കൊളംബോ: ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിൽ ശ്രീലങ്കയ്ക്ക് ബാറ്റിംഗ് തകർച്ച. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 503 റൺസിനെതിരെ മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ എട്ട് വിക്കറ്റ് നഷ്ടത്തിൽ 265 റൺസെന്ന നിലയിലാണ്.
ഇന്ത്യയേക്കാൾ 238 റൺസ് പിന്നിലുള്ള ആതിഥേയർക്ക് ഫോളോഓൺ ഒഴിവാക്കാൻ ഇനി 38 റൺസ് കൂടി വേണം. മഴയും വെളിച്ചക്കുറവും കാരണം മൂന്നാം ദിവസത്തെ കളി നേരത്തേ അവസാനിച്ചു. 85 റൺസുമായി സോനൽ ദിനുഷും എട്ട് റൺസുമായി ലാഹിരു കുമാരയും ക്രീസിലുണ്ട്. പസിന്ദു സൂര്യബന്ദാര 80 റൺസുമായി മികച്ച ചെറുത്തുനിൽപ്പ് നടത്തി.
ഇന്ത്യക്കായി പ്രസിദ്ധ് കൃഷ്ണയും മാനവ് സുതാറും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 503 റൺസെടുത്ത് ഒന്നാം ഇന്നിംഗ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. ധ്രുവ് ജുറെലിന്റെ പുറത്താകാതെയുള്ള 115 റൺസും ദേവ്ദത്ത് പടിക്കലിന്റെ 117 റൺസുമാണ് ഇന്ത്യയെ കൂറ്റൻ സ്കോറിലെത്തിച്ചത്.