ധാക്ക: ബംഗ്ലാദേശിലെ ഹിന്ദു മനുഷ്യാവകാശ നേതാവ് ചിന്മയ് കൃഷ്ണ ദാസിന് രണ്ടു കേസുകളിൽ ഹൈക്കോടതി ജാമ്യം അനുവദിച്ചു. എന്നാൽ, മറ്റു നാലു കേസുകളിൽ പ്രതിയായതിനാൽ ദാസ് ജയിൽമോചിതനാകില്ല. ദേശീയപതാകയെ അപമാനിച്ചുവെന്ന് ആരോപണമുയർത്തി 2024 നവംബറിലാണ് ദാസിനെ അറസ്റ്റ് ചെയ്തത്. രാജ്യദ്രോഹക്കുറ്റം ചുമത്തിയായിരുന്നു അറസ്റ്റ്.
തുടർന്ന് കൊലപാതകം, വധശ്രമം എന്നിവ ഉൾപ്പെടെയുള്ള കേസുകളും ദാസിനെതിരേ ചുമത്തി. മുന്പ് ചിന്മയ് ദാസ് ഇസ്കോണുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്നു. നിലവിൽ സമ്മിളിതോ സനാതൻ ജാഗ്രൺ ജോട്ടെ എന്ന ഹിന്ദു സംഘടനയുടെ വക്താവാണ്.