ചെന്നൈ: തമിഴ്നാട്ടിൽ ഉപതെരഞ്ഞെടുപ്പിനുള്ള സ്റ്റേ മദ്രാസ് ഹൈക്കോടതി ഈ മാസം 28 വരെ നീട്ടി. വിജയ് ഒഴിഞ്ഞ തിരുച്ചിറപ്പള്ളി ഈസ്റ്റ് അടക്കം അഞ്ച് നിയമസഭാ മണ്ഡലങ്ങൾക്കാണ് ഉത്തരവ് ബാധകം. കരൂർ, വിരളിമലൈ, പെരുന്തുറൈ, അംബാസമുദ്രം എന്നിവിങ്ങളാണ് സ്റ്റേയുള്ള മറ്റ് മണ്ഡലങ്ങൾ. തെരഞ്ഞെടുപ്പ് ഹർജികൾ നിലവിലുള്ളതിനാലാണ് വിലക്ക്.
തെരഞ്ഞെടുപ്പ് ഹർജി ഇല്ലാത്ത രണ്ട് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഇന്നലെ പ്രഖ്യാപിച്ചിരുന്നു. മധുരാന്തകം, ധരാപുരം എന്നീ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഒക്ടോബർ ആറിനാണ് വോട്ടെടുപ്പ്. ഒൻപതിന് വോട്ടെണ്ണലും ഫ്രഖ്യാപനവും നടക്കും. സെപ്റ്റംബർ 16 ആണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. സൂക്ഷ്മപരിശോധന 17നും പത്രിക പിൻവലിക്കാനുള്ള അവസാന തീയതി 19മാണ്.