Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chidambaram

സംസ്‌കാരമുള്ള മലയാള സിനിമയുടെ ഏറ്റവും പുതിയ മുഖം; ബാലന് അഭിനന്ദനവുമായി സത്യൻ അന്തിക്കാട്

ചിദംബരം സംവിധാനം ചെയ്ത ബാലൻ: ദ ബോയ് എന്ന ചിത്രത്തിനെ അഭിനന്ദിച്ച് സംവിധായകൻ സത്യൻ അന്തിക്കാട്. സംസ്‌കാരമുള്ള മലയാള സിനിമയുടെ ഏറ്റവും പുതിയ മുഖമാണ് ബാലൻ എന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്.

വിനോദയാത്രയുടെ സെറ്റിൽ വെച്ചാണ് ചിദംബരത്തെ ആദ്യമായി കാണുന്നത്. അന്ന് ചിദംബരം വെറും ബാലൻ തന്നെ ആയിരുന്നു. അനിയൻ ഗണപതി സിനിമയിൽ അഭിനയിക്കുന്നതു കാണാൻ അമ്മയോടൊപ്പം വന്ന ചേട്ടൻകുട്ടി. സിനിമയിൽ തന്നെയാണ് തനിക്കും താല്പര്യമെന്ന് ആ കുട്ടി അന്ന് പറഞ്ഞത് എനിക്കോർമയുണ്ട്, സത്യൻ അന്തിക്കാട് ഓർത്തെടുത്തു.

സത്യൻ അന്തിക്കാടിന്‍റെ കുറിപ്പ്

വിനോദയാത്രയുടെ സെറ്റിൽ വെച്ചാണ് ചിദംബരത്തെ ആദ്യമായി കാണുന്നത്. അന്ന് ചിദംബരം വെറും ബാലൻ തന്നെ ആയിരുന്നു. അനിയൻ ഗണപതി സിനിമയിൽ അഭിനയിക്കുന്നതു കാണാൻ അമ്മയോടൊപ്പം വന്ന ചേട്ടൻകുട്ടി!

സിനിമയിൽ തന്നെയാണ് തനിക്കും താല്പര്യമെന്ന് ആ കുട്ടി അന്ന് പറഞ്ഞത് എനിക്കോർമ്മയുണ്ട്. ഇപ്പോൾ അതിശയിപ്പിക്കുന്ന മൂന്നാമത്തെ സിനിമയുമായി ചിദംബരം നമ്മുടെ മുമ്പിലെത്തിയിരിക്കുന്നു.

ബാലൻ കണ്ടപ്പോൾ എനിക്ക് പി. എൻ. മേനോനേയും, ഭരതനേയും, കെ.ജി.ജോർജിനേയുമൊക്കെ ഓർമ്മ വന്നു. ന്യൂജെൻ സിനിമയെപ്പറ്റി ഒരുപാട് തെറ്റിദ്ധാരണകളുള്ള കാലമാണിത്. ഇപ്പോഴത്തെ ട്രെൻഡ് ഇതാണ് എന്നു കരുതി പുറത്തിറക്കിയ പല സിനിമകളും നിലം തൊടാതെ പോകുന്നത് നമ്മൾ കണ്ടു. മനസിനെ കൊളുത്തി വലിക്കുന്ന ഒരു വിഷയവും അതുഭംഗിയായി പറയാനുള്ള മിടുക്കുമുണ്ടെങ്കിൽ എന്നെന്നും ഓർമ്മിക്കപ്പെടുന്ന സിനിമയുണ്ടാകും എന്നതിന്‍റെ ഏറ്റവും പുതിയ തെളിവാണ് ബാലൻ.

ഓരോ വാക്കും ഓരോ ഷോട്ടും എത്ര ശ്രദ്ധയോടെയാണ് ചിദംബരം ഒരുക്കിയിട്ടുള്ളത്. ജിത്തു മാധവനും, ഷൈജു ഖാലിദുമടക്കമുള്ള മികച്ച ടീമാണ് ചിദംബരത്തിനോടൊപ്പമുള്ളത്. സംഗീതവും, എഡിറ്റിംഗും, കലാസംവിധാനവുമെല്ലാം ഒരേ താളത്തിൽ ഇഴ ചേർന്നു പോകുന്ന കാഴ്ച! ഓരോ കഥാപാത്രത്തിനും ഇതിലും യോജിക്കുന്ന മറ്റൊരാളില്ല എന്നുതോന്നിപ്പിക്കുന്ന അഭിനേതാക്കളുടെ നിര. അവരെ കണ്ടെത്തിയ ഗണപതിക്കുമുണ്ട് ഒരു വലിയ സെല്യൂട്ട്.

ജീൻ പോൾലാൽ പവിത്രനിലൂടെ ഞെട്ടിച്ചു എന്നു തന്നെ പറയണം. ടൊവീനോയുടെ സാന്നിദ്ധ്യവും ശ്രദ്ധേയമാണ്. ഒട്ടും താരപരിവേഷമില്ലാതെ, സ്വാഭാവികമായി ടൊവിനോ പെരുമാറി. ഫർസാനയും, അമ്മൂമ്മയും, ലോറിക്കാരനായി രണ്ടു സീനിൽ വന്നു കസറിയ ആനന്ദ് ഏകർഷിയുമൊക്കെ നമുക്കു കിട്ടിയ വരദാനമാണ്. സംസ്കാരമുള്ള മലയാള സിനിമയുടെ ഏറ്റവും പുതിയ മുഖമാണ് ബാലൻ. ഈ സിനിമയുമായി സഹകരിച്ച എല്ലാവർക്കും എന്‍റെ സ്നേഹം

Kerala

ചിദംബരത്തിനെതിരായ ലൈംഗികാതിക്രമ കേസ്‌; യുവനടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും

കൊച്ചി: സംവിധായകൻ ചിദംബരത്തിനെതിരേ ലൈംഗികാതിക്രമ കേസിൽ പരാതി നൽകിയ യുവനടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും.

നിലവിൽ വിദേശത്തുള്ള യുവതി രണ്ടു ദിവസത്തിനുള്ളിൽ നാട്ടിലെത്തും. ഇതിനുശേഷം മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരായി രഹസ്യമൊഴി നൽകും. അതുകഴിഞ്ഞ് ചിദംബരത്തിനെ ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് എറണാകുളം സ‍ൗത്ത്‌ പോലീസ്‌. തുടർന്ന്‌ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കുമെന്നാണ് സൂചന.

യുവനടിയുടെ പരാതിയില്‍ എറണാകുളം സൗത്ത് പോലീസാണ് കഴിഞ്ഞ ദിവസം ചിദംബരത്തിനെതിരേ കേസെടുത്തത്. 2022ലാണ് കേസിനാസ്പദമായ സംഭവം.

Kerala

സംവിധായകൻ ചിദംബരത്തിനെതിരെ ലൈംഗികാതിക്രമ കേസ്

കൊച്ചി: മഞ്ഞുമ്മൽ ബോയ്സിന്‍റെ സംവിധായകൻ ചിദംബരത്തിനെതിരെ ലൈംഗികാതിക്രമ കേസ്. കൊച്ചിയിൽ യുവതിയുടെ ഫ്ലാറ്റിൽ അതിക്രമിച്ച് കയറി ലൈംഗികാതിക്രമത്തിന് മുതിർന്നുവെന്നാണ് ചിദംബരത്തിനെതിരെയുള്ള പരാതി.

എറണാകുളം സൗത്ത് പോലീസ് ആണ് യുവതിയുടെ പരാതിയിൽ കേസെടുത്തിരിക്കുന്നത്. ബിഎൻഎസ് 74,75 വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. 2022ൽ ആണ് കേസിന് ആസ്പദമായ സംഭവം.

എളംകുളത്തെ‌ പരാതിക്കാരിയുടെ ഫ്ലാറ്റിൽ അതിക്രമിച്ച് കയറി ലൈംഗിക ഉദ്ദേശത്തോടെ പെരുമാറിയെന്നാണ് പരാതി.

Movies

ചവറ് പോസ്റ്റ് പങ്കുവയ്ക്കുന്നതിന് മുൻപ് പരിശോധിക്കുക; ദിലീപിനൊപ്പം സിനിമയെന്ന വാർത്ത നിഷേധിച്ച് ചിദംബരം

നടൻ ദിലീപുമായി പുതിയ സിനിമ ചെയ്യുന്നുവെന്ന വാർത്ത നിഷേധിച്ച് സംവിധായകൻ ചിദംബരം. താൻ ഒരു സർവൈവൽ സ്പെഷലിസ്റ്റ് അല്ലെന്നും ചവറ് വാർത്തകൾ പങ്കുവയ്ക്കുന്നതിനു മുമ്പ് ശരിയാണോ എന്നു ഉറപ്പു വരുത്തണമെന്നും സംവിധായകൻ പ്രതികരിച്ചു.

ദിലീപും മഞ്ഞുമ്മല്‍ ബോയ്‌സ് സംവിധായകന്‍ ചിദംബരവും ഒരു സിനിമയ്ക്കായി ഒരുമിക്കുന്നുവെന്നും ഇതൊരു സര്‍വൈര്‍ ത്രില്ലര്‍ ആയിരിക്കും എന്നുമായിരുന്നു വാര്‍ത്ത. ഈ വാര്‍ത്ത പങ്കുവച്ചു കൊണ്ടാണ് ഇതിൽ സത്യമില്ലെന്ന് ചിദംബരം അറിയിച്ചത്.

‘‘ചവറ് പോസ്റ്റ് ചെയ്യുന്നതിന് മുമ്പ് ദയവ് ചെയ്ത് ശരിയാണോ എന്ന് പരിശോധിക്കുക. പിന്നെ, ഞാനൊരു സര്‍വൈവല്‍ ത്രില്ലര്‍ സ്‌പെഷലിസ്റ്റല്ല’’ ചിദംബരം ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി കുറിച്ചു. ഇതോടെ ദിലീപുമായി ചിത്രം ചെയ്യില്ലെന്ന് ഉറപ്പായിരിക്കുകയാണ്.

ബാലന്‍ ആണ് ചിദംബരത്തിന്‍റെ പുതിയ ചിത്രം. ആവേശം സംവിധായകന്‍ ജിത്തു മാധവന്‍ ആണ് സിനിമയുടെ രചന.

National

ഉമര്‍ ഖാലിദും ഷര്‍ജീല്‍ ഇമാമും ജയിലില്‍ തുടരാന്‍ കാരണം കോണ്‍ഗ്രസെന്ന് അസദുദ്ദീന്‍ ഒവൈസി

ന്യൂഡല്‍ഹി: ഉമര്‍ ഖാലിദിന്‍റെയും ഷര്‍ജീല്‍ ഇമാമിന്‍റെയും ദീര്‍ഘകാല തടവിന് കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തി എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി. 2020ലെ ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ സുപ്രീംകോടതി ഇരുവരുടെയും ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് ഒവൈസിയുടെ പ്രതികരണം.

പി. ചിദംബരം കേന്ദ്ര ആഭ്യന്തരമന്ത്രിയായിരുന്ന കാലത്ത് യുഎപിഎ നിയമം ഭേദഗതി ചെയ്ത് കൂടുതല്‍ കര്‍ശനമാക്കി. ഇതാണ് ഇപ്പോള്‍ ജാമ്യം നിഷേധിക്കാന്‍ കാരണമാകുന്നതെന്നാണ് ഒവൈസി ആരോപിക്കുന്നത്. യുഎപിഎയിലെ സെക്ഷന്‍ 15(എ)ല്‍ 'ഏത് മാര്‍ഗത്തിലൂടെയും' എന്ന വ്യക്തമല്ലാത്ത നിര്‍വചനം ചേര്‍ത്തത് കോണ്‍ഗ്രസാണ്. ഇത് വ്യക്തിപരമായ അഭിപ്രായങ്ങള്‍ക്കും എഴുത്തുകള്‍ക്കും പോലും അറസ്റ്റിന് കാരണമാകുമെന്ന് 2007-2008-ല്‍ ലോക്സഭയില്‍ താന്‍ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും ഒവൈസി പറഞ്ഞു.

ഇപ്പോള്‍ അതേ അടിസ്ഥാനത്തിലാണ് ഈ രണ്ട് യുവാക്കളുടെ ജാമ്യം നിഷേധിച്ചിരിക്കുന്നത്. അഞ്ചര വര്‍ഷമായി ജയിലിലുള്ള ഈ രണ്ട് യുവാക്കളുടെ തടവിന് കാരണം കോണ്‍ഗ്രസ് നിര്‍മിച്ച നിയമമാണെന്നും ഒവൈസി കുറ്റുപ്പെടുത്തി. 2020 ഫെബ്രുവരിയിലെ ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ യുഎപിഎ ചുമത്തിയാണ് ഉമര്‍ ഖാലിദ് ഷര്‍ജീല്‍ ഇമാം എന്നിവരെ അറസ്റ്റ് ചെയ്തത്. എന്നാല്‍ അതേ കേസിലെ മറ്റ് അഞ്ച് പ്രതികള്‍ക്ക് (ഗുല്‍ഫിഷ ഫാത്തിമ, മീരാന്‍ ഹൈദര്‍, ഷിഫ ഉര്‍ റഹ്മാന്‍, മുഹമ്മദ് സലീം ഖാന്‍, ഷദാബ് അഹമ്മദ്) കോടതി ജാമ്യം അനുവദിച്ചു.

Movies

മികച്ച നടൻ മമ്മൂട്ടി, നടി ഷംല ഹംസ; അവാർഡുകൾ വാരിക്കൂട്ടി മഞ്ഞുമ്മൽ ബോയ്സ്

തൃശൂർ: 55-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടനായി മമ്മൂട്ടിയും(ഭ്രമ‌യുഗം) മികച്ച നടിയായി ഷംല ഹംസയും(ഫെമിനിച്ചി ഫാത്തിമ) തെരഞ്ഞെടുക്കപ്പെട്ടു. ഇത് എട്ടാം തവണയാണ് മമ്മൂട്ടി മികച്ച നടനാകുന്നത്. പ്രത്യേക ജൂറി പരമാർശത്തിന് ടൊവീനോയും ആസിഫ് അലിയും അർഹനായി. മികച്ച സംവിധായകനായി ചിദംബരം പുരസ്കാരത്തിനർഹനായി. 

മികച്ച ചിത്രം മഞ്ഞുമ്മൽ ബോയ്സ്. പ്രത്യേക ജൂറി പരാമർശം നടി ജ്യോതിർമയിക്കും ദർശനയ്ക്കും ലഭിച്ചു. ബോഗൈൻവില്ലയിലെ അഭിനയത്തിനാണ് ജ്യോതിർമയിക്ക് പുരസ്കാരം.

സഹനടിയായി ലിജോമോളും സഹനടനായി സിദ്ധാർഥ് ഭരതനും സൗബിനും പുരസ്കാരം പങ്കിട്ടു. മികച്ച രണ്ടാമത്തെ ചിത്രം ഫെമിനിച്ചി ഫാത്തിമ.

മന്ത്രി സജി ചെറിയാനാണ് പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നത്. ജൂറി അധ്യക്ഷന്‍ പ്രകാശ് രാജും വൈസ് ചെയർപേഴ്സൺ കുക്കു പരമേശ്വരൻ എന്നിവരും ഒപ്പമുണ്ട്.

മികച്ച ചലച്ചിത്ര ഗ്രന്ഥമായി പെൺപാട്ട് താരകൾ തെരഞ്ഞെടുത്തു. ഗ്രന്ഥകർത്താവ് -സി.എസ്. മീനാക്ഷി. മികച്ച ചലച്ചിത്ര ലേഖനം: ഡോ. വത്സൻ വാതുശേരി.

മികച്ച ജനപ്രിയ ചിത്രം- പ്രേമലു. മികച്ച ചലച്ചിത്ര ഗ്രന്ഥം - പെൺപാട്ട് താരകൾ. ഗ്രന്ഥകർത്താവ് -സി.എസ്. മീനാക്ഷി. മികച്ച ചലച്ചിത്ര ലേഖനം: ഡോ. വത്സൻ വാതുശേരി.മികച്ച വിഷ്വൽ എഫക്ട്: അജയന്‍റെ രണ്ടാം മോഷണം. 

നവാഗത സംവിധായകന്‍: ഫാസിൽ മുഹമ്മദ്(ഫെമിനിച്ചി ഫാത്തിമ), മികച്ച നൃത്തസംവിധാനം: സുമേഷ് സുന്ദർ(ബൊഗെയ്ൻ വില്ല), മികച്ച ഡബ്ബിംഗ് ആർടിസ്റ്റ്- സയനോര ഫിലിപ്പ്. വസ്ത്രാലങ്കാരം- സമീറ സനീഷ് (ബോഗൈൻവില്ല, രേഖാചിത്രം)

മികച്ച മേക്കപ്പ് ആർടിസ്റ്റ് - റോണക്സ് സേവ്യർ, മികച്ച പിന്നണി ഗായിക- സെബാ ടോമി, സംഗീതസംവിധായകൻ-സുഷിൻ ശ്യാം (മഞ്ഞുമ്മൽ ബോയ്സ്).

ഗായകൻ-കെ.എസ്. ഹരിശങ്കർ(എആർഎം), മികച്ച പശ്ചാത്തല സംഗീതസംവിധായകൻ ക്രിസ്റ്റോ സേവ്യർ(ഭ്രമയുഗം), മികച്ച ഗാനരചിതാവ്- വേടൻ(മഞ്ഞുമ്മൽ ബോയ്സ്).

കലാസംവിധായകൻ; അജയൻ ചാലിശേരി( മഞ്ഞുമ്മൽ ബോയ്സ്), മികച്ച ചിത്രസംയോജകൻ: സൂരജ് ഇ. എസ്(കിഷ്കിന്ധാകാണ്ഡം), മികച്ച തിരക്കഥാകൃത്ത്- ചിദംബരം(മഞ്ഞുമ്മൽ ബോയ്സ്), ഛായഗ്രാഹകൻ ഷൈജു ഖാലിദ് (മഞ്ഞുമ്മൽ ബോയ്സ്).

Movies

ജിത്തു മാധവന്‍റെ തിരക്കഥ, ചിദംബരത്തിന്‍റെ സംവിധാനം; "ബാലൻ' കോവളത്ത് തുടങ്ങി

വെങ്കട് കെ. നാരായണ നേതൃത്വം നൽകുന്ന കെവിഎൻ പ്രൊഡക്ഷൻസ്, ഷൈലജ ദേശായി ഫെൻ നേതൃത്വം നൽകുന്ന തെസ്പിയൻ ഫിലിംസ് എന്നിവർ ഒരു മലയാളം ചിത്രത്തിനായി ഒരുമിക്കുന്നു. മലയാളത്തിലെ ഓൾ ടൈം ബ്ലോക്ക്ബസ്റ്ററുകളിൽ ഒന്നായി മാറിയ മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തിന് ശേഷം സംവിധായകൻ ചിദംബരം ഒരുക്കുന്ന പുതിയ ചിത്രത്തിലൂടെയാണ് ഈ ബാനറുകൾ ഒന്നിക്കുന്നത്.

രോമാഞ്ചം, ആവേശം എന്നീ വമ്പൻ ഹിറ്റുകളൊരുക്കി ശ്രദ്ധ നേടിയ സംവിധായകൻ ജിത്തു മാധവൻ രചന നിർവഹിക്കുന്ന ഈ ചിത്രത്തിന്‍റെ പൂജ ചടങ്ങുകൾ കോവളത്ത് വെച്ച് നടന്നു. ബാലൻ എന്നാണ് ചിത്രത്തിന്‍റെ പേര്. ചിത്രത്തിന്റെ അണിയറ പ്രവർത്തകരും താരങ്ങളും ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തു. പൂർണമായും പുതുമുഖങ്ങളെ അണിനിരത്തിയാണ് ചിത്രം ഒരുക്കുന്നത്.

തമിഴിലെ വമ്പൻ ചിത്രമായ ദളപതി വിജയ്‌യുടെ ജനനായകൻ, ഗീതു മോഹൻദാസ്-യാഷ് ടീമിന്‍റെ ബ്രഹ്മാണ്ഡ കന്നഡ ചിത്രമായ ടോക്സിക് എന്നിവ നിർമ്മിക്കുന്ന കെവിഎൻ പ്രൊഡക്ഷൻസ് മലയാളത്തിലെത്തുന്ന ചിത്രം കൂടിയാണ് ഈ ചിദംബരം പ്രൊജക്റ്റ്. ഓഡിഷനിലൂടെയാണ് ചിത്രത്തിലെ അഭിനേതാക്കളെ കണ്ടെത്തിയത്.

മഞ്ഞുമ്മൽ ബോയ്സിന് വേണ്ടി അമ്പരപ്പിക്കുന്ന സെറ്റുകൾ നിർമിച്ച അജയൻ ചാലിശേരിയാണ് ഈ ചിത്രത്തിന്‍റെയും പ്രൊഡക്ഷൻ ഡിസൈനർ. സുഷിൻ ശ്യാം സംഗീതമൊരുക്കുന്ന ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത് ഷൈജു ഖാലിദ്. എഡിറ്റിംഗ് - വിവേക് ഹർഷൻ, പിആർഒ - വൈശാഖ് സി. വടക്കേവീട്, ജിനു അനിൽകുമാർ.

Latest News

Corehub Up