Fri, 18 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : DelhiDiaries

Special

കയ്യിലൊരു ഷർട്ട് കരുതേണ്ടി വരുന്ന പെൺജീവിതങ്ങൾ; വസ്ത്രധാരണ സ്വാതന്ത്ര്യം പോലുമില്ലേ ഇന്ത്യയിൽ?

ഡൽഹിയിലെ തിരക്കേറിയ കണാട്ട് പ്ലേസിൽ സുഹൃത്തിനൊപ്പം ചെലവഴിച്ച സമയം അസ്വസ്ഥാജനകമായ അനുഭവമായി മാറിയതിന്‍റെ അമർഷം പങ്കുവെച്ച് യുവതികൾ.

പൊതുസ്ഥലത്തു വെച്ച് ഒരു കൂട്ടം മുതിർന്ന പുരുഷന്മാർ തുടർച്ചയായി തുറിച്ചുനോക്കിയതിനെ തുടർന്ന്, താൻ ധരിച്ചിരുന്ന വസ്ത്രത്തിന് മുകളിൽ മറ്റൊരു ഷർട്ട് കൂടി അണിയാൻ യുവതി നിർബന്ധിതയാവുകയായിരുന്നു.

ഈ ദൃശ്യങ്ങൾ ഇൻസ്റ്റാഗ്രാമിലൂടെ പുറത്തുവന്നതോടെയാണ് പൊതുയിടങ്ങളിൽ സ്ത്രീകൾ നേരിടുന്ന വസ്ത്രധാരണ സ്വാതന്ത്ര്യത്തെക്കുറിച്ചും സുരക്ഷാ ആശങ്കകളെക്കുറിച്ചും സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചകൾ ചൂടുപിടിക്കുന്നത്.

ഇൻസ്റ്റാഗ്രാം കണ്ടന്‍റ് ക്രിയേറ്ററായ നേഹ കോപാനിയാണ് തന്‍റെ സുഹൃത്തിനുണ്ടായ ദുരനുഭവം ക്യാമറയിൽ പകർത്തി പങ്കുവെച്ചത്. ആളുകൾക്കിടയിൽ വെച്ച് മോശം നോട്ടങ്ങൾ കാരണം സഹികെട്ടാണ് യുവതി കയ്യിലുണ്ടായിരുന്ന പിങ്ക് ഷർട്ട് ധരിച്ച് ശരീരം പൂർണമായി മറച്ചത്.

കണാട്ട് പ്ലേസ് പോലൊരു പ്രധാന നഗരമധ്യത്തിൽ നിന്ന് ഇത്തരം മനോഭാവം പ്രതീക്ഷിച്ചില്ലെന്ന് യുവതി പറയുമ്പോൾ, രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും സ്ഥിതി വ്യത്യസ്തമല്ലെന്നായിരുന്നു നേഹയുടെ പ്രതികരണം.

തനിക്കിഷ്ടമുള്ള രീതിയിൽ വസ്ത്രം ധരിച്ച് പുറത്തിറങ്ങാൻ പോലും കഴിയാത്ത അവസ്ഥ സൃഷ്ടിക്കുന്നത് തികച്ചും പ്രതിഷേധാർഹമാണെന്നും അവർ വീഡിയോയിലൂടെ വ്യക്തമാക്കുന്നുണ്ട്. വീഡിയോ വൈറലായതോടെ സമാനമായ അനുഭവങ്ങൾ പങ്കുവെച്ച് നിരവധിയാളുകൾ രംഗത്തെത്തി.

ഡൽഹിയെ അപേക്ഷിച്ച് മുംബൈ പോലെയുള്ള നഗരങ്ങളിൽ ഏത് വസ്ത്രം ധരിച്ചും സുരക്ഷിതമായി യാത്ര ചെയ്യാൻ കഴിയാറുണ്ടെന്ന് ചിലർ ചൂണ്ടിക്കാണിച്ചപ്പോൾ, ഇത്തരത്തിലൊരു സാഹചര്യം മുന്നിൽ കണ്ട് കൂടെയൊരു ഷർട്ട് കൂടി കരുതേണ്ടി വന്ന അവസ്ഥ സങ്കടകരമാണെന്ന് മറ്റു ചിലർ അഭിപ്രായപ്പെട്ടു.

പൊതുസ്ഥലങ്ങളിൽ സ്ത്രീകൾക്ക് ലഭിക്കേണ്ട വ്യക്തിസ്വാതന്ത്ര്യത്തെയും ചിലരുടെ മോശം മനോഭാവത്തെയും കുറിച്ചുള്ള ഗൗരവകരമായ ചർച്ചകൾക്കാണ് ഈ സംഭവം വഴിവെച്ചിരിക്കുന്നത്.

Latest News

Corehub Up