Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CorporateLife

Viral

ഒൻപത് വർഷത്തെ ഐടി കരിയർ ഉപേക്ഷിച്ച് ഓട്ടോ ഡ്രൈവറായ വനിത!

ജീവിതത്തിൽ വലിയൊരു ജോലി, മികച്ച ശമ്പളം, സമൂഹത്തിൽ നല്ലൊരു പദവി... ഇതൊക്കെയാണ് മിക്കവരുടെയും സ്വപ്നങ്ങളെങ്കിൽ, ഈ ചിന്താഗതികളെയെല്ലാം കാറ്റിൽപ്പറത്തി തികച്ചും വ്യത്യസ്തമായ വഴി തിരഞ്ഞെടുത്ത ഒരു യുവതിയുടെ കഥയാണിപ്പോൾ ഇന്‍റർനെറ്റിൽ തരംഗമാകുന്നത്.

നീണ്ട ഒൻപത് വർഷക്കാലം ഐടി മേഖലയിൽ ഉന്നത പദവിയിലിരുന്ന ഒരു യുവതി, കോർപ്പറേറ്റ് ലോകത്തെ സകല ആർഭാടങ്ങളും സമ്മർദ്ദങ്ങളും ഉപേക്ഷിച്ച് ഇന്ന് നഗരത്തിരക്കുകളിൽ ഓട്ടോറിക്ഷ ഓടിക്കുകയാണ്.

പ്രമുഖ വനിതാ സംരംഭകയായ നെസ്രിൻ മിദ്‌ലാജ് തന്‍റെ യാദൃശ്ചികമായ ഒരു ഓട്ടോ യാത്രയ്ക്കിടയിലാണ് ഈ അസാധാരണ ഡ്രൈവറെ പരിചയപ്പെടുന്നതും അവരുടെ കഥ ഇൻസ്റ്റാഗ്രാമിലൂടെ ലോകത്തെ അറിയിക്കുന്നതും.

സാധാരണയായി പുരുഷന്മാർ മാത്രം കുത്തകയാക്കി വെച്ചിരിക്കുന്ന ഈ മേഖലയിൽ, നിറഞ്ഞ ആത്മവിശ്വാസത്തോടെയും ശാന്തതയോടെയും വണ്ടിയോടിക്കുന്ന അവരെ കണ്ടപ്പോൾത്തന്നെ നെസ്രിന് കൗതുകം തോന്നിയിരുന്നു.

എന്നാൽ അവരുമായി സംസാരിച്ചപ്പോഴാണ് പിന്നിലെ ഞെട്ടിക്കുന്ന കഥ പുറത്തുവന്നത്. മുൻപ് ഒരു ഐടി കമ്പനിയിൽ മാനേജരായി ജോലി നോക്കിയിരുന്ന ഈ യുവതിക്ക്, ആ ജോലി നൽകിയ ഉയർന്ന പദവിയേക്കാൾ വലുതായിരുന്നു അത് സമ്മാനിച്ച മാനസിക സമ്മർദ്ദവും അർധരാത്രികൾ വരെ നീളുന്ന ജോലിയും.

പദവികളും കോർപ്പറേറ്റ് തലവേദനകളും ഒഴിഞ്ഞുമാറി, സ്വന്തം താല്പര്യപ്രകാരം ജീവിക്കാൻ തുടങ്ങിയതോടെയാണ് അവർ ഓട്ടോറിക്ഷയിലേക്ക് കരിയർ മാറ്റുന്നത്. നിലവിൽ ഈ തൊഴിലിലൂടെ മാസം അറുപതിനായിരത്തോളം രൂപ അവർ സമ്പാദിക്കുന്നുണ്ട്.

എന്നാൽ പണത്തേക്കാളുപരി, വർഷങ്ങൾക്ക് ശേഷം താൻ ഇന്ന് സമാധാനവും സന്തോഷവും അനുഭവിക്കുന്നുണ്ടെന്നാണ് അവർ സാക്ഷ്യപ്പെടുത്തുന്നത്.

ഈ വേറിട്ട ജീവിതയാത്ര സോഷ്യൽ മീഡിയയിൽ വൈറലായതോടെ വലിയ രീതിയിലുള്ള പിന്തുണയാണ് ഇവർക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഇമെയിലിലൂടെ തീർക്കാവുന്ന കാര്യങ്ങൾക്ക് മണിക്കൂറുകളോളം മീറ്റിംഗ് വെക്കുന്ന കമ്പനികളിലിരുന്ന് ബോറടിക്കുന്ന കമ്പ്യൂട്ടർ ജീവനക്കാർ തങ്ങളുടെ സങ്കടങ്ങൾ പങ്കുവെച്ചുകൊണ്ട് ഈ പോസ്റ്റിന് താഴെ തമാശരൂപേണ കമന്‍റുകളിടുന്നുണ്ട്.

ആധുനിക തൊഴിൽ സംസ്കാരത്തിലെ അമിത സമ്മർദ്ദങ്ങൾക്കിടയിൽ വലയുന്ന ഒട്ടനവധി ആളുകൾക്ക്, സ്വന്തം മനസിന്‍റെ സന്തോഷത്തിന് മുൻഗണന നൽകി ജീവിക്കാൻ കാണിച്ച ഈ സ്ത്രീയുടെ ധീരത വലിയൊരു പ്രചോദനമായി മാറിയിരിക്കുകയാണ്.

 

Latest News

Corehub Up