Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cop

ട്വിഷ ശർമയുടെ മരണം കൊലപാതകമല്ല, ആത്മഹത്യയെന്ന് പോലീസ്

ഭോപ്പാൽ: മധ്യപ്രദേശിൽ ഭർതൃഗൃഹത്തിൽ മരിച്ച ട്വിഷ ശർമയുടേത് കൊലപാതകമല്ല, ആത്മഹത്യ തന്നെയെന്ന് ആവർത്തിച്ച് ഭോപ്പാൽ പോലീസ്. ട്വിഷയുടെ ഭർത്താവിനും ഭർതൃമാതാവിനുമെതിരെ കുടുംബം ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുന്നതിനിടെയിലാണ് പോലീസിന്‍റെ ഈ സ്ഥിരീകരണം.

അതേസമയം, ട്വിഷ ലഹരിമരുന്നിന് അടിമയായിരുന്നുവെന്ന ഭർതൃമാതാവിന്‍റെ വാദങ്ങളെ തള്ളുന്നതാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടെന്ന് ഭോപ്പാൽ പോലീസ് കമ്മീഷണർ സഞ്ജയ് കുമാർ വ്യക്തമാക്കി.

യുവതിയുടെ ശരീരത്തിൽ ലഹരിമരുന്നിന്‍റെ യാതൊരു ലക്ഷണങ്ങളും കണ്ടെത്താനായിട്ടില്ലെന്ന് അദ്ദേഹം ദേശീയ മാധ്യമത്തോടു പറഞ്ഞു.പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ നിന്നും ഇതുവരെ ശേഖരിച്ച മറ്റ് തെളിവുകളിൽ നിന്നും ഇത് ആത്മഹത്യാ കേസ് ആണെന്നാണ് വ്യക്തമാകുന്നതെന്നും കൊലപാതകമല്ലെന്നും പോലീസ് കമ്മീഷണർ കൂട്ടിച്ചേർത്തു.

നോയിഡ സ്വദേശിയായ ട്വിഷയെ മേയ് 12നാണ് ഭോപ്പാലിലെ ഭർത്താവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സ്ത്രീധനത്തെച്ചൊല്ലി ഭർതൃവീട്ടുകാരിൽ നിന്ന് കടുത്ത മാനസിക പീഡനം ട്വിഷ നേരിട്ടിരുന്നതായി കുടുംബം ആരോപിക്കുന്നു.

ട്വിഷ തൂങ്ങി മരിക്കുകയായിരുന്നുവെന്ന് പോലീസ് കമ്മീഷണർ സഞ്ജയ് കുമാർ വ്യക്തമാക്കുന്നു.ഇതുവരെ ശേഖരിച്ച തെളിവുകളെല്ലാം ഇത് വ്യക്തമായ ഒരു ആത്മഹത്യാ കേസാണെന്നാണ് വിരൽ ചൂണ്ടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ട്വിഷയുടെ ഭർത്താവ് സമർഥ് സിംഗ്, വിരമിച്ച ജഡ്ജിയായ ഭർതൃമാതാവ് ഗിരിബാല സിംഗ് എന്നിവരാണ് കേസിലെ പ്രതികൾ. ഭാര്യയുടെ മരണശേഷം സമർഥ് ഒളിവിൽ പോയിരിക്കുകയാണ്. ട്വിഷ ലഹരി മരുന്നിന് അടിമയാണെന്നായിരുന്നു ഗിരിബാല സിംഗിന്‍റെ ആരോപണം.

"പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ലഹരിമരുന്നുകളെക്കുറിച്ച് യാതൊരു പരാമർശവുമില്ല. ഞങ്ങളുടെ അന്വേഷണത്തിലും അത്തരം കാര്യങ്ങളൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല'.- എന്ന് പോലീസ് കമ്മീഷണർ സഞ്ജയ് കുമാർ വ്യക്തമാക്കി.

എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ കാലതാമസം വരുത്തിയെന്ന ആരോപണവും പോലീസ് കമ്മീഷണർ നിഷേധിച്ചു. രണ്ടാമത് പോസ്റ്റ്‌മോർട്ടം നടത്തുന്നതിനുള്ള അനുമതി ഭോപ്പാൽ പോലീസ് പിൻവലിച്ചെന്ന കുടുംബത്തിന്‍റെ വാദത്തോട് പ്രതികരിക്കവേ, അത്തരം അനുമതി നൽകാൻ പോലീസിന് അധികാരമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

National

സഹപ്രവർത്തകയുടെ ശുചിമുറി ദൃശ്യം പകർത്താൻ ശ്രമം; സബ് ഇൻസ്പെക്ടർ അറസ്റ്റിൽ

ചെന്നൈ: സഹപ്രവർത്തകയായ പോലീസ് ഉദ്യോഗസ്ഥയുടെ ശുചിമുറി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചതിന് പോലീസ് സബ് ഇൻസ്പെക്ടർ അറസ്റ്റിൽ. തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയിലാണ് സംഭവം.

മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍റെ സന്ദർശനവുമായി ബന്ധപ്പെട്ട് ഡ്യൂട്ടിക്ക് വിന്യസിച്ചിരുന്നു ഇരുവരെയും. ഈ സമയമാണ് സംഭവം.

ശുചിമുറിയിൽ നിന്നും മൊബൈൽ ഫോൺ കണ്ടെത്തിയ ഉദ്യോഗസ്ഥ ഇതേക്കുറിച്ച് മേലുദ്യോഗസ്ഥർക്ക് പരാതി നൽകി. ഇതേതുടർന്ന് നടത്തിയ അന്വേഷണത്തിൽ ഫോണിന്‍റെ ഉടമ സബ് ഇൻസ്പെക്ടർ ആണെന്ന് കണ്ടെത്തി.

ഉടൻതന്നെ ഇയാളെ സസ്പെൻഡ് ചെയ്യുകയും തുടർന്ന് അറസ്റ്റ് നടപടികളിലേക്ക് കടക്കുകയുമായിരുന്നു. അതേസമയം, ഫോണിൽ നിന്ന് വീഡിയോ കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. അറസ്റ്റിലായ പോലീസുകാരൻ ആരോപണങ്ങൾ നിഷേധിച്ചു.

National

യുപിയിൽ കൗമാരക്കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യൂട്യൂബർ അറസ്റ്റിൽ, സബ് ഇൻസ്പെക്ടർ ഒളിവിൽ

ലക്നോ: ഉത്തർപ്രദേശിൽ കൗമാരക്കാരിയെ പീഡിപ്പിച്ച കേസിൽ പോലീസ് സബ് ഇൻസ്പെക്ടറും യൂട്യൂബറും പ്രതികൾ. കാൺപുരിലെ സചെണ്ടിയിലാണ് സംഭവം. 14കാരിയാണ് പീഡനത്തിനിരയായത്.

യൂട്യൂബർ ശിവ്ബരൻ യാദവിനെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റൊരു പ്രതിയായ സബ് ഇൻസ്പെക്ടർ അമിത് കുമാർ മൗര്യ ഒളിവിലാണ്.

പെൺകുട്ടിയെ ഇരുവരും തിങ്കളാഴ്ച രാത്രി 10ഓടെ കാറിൽ തട്ടിക്കൊണ്ടുപോവുകയായിരുന്നു. തുടർന്ന് വിജനമായ സ്ഥലത്ത് എത്തിച്ചതിനുശേഷം രണ്ടുമണിക്കൂറോളം പീഡിപ്പിച്ചു. ക്രൂരമായ പീഡനത്തെ തുടർന്ന് അബോധാവസ്ഥയിലായ കുട്ടിയെ വീടിന് മുന്നിൽ ഉപേക്ഷിച്ച് സംഘം മടങ്ങി.

പെൺകുട്ടി വീട്ടിൽ അറിയിച്ചതിനെ തുടർന്നാണ് കുടുംബം പോലീസിനെ ബന്ധപ്പെട്ടത്. യൂട്യൂബറെ പിടികൂടിയ പോലീസ്, കുറ്റകൃതൃത്തിന് ഉപയോഗിച്ച അമിത്തിന്‍റെ കാർ പിടിച്ചെടുത്തു.

അതേസമയം, സംഭവത്തിൽ ഉൾപ്പെട്ട പോലീസുകാരനായ അമിത് കുമാറിനെ രക്ഷിക്കാൻ സഹപ്രവർത്തകർ ശ്രമിച്ചുവെന്ന് പെൺകുട്ടിയുടെ കുടുംബം ആരോപിച്ചു.

പെൺകുട്ടിയുടെ മൊബൈൽ ഫോൺ പോലീസ് പിടിച്ചെടുത്തുവെന്നും കേസിൽ പോക്സോ വകുപ്പ് പോലീസ് ചേർത്തില്ലെന്നും കേസ് രേഖകളിൽ കൃത്രിമം നടത്തിയെന്നും പെൺകുട്ടിയുടെ കുടുംബം കൂട്ടിച്ചേർത്തു.

ഇതേതുടർന്ന് സംഭവത്തിൽ കേസെടുക്കുന്നതിൽ അനാസ്ഥ കാണിച്ച ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (വെസ്റ്റ്) ദിനേശ് ചന്ദ്ര ത്രിപാഠിയെ നീക്കം ചെയ്യുകയും സചെണ്ടി സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്എച്ച്ഒ) വിക്രം സിംഗിനെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തു. പോലീസ് കമ്മീഷണർ രഘുബീർ ലാൽ ആണ് ഇരുവർക്കുമെതിരെ നടപടി സ്വീകരിച്ചത്.

 

 

 

Latest News

Corehub Up