Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Border

Kannur

അതിർത്തിയിൽ കേരള-കർണാടക എക്സൈസ് സംയുക്ത പരിശോധന

ഇരിട്ടി: ഓണം സ്പെഷൽ ഡ്രൈവിന്‍റെ ഭാഗമായി എക്സൈസ് സംഘം പരിശോധന കർശനമാക്കി. അന്തർസംസ്ഥാന അതിർത്തിയായ കൂട്ടുപുഴയിൽ കേരള-കർണാകട എക്സൈസ് സംയുക്ത പരിശോധനയും ആരംഭിച്ചു. ഉത്സവ സീസണിൽ കർണാടകയിൽനിന്ന് കേരളത്തിലേക്ക് രാസലഹരി, മയക്കുമരുന്ന്, നിരോധിത പുകയില ഉത്പന്നങ്ങൾ എന്നിവ കടത്തുന്നത് തടയുന്നതിന്‍റെ ഭാഗമായാണ് പരിശോധന ശക്തമാക്കിയത്.

കൂട്ടുപുഴ പുതിയ പാലത്തിന് സമീപത്തെ കേരള എക്സൈസ് ചെക്ക്പോസ്റ്റിനോടു ചേർന്നാണ് കർണാടക എക്സൈസ് സംഘവും കേരള സംഘവും പരിശോധന നടത്തുന്നത്. പാലം കടന്ന് കർണാടകയുടെ ഭാഗത്തും ഇരു സംസ്ഥാന സംഘങ്ങളും സംയുക്തമായി പരിശോധന നടത്തി. വരും ദിവസങ്ങളിലും മിന്നൽ പരിശോധന തുടരും.

യാത്രാവാഹനങ്ങളും നിരീക്ഷണത്തിൽ

കർണാടകയിൽനിന്ന് കേരളത്തിലേക്ക് വരുന്ന ചരക്കുവാഹനങ്ങൾക്കു പുറമേ യാത്രാ വാഹനങ്ങളും കർശനമായി പരിശോധനയ്ക്കു വിധേയമാക്കുന്നുണ്ട്. ഇരുചക്രവാഹനങ്ങൾ മുതൽ ബസുകൾ വരെയുള്ള വാഹനങ്ങൾ പരിശോധിച്ച ശേഷമാണ് കേരളത്തിലേക്ക് കടത്തിവിടുന്നത്.

ഓണം സ്പെഷൽ ഡ്രൈവിന്‍റെ ഭാഗമായി കൂട്ടുപുഴ അതിർത്തിയിൽ 24 മണിക്കൂറും പരിശോധന സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇതിനു പുറമെയാണ് ഇരു സംസ്ഥാനങ്ങളിലെയും എക്സൈസ് സംഘങ്ങളുടെ സംയുക്ത പരിശോധന. ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ അഞ്ചുപേർ വീതമുള്ള രണ്ട് സംഘങ്ങളാണ് രണ്ട് ഷിഫ്റ്റുകളിലായി ചെക്സ്റ്റിൽ പ്രവർത്തിക്കുന്നത്.

അതേ സമയം പുതിയ രീതികളിൽ ലഹരി വസ്തുക്കൾ കടുത്തുന്നത് എക്സൈസ് സംഘത്തിന് വെല്ലുവിളി ഉയർത്തുന്നുണ്ട്. റോഡിനോട് ചേർന്ന വനപ്രദേശത്തെ ഊടുവഴികളിലൂടെ ലഹരിവസ്തുക്കൾ കാൽനടയായി കടത്തുന്നുണ്ടെന്നാണ് രഹസ്യാന്വേഷണത്തിന് ലഭിച്ച വിവരം ഇതു കണ്ടെത്തി തടയാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. കർണാടക സംഘത്തിൽ വിരാജ്പേട്ട സബ് ഡിവിഷൻ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് എക്സൈസ് വി. ചന്ദ്രപ, എക്സൈസ് ഇൻസ്പെക്ടർ യശ്വന്ത് കുമാർ, എക്സൈസ് സബ് ഇൻസ്പെക്ടർ കെ.ജി. കേശവ ഗൗഡ, മടിക്കേരി സ്പെഷൽ സ്ക്വാഡ് ഇൻസ്പെക്ടർ സന്തോഷ് കുമാർ, ഡ്രൈവർ സി.സി. അഭിഷേക് എന്നിവർ പങ്കെടുത്തു.

കേരള സംഘത്തിൽ ഇരിട്ടി എക്സൈസ് സിഐ സി. രജിത്, എക്സൈസ് ഇൻസ്പെക്ടർമാരായ സൻഫീർ മുഹമ്മദ്, എൽദോ ജോർജ്, എക്സൈസ് എ.എസ.ഐമാരായ പി. ബഷീർ, കെ. ഉമ്മർ, ടി. ബഷീർ, സിവിൽ എക്സൈസ് ഓഫീസർമാരായ എ.എം. ബിനീഷ്, ടി.പി. അഭിജിത്, സി.വി. റജിൽ, വനിതാ എക്സൈസ് ഓഫീസർ ശ്രീജ എസ്. കുമാർ എന്നിവർ പങ്കെടുത്തു.

International

റാഫ അതിർത്തി തുറന്നു

കയ്റോ: ഗാസയ്ക്കും ഈജിപ്തിനും ഇടയിലുള്ള റാഫ അതിർത്തി ഇസ്രയേൽ ഇന്നലെ തുറന്നുകൊടുത്തു. ഗാസയിൽനിന്ന് പുറംലോകത്തെത്താനുള്ള ഏക വഴിയാണ് റാഫ അതിർത്തി. ഹമാസുമായുള്ള യുദ്ധത്തിനിടെ രണ്ടു വർഷം മുന്പാണ് അടച്ചത്.

സുരക്ഷാ സംവിധാനങ്ങളും നടപടിക്രമങ്ങളും പരിശോധിച്ചുറപ്പിച്ച ഇന്നലെ വളരെ കുറച്ചുപേരെയേ അതിർത്തി കടക്കാൻ അനുവദിച്ചുള്ളൂ. അടിയന്തര ചികിത്സാ സഹായം ആവശ്യമുള്ള 50 പലസ്തീനികളെ ഗാസ വിടാൻ അനുവദിച്ചുവെന്നാണ് റിപ്പോർട്ട്. ഈജിപ്തിൽനിന്ന് സഹായ വസ്തുക്കൾ നിറച്ച ലോറികളെ ഗാസയിലേക്കു കടക്കാനും അനുവദിച്ചു.

ഇന്നു മുതൽ മുൻകൂർ അനുമതി നേടിയ 150-200 പേരെ ഗാസയ്ക്ക് അകത്തേക്കും പുറത്തേക്കും കടത്തിവിടും. ഇതിന് മുൻകൂർ അനുമതി വേണം. അടിയന്തര വൈദ്യസഹായം ആവശ്യമുള്ളതും യുദ്ധത്തിന്‍റെ ആദ്യദിനങ്ങളിൽ ഗാസയിൽനിന്ന് പലായനം ചെയ്തവരുമായ 20,000 പേരുടെ മുൻഗണനാ പട്ടിക ഇതിനായി തയാറാക്കിയിട്ടുണ്ട്.

യുഎസ് പ്രസിഡന്‍റ് ട്രംപിന്‍റെ ഗാസ സമാധാന പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്‍റെ ഭാഗമായിട്ടാണ് റാഫ അതിർത്തി തുറന്നത്.പലസ്തീൻ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ ഇസ്രേലി മൃതദേഹങ്ങളിൽ അവസാനത്തേതും വീണ്ടെടുത്ത ശേഷമാണ് റാഫ അതിർത്തി തുറക്കാൻ ഇസ്രയേൽ തയാറായത്.

National

നിയന്ത്രണരേഖയിലെ സ്ഥിതിഗതികൾ വിലയിരുത്താൻ; ഇന്ത്യ-ചൈന സൈനികതല ചർച്ച

ന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ യഥാർഥ നിയന്ത്രണരേഖയിൽ (എൽഎസി) സമാധാനവും സുരക്ഷയും നിലനിർത്തുന്നതു ലക്ഷ്യമിട്ട് ഇന്ത്യയും ചൈനയും ഉന്നതതല സൈനിക ചർച്ചകൾ വീണ്ടും ആരംഭിച്ചു.

ഇന്ത്യൻ ഭാഗത്തുള്ള മോൾഡോ ചുഷുൽ അതിർത്തി മീറ്റിംഗ് പോയിന്‍റിൽ 23-ാമത് കോർ കമാൻഡർതല ചർച്ചകൾ നടന്നതായി ചൈനീസ് പ്രതിരോധമന്ത്രാലയം വ്യക്തമാക്കി.

പടിഞ്ഞാറൻ അതിർത്തിഭാഗത്തിന്‍റെ നടത്തിപ്പിനെക്കുറിച്ച് ഇരുരാജ്യങ്ങളും കൃത്യമായ ആശയവിനിമയത്തിൽ ഏർപ്പെട്ടതായാണു ചൈനീസ് പ്രതിരോധമന്ത്രാലയം അറിയിച്ചത്. എന്നാൽ കേന്ദ്രസർക്കാർ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല.

ജൂലൈയിലാണ് ഇരുരാജ്യങ്ങളും ഇക്കാര്യത്തിൽ അവസാന ചർച്ച നടത്തിയത്. അതിർത്തിപ്രദേശങ്ങളിൽ സമാധാനം നിലനിർത്തുന്നതിനുള്ള നടപടികൾ തൃപ്തരാണെന്ന് ജൂലൈയിൽ നടന്ന ചർച്ചകൾക്കുശേഷം കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ക്രമേണ സാധാരണ നിലയിലാക്കുന്നതിനുള്ള ഒരു നല്ല ചുവടുവയ്പായിട്ടാണ് കേന്ദ്രം അന്നു നടപടികളെ കണ്ടത്. 2020ൽ ഗാൽവൻ താഴ്‌വരയിൽ ഏറ്റുമുട്ടിയതിനുശേഷം കഴിഞ്ഞവർഷം അവസാനം മുതലാണ് സമാധാന നടപടികളിലേക്ക് ഇരുരാജ്യങ്ങളും കടന്നത്.

Latest News

Corehub Up