Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dammam

Middle East and Gulf

നവയുഗം വായനവേദി അക്ഷരസദസിന് ദമാമിൽ തുടക്കം

ദമാം: സാഹിത്യസ്നേഹികൾക്ക് വായനയുടെ അനുഭവങ്ങൾ പങ്കുവയ്ക്കുന്ന നവയുഗം വായനവേദിയുടെ "അക്ഷരസദസ് എന്ന പ്രതിമാസ സംവാദ പരിപാടിയ്ക്ക് ദമാമിൽ തുടക്കമായി. ദമാം നവയുഗം ഓഫിസ് ഹാളിൽ അരങ്ങേറിയ അക്ഷരസദസ്, നവയുഗത്തിന്‍റെ മുതിർന്ന നേതാവ് ഉണ്ണിപൂച്ചടിയൽ ഉദ്ഘാടനം ചെയ്തു.

വായനവേദി പ്രസിഡന്‍റ് ശ്രീകുമാർ വെള്ളല്ലൂർ അധ്യക്ഷത വഹിച്ച പരിപാടിക്ക് സെക്രട്ടറി ബിനു കുഞ്ഞ് സ്വാഗതം പറഞ്ഞു. അക്ഷരസദസിൽ പ്രശസ്തമായ ആറു പുസ്തകങ്ങളുടെ വായനാനുഭവം അവതരിപ്പിക്കുകയുണ്ടായി.

എം.ടി. വാസുദേവൻ നായരുടെ "നിന്‍റെ ഓർമയ്ക്ക്' എന്ന പുസ്തകം പ്രിജി കൊല്ലവും "രണ്ടാമൂഴം' എന്ന പുസ്തകം ഫൈസലും നിത്യ ചൈതന്യയതിയുടെ "സ്നേഹ സ്പർശം' എന്ന പുസ്തകം സജീഷ് പട്ടാഴിയും ബ്രാം സ്റ്റോക്കർ എഴുതിയ "ഡ്രാക്കുള' എന്ന പുസ്തകം സുധീഷും അഖിൽ പി. ധർമജന്‍റെ "റാം C/O ആനന്ദി' എന്ന പുസ്തകം ബിനു കുഞ്ഞുവും വിക്‌ടർ ഹ്യൂഗോയുടെ "പാവങ്ങൾ ' എന്ന പുസ്തകം ബെൻസി മോഹനും വിശകലനം ചെയ്തു അവതരിപ്പിച്ചു.

പ്രണയവും വിരഹവും ഭയവും ബൗധികവുമായ വികാരങ്ങൾ പങ്കുവയ്ക്കുന്ന ഈ വ്യത്യസ്ത പുസ്തകങ്ങളുടെ വായനാനുഭവം സംവാദത്തിന്‍റെ പുതിയ വഴികളാണ് അക്ഷര സദസിന് നൽകിയത്. പങ്കെടുത്തവരെല്ലാം വളരെ ആവേശത്തോടെ ആദ്യാവസാനം വരെ പരിപാടിയിൽ പങ്കെടുക്കുകയും ചർച്ചകളിൽ സജീവമായി ഇടപെടുകയും ചെയ്തത് സദസിനെ കൂടുതൽ ആവേശഭരിതമാക്കി.

വായനയുടെ പ്രാധാന്യത്തെ പറ്റി ഹുസൈൻ നിലമേൽ ചെറുവിവരണം നടത്തി. നവയുഗം ജനറൽ സെക്രട്ടറി എം.എ. വാഹിദ്, കേന്ദ്രനേതാക്കളായ ഷാജി മതിലകം, സാജൻ കണിയാപുരം, ഹുസൈൻ, ലാലു ദിവാകരൻ, ശരണ്യ ഷിബു, ദീപാ സുധീഷ് എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.

പരിപാടിക്ക് നവയുഗം വായനവേദി ലൈബ്രറേറിയൻ ഷജീർ നന്ദി പറഞ്ഞു. മുടക്കമില്ലാതെ എല്ലാ മാസവും നടക്കുന്ന അക്ഷരസദസിന്‍റെ അടുത്ത മാസത്തെ പരിപാടി, ഓഗസ്റ്റ് 20ന് അരങ്ങേറുമെന്നു വായനവേദി ഭാരവാഹികൾ അറിയിച്ചു.

NRI

പ്രവാസി ഐക്യത്തിന്‍റെ മാധുര്യവുമായി നവയുഗം ദമാം സിറ്റി മേഖല ഇഫ്താർ സംഗമം അരങ്ങേറി

ദമാം: "യുദ്ധമല്ല പരസ്പരസ്നേഹമാണ് വേണ്ടത്' എന്ന ആശയം ഉയർത്തിപ്പിടിച്ചു കൊണ്ട് നവയുഗം സാംസ്കാരിക വേദി ദമാം സിറ്റി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു.

ദമാം റോസ് റസ്റ്റാറന്‍റ് ഹാളിൽ നടന്ന ഇഫ്താറിൽ പ്രവാസി സമൂഹത്തിൽ നിന്ന് സ്ത്രീകളും കുട്ടികളുമടക്കം നവയുഗം പ്രവർത്തകരും കുടുംബങ്ങളും പ്രവാസി സംഘടനനേതാക്കളും പൗരപ്രമുഖരും ഉൾപ്പെടെ സമൂഹത്തിന്‍റെ വിവിധ മേഖലകളിലുള്ള നൂറുകണക്കിന് ആളുകൾ പങ്കെടുത്തു.

NRI

കെ.എസ്. ചിത്രയ്ക്ക് ദമാം വിമാനത്താവളത്തിൽ സ്വീകരണം

ദമാം: "റിഥം - ട്യൂൺസ് ഓഫ് ഇന്ത്യ 2025' മെഗാഷോയിൽ പങ്കെടുക്കാൻ ദമാമിൽ എത്തിച്ചേർന്ന ഗായിക കെ.എസ്. ചിത്രയ്ക്ക് നവയുഗം സാംസ്കാരികവേദി ദമാം വിമാനത്താവളത്തിൽ സ്വീകരണം നൽകി.

നവയുഗം ഭാരവാഹികളും സംഘാടക സമിതിയും പ്രവാസി കുടുംബങ്ങളും അടക്കം നല്ലൊരു ജനക്കൂട്ടം തന്നെ കെ.എസ്. ചിത്രയെയും ടീമിനെയും സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തിയിരുന്നു.

ഭർത്താവ് വിജയശങ്കറിനൊപ്പമാണ് കെ.എസ്. ചിത്ര എത്തിയത്. കെ.എസ്. ചിത്രയെക്കൂടാതെ ഗായകരായ അഫ്സൽ, ശ്രീരാഗ് ഭരതൻ എന്നിവരും ഓർക്കസ്ട്ര ടീമുമാണ് കേരളത്തിൽ നിന്നും ഇന്ന് രാവിലത്തെ ഫ്ലൈറ്റിൽ ദമാം വിമാനത്താവളത്തിൽ എത്തിയത്.

അനാമിക ഉൾപ്പെടെ മറ്റുള്ള കലാകാരൻമാർ വൈകുന്നേരത്തെ ഫ്ലൈറ്റിൽ എത്തും. ഇ.ആർ. ഇവന്‍റ്സുമായി സഹകരിച്ച് നവയുഗം നടത്തുന്ന "റിഥം - ട്യൂൺസ് ഓഫ് ഇന്ത്യ 2025' പ്രോഗ്രാം ഡിസംബർ അഞ്ച് വെള്ളിയാഴ്ച വൈകുന്നേരം മൂന്നു മുതൽ ദമാം ലൈഫ് പാർക്കിലാണ് അരങ്ങേറുന്നത്.

പ്രഫഷണൽ സംഗീതത്തോടൊപ്പം, നൃത്തപ്രകടനങ്ങളും നിറയുന്ന മെഗാ ഷോ രാത്രി 10 വരെ നീണ്ടു നിൽക്കും. ദമാം ലൈഫ് പാർക്കിൽ നടക്കുന്ന പരിപാടിയുടെ പ്രധാന സ്റ്റേജ് ഉൾപ്പെടെയുള്ള എല്ലാ സംവിധാനങ്ങളും പൂർത്തിയായതായി സംഘാടകസമിതി അറിയിച്ചു.

Latest News

Corehub Up