NRI
കലിഫോർണിയ: ഓറഞ്ച് കൗണ്ടിയിൽ സ്ഫോടന ഭീഷണിയെത്തുടർന്ന് ആളുകൾക്ക് ഒഴിയാൻ നിർദേശം നൽകി അധികൃതർ. രാസ സ്ഫോടന ഭീഷണിയെ തുടർന്ന് നാൽപതിനായിരത്തോളം ആളുകൾക്കാണ് അടിയന്തരമായി ഒഴിഞ്ഞുപോകാൻ അധികൃതർ നിർദേശം നൽകിയത്.
ഗാർഡൻ ഗ്രോവിലെ എയ്റോസ്പേസ് നിർമാണ ശാലയിലെ ടാങ്കിൽ സൂക്ഷിച്ചിരിക്കുന്ന "മെഥിൽ മെതാക്രിലേറ്റ്' എന്ന വിഷലിപ്തമായ രാസവസ്തുവിന്റെ വാൽവുകളുടെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് കാരണം.
ടാങ്ക് പൊട്ടിത്തെറിക്കാതിരിക്കാൻ രാജ്യത്തെ വിദഗ്ധർ ശ്രമിച്ചുവരികയാണ്. നിലവിൽ ടാങ്കിന് മുകളിലേക്ക് തുടർച്ചയായി വെള്ളം സ്പ്രേ ചെയ്ത് താപനില നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്.
തീപിടിക്കാൻ സാധ്യതയുള്ളതും ശ്വസിച്ചാൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നതുമായ രാസവസ്തുവാണ് മെഥിൽ മെതാക്രിലേറ്റ്.
നിലവിൽ ആർക്കും ആരോഗ്യപ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും കടുത്ത ജാഗ്രതയിലാണ് അധികൃതർ.
NRI
ലോസ് ആഞ്ചലസ്: വാലി മലയാളി അസോസിയേഷൻ ഓഫ് സതേൺ കലിഫോർണിയ ഒരുക്കുന്ന കരിയര്‍ ഡേ ഞായറാഴ്ച ഉച്ചയ്ക്ക് 2.30 മുതൽ നടത്തപ്പെടും.
വിവിധ മേഖലകളില്‍ പ്രഗത്ഭരായവര്‍ കരിയര്‍ ഡേയ്ക്ക് നേതൃത്വം നല്‍കും. കരിയർ ഡേയിൽ മിഡിൽ സ്കൂൾ, ഹൈസ്കൂൾ, കോളജ് വിദ്യാർഥികൾക്കായിട്ടുള്ള സെമിനാറുകൾ സംഘടിപ്പിച്ചിരിക്കുന്നു.
വിവിധങ്ങളായ ജോലി സാധ്യതകളേറിയ ഡോക്ടർ, നഴ്സ്, ലോയർ, എൻജിനിയർ, റിയൽ എസ്റ്റേറ്റ്, ബിസിനസ്, ഫിസിക്കൽ തെറാപ്പി, ടീച്ചിംഗ്, ഐടി, ഫാർമസി തുടങ്ങിയവയെക്കുറിച്ച് കരിയര്‍ ഡേയില്‍ വിദഗ്ദരാല്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ലഭിക്കും.
OPTION ONE HALL, 10120 Canoga Ave, Chatsworth, CA91311.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ഷീബ ജോസഫ് - 3238071121, ജാസ്മിന് പുന്നൂസ് - 7733083716.
NRI
കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിൽ ഇന്ത്യൻ വംശജനായ സിഖ് യുവാവിനെ പട്ടാപ്പകൽ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ട്രേസി സ്വദേശിയായ അവതാർ സിംഗ് (57) ആണ് കൊല്ലപ്പെട്ടത്.
പ്രതികൾ മറ്റൊരാളെ ലക്ഷ്യമിട്ടാണ് എത്തിയതെന്നും അവതാറിനെ അബദ്ധത്തിൽ തട്ടിക്കൊണ്ടുപോയതാണെന്നും പോലീസ് വ്യക്തമാക്കി. കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ ട്രേസിയിലെ ഗുരുദ്വാരയ്ക്കു മുന്നിൽ വച്ചാണു സംഭവം.
മൂന്നു പേർ അവതാറിനെ ബലമായി എസ്യുവി കാറിൽ വലിച്ചിഴച്ച് കൊണ്ടുപോകുകയായിരുന്നു. പ്രതികളെ അവതാർ തടയാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. രാത്രി ഒൻപതോടെ ഭാര്യ ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് അവതാറിനെ കാണാനില്ലെന്ന വിവരം അറിയുന്നത്. തുടർന്ന് പോലീസിൽ അറിയിച്ചു.
പോലീസ് നടത്തിയ തെരച്ചിലിൽ, വെള്ളിയാഴ്ച ലേക്ക് ബെറിയേസയ്ക്ക് സമീപം മൃതദേഹം കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ 23 വർഷമായി ഗുരുദ്വാരയിലെ പ്രധാന പാചകക്കാരനായി സേവനം അനുഷ്ഠിക്കുകയായിരുന്നു അവതാർ സിംഗ്.
മാസം തികയാതെ പ്രസവിച്ച ആറുമാസം പ്രായമുള്ള മൂന്നു കുഞ്ഞുങ്ങൾ അടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു അദ്ദേഹം.
കഠിനാധ്വാനിയും സ്നേഹസമ്പന്നനുമായ അദ്ദേഹം എല്ലാവരെയും സ്വന്തം കുടുംബാംഗങ്ങളെപ്പോലെയാണ് കണ്ടിരുന്നതെന്ന് സഹപ്രവർത്തകർ ഓർമിച്ചു. പ്രതികളെ കണ്ടെത്താനായി പോലീസ് അന്വേഷണം ഊർജിതമാക്കി.
NRI
ലോസ് ആഞ്ചൽസ്: അമ്മിണി സൈമൺ (90) ലോസ് ആഞ്ചൽസിൽ അന്തരിച്ചു. പത്തനാപുരം തേക്കാടത്ത് വളവുകായത്തിൽ പരേതരായ ടി.ജി. ജോർജ് - കുഞ്ഞമ്മ ദമ്പതികളുടെ മകളാണ്.
ഭർത്താവ്: പരേതനായ സൈമൺ വർഗീസ്. മക്കളും മരുമക്കളും: അനിത & കുർട്ടിസ് സ്ട്രിക്ലാൻഡ് (കാലിഫോർണിയ), മാർഷ & ജോസ് വർഗീസ് (കലിഫോർണിയ), മെലീസ & വിജി ചെറിയാൻ (ഡാളസ്), മെൽവിൻ (കലിഫോർണിയ).
കൊച്ചുമക്കൾ: ക്രിസ്റ്റ്യൻ, അമാനി, സമീർ, ആശ, ജൂലിയ, റേച്ചൽ, ബെഞ്ചമിൻ, എമിലി, ജോനാഥൻ.
ഫുല്ലർട്ടൺ ഗ്രേസ് ബൈബിൾ ചാപ്പലിലെ സജീവ അംഗവുമായിരുന്നു. സംസ്കാരം പിന്നീട്.
NRI
കാലിഫോർണിയ: വടക്കൻ കാലിഫോർണിയയിലെ കാസിൽ പീക്ക് മേഖലയിലുണ്ടായ ശക്തമായ ഹിമപാതത്തിൽ അകപ്പെട്ട ആറ് സ്കീയിംഗ് താരങ്ങളെ ജീവനോടെ കണ്ടെത്തി. എന്നാൽ ഗ്രൂപ്പിലുണ്ടായിരുന്ന മറ്റ് 10 പേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. ചൊവ്വാഴ്ച രാവിലെ 11.30 ഓടെയാണ് അപകടം സംഭവിച്ചത്.
ലേക്ക് താഹോയ്ക്ക് (Lake Tahoe) വടക്കുപടിഞ്ഞാറുള്ള കാസിൽ പീക്ക് മേഖലയിലാണ് ഹിമപാതമുണ്ടായത്. നാല് ഗൈഡുകളും 12 ക്ലയന്റുകളും അടങ്ങുന്ന 16 അംഗ സംഘമാണ് അപകടത്തിൽപ്പെട്ടത്.
ആറ് പേരെ കണ്ടെത്തിയെങ്കിലും അവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനുള്ള ശ്രമങ്ങൾ തുടരുകയാണ്. 46-ഓളം രക്ഷാപ്രവർത്തകർ സ്ഥലത്തെത്തിയിട്ടുണ്ട്. കാലാവസ്ഥ മോശമായതിനാൽ അതിജീവിച്ചവരോട് താൽക്കാലിക ഷെൽട്ടറുകളിൽ തുടരാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
കാലിഫോർണിയയിൽ വീശിയടിച്ച ശക്തമായ ശീതകാല കൊടുങ്കാറ്റും (Winter Storm) കനത്ത മഞ്ഞുവീഴ്ചയുമാണ് ഹിമപാതത്തിന് കാരണമായത്. ഈ മേഖലയിൽ ഏകദേശം 30 ഇഞ്ചോളം മഞ്ഞുവീഴ്ച രേഖപ്പെടുത്തിയിട്ടുണ്ട്.
സിയറ നെവാഡ മേഖലയിൽ ഹിമപാത സാധ്യത ഇപ്പോഴും വളരെ കൂടുതലാണെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. കനത്ത മഞ്ഞുവീഴ്ചയും കാറ്റും കാരണം ഐ-80 (I-80) ഉൾപ്പെടെയുള്ള പ്രധാന പാതകൾ താൽക്കാലികമായി അടച്ചു. കാണാതായ 10 പേർക്കായി തിരച്ചിൽ ഊർജ്ജിതമായി തുടരുകയാണ്.
International
വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ കാണാതായ ഇന്ത്യൻ വിദ്യാർഥിക്ക് വേണ്ടിയുള്ള തിരച്ചിൽ നാലാം ദിനം.
കാലിഫോർണിയ ബെർക്ക്ലി സർവകലാശാലയിൽ കെമിക്കൽ ആൻഡ് ബയോമോളിക്യുലാർ എൻജിയറിംഗ് വിദ്യാർഥിയായ കർണാടക സ്വദേശി സാകേത് ശ്രീനിവാസയ്യ(22)യെയാണ് ഫെബ്രുവരി ഒൻപത് മുതൽ കാണാതായത്.
കോളജ് കാമ്പസിൽ നിന്ന് ഒരു കിലോമീറ്റർ അകലെയാണ് സാകേതിനെ അവസാനമായി കണ്ടത്. തിരിച്ചിലിൽ സാകേതിന്റെ പാസ്പോർട്ടും ലാപ്ടോപ്പും അടങ്ങിയ ബാഗുകൾ റീജിയണൽ പാർക്കിന് സമീപത്ത് നിന്നും കാമ്പസിന് സമീപത്തുനിന്നുമായി കണ്ടെത്തി.
വിഷയത്തിൽ സാൻ ഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റ് ഇടപെട്ടിട്ടുണ്ട്. അൻസ തടാകവും ചുറ്റുമുള്ള ബെർക്ക്ലി ഹിൽസ് പ്രദേശങ്ങളും കേന്ദ്രീകരിച്ചാണ് തിരച്ചിൽ പുരോഗമിക്കുന്നത്.
മദ്രാസ് ഐഐടിയിലെ പൂർവ വിദ്യാർഥിയാണ് സാകേത് ശ്രീനിവാസയ്യ.
NRI
കലിഫോർണിയ: കലിഫോർണിയയിൽ മനുഷ്യക്കടത്തും ലൈംഗിക ചൂഷണവും തടയുന്നതിനായി നടത്തിയ ശക്തമായ പരിശോധനയിൽ (ഓപ്പറേഷൻ "സ്റ്റാൻഡ് ഓൺ ഡിമാൻഡ്') 120 പേർ അറസ്റ്റിലായി.
ഈ മാസം 19 മുതൽ 24 വരെ സംസ്ഥാനത്തെ വിവിധ കൗണ്ടികളിലായി 18-ലധികം സുരക്ഷാ ഏജൻസികൾ സംയുക്തമായാണ് ഈ ഓപ്പറേഷൻ നടത്തിയത്. അറസ്റ്റിലായവരിൽ 105 പേരും സാൻ ഡിയാഗോ കൗണ്ടിയിൽ നിന്നുള്ളവരാണ്.
ഇതിൽ 87 പേർ അനാശ്യാസ പ്രവർത്തനങ്ങൾക്കായി തടിച്ചുകൂടിയതിനും 25 പേർ ഇടപാടുകാർ എന്ന നിലയിലും എട്ടുപേർ പെൺവാണിഭ സംഘത്തലവൻമാർ എന്ന നിലയിലുമാണ് പിടിയിലായത്.
ഇരകളെ രക്ഷപ്പെടുത്തുക, സേവനങ്ങൾ തേടി എത്തുന്നവരെ പിടികൂടുക വഴി ഇത്തരം ശൃംഖലകൾ തകർക്കുക എന്നിവയായിരുന്നു പ്രധാന ലക്ഷ്യം.
മയക്കുമരുന്ന് കച്ചവടം കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കുറ്റകൃത്യമാണ് മനുഷ്യക്കടത്തെന്ന് സാൻ ഡിയാഗോ ഡിസ്ട്രിക്റ്റ് അറ്റോർണി സമ്മർ സ്റ്റീഫൻ പറഞ്ഞു.
അസംബ്ലി ബിൽ 379 പ്രകാരം പോലീസിന് ലഭിച്ച കൂടുതൽ അധികാരങ്ങൾ ഇത്തരം മാഫിയകളെ അടിച്ചമർത്താൻ സഹായിച്ചതായി സാൻ ഡിയാഗോ പോലീസ് ചീഫ് സ്കോട്ട് വാൾ വ്യക്തമാക്കി.
നമ്മുടെ സമൂഹത്തിൽ അദൃശ്യമായും പരസ്യമായും നടക്കുന്ന ഇത്തരം കുറ്റകൃത്യങ്ങൾക്കെതിരേ 24 മണിക്കൂറും പ്രവർത്തിക്കുന്ന ടാസ്ക് ഫോഴ്സിന്റെ സേവനം അനിവാര്യമാണെന്ന് അറ്റോർണി ജനറൽ റോബ് ബോണ്ട കൂട്ടിച്ചേർത്തു.
NRI
കലിഫോർണിയ: ബിഷപ് സിറ്റിയിലുണ്ടായ കാറപകടത്തിൽ തെലുങ്കാന സ്വദേശികളായ രണ്ടു യുവതികൾ മരിച്ചു. മേഘന റാണി (24), കെ. ഭാവന (24) എന്നിവരാണു മരിച്ചത്.
തെലുങ്കാനയിലെ മഹ്ബൂബാബാദ് ജില്ലക്കാരാണ് ഇരുവരും. ഉന്നത പഠനത്തിനാണ് ഇവർ അമേരിക്കയിലെത്തിയത്.
ഇരുവരുടെയും മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.
National
ഹൈദരാബാദ്: അമേരിക്കയിലുണ്ടായ വാഹനാപകടത്തിൽ തെലുങ്കാനക്കാരായ രണ്ടു യുവതികൾ മരിച്ചു.
മേഘന റാണി (24), കെ. ഭാവന (24) എന്നിവരാണു കലിഫോർണിയയിലെ ബിഷപ് സിറ്റിയിലുണ്ടായ കാറപകടത്തിൽ മരിച്ചത്.
International
ലോസ് ആഞ്ചലസ്: അമേരിക്കയിലെ കലിഫോർണിയ സംസ്ഥാനത്ത് ക്രിസ്മസ് രാവിലുണ്ടായ കനത്ത കാറ്റിലും മഴയിലും മൂന്നു പേർ മരിച്ചു. ചില സ്ഥലങ്ങളിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമുണ്ടായി.
ലോസ് ആഞ്ചലസ് കൗണ്ടിയുടെ ചില ഭാഗങ്ങളിൽ 27 സെന്റിമീറ്റർ മഴയാണു ലഭിച്ചത്. മിന്നൽപ്രളയം മൂലം റോഡിലെ വാഹനങ്ങളിൽ കുടുങ്ങിയവരെ രക്ഷിക്കേണ്ടിവന്നു. വ്യാഴാഴ്ച വൈകുന്നേരം ഒരു ലക്ഷം പേർക്കു വൈദ്യുതി ഇല്ലാതായി.
കലിഫോർണിയയിലെ തെക്കൻ കൗണ്ടികളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി ഗവർണർ ഗാവിൻ ന്യൂസം അറിയിച്ചു.
NRI
കലിഫോർണിയ: കലിഫോർണിയയിൽ ശക്തമായ മഴയിലും പ്രളയത്തിലും മൂന്ന് പേർ മരിച്ചു. പസഫിക് സമുദ്രത്തിൽ നിന്നുള്ള "അറ്റ്മോസ്ഫെറിക് റിവർ' പ്രതിഭാസത്തെ തുടർന്നുണ്ടായ മഴ തെക്കൻ കലിഫോർണിയയിൽ വലിയ നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്.
സാൻ ഡിയാഗോയിൽ മരം വീണ് 64 വയസുകാരനും റെഡിംഗിൽ പ്രളയത്തിൽ കാറിനുള്ളിൽ കുടുങ്ങി 74 വയസുകാരനും മെൻഡോസിനോ കൗണ്ടിയിൽ തിരമാലയിൽപ്പെട്ട് 70 വയസുകാരിയുമാണ് മരിച്ചത്.
ലോസ് ആഞ്ചൽസ് ഉൾപ്പെടെയുള്ള തെക്കൻ കൗണ്ടികളിൽ ഗവർണർ ഗാവിൻ ന്യൂസം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പലയിടങ്ങളിലും ഉരുൾപൊട്ടലിനും വെള്ളപ്പൊക്കത്തിനും സാധ്യതയുള്ളതിനാൽ ജനങ്ങളോട് ഒഴിഞ്ഞുപോകാൻ നിർദേശിച്ചു.
സംസ്ഥാനത്തുടനീളം ഏകദേശം ഒരു ലക്ഷത്തോളം പേർ വൈദ്യുതിയില്ലാതെ ബുദ്ധിമുട്ടുകയാണ്. സാൻ ഫ്രാൻസിസ്കോ ബേ ഏരിയയിൽ മണിക്കൂറിൽ 161 കിലോമീറ്റർ വേഗതയിൽ വരെ കാറ്റുവീശി.
അവധിക്കാല യാത്രകൾ നടക്കുന്ന സമയമായതിനാൽ റോഡുകളിൽ അതീവ ജാഗ്രത പാലിക്കണമെന്ന് ലോസ് ആഞ്ചൽസ് മേയർ കാരെൻ ബാസ് മുന്നറിയിപ്പ് നൽകി.
പല പ്രധാന പാതകളും വെള്ളപ്പൊക്കം കാരണം അടച്ചിട്ടിരിക്കുകയാണ്. വെള്ളിയാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
Viral
റെഡ്വുഡ് സിറ്റിയിലെ ഒരു ഹാർഡ്വെയർ സ്ഥാപനത്തിൽ അമിതവേഗതയിലെത്തിയ കാർ ഇടിച്ചുകയറി തീപിടിച്ച സംഭവം വലിയ നടുക്കമാണ് നാട്ടുകാരിലുണ്ടാക്കിയത്.
അപകടത്തിന്റെ ഭയാനകമായ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവത്തിന്റെ ഗൗരവം ലോകമറിഞ്ഞത്. ജനത്തിരക്കുള്ള സമയത്തായിരുന്നു നിയന്ത്രണം വിട്ട എസ്യുവി ഷോപ്പിന്റെ ചില്ലുവാതിൽ തകർത്ത് അകത്തേക്ക് പാഞ്ഞുകയറിയത്.
കടയിലെ ജീവനക്കാരും ഉപഭോക്താക്കളും ഉടൻ തന്നെ കെട്ടിടത്തിന് പുറത്തേക്ക് ഓടി മാറിയതിനാൽ ആർക്കും പരിക്കേറ്റില്ല എന്നത് വലിയ ആശ്വാസമായി.
കടയ്ക്കുള്ളിൽ നിൽക്കുകയായിരുന്ന ജീവനക്കാരനായ പെരയുടെ തൊട്ടരികിലൂടെയാണ് കാർ ചീറിപ്പാഞ്ഞത്. ഒരു നിമിഷം താൻ സ്തംഭിച്ചു പോയെന്നും പിന്നീട് ജീവൻ രക്ഷിക്കാൻ പുറത്തേക്ക് ഓടുകയായിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
തന്നെ സംബന്ധിച്ചിടത്തോളം ഇതൊരു പുനർജന്മമാണെന്നും താനും സഹപ്രവർത്തകരും രക്ഷപ്പെട്ടത് അത്ഭുതമാണെന്നും പെര കൂട്ടിച്ചേർത്തു. ഇടിച്ച ഉടൻ തന്നെ കാറിന് തീപിടിച്ചെങ്കിലും അഗ്നിശമന സേന വളരെ വേഗത്തിൽ സ്ഥലത്തെത്തി ഇരുപത് മിനിറ്റിനുള്ളിൽ തന്നെ തീ അണച്ചു.
കാർ ഇടിച്ചുകയറിയപ്പോൾ കെട്ടിടത്തിന്റെ ചില്ലുകൾ പൂർണമായും തകർന്നെങ്കിലും കെട്ടിടത്തിന്റെ അടിസ്ഥാന ഘടനയ്ക്ക് വലിയ കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്ന് ഫയർ ചീഫ് ഗ്ലെൻഡൻ ചാൻ വ്യക്തമാക്കി.
വാഹനം അമിതവേഗതയിൽ വരാനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.
NRI
കലിഫോർണിയ: ജന്മദിനാഘോഷ പാർട്ടിക്കിടെയുണ്ടായ വെടിവയ്പിൽ കലിഫോർണിയയിൽ മൂന്ന് കുട്ടികളടക്കം നാലുപേർ മരിച്ചു. 10 പേർക്ക് പരിക്കേറ്റു.
വടക്കൻ കലിഫോർണിയയിലെ സ്റ്റോക്ടണിലുള്ള ലൂസീൽ അവന്യുവിൽ ശനിയാഴ്ച വൈകുന്നേരമാണ് വെടിവയ്പ് നടന്നത്.
സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.
International
കലിഫോർണിയ: വടക്കൻ കലിഫോർണിയയിലെ സ്റ്റോക്ടനിലുള്ള ലൂസീൽ അവന്യുവിൽ ജന്മദിനാഘോഷ പാർട്ടിക്കിടെയുണ്ടായ വെടിവയ്പിൽ നാല് പേർ മരിച്ചു. 10 പേർക്ക് പരിക്കേറ്റു.
കുട്ടികൾക്കും മുതിർന്നവർക്കും വെടിയേറ്റതായി പോലീസ് പറഞ്ഞു. വെടിവച്ചയാളെ പിടികൂടാനായിട്ടില്ലെന്ന് പോലീസ് അറിയിച്ചു.
ആസുത്രണം ചെയ്തു നടത്തിയ ആക്രമണമെന്നാണ് പ്രാഥമിക സൂചനയെന്ന് പറഞ്ഞ പോലീസ് അന്വേഷണം പുരോഗമിക്കുകയാണെന്നും എല്ലാ സാധ്യതകളും പരിശോധിക്കുന്നുണ്ടെന്നും അറിയിച്ചു.
NRI
ന്യൂയോർക്ക്: കലിഫോർണിയയിൽ മദ്യപിച്ചു വാഹനമോടിച്ച ഇന്ത്യൻ വംശജനായ ട്രക്ക് ഡ്രൈവർ മൂന്ന് പേരുടെ മരണത്തിനിടയാക്കിയെന്ന് റിപ്പോർട്ട്. ചൊവ്വാഴ്ചയാണ് ജഷൻപ്രീത് സിംഗ് എന്ന ഡ്രൈവർ അപകടമുണ്ടാക്കിയത്. മൂന്നു പേർക്കു പരിക്കേറ്റു.
സാവധാനം നീങ്ങിയിരുന്ന ട്രാഫിക്കിലേക്ക് ഇടിച്ചുകയറുന്പോഴും ബ്രേക്ക് ചവിട്ടിയില്ലെന്നാണു പോലീസ് കണ്ടെത്തൽ. പരിശോധനകളിലും മദ്യത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്.
2022ൽ യുഎസിലേക്ക് അനധികൃതമായി കുടിയേറിയതാണ് ജഷൻപ്രീതെന്ന യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി വ്യക്തമാക്കി.
NRI
കാലിഫോർണിയ: കാലിഫോർണിയയിൽ സിഖ് വനിതയെ ഇമ്മിഗ്രേഷൻ ആൻഡ് കസ്റ്റംസ് ഉദ്യോഗസ്ഥർ തടഞ്ഞുവച്ചത് പ്രതിഷേധത്തിനിടയാക്കി. 30 വർഷമായി വടക്കൻ കാലിഫോർണിയയിലെ ഈസ്റ്റ് ബേയിൽ താമസിക്കുന്ന 73 വയസുകാരിയായ ഹർജിത് കൗറിനാണ് ദുരനുഭവം.
സംഭവത്തിന് പിന്നാലെ ഹർജിത് കൗറിന്റെ കുടുംബവും സിഖ് സമൂഹത്തിൽ നിന്നുള്ളവരും പ്രതിഷേധിച്ചു. എന്നാൽ ഹർജിത് കൗറിന് രേഖകളില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. 1992ൽ രണ്ട് ആൺമക്കളുമായി ഇന്ത്യയിൽനിന്ന് അമേരിക്കയിലെത്തിയതാണ് ഇവർ. 2012ൽ അഭയാർഥിത്വത്തിനുള്ള ഇവരുടെ അപേക്ഷ നിരസിക്കപ്പെട്ടിരുന്നു.
എന്നാൽ പിന്നീടുള്ള എല്ലാ സമയത്തും അവർ വർഷത്തിൽ രണ്ട് തവണ അവർ ഇമ്മിഗ്രേഷൻ വിഭാഗത്തിൽ നേരിട്ട് ഹാജരായിരുന്നുവെന്നും ഒരിക്കൽ പോലും ഇത് തെറ്റിയിട്ടില്ലെന്നും ഇവരുടെ മരുമകൾ ഇയോ മഞ്ചി കൗർ പറയുന്നു.
വയോധികയും അസുഖബാധിതയുമായ ഹർജിത് കൗറിനെ 30 വർഷങ്ങൾക്ക് ശേഷം ഇന്ത്യയിലേക്ക് തിരിച്ചയക്കുമോയെന്ന ആശങ്കയിലാണ് കുടുംബം.
NRI
കലിഫോർണിയ: യുഎസ് മുൻ വൈസ് പ്രസിഡന്റ് കമല ഹാരിസ് അടുത്ത വർഷം നടക്കുന്ന കലിഫോർണിയ ഗവർണർ തെരഞ്ഞെടുപ്പിൽ മത്സരിക്കുകയാണെങ്കിൽ വിജയം നേടുമെന്ന് സർവേ ഫലം.
കലിഫോർണിയ സർവകലാശാല നടത്തിയ പോളിൽ പങ്കെടുത്തവരിൽ 41 ശതമാനം പേർ കമല ഹാരിസിന് അനുകൂലമായി വോട്ട് ചെയ്തു. അതേസമയം, ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രധാന നേതാക്കൾ കമലയുടെ സ്ഥാനാർഥിത്വത്തിൽ വേണ്ടത്ര താത്പര്യം കാണിക്കുന്നില്ലെന്നാണ് റിപ്പോർട്ടുകൾ.
2024ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ പരാജയം പ്രതികൂലമായി മാറുമെന്ന് വിശ്വസിക്കുന്നവരുണ്ടെന്നാണ് റിപ്പോർട്ടുകൾ.