Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chalakudy

Thrissur

ചാലക്കുടി വനം ഡിവിഷൻ അദാലത്ത് നടത്തി

ചാലക്കുടി: സംസ്ഥാന സർക്കാരിന്‍റെ 100ദിന കർമപരിപാടിയുടെ ഭാഗമായി വന്യജീവി ആക്രമണങ്ങളിൽ ജീവനും സ്വത്തിനും സംഭവിച്ച നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നതിന് ചാലക്കുടി വനം ഡിവിഷൻ അദാലത്ത് നടത്തി. സനീഷ്കുമാർ ജോസഫ് എംഎൽഎ ഉദ്ഘാടനംചെയ്തു.

വിവിധ വന്യജീവി ആക്രമണങ്ങളിൽ നഷ്ടപരിഹാരത്തിന് അർഹരായ ചാലക്കുടി, വാഴച്ചാൽ വനം ഡിവിഷനുകളിലെ 69 അപേക്ഷകർക്ക് 39 ലക്ഷം രൂപ ധനസഹായം അനുവദിച്ചുകൊണ്ടുള്ള ഉത്തരവുകൾ എംഎൽഎ വിതരണംചെയ്തു. തൃശൂർ സെൻട്രൽ സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ആർ. ആടല ശരൻ അധ്യക്ഷതവഹിച്ചു.

ചാലക്കുടി ഡിഎഫ്ഒ എം. വെങ്കിടേശ്വരൻ, വാഴച്ചാൽ ഡിഎഫ്ഒ ഐ.എസ്. സുരേഷ് ബാബു, മറ്റത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് മിനിമോൾ ഫോറസ്റ്റ് ഓഫീസർ ദേവിക സംഘമിത്ര എന്നിവർ പ്രസംഗിച്ചു. ജൂണിയർ സൂപ്രണ്ട് എൻ.ഒ. ഷാജു ബോധവത്കരണ ക്ലാസ് നയിച്ചു.=

Kerala

37-ാമത് പോട്ട ദേശീയ ബൈബിൾ കൺവൻഷനു നാളെ തുടക്കം

ചാലക്കുടി: അഞ്ചുദിവസം നീളുന്ന 37-ാമത് പോട്ട ദേശീയ ബൈബിൾ കൺവൻഷൻ നാളെ ആരംഭിക്കും. നാളെ രാവിലെ ഒന്പതിന് ഇരിങ്ങാലക്കുട ബിഷപ് മാർ പോളി കണ്ണൂക്കാടൻ ഉദ്ഘാടനം ചെയ്യും. ദിവസേന രാവിലെ 8.30 മുതൽ വൈകുന്നേരം അഞ്ചുവരെയാണു കൺവൻഷൻ.

വ്യാഴാഴ്ച ചങ്ങനാശേരി ആർച്ച്ബിഷപ് മാർ തോമസ് തറയിൽ അനുഗ്രഹപ്രഭാഷണം നടത്തും. വിവിധ ദിവസങ്ങളിൽ ഫാ. സേവ്യർ ഖാൻ വട്ടായിൽ, ബ്രദർ സന്തോഷ് കരുമത്ര, ഫാ. മാത്യു നായ്ക്കംപറമ്പിൽ, ഫാ. ജോർജ് പനയ്ക്കൽ തുടങ്ങിയവർ വചനശുശ്രൂഷ നയിക്കും. 22ന് കോഴിക്കോട് ആർച്ച്ബിഷപ് ഡോ. വർഗീസ് ചക്കാലയ്ക്കൽ സമാപനസന്ദേശം നൽകും.

കൺവെൻഷന് എത്തുന്നവർക്കായി വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തിയതായി പോട്ട ആശ്രമം സുപ്പീരിയർ ഫാ. ജോസഫ് എറമ്പിൽ, ഡയറക്ടർമാരായ ഫാ. ബിനോയ് ചക്കാനിക്കുന്നേൽ, ഫാ. ഫ്രാൻസിസ് കർത്താനം, ബ്രദർ പോൾ അക്കര എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.

വിശാലമായ പന്തൽ, ഉച്ചയ്ക്കു ലഘുഭക്ഷണം, മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്കു താമസസൗകര്യം എന്നിവ ഒരുക്കിയിട്ടുണ്ട്. കിടപ്പുരോഗികൾക്കു ധ്യാനത്തിൽ പങ്കെടുക്കാൻ പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. കൺവൻഷൻ ദിവസങ്ങളിൽ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസുകൾക്കു ആശ്രമം ജംഗ്ഷനിൽ സ്റ്റോപ്പ് അനുവദിച്ചു.

Kerala

കുരങ്ങിന്‍റെ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്ക്

തൃശൂ‍‌‍‌ർ: ജനവാസ കേന്ദ്രത്തിലിറങ്ങിയ കുരങ്ങിന്‍റെ ആക്രമണത്തില്‍ രണ്ടു പേർക്ക് പരിക്ക്. ചാലക്കുടി വെട്ടുകടവ് പാലത്തിനു സമീപത്തുണ്ടായ സംഭവത്തിൽ ചിറയത്ത് മുണ്ടന്‍മാണി ആഗസ്തിയുടെ ഭാര്യ മോളി (75), പരിയാരം കുറ്റിക്കാട് മണിയാടന്‍ വീട്ടില്‍ കുട്ടപ്പന്‍റെ ഭാര്യ ഗിരിജ (59) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഇരുവരും ആശുപത്രിയിൽ ചികിത്സതേടി. വിവരമറിഞ്ഞ് വനംവകുപ്പിന്‍റെ ചാലക്കുടി മൊബൈല്‍ സ്‌ക്വാഡിൽ നിന്നും ഉദ്യോഗസ്ഥരെത്തി പരിസരത്ത് പരിശോധന നടത്തി. വന്യജീവി ആക്രമണത്തില്‍ പരിക്കേല്‍ക്കുന്നവര്‍ക്കുള്ള നഷ്ടപരിഹാരം ഇരുവര്‍ക്കും നല്‍കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ചാലക്കുടി പുഴയോരം കേന്ദ്രീകരിച്ച് കുരങ്ങുകള്‍ തമ്പടിക്കുന്നത് നാട്ടുകാര്‍ക്ക് ഭീഷണിയാവുകയാണ്. അടിയന്തരമായി നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് നാട്ടുകാർ പറഞ്ഞു.

Latest News

Corehub Up