Wed, 9 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Crowd

വടകരയിൽ കാര്‍ നിയന്ത്രണം വിട്ട് ആള്‍ക്കൂട്ടത്തിനിടയിലേയ്ക്ക് ഇടിച്ച് കയറി; അഞ്ച് പേർക്ക് പരിക്ക്

കോഴിക്കോട്: വടകരയിലെ തിരുവള്ളൂരിൽ അമിത വേഗതയില്‍ എത്തിയ കാര്‍ നിയന്ത്രണം വിട്ട് ആള്‍ക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞ് കയറി അഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ചൊവ്വാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്.

അമിത വേഗതയില്‍ എത്തിയ കാര്‍ ഓട്ടോറിക്ഷയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെടുകയും റോഡരികിലേക്ക് പാഞ്ഞുകയറി അവിടെ നിന്നിരുന്നവരെ ഇടിച്ചുതെറിപ്പിക്കുകയുമായിരുന്നു. സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന മറ്റ് വാഹനങ്ങളിലും കാര്‍ ഇടിച്ചു.

പരിക്കേറ്റവരെ ഉടന്‍ തന്നെ നാട്ടുകാരും പോലീസും ചേര്‍ന്ന് വടകര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ കാറിന്‍റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.

Kerala

അന്നുതന്നെ ദർശനം വേണമെന്നു ഭക്തർ നിർബന്ധം പിടിക്കരുതെന്ന് എഡിജിപി, പ്രായോഗിക ബുദ്ധിമുട്ടുകൾ ജനങ്ങൾ മനസിലാക്കണം

ശബരിമല: സന്നിധാനത്ത് തിരക്ക് വർധിച്ചതിന്‍റെ പ്രായോഗിക ബുദ്ധിമുട്ടുണ്ടെങ്കിലും കാര്യങ്ങൾ കൈവിട്ടു പോയിട്ടില്ലെന്ന് എഡിജിപി എസ്. ശ്രീജിത്ത്. ദർശനത്തിനെത്തുന്നവർ അന്നുതന്നെ ദർശനം വേണമെന്നു നിർബന്ധം പിടിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

വന്നവരെ പറഞ്ഞുവിടാൻ പറ്റാത്തതിനാൽ നിലവിൽ സ്പോട്ട് ബുക്കിംഗ് കൊടുക്കുകയാണ്. നിലയ്ക്കലുള്ള സ്പോട്ട് ബുക്കിംഗ് ക്വാട്ട കഴിഞ്ഞാൽ പിറ്റേ ദിവസമേ ദർശനം കിട്ടൂവെന്ന് ജനങ്ങൾ അറിയണം. ശബരിമല ഒരു കാനന പ്രദേശമാണെന്നും ബുദ്ധിമുട്ട് ഉണ്ടാകുമെന്ന് ജനങ്ങൾ മനസിലാക്കണെന്നും അദ്ദേഹം പറഞ്ഞു.

വെർച്വൽ ക്യൂ പാസ് എടുത്ത ഭക്തർ അന്നുവരാതെ മറ്റൊരു ദിവസം വരുന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. വന്നവരെ തിരിച്ചുവിടുന്നത് അവർക്കും ഞങ്ങൾക്കും ബുദ്ധിമുട്ടായതിനാൽ ഭഗവാൻ തന്നെ ഒരു പരിഹാരം ഉണ്ടാക്കും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ ആദ്യദിവസം തന്നെ തിരക്ക് വർധിച്ചതാണ് പ്രതിസന്ധിയുണ്ടാക്കിയത്. ഒന്നാമത്തെ ദിവസം വൈകിട്ട് കഴിഞ്ഞ വർ‌ഷം 29,000 പേരാണ് വന്നതെങ്കിൽ ഇത്തവണ 55,000 പേരാണ് എത്തിയത്.

Latest News

Corehub Up