National
കോയന്പത്തൂർ: ബന്ധം വേർപിരിഞ്ഞ ഭാര്യയെ വിമൻസ് ഹോസ്റ്റലിൽ കയറി വെട്ടിക്കൊലപ്പെടുത്തിയശേഷം സെൽഫിയെടുത്ത് വാട്സാപ് സ്റ്റാറ്റസ് ഇട്ട് മുപ്പത്തിരണ്ടുകാരൻ.
പ്രതി ബാലമുരുകൻ ഹോസ്റ്റലിലെ സ്ത്രീകളുടെ മുന്നിൽവച്ച് ഇരുപത്തെട്ടുകാരിയെ അരിവാളിനു വെട്ടിവീഴ്ത്തുകയായിരുന്നു. പിന്നീട് മൃതദേഹത്തിനു സമീപത്തുനിന്ന് സെൽഫിയെടുത്ത് വാട്സാപ് സ്റ്റാറ്റസ് ആക്കി. പോലീസ് അറസ്റ്റ് ചെയ്യുന്നതുവരെ പ്രതി ഹോസ്റ്റലിൽതന്നെ ഇരുന്നു.
കൊലപ്പെട്ട യുവതി തിരുനൽവേലി സ്വദേശിനിയാണ്. ബന്ധം വേർപിരിഞ്ഞശേഷം യുവതി രണ്ടു മക്കളുമായി കോയന്പത്തൂരിൽ അമ്മയ്ക്കൊപ്പം കഴിഞ്ഞുവരികയായിരുന്നു.
National
ചെന്നൈ: കോയമ്പത്തൂര്‍ കൂട്ടബലാത്സംഗക്കേസില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്ത് തമിഴ്നാട് പോലീസ്. ശിവഗംഗ സ്വദേശികളായ ഗുണ, സതീഷ്, കാർത്തിക്ക് എന്നിവരാണ് പിടിയിലായത്.
കസ്റ്റഡിയിൽ എടുക്കുന്നതിനിടെ രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളുടെ കാലിൽ പോലീസ് വെടിവച്ചു വീഴ്ത്തുകയായിരുന്നു. പരിക്കേറ്റ പ്രതികളെ കോയമ്പത്തൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
കോൺസ്റ്റബിളിനെ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ വെടിവച്ചതാണെന്നാണ് പോലീസ് പറയുന്നത്. കൈക്ക് പരിക്കറ്റ കോൺസ്റ്റബിളും ആശുപത്രിയിൽ ചികിത്സയിലാണ്.
ഞായറാഴ്ച രാത്രിയാണ് എംബിഎ വിദ്യാർഥിനിയായ 19കാരിയെ മൂവര്‍ സംഘം തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കിയത്. കോയമ്പത്തൂര്‍ വിമാനത്താവളത്തിന് സമീപം വൃന്ദാവന്‍ നഗറില്‍ ആണ്‍സുഹൃത്തുമായി കാറില്‍ സഞ്ചരിക്കുമ്പോഴായിരുന്നു അക്രമം. ബൈക്കിലെത്തിയ അക്രമികള്‍ ആണ് സുഹൃത്തിനെ മര്‍ദിച്ച ശേഷം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു.