Thu, 13 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Balaramapuram

Thiruvananthapuram

ബാലരാമപുരം പഞ്ചായത്തിന്‍റെ ചന്തയിലെ അനധികൃത കച്ചവടം ഒഴിപ്പിച്ചു

നെയ്യാറ്റിന്‍കര: ബാലരാമപുരം പഞ്ചായത്തിന്‍റെ നിയന്ത്രണത്തിലുള്ള ചന്തയിലെ അനധികൃത കച്ചവടവും നടപ്പാത കൈയേറ്റവും ഒഴിപ്പിച്ചു. പ്രതിഷേധവുമായി വ്യാപാരികള്‍. ഇന്നു പഞ്ചായത്ത് കമ്മിറ്റി യോഗം ചേരും. ചന്തയില്‍ കെട്ടിയിരുന്ന ഷെഡുകളും പൊളിച്ചുമാറ്റി. ഓണം അടുത്തെത്തിയതോടെ ബാലരാമപുരത്ത് തിരക്കു വര്‍ധിച്ചത് കണക്കിലെടുത്താണു നടപ്പാത കൈയേറ്റത്തിനെതിരേ നടപടി സ്വീകരിച്ചതെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.

Kerala

വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ; പോലീസ് അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം: വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ബാലരാമപുരം കോട്ടുകാൽ സ്വദേശി ശോഭനയുടെ (62) മൃതദേഹമാണ് ശനിയാഴ്ച രാവിലെ കണ്ടെത്തിയത്.

എന്താണ് സംഭവിച്ചതെന്ന കാര്യത്തിൽ വ്യക്തതയില്ലെന്ന് പോലീസ് പറഞ്ഞു. ശോഭനയുടെ ഭർത്താവ് സുധാകരൻ കൂലിപ്പണിക്കാരനാണ്. രണ്ട് മക്കളുണ്ട്. സംഭവ സമയത്ത് ഇവരാരും വീട്ടിലുണ്ടായിരുന്നില്ല.

മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

Kerala

പാർക്കിംഗിനെച്ചൊല്ലി തർക്കം; ഓട്ടോ ഡ്രൈവർമാർ തമ്മിലടിച്ചു

തിരുവനന്തപുരം: ബാലരാമപുരത്ത് പാർ‌ക്കിംഗിനെ തുടർന്നുള്ള തർക്കത്തിൽ സഹപ്രവർത്തകന്‍റെ പല്ല് അടിച്ചുതെറിപ്പിച്ച ഓട്ടോ ഡ്രൈവർ പിടിയിൽ. കാവിൻപുറം ചരലുവിള പുത്തൻ വീട്ടിൽ അരുൺ രാജ് ആണ് കേസിൽ അറസ്റ്റിലായത്.

അന്തിയൂർ സ്വദേശി മോഹനൻ നായർക്ക് ആണ് മർദനമേറ്റത്. ഓട്ടോ പാർക്ക് ചെയ്യുന്നതിൽ ഉണ്ടായ തർക്കം മർദനത്തിൽ കലാശിക്കുകയായിരുന്നു. പനയറക്കുന്ന് ഓട്ടോ സ്റ്റാന്‍റിൽ ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം.

ഇരുവരും തമ്മിൽ നേരത്തെ പാർക്കിംഗിനെ ചൊല്ലിയുള്ള തർക്കം നിലനിന്നിരുന്നു. കഴിഞ്ഞ ദിവസം വീണ്ടും തർക്കത്തിലേർപ്പെടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

 

Latest News

Corehub Up