Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dharamshala

Special

ഐപിഎൽ ലൈറ്റ് ഷോയിൽ വികൃതമായ ഇന്ത്യൻ ഭൂപടം: ഐപിഎൽ സംഘാടകർക്കെതിരെ നടപടി ആവശ്യപ്പെട്ട് ആരാധകർ

ധർമ്മശാലയിലെ എച്ച്പിസിഎ സ്റ്റേഡിയത്തിൽ നടന്ന റോയൽ ചലഞ്ചേഴ്സ് ബംഗളൂരു - ഗുജറാത്ത് ടൈറ്റൻസ് ഐപിഎൽ ക്വാളിഫയർ മത്സരത്തിനിടെയുണ്ടായ അപ്രതീക്ഷിത സംഭവങ്ങൾ ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചയായിരിക്കുകയാണ്.

മത്സരത്തിന്‍റെ മധ്യവേളയിൽ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ലേസർ ലൈറ്റ് ഷോയിൽ ഇന്ത്യയുടെ തെറ്റായ ഭൂപടം പ്രദർശിപ്പിച്ചതാണ് നിലവിലെ വിവാദങ്ങൾക്ക് ആധാരം.

ഐപിഎൽ ട്രോഫിക്കുള്ളിലായി ലേസർ രശ്മികൾ കൊണ്ട് രൂപപ്പെടുത്തിയ ഭൂപടം രാജ്യത്തിന്‍റെ യഥാർഥ ഭൂമിശാസ്ത്രപരമായ അതിരുകളുമായി ഒട്ടും പൊരുത്തപ്പെടുന്നതായിരുന്നില്ല.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ രാജ്യത്തിന്‍റെ പ്രധാന ഭൂഭാഗവുമായി ബന്ധിപ്പിക്കുന്ന തന്ത്രപ്രധാനമായ സിലിഗുരി കോറിഡോറും ജമ്മു കശ്മീർ അടക്കമുള്ള അതിർത്തി പ്രദേശങ്ങളും ഈ ഭൂപടത്തിൽ വ്യക്തമല്ലാത്ത രീതിയിലോ വികൃതമായ രൂപത്തിലോ ആണ് കാണപ്പെട്ടത്.

തത്സമയ സംപ്രേഷണത്തിലൂടെ കോടിക്കണക്കിന് ആളുകൾ കാണുന്ന ഐപിഎൽ വേദിയിൽ ഇത്തരമൊരു ഗുരുതരമായ പിഴവ് സംഭവിച്ചത് അത്യന്തം നിർഭാഗ്യകരമായിപ്പോയി എന്നാണ് വിലയിരുത്തപ്പെടുന്നത്.

സാങ്കേതിക തകരാറുകൾ മൂലമാകാം ഇത്തരമൊരു വീഴ്ച സംഭവിച്ചതെന്ന വാദങ്ങൾ ഉയരുന്നുണ്ടെങ്കിലും സോഷ്യൽ മീഡിയയിൽ ഇതിനെതിരെ കടുത്ത അമർഷമാണ് രേഖപ്പെടുത്തുന്നത്.

രാജ്യത്തിന്‍റെ അഖണ്ഡതയെയും പരമാധികാരത്തെയും ബാധിക്കുന്ന ഇത്തരം ദൃശ്യങ്ങൾ തത്സമയ പ്രക്ഷേപണത്തിന് മുന്നോടിയായി കൃത്യമായി പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതായിരുന്നുവെന്ന് ക്രിക്കറ്റ് ആരാധകർ ചൂണ്ടിക്കാണിക്കുന്നു.

കേവലമൊരു ഗ്രാഫിക്സ് പിഴവായി ഇതിനെ തള്ളിക്കളയാനാവില്ലെന്നും, ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെയും പ്രൊഡക്ഷൻ ടീമിനെതിരെയും ബിസിസിഐ കർശനമായ നടപടിയെടുക്കണമെന്നുമാണ് രാജ്യവ്യാപകമായി ഉയരുന്ന ആവശ്യം.

വടക്കുകിഴക്കൻ മേഖലകളെയും അതിർത്തി സംസ്ഥാനങ്ങളെയും വിട്ടുകളഞ്ഞുകൊണ്ടുള്ള ഇത്തരം വീഴ്ചകൾ രാജ്യത്തിന്‍റെ തനിമയെയും അഭിമാനത്തെയും മുറിപ്പെടുത്തുന്നതാണെന്നും, ഉത്തരവാദപ്പെട്ടവർ എത്രയും വേഗം ഈ തെറ്റ് തിരുത്തി പരസ്യമായി പ്രതികരിക്കാൻ തയ്യാറാകണമെന്നും ആവശ്യപ്പെട്ട് വലിയ രീതിയിലുള്ള പ്രതിഷേധ ക്യാമ്പയിനുകളാണ് ഇപ്പോൾ ഡിജിറ്റൽ ഇടങ്ങളിൽ സജീവമാകുന്നത്.

 

Latest News

Corehub Up