ശ്രീനഗർ: ജമ്മു കഷ്മീരിലെ ഗന്തർബാൽ ജില്ലയിൽ തീർഥടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് 39 പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു അപകടം.
അമർനാഥ് ഗുഹാക്ഷേത്രത്തിൽ നിന്ന് മടങ്ങിവരികയായിരുന്ന തീർഥാടകരുമായി പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. അമിതവേഗത്തിൽ എത്തിയ ബസ് റോഡിലെ വളവിൽ വച്ച് നിയന്ത്രണം വിട്ട് സമീപത്തെ ഒരു വീടിനു മുകളിലേക്ക് മറിഞ്ഞു. അപകടസമയത്ത് വീടിനുള്ളിൽ ആരും ഉണ്ടായിരുന്നില്ല.
നാട്ടുകാരും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്നാണ് പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തിൽ പോലീസ് മേൽനടപടി സ്വീകരിച്ചിട്ടുണ്ട്.