും. 449 രൂപയായിരിക്കും ഒരു വർഷത്തിന് ശേഷം നൽകേണ്ടി വരിക.

ഹൈ-സ്പീഡ് ഇന്‍റർനെറ്റിനൊപ്പം ഇന്ത്യയിലെ ഏത് നെറ്റ്‌വർക്കിലേക്കും പരിധിയില്ലാത്ത വോയ്സ് കോളുകളും ഈ പ്ലാനിൽ ലഭിക്കും. എന്നാൽ, ഈ പ്ലാനിൽ ഒടിടി സബ്‌സ്‌ക്രിപ്ഷനുകൾ ലഭിക്കില്ല.

ബിഎസ്എൻഎല്ലിന്‍റെ ഈ ഫൈബർ പ്ലാൻ ആക്റ്റിവേറ്റ് ചെയ്യാനായി ഔദ്യോഗിക വാട്‌സ്ആപ് നമ്പറായ 1800 4444 എന്നതിലേക്ക് ‘HI’ എന്ന് സന്ദേശമയച്ചാൽ മതി. നിലവിൽ ഈ പ്ലാനിന് വൻ സ്വീകാര്യതയാണ് ലഭിക്കുന്നതെന്ന് ബിഎസ്എൻഎൽ അധികൃതർ വ്യക്തമാക്കി.

തെരഞ്ഞെടുക്കപ്പെട്ട മൊബൈൽ റിചാർജ് പ്ലാനുകളിലുള്ള 500എംബി അധിക ഡാറ്റയുടെ ഓഫറും ബിഎസ്എൻഎൽ നീട്ടിയിട്ടുണ്ട്. ക്രിസ്മസ് പുതുവത്സരത്തോട് അനുബന്ധിച്ച് പ്രഖ്യാപിച്ച ഓഫറുകളാണ് ജനുവരി 31 ന് വരെ നീട്ടിയിരിക്കുന്നത്. ഇതിനായി ഉപയോക്താക്കൾ അധിക തുക നൽകേണ്ടതില്ല.

Business

വൈ ഫൈ കോളിംഗ് രാജ്യവ്യാപകമാക്കി ബിഎസ്എൻഎൽ

ന്യൂഡൽഹി: വൈ ഫൈ കോളിംഗ് എന്നറിയപ്പെടുന്ന വോയ്സ് ഓവർ വൈ ഫൈ (VoWiFi) രാജ്യവ്യാപകമാക്കിയതായി ബിഎസ്എൻഎൽ അറിയിച്ചു. സെല്ലുലർ നെറ്റ്‌വർക്കുകളുടെ സഹായമില്ലാതെ വൈ ഫൈ നെറ്റ്‌വർക്കിലൂടെ വോയ്സ് കോളുകൾ നടത്താനും സന്ദേശങ്ങൾ അയയ്ക്കാനും കഴിയുന്ന സംവിധാനമായ വൈ ഫൈ കോളിംഗ് രാജ്യത്തെ എല്ലാ ഉപഭോക്താക്കൾക്കും ലഭ്യമായെന്ന് ബിഎസ്എൻഎൽ അറിയിച്ചു.

ദുർബലമായ മൊബൈൽ സിഗ്‌നലുള്ള പ്രദേശങ്ങളിൽ വ്യക്തവും വിശ്വസനീയവുമായ കണക്‌ടിവിറ്റി ഉറപ്പാക്കാൻ വോയ്സ് ഓവർ വൈ ഫൈ ഉപഭോക്താക്കളെ സഹായിക്കുന്നുണ്ട്.മിക്ക സ്മാർട്ട്ഫോണുകളിലും വോയ്സ് ഓവർ വൈ ഫൈ സംവിധാനം ലഭ്യമാണ്.

ഉപഭോക്താക്കൾക്ക് അവരുടെ ഫോണുകളിൽ വൈ ഫൈ കോളിംഗ് ഓപ്ഷൻ പ്രവർത്തനക്ഷമമാക്കിയാൽ മതി.സഹായത്തിനായി ഉപഭോക്താക്കൾക്ക് അടുത്തുള്ള ബിഎസ്എൻഎൽ ഉപഭോക്തൃ സേവനകേന്ദ്രം സന്ദർശിക്കാമെന്നും അല്ലെങ്കിൽ 18001503 ഹെൽപ്‌ലൈനിൽ ബന്ധപ്പെടാമെന്നും ബിഎസ്എൻഎൽ അറിയിച്ചു.

Business

ബിഎസ്എൻഎൽ 3 ജി സേവനങ്ങൾ നിർത്തുന്നു

പരവൂർ: പൊതുമേഖല ടെലികോം കന്പനിയായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്എൻഎൽ) 3 ജി സേവനങ്ങൾ അവസാനിപ്പിക്കുന്നു. ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ലെങ്കിലും ഇതിനുള്ള നടപടികൾ ആരംഭിച്ചുകഴിഞ്ഞു.

4 ജി സേവനങ്ങൾ രാജ്യവ്യാപകമായി അവതരിപ്പിച്ചതിനു പിന്നാലെയാണ് 3 ജി സേവനങ്ങൾ അവസാനിപ്പിക്കാൻ ബിഎസ്എൻഎൽ തീരുമാനിച്ചിട്ടുള്ളത്.

രാജ്യത്തു നിലവിൽ 9,74,81 4 ജി ടവറുകൾ ബിഎസ്എൻഎൽ സ്ഥാപിച്ചിട്ടുണ്ട്. ഇതിന്‍റെ എണ്ണം വർധിപ്പിക്കാനും നീക്കം തുടങ്ങിയിട്ടുണ്ട്. ബിഎസ്എൻഎല്ലിനു രാജ്യത്ത് 3 ജി ടവറുകൾ 58,919 എണ്ണമുണ്ട്. 3 ജി സേവനം നൽകുന്നതിനായി ബിഎസ്എൻഎല്ലുമായി സഹകരിക്കുന്ന ചൈനീസ് കമ്പനിയുമായുള്ള കരാർ ഉടൻ അവസാനിപ്പിക്കാനാണു തീരുമാനം. 3 ജി സേവനം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ സ്വീകരിക്കാൻ എല്ലാ സർക്കിളുകൾക്കും നിർദേശം നൽകിയിട്ടുണ്ട്.

2025 സെപ്റ്റംബർ വരെയുള്ള കണക്കുകൾപ്രകാരം 9.23 കോടി മൊബൈൽ വരിക്കാരാണ് ബിഎസ്എൻഎല്ലിനുള്ളത്. ഇതിൽ ഏഴു കോടി പേർ ഇപ്പോഴും 3 ജി സേവനങ്ങളാണ് ഉപയോഗിക്കുന്നത്. ഇത്രയും പേർക്കും ബിഎസ്എൻഎൽ ഓഫീസിലെത്തി 4 ജി സിമ്മുകൾ എടുക്കുന്നതിനുള്ള അവസരം നൽകും.

അതേസമയം ബിഎസ്എൻഎല്ലിന്‍റെ അധിക 4 ജി സൈറ്റുകളും 5 ജി അപ്ഗ്രേഡും ഉണ്ടാകുമെന്നാണ് അധികൃതർ നൽകുന്ന സൂചന. സമീപഭാവിയിൽത്തന്നെ 23,000 നാലാം തലമുറ (4 ജി) സൈറ്റുകൾകൂടി പുറത്തിറക്കും. കൂടാതെ സ്വകാര്യമേഖലയിലെ കമ്പനികളുമായി മത്സരിക്കുന്നതിന് അടുത്ത തലമുറ (5 ജി) സാങ്കേതിക വിദ്യയിലേക്ക് നെറ്റ്‌വർക്കുകളെ അപ്ഗ്രേഡ് ചെയ്യും.

ഇതുകൂടാതെ സ്വകാര്യ കമ്പനികളുമായി 5 ജി സേവനം പങ്കിടാനും ബിഎസ്എൻഎൽ ആലോചിക്കുന്നുണ്ട്.

Business

സ്വകാര്യ കമ്പനികളെ അമ്പരപ്പിച്ച് പുതിയ പ്ലാനുമായി ബിഎസ്എൻഎൽ

പരവൂർ: സ്വകാര്യ ഓപ്പറേറ്റർമാരെ അമ്പരിപ്പിച്ച് ബിഎസ്എൻഎൽ വീണ്ടും പുതിയ പ്രീപെയ്ഡ് പ്ലാൻ അവതരിപ്പിച്ചു. 50 ദിവസത്തേയ്ക്ക് 347 രൂപയാണ് പുതിയ പ്ലാനിന്‍റെ നിരക്ക്. ഈ പ്ലാനിൽ ഉപയോക്താക്കൾക്ക് പ്രതിദിനം രണ്ട് ജിബി ഡാറ്റ, അൺലിമിറ്റഡ് കോളിംഗ്, ദിവസേന 100 സൗജന്യ എസ്എംഎസുകൾ എണിവ ഉൾപ്പെടെ നിരവധി ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു.

നിലവിൽ രാജ്യത്തെ പ്രമുഖ ടെലികോം സേവന ദാതാക്കളിൽ ആരും ഇത്തരത്തിൽ 50 ദിവസം കാലാവധിയുള്ള പ്ലാനുകളൊന്നും നൽകുന്നില്ല. ഈ പ്ലാൻ അനുസരിച്ച് ഉപയോക്താക്കൾക്ക് പ്രതിദിനം ഏഴ് രൂപയിൽ താഴെ മാത്രമേ ചെലവ് വരുന്നുള്ളൂ എന്നതാണ് ബിഎസ്എൻഎൽ ഏറ്റവും വലിയ സവിശേഷതയായി എടുത്തുകാട്ടുന്നത്.

സ്വകാര്യ കമ്പനികളിൽ ഭൂരിഭാഗവും 56 ദിവസത്തെ പ്രീപെയ്ഡ് പ്ലാനുകളാണ് അവതരിപ്പിച്ചിട്ടുള്ളത്. ഇത് ബിഎസ്എൻഎലിന്‍റെ ഇപ്പോഴത്തെ ഓഫറിനേക്കാൾ ഇരട്ടിയോളം ചെലവേറിയതുമാണ്. ബിഎസ്എൻഎൽ അവരുടെ 50 ദിവസത്തെ പ്രീപെയ്ഡ് പ്ലാനിന്‍റെ വിശദാംശങ്ങൾ സമൂഹ മാധ്യമമായ എക്സിലൂടെയാണ് കഴിഞ്ഞ ദിവസം പങ്കുവച്ചത്.

ഈ പ്ലാനിൽ സൗജന്യ ദേശീയ റോമിംഗും ഉപയോക്താക്കൾക്ക് ലഭിക്കും. ഇത് കൂടാതെ ബിഐടിവി ആപ്പിലൂടെ ഉപയോക്താക്കൾക്ക് 350 ലധികം ലൈവ് ടിവി ചാനലുകൾ കാണാനും അവസരമുണ്ട്. വൈവിധ്യമാർന്ന ജനപ്രിയ സ്ട്രീമിംഗ് ആപ്പുകൾ ആസ്വദിക്കാനും അനുവദിക്കുന്ന സേവനമായ ബിഐടിവിയിലേക്ക് സൗജന്യ ആക്സസ് ആണ് ബിഎസ്എൻഎൽ നൽകുന്നത്.

ഈ വർഷം അവസാനമോ അടുത്ത വർഷം ആദ്യമോ ബിഎസ്എൻഎലിന്‍റെ 5-ജി സേവനം രാജ്യത്ത് ഉപയോക്താക്കൾക്ക് ലഭ്യമായി തുടങ്ങും. രാജ്യത്ത് ഉടനീളമുള്ള ടെലികോം സർക്കിളുകളിലേക്ക് ഈ സേവനം വ്യാപിപ്പിക്കുന്നതിന് മുമ്പ് ഡൽഹിയിലും മുംബൈയിലും പൈലറ്റ് പ്രോജക്ടായി മെയ്ഡ് ഇൻ ഇന്ത്യ 5-ജി സേവനം ഉടൻ ആരംഭിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

ഇതിന്‍റെ മുന്നോടിയായാണ് രാജ്യത്ത് ഉടനീളം കൂടുതൽ ഉപയോക്താക്കളെ ആകർഷിക്കുന്നതിനായി ഏറ്റവും ചെലവ് കുറഞ്ഞ പ്രീപെയ്ഡ് പ്ലാനുകളുമായി ബിഎസ്എൻഎൽ രംഗത്ത് വന്നിട്ടുള്ളത്. ക്രിസ്മസ്-പുതുവത്സരം പ്രമാണിച്ച് ഇതിലും ആകർഷകമായ പ്ലാനുകൾ അവതരിപ്പിക്കാനുള്ള തയാറെടുപ്പിലുമാണ് ബിഎസ്എൻഎൽ.

Business

സമ്മാൻ സീനിയർ സിറ്റിസൺ പ്ലാനുമായി ബിഎസ്എൻഎൽ

കൊച്ചി: ബിഎസ്എൻഎലിൽ മുതിർന്ന പൗരന്മാർക്കായി ഒരു വർഷം കാലാവധിയുള്ള സമ്മാൻ പ്രീപെയ്ഡ് മൊബൈൽ പ്ലാൻ ആരംഭിച്ചു.

1,812 രൂപയുടെ ഈ പ്ലാനിൽ 365 ദിവസത്തെ കാലാവധിയോടെ പരിധിയില്ലാത്ത കോളുകളും ദിവസേന 2 ജിബി ഡാറ്റയും 100 എസ്എംഎസും ലഭിക്കും.

ഇതിനുപുറമെ ഒടിടി സേവനങ്ങളും 500 ലൈവ് ചാനലുകളുമുള്ള ബിഐ ടിവി പ്രീമിയം സബ്സ്ക്രിപ്ഷനും ആറു മാസത്തേക്ക് സൗജന്യമാണ്. ഈ പ്ലാൻ പുതിയ കണക്‌ഷനുകൾക്കും മൊബൈൽ നമ്പർ പോർട്ട് ചെയ്യുന്നവർക്കും നവംബർ 18 വരെ ലഭിക്കും.

Latest News

Corehub Up