Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cambodia

Ernakulam

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ് : സംഘത്തലവന്‍ നടത്തിയിരുന്നത് മനുഷ്യക്കടത്ത് റാക്കറ്റ്

കൊച്ചി : കംബോഡിയ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന സൈബര്‍തട്ടിപ്പ് സംഘത്തലവന്‍ പാലക്കാട് സ്വദേശി അബ്ദുറഹ്മാന്‍ നടത്തിയിരുന്നത് വന്‍ മനുഷ്യക്കടത്ത് റാക്കറ്റ്.

മലയാളികള്‍ ഉള്‍പ്പെടെ നൂറോളം പേരെ ഇയാള്‍ കംബോഡിയയിലേയ്ക്ക് കയറ്റി അയച്ചുവെന്നാണ് അന്വേഷക സംഘത്തിന്‍റെ കണ്ടെത്തല്‍. നിരവധി സ്ത്രീകളും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മനുഷ്യക്കടത്ത് നടന്നിട്ടുണ്ടെന്ന് തെളിഞ്ഞതിനാല്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കൊച്ചി സിറ്റി സൈബര്‍ ക്രൈം പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും.

ജോലിക്കാണെന്ന് പറഞ്ഞ് നിരവധിയാളുകളുമായി ഇയാള്‍ ഓണ്‍ലൈനില്‍ നടത്തിയ വീഡിയോ ഇന്‍റര്‍വ്യൂവിന്‍റെ ദൃശ്യങ്ങളും പോലീസിന് ലഭിച്ചു. അബ്ദു റഹ്മാന്‍റെ ലാപ്‌ടോപ്പില്‍ നിന്നാണ് ദൃശ്യങ്ങള്‍ ലഭിച്ചത്. ലാപ്‌ടോപ്പും ഒരു ഐ ഫോണും പിടിച്ചെടുത്തിട്ടുണ്ട്. ഐ ഫോണിലും ദൃശ്യങ്ങളുണ്ട്. ഇയാളുടെ ഒരു മൊബൈല്‍ ഫോണ്‍ കൂടി കണ്ടെത്താനുണ്ട്.

ഇന്‍റര്‍വ്യൂ വഴി തെരഞ്ഞെടുക്കുന്നവരെ വിസിറ്റിംഗ് വിസയില്‍ തായ്‌ലന്‍ഡ്, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളില്‍ എത്തിച്ച ശേഷം റോഡ് മാര്‍ഗം കംബോഡിയന്‍ അതിര്‍ത്തിയില്‍ എത്തിക്കും. ഇവിടെയുള്ള പോലീസുകാര്‍ക്ക് കൈക്കൂലി നല്‍കി അതിര്‍ത്തി കടത്തിവിടും. പാസ്‌പോര്‍ട്ട് വാങ്ങി വച്ചിട്ടാണ് കംബോഡിയയിലേയ്ക്ക് വിടുക. കംബോഡിയയില്‍ പിടിക്കപ്പെട്ടാല്‍ യാതൊരു രേഖകളും ജോലിക്കായി എത്തിയവരുടെ കൈയിലുണ്ടാവില്ല.

മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയപ്പെട്ട ഡോക്ടറില്‍നിന്ന് 37 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അബ്ദുറഹ്മാന്‍ അറസ്റ്റിലായത്. പോലീസ് ലുക്കൗട്ട് നോട്ടീസുള്ള ഇയാള്‍ ഡല്‍ഹിയില്‍ വിമാനമിറങ്ങിയപ്പോഴാണ് പിടിയിലായത്. ഓപ്പറേഷന്‍ കംബോഡിയ എന്ന പേരിലായിരുന്നു അന്വേഷണം. റിമാന്‍ഡിലുള്ള അബ്ദു റഹ്മാനെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യും.

സമൂഹമാധ്യമങ്ങളിലൂടെ ട്രേഡിംഗ്, ലോണ്‍ ആപ് പരസ്യങ്ങള്‍വഴിയാണ് ഇയാള്‍ ഇരകളെ കണ്ടെത്തിയിരുന്നത്. പിന്നീട് മാട്രിമോണിയല്‍ സൈറ്റുകളും തട്ടിപ്പിനായി ഉപയോഗിച്ചിരുന്നു. സ്ത്രീകളുടെയും പുരുഷന്മാരുടെയും പേരില്‍ ആയിരത്തിലധികം വ്യാജ പ്രൊഫൈലുകള്‍ സൃഷ്ടിച്ചതായി കൊച്ചി സിറ്റി സൈബര്‍ ക്രൈം പോലീസ് കണ്ടെത്തി. ഇതിന്‍റെ വിവരങ്ങള്‍ അടക്കം കോടതിയില്‍ സമര്‍പ്പിക്കും.

വിവാഹാലോചനയുടെ പേരില്‍ സൗഹൃദം സ്ഥാപിച്ചശേഷം ട്രേഡിംഗിലേക്ക് നിക്ഷേപിക്കാന്‍ പ്രേരിപ്പിക്കുകയായിരുന്നു സംഘം ചെയ്തിരുന്നത്. ഉയര്‍ന്ന ലാഭം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.

International

അതിർത്തിയിൽ പലായനം; വിട്ടുവീഴ്ചയില്ലാതെ തായ്‌ലൻഡും കംബോഡിയയും

ബാങ്കോക്ക്: തായ്‌ലൻഡും കംബോഡിയയും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുന്നു. രാജ്യരക്ഷയുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന് ഇരു രാജ്യങ്ങളും ഇന്നലെ അറിയിച്ചു. ഇരു രാജ്യങ്ങളുടെയും അതിർത്തി പ്രദേശങ്ങളിൽനിന്നു പതിനായിരങ്ങൾ ഒഴിഞ്ഞുപോകാൻ തുടങ്ങി.

അമേരിക്കൻ പ്രസിഡന്‍റ് ട്രംപിന്‍റെ മധ്യസ്ഥതയിൽ ജൂലൈയിലുണ്ടായ വെടിനിർത്തൽ ലംഘിച്ച് തായ്‌ലൻഡും കംബോഡിയയും തിങ്കളാഴ്ച വീണ്ടും ഏറ്റുമുട്ടാനുള്ള കാരണം വ്യക്തമല്ല.

തായ്‌ലൻഡിന്‍റെ ആക്രമണത്തിൽ ഒന്പതു സിവിലിയന്മാർ കൊല്ലപ്പെടുകയും 20 പേർക്കു പരിക്കേൽക്കുകയും ചെയ്തതായി കംബോഡിയൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. കംബോഡിയൻ ആക്രമണത്തിൽ മൂന്നു പട്ടാളക്കാർ കൊല്ലപ്പെടുകയും 29 പേർക്കു പരിക്കേൽക്കുകയും ചെയ്തതായി തായ് വൃത്തങ്ങളും പറഞ്ഞു.

തായ്‌ലൻഡാണ് ആദ്യം ആക്രമിച്ചതെന്നും പ്രത്യാക്രമണത്തിനു നിർബന്ധിതരാവുകയായിരുന്നുവെന്നും കംബോഡിയയിലെ രാഷ്‌ട്രീയാതികായനും പ്രധാനമന്ത്രി ഹൺ മാനറ്റിന്‍റെ പിതാവുമായ ഹൺ സെൻ പറഞ്ഞു.

അതിർത്തിയിലെ അഞ്ചു പ്രവിശ്യകളിൽ ഏറ്റുമുട്ടൽ നടക്കുന്നതായി തായ് പ്രതിരോധമന്ത്രാലയം അറിയിച്ചു. കംബോഡിയൻ സേന പീരങ്കി, റോക്കറ്റ് വിക്ഷേപിണി, ബോംബ് ഇടുന്ന ഡ്രോൺ എന്നിവ ഉപയോഗിച്ചാണ് ആക്രമണം നടത്തുന്നത്. തായ്‌ലൻഡിന്‍റെ പരമാധികാരം സംരക്ഷിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം വക്താവ് കൂട്ടിച്ചേർത്തു.

ഇരു രാജ്യങ്ങളും ജൂലൈ അവസാനം നാലു ദിവസം നീണ്ട ഉഗ്രയുദ്ധത്തിൽ ഏർപ്പെട്ടിരുന്നു. അന്ന് 48 പേർ കൊല്ലപ്പെടുകയും മൂന്നു ലക്ഷം പേരെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തു.

International

കംബോഡിയ-തായ്‌ അതിർത്തി വീണ്ടും പുകയുന്നു

ബാങ്കോക്ക്: കംബോഡിയ-തായ്‌ലൻഡ് അതിർത്തിയിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്നു. അഞ്ചു പേർ കൊല്ലപ്പെട്ടതോടെ അതിർത്തി ഗ്രാമങ്ങളിൽനിന്ന് ആളുകൾ കൂട്ടത്തോടെ പലായനം ചെയ്തുതുടങ്ങി. ജൂലൈയിൽ വെടിനിർത്തൽ പ്രഖ്യാപിച്ച ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ഗുരുതരമായ ഏറ്റുമുട്ടലാണിത്.

കംബോഡിയ ഇന്നലെ അതിർത്തിയിൽ വ്യോമാക്രമണം ആരംഭിച്ചു. വ്യോമാക്രമണം നടന്നതായി തായ്‌ലാന്‍ഡ് സ്ഥിരീകരിച്ചു. കംബോഡിയന്‍ സൈനിക താവളങ്ങള്‍ക്കു നേരേ തായ്‌ലാന്‍ഡും വ്യോമാക്രമണം നടത്തി.

അതിർത്തിപ്രദേശങ്ങളിൽനിന്ന് അന്പതിനായിരത്തിലധികം ആളുകൾ പലായനം ചെയ്തതായി തായ് സൈന്യം പറഞ്ഞു, അതേസമയം, അതിർത്തി ഗ്രാമങ്ങളിലെ താമസക്കാരെ ഒഴിപ്പിച്ചതായി കംബോഡിയൻ മന്ത്രി നെത് ഫീക്ത്ര പറഞ്ഞു.

തങ്ങൾ സംഘർഷം ആഗ്രഹിച്ചിരുന്നില്ലെന്നും രാജ്യത്തിന്‍റെ പരമാധികാരം സംരക്ഷിക്കാൻ ആവശ്യമായ മാർഗങ്ങൾ സ്വീകരിക്കുമെന്നും തായ്‌ലൻഡ് പ്രധാനമന്ത്രി അനുതിൻ ചരൺവിരാകുൽ പറഞ്ഞു. തായ് അധിനിവേശക്കാർ പ്രതികാര നടപടി സ്വീകരിക്കുകയാണെന്നാണ് കംബോഡിയ മുൻ നേതാവ് ഹുൻ സെൻ ആരോപിക്കുന്നത്.

ഞായറാഴ്ചയാണ് അതിർത്തിയിൽ വീണ്ടും സംഘർഷം ആരംഭിച്ചത്. കംബോഡിയൻ സൈന്യത്തിന്‍റെ വെടിവയ്പിൽ രണ്ട് സൈനികർക്കു പരിക്കേറ്റതായും സൈന്യം തിരിച്ചടിച്ചതായും തായ്‌ലൻഡ് പറയുന്നു. തായ് സൈന്യമാണ് ആദ്യം വെടിയുതിർത്തതെന്നും തിരിച്ചടിക്കുകയായിരുന്നെന്നുമാണ് കംബോഡിയ പറയുന്നത്.

Latest News

Corehub Up