ന്യൂയോർക്ക്: ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധത്തിന്റെ പേരിൽ ഗേറ്റ് ഫൗണ്ടേഷൻ ജീവനക്കാരോടു മാപ്പു ചോദിച്ച് ശതകോടീശ്വരൻ ബിൽ ഗേറ്റ്സ്.
രണ്ടു റഷ്യൻ സ്ത്രീകളുമായി തനിക്കു ബന്ധമുണ്ടായിരുന്നുവെന്ന് ബിൽ ഗേറ്റ്സ് സമ്മതിച്ചു.
എന്നാൽ, താൻ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നു ബിൽ ഗേറ്റ്സ് പറഞ്ഞു. 2011ലാണ് താൻ എപ്സ്റ്റീനെ കണ്ടതെന്ന് ഗേറ്റ്സ് കൂട്ടിച്ചേർത്തു.