പാറ്റ്ന: ബിഹാറിലെ മുസാഫർപുരിൽ ട്രക്ക് മറിഞ്ഞ് ദമ്പതികൾക്ക് ഗുരുതരമായി പരിക്കേറ്റു. എന്നാൽ സംഭവസ്ഥലത്ത് തടിച്ചുകൂടിയ ആളുകൾ പരിക്കേറ്റവരെ സഹായിക്കുന്നതിന് പകരം വാഹനത്തിൽ നിന്ന് തെറിച്ചുവീണ മാമ്പഴങ്ങൾ എടുത്തുകൊണ്ടുപോയി.
അപകടത്തിൽ ഗുരുതര പരിക്കേറ്റ ഭർത്താവ് മരിച്ചു. ഭാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ദേശീയപാത 27-ലാണ് അപകടമുണ്ടായത്. അജയ് പാസ്വാൻ(40) ഭാര്യ സാന്താര ദേവിയോടൊപ്പം പശ്ചിമ ബംഗാളിൽ നിന്നും മുസാഫർപുരിലേക്ക് ട്രക്കിൽ മാമ്പഴവുമായി വരുന്നതിനിടെയാണ് അപകടമുണ്ടായത്.
സംഭവത്തിന് പിന്നാലെ സ്ഥലത്ത് തടിച്ചുകൂടിയ ജനക്കൂട്ടം പരിക്കേറ്റവരെ സഹായിക്കുന്നതിന് പകരം റോഡിൽ ചിതറി കിടന്ന മാമ്പഴം ശേഖരിച്ചുകൊണ്ടുപോയി. പോലീസ് സ്ഥലത്തെത്തിയാണ് ദമ്പതികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
എന്നാൽ ഗുരുതര പരിക്കേറ്റ അജയ് പാസ്വാൻ ചികിത്സയ്ക്കിടെ മരിച്ചു. ഭാര്യ ചികിത്സയിലാണ്.