ആലപ്പുഴ: 72 -ാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ ജേതാക്കളായി അരോമ. മില്ലിസെക്കൻഡുകളുടെ മാത്രം വ്യത്യാസത്തിലാണ് അരോമ കിരീടം സ്വന്തമാക്കിയത്. ഫൈനലിൽ അരോമ 4:23.328 എന്ന സമയത്തിൽ ഫിനിഷ് ചെയ്തു.
4:23.448 സമയത്തിൽ ഫിനിഷ് ചെയ്ത നടുഭാഗം രണ്ടാം സ്ഥാനവും 4:23.770 സമയത്തിൽ വീയപുരം മൂന്നാം സ്ഥാനവും നേടി. 4:24.015 സമയത്തിൽ മേൽപാടം നാലാം സ്ഥാനത്തെത്തി.
ആദ്യമായാണ് അരോമ മത്സരത്തിനെത്തുന്നത്. ഇതോടെ പുതുചരിത്രം കൂടിയാണ് അരോമ കുറിച്ചത്.
22 ചുണ്ടൻവളങ്ങൾ ഉൾപ്പെടെ 71 കളിവള്ലങ്ങളാണ് ഇത്തവണ മത്സരത്തിൽ പങ്കെടുത്തത്. ഉച്ചയ്ക്കു രണ്ടിന് മുഖ്യമന്ത്രി വി.ഡി. സതീശൻ വളംകളി ഉദ്ഘാടനം ചെയ്തു. കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത്, കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, മന്ത്രിമാരായ രമേശ് ചെന്നിത്തല, എം. ലിജു, പി.സി. വിഷ്ണുനാഥ്, ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ, എം.പിമാരായ കെ.സി. വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.