x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചാലക്കുടിയിൽ അപ്രതീക്ഷിത നീക്കം; കോൺഗ്രസ് കൗൺസിലർ ബിജു ചിറയത്ത് ഇടത് സ്ഥാനാർഥി


Published: March 16, 2026 05:15 PM IST | Updated: March 16, 2026 05:15 PM IST

തൃശൂർ: ചാലക്കുടി നിയമസഭ മണ്ഡലം തിരിച്ചുപിടിക്കാൻ എൽഡിഎഫിന്‍റെ അപ്രതീക്ഷിത നീക്കം. കോൺഗ്രസ് കൗൺസിലറായ ബിജു ചിറയത്ത് ചാലക്കുടിയിൽ ഇടത് സ്ഥാനാർഥിയാകും. കേരള കോൺഗ്രസ് എമ്മിന് അനുവദിച്ച സീറ്റിലാണ് ബിജു ചിറയത്ത് സ്ഥാനാർഥിയാകുക.

കഴിഞ്ഞ 25 വർഷമായി ചാലക്കുടിയിൽ കോൺഗ്രസ് കൗൺസിലറാണ് ബിജു ചിറയത്ത്. ബിജു ഉടൻ നഗരസഭ കൗൺസിലർ സ്ഥാനവും പാർട്ടി അംഗത്വം രാജിവയ്ക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ബിജു ഇടത് സ്ഥാനാർഥിയാകുന്നത് കോൺഗ്രസിന് കനത്ത തിരിച്ചടിയാണെന്നാണ് വിലയിരുത്തൽ.

അതേസമയം കേരള കോൺഗ്രസ് എം തൃശൂർ ജില്ലാ നേതൃത്വത്തിന്‍റെ എതിർപ്പ് അവഗണിച്ചാണ് ബിജു ചിറയത്തിനെ ചാലക്കുടിയിൽ സ്ഥാനാർഥിയാക്കുന്നത്. ചാലക്കുടി നഗരസഭയിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷത്തിൽ വിജയിച്ച കൗൺസിലറാണ് ബിജു.

സിപിഎം നേരിട്ട് മത്സരിച്ചിരുന്ന മണ്ഡലം മുന്നണി ധാരണ അനുസരിച്ചാണ് കേരള കോൺഗ്രസ് എമ്മിന് വിട്ടുനൽകിയത്. ഈ സീറ്റ് ബിജുവിലൂടെ തിരിച്ചുപിടിക്കാമെന്നാണ് ഇടതുപക്ഷത്തിന്‍റെ വിലയിരുത്തൽ.

Tags : Chalakudy thrissur cpm ldf

Recent News

Corehub Up